ഡോ. ബിനായക്‌ സെന്‍ : സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു

March 11th, 2011

dr-binayak-sen-epathram
ന്യൂഡല്‍ഹി : ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക്‌ സെന്നിന് ജാമ്യം നിഷേധിച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഛത്തീസ്ഗഢ് സര്‍ക്കാരിന് നോട്ടീസ്‌ അയച്ചു.

നക്സലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ചു രാജ്യ ദ്രോഹ കുറ്റം ചുമത്തി നക്സല്‍ ആചാര്യനായ നാരായണ്‍ സന്യാല്‍, കൊല്‍ക്കത്തയിലെ ബിസിനസുകാരനായ പിയുഷ്‌ ഗുഹ എന്നിവരോടൊപ്പം ബിനായക്‌ സെന്നിനെ ജീവ പര്യന്തം ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

എന്നാല്‍ മതിയായ തെളിവുകള്‍ ഇല്ലാതെയാണ് വിചാരണ കോടതി സെന്നിനെ ശിക്ഷിച്ചത്‌ എന്ന് ഇദ്ദേഹത്തിന് വേണ്ടി ഹരജി സമര്‍പ്പിച്ച മുതിര്‍ന്ന അഭിഭാഷകന്‍ രാം ജെത്മലാനി ചൂണ്ടിക്കാട്ടി. തെളിവുകള്‍ ഇല്ലാതിരുന്നിട്ടും രണ്ടു വര്ഷം തടവില്‍ കഴിഞ്ഞ ബിനായക്‌ സെന്നിന് ജാമ്യത്തിന് അര്‍ഹതയുണ്ട് എന്നും അദ്ദേഹം ഹരജിയില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദയാവധം ആവാം; പക്ഷെ അരുണയ്ക്ക് ദയ ലഭിയ്ക്കില്ല

March 8th, 2011

aruna-shanbhag-epathram

ന്യൂഡല്‍ഹി : ദയാ വധം ചില നിബന്ധനകളോടെ ആവാം എന്ന് സമ്മതിച്ച സുപ്രീം കോടതി പക്ഷെ അരുണ ഷാന്ബാഗിന്റെ കാര്യത്തില്‍ ദയ കാണിച്ചില്ല. മുംബൈ കിംഗ് എഡ്വാര്‍ഡ് സ്മാരക ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യവേ ആശുപത്രിയിലെ തൂപ്പുകാരന്‍ ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്ന് മസ്തിഷ്കം ഭാഗികമായി നശിക്കുകയും, കാഴ്ച ശക്തി നഷ്ടപ്പെടുകയും, നട്ടെല്ലിന് ക്ഷതമേല്ക്കുകയും ചെയ്ത അരുണ കഴിഞ്ഞ 37 വര്‍ഷമായി ജീവച്ഛവമായി ആശുപത്രിയില്‍ കഴിയുകയാണ്.

mercy-killing-epathram

ദയാവധം (യുത്തനേഷ്യ) സംബന്ധിച്ച് നിയമ നിര്‍മ്മാണം നടത്തണമെന്ന് നിര്‍ദ്ദേശിച്ച കോടതി പാസിവ്‌ യുത്തനേഷ്യ മാത്രമേ ആകാവൂ എന്നും നിഷ്കര്‍ഷിച്ചു. കൃത്രിമമായി ജീവന്‍ നിലനിര്‍ത്താന്‍ ഉള്ള ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം തികച്ചും സാങ്കേതികമായി മാത്രം ജീവിക്കുന്ന ഒരാളെ ഈ ഉപകരണങ്ങളുടെ സഹായം ഒഴിവാക്കി അയാളെ മരിക്കുവാന്‍ അനുവദിക്കു ന്നതിനെയാണ് പാസിവ്‌ യുത്തനേഷ്യ എന്ന് പറയുന്നത്.

എന്നാല്‍ അരുണയെ പോലെ ഒരു രോഗിയെ മാരകമായ വിഷം കുത്തി വെച്ച് വധിക്കുന്നത് പോലെയാവും ദയാ വധം അനുവദിക്കുന്നത് എന്ന് കോടതി നിരീക്ഷിച്ചു. ഇത് അനുവദിക്കാന്‍ ആവില്ല.

പാസിവ്‌ യുത്തനേഷ്യ അനുവദിക്കണമെങ്കില്‍ രോഗിയുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷിക്കണം. രോഗിയെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും ഈ തീരുമാനം കൈക്കൊള്ളാം. എന്നാല്‍ ഈ തീരുമാനം രോഗിയുടെ മികച്ച താല്പര്യത്തിനായിരിക്കണം.

അരുണയുടെ കാര്യത്തില്‍ ഈ തീരുമാനം സ്വീകരിക്കേണ്ടത് അവരെ ഇത്രയും നാള്‍ പരിചരിച്ച ആശുപത്രിയിലെ ജീവനക്കാരാണ് എന്നും കേസ്‌ നല്‍കിയ പിങ്കി വീരാണി അല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

ആശുപത്രി ജീവനക്കാര്‍ സമ്മതിക്കാത്ത നിലയ്ക്ക് അരുണയുടെ ദയാ വധത്തിനുള്ള അപേക്ഷ തള്ളുകയാണ് എന്നും കോടതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സുകന്യ എവിടെ? രാഹുല്‍ ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്‌

March 4th, 2011

rahul-gandhi-epathram

അലഹബാദ്‌ : തന്നെ കാണാന്‍ അമേഠിയിലെ ഗസ്റ്റ്‌ ഹൌസില്‍ എത്തിയ സുകന്യ എന്ന 24 കാരിയെ രാഹുല്‍ ഗാന്ധിയും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നു പീഡിപ്പിച്ചു എന്ന കേസിന് പുതിയൊരു വഴിത്തിരിവ്‌. 2006 ഡിസംബര്‍ 16ന് നടന്നു എന്ന് പറയപ്പെടുന്ന സംഭവത്തിന്‌ ശേഷം പെണ്‍കുട്ടിയെ കാണാനില്ല എന്ന അലഹബാദ്‌ കോടതിയിലെ കേസില്‍ കാണാതായ പെണ്‍കുട്ടിയെ ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ ഹേബിയസ്‌ കോര്‍പസ്‌ ഉത്തരവ് ഇറക്കണം എന്നാണ് മധ്യപ്രദേശിലെ കിഷോര്‍ എന്ന ഹരജിക്കാരന്റെ ആവശ്യം. ഈ കേസില്‍ കഴിഞ്ഞ ദിവസം കോടതി രാഹുല്‍ ഗാന്ധിയോട് കാണാതായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു നോട്ടീസ്‌ അയച്ചു.

ഇത്തരം ഒരു നോട്ടീസ്‌ അലഹബാദ്‌ ഹൈക്കോടതി അയച്ചത് കേസില്‍ പറഞ്ഞ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് എന്നത് ഈ കേസിനെ ഏറെ ഗൌരവം ഉള്ളതാക്കിയിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അരുണാ ഷാന്‍ബാഗിന്റെ ദയാവധം : കോടതി വിധി നീട്ടി വെച്ചു

March 3rd, 2011

mercy-killing-epathram

മുംബൈ : 63 കാരിയായ അരുണ ഷാന്‍ബാഗ് കഴിഞ്ഞ 37 വര്‍ഷമായി ജീവച്ഛവമായി ആശുപത്രിയില്‍ കഴിയുകയാണ്. കിംഗ് എഡ്വാര്‍ഡ് സ്മാരക ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യവേ ആശുപത്രിയിലെ തൂപ്പുകാരന്‍ ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്നാണ് അരുണ അബോധാവസ്ഥയില്‍ ആയത്. എന്നാല്‍ ഈ കാര്യം ആശുപത്രി അധികൃതര്‍ മൂടി വെക്കുകയായിരുന്നു. മോഷണ ശ്രമത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റു എന്നായിരുന്നു പോലീസ്‌ കേസ്‌. ഒരു ഡോക്ടറുമായി നിശ്ചയിച്ചിരുന്ന അരുണയുടെ വിവാഹത്തിന് തടസം വരാതിരിക്കാനാണ് ബലാല്‍സംഗം ആശുപത്രി അധികൃതര്‍ മറച്ചു വെച്ചത് എന്നായിരുന്നു വിശദീകരണം.

aruna-shanbhag-epathram

ആക്രമണത്തില്‍ മഷ്തിഷ്കം ഭാഗികമായി നശിക്കുകയും ഇവരുടെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ഉണ്ടായി. നട്ടെല്ലിനും ക്ഷതമേറ്റ അരുണ പിന്നീട് ഇത്രയും നാള്‍ ജീവച്ഛവമായി ആശുപത്രി ജീവനക്കാരുടെ പരിചരണത്തില്‍ കഴിയുകയാണ്.

ഈ അവസ്ഥയിലാണ് എഴുത്തുകാരി പിങ്കി വിരാണി ഇവരെ മരിക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി ഒരു സുഹൃത്ത്‌ എന്ന നിലയില്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. വേദനാ ജനകമായ ഒരു അവസ്ഥയില്‍ നിന്നും ഇവരെ മോചിപ്പിക്കുവാന്‍ ദയാ വധം അനുവദിക്കണം എന്നായിരുന്നു ഹരജി.

എന്നാല്‍ ഒരു പാട് നിയമ ധാര്‍മ്മിക സമസ്യകളാണ് കോടതിക്ക്‌ മുന്‍പില്‍ ഉയര്‍ന്നു വന്നത്.

ജീവിതത്തിന്റെ വിശേഷണം എന്താണ് എന്ന ചോദ്യമാണ് തങ്ങള്‍ കോടതി സമക്ഷം ഉന്നയിക്കുന്നത് എന്ന് പിങ്കിയുടെ അഭിഭാഷക അറിയിച്ചു. ഇത്തരം ഒരു ദയനീയ അവസ്ഥയില്‍ കഴിഞ്ഞ 37 വര്ഷം ജീവിക്കുന്നത് മാന്യമായി ജീവിക്കാനുള്ള അവകാശമായി കാണാന്‍ ആവുമോ എന്നതാണ് ഇവിടത്തെ പ്രശ്നം.

എന്നാല്‍ അരുണയ്ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ തന്റെ ജീവിതം തുടരാനുള്ള അവകാശമുണ്ട് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. ഇത് നിഷേധിക്കുന്നത് ക്രൂരവും മനുഷ്യത്വ രഹിത നടപടിയും ആണ് എന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ ബോധിപ്പിച്ചു.

അരുണയുടെ അവസ്ഥയെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഒരു വിദഗ്ദ്ധ വൈദ്യ സംഘത്തെ കഴിഞ്ഞ മാസം നിയോഗിച്ചിരുന്നു. അരുണയുടെ അവസ്ഥ ലോകത്തില്‍ തന്നെ അപൂര്‍വമായതാണ് എന്നാണ് സംഘം വിലയിരുത്തിയത്. ഈ ഒരു അവസ്ഥയില്‍ ഏറ്റവും അധികം നാള്‍ ജീവിച്ചിരുന്ന വ്യക്തി ഇവരാവാം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തീര്‍ച്ചയായും ഇത് ഒരു പ്രത്യേക കേസായി പരിഗണിക്കാവുന്നതാണ് എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

അരുണയെ ഇത്രയും നാള്‍ പരിചരിച്ച ആശുപത്രി ഇനിയും അത് എത്ര കാലം വരെയും തുടരാന്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 37 വര്‍ഷമായി അരുണയെ പരിചരിക്കുന്ന ആശുപത്രിയിലെ ജീവനക്കാരെക്കാള്‍ ഈ കാര്യത്തില്‍ ആശങ്കപ്പെടാന്‍ പരാതിക്കാരിക്കുള്ള അവകാശത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചു. രാജ്യത്തെ ആരോഗ്യ രംഗത്ത്‌ ധാര്‍മ്മിക മൂല്യങ്ങള്‍ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞ കോടതി ദയാ വധം പോലുള്ള കാര്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടി. ഒരാളെ വക വരുത്താന്‍ അയാളുടെ ബന്ധുക്കളും ധന മോഹിയായ ഒരു ഡോക്ടറും വിചാരിച്ചാല്‍ സാദ്ധ്യമാവുന്ന ദുരവസ്ഥ സംജാതമാവും എന്നും കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ കോടതി തിങ്കളാഴ്ച വിധി പറയും എന്ന് പ്രതീക്ഷിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗോധ്ര : 11 പ്രതികള്‍ക്ക്‌ വധശിക്ഷ

March 2nd, 2011

godhra-railway-station-epathram

ഗോധ്ര : പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ. യുടെ സഹായത്തോടെ നടത്തിയ ഭീകരാക്രമണം എന്ന കേസില്‍ വിചാരണ നേരിട്ട പ്രതികളില്‍ 11 പേര്‍ക്ക് അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലെ സെഷന്‍സ്‌ കോടതി വധ ശിക്ഷ വിധിച്ചു. ഗൂഡാലോചന കുറ്റം ആരോപിക്കപ്പെട്ട മറ്റ് 20 പേര്‍ക്ക് ജീവ പര്യന്തം തടവ്‌ ശിക്ഷയും വിധിച്ചിട്ടുണ്ട്.

90 ദിവസത്തിനകം വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.

ഗൂഡാലോചന കുറ്റം ആരോപിക്കപ്പെട്ട 31 പ്രതികള്‍ക്ക്‌ എതിരെ വധ ശിക്ഷ ആയിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലിബിയയില്‍ നിന്നും ഇന്ത്യക്കാര്‍ നാട്ടിലെത്തി തുടങ്ങി
Next »Next Page » അരുണാ ഷാന്‍ബാഗിന്റെ ദയാവധം : കോടതി വിധി നീട്ടി വെച്ചു »



  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine