സാമ്പത്തിക ക്രമക്കേട്‌ പുറത്തു കൊണ്ടുവന്ന മലയാളി എന്‍ജിനിയറെ പോലീസ്‌ വേട്ടയാടുന്നു

July 10th, 2010

whistleblowers-epathramസിംഗപ്പൂര്‍ : പഞ്ചാബിലെ ഒരു പ്രബല വ്യാപാര ഗ്രൂപ്പ്‌ നടത്തിയ കോടികളുടെ സാമ്പത്തിക ക്രമക്കേട്‌ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയ മലയാളി എന്‍ജിനിയര്‍ കഴിഞ്ഞ നാല് മാസമായി പ്രാണ രക്ഷാര്‍ത്ഥം നാട് വിട്ടു സിംഗപ്പൂരില്‍ കഴിയുകയാണ്. എറണാകുളം കടവന്ത്ര സ്വദേശിയായ സാംദീപ് മോഹന്‍ വര്‍ഗ്ഗീസിനാണ് ഈ ദുര്‍വിധി.

തന്റെ ജീവിതത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്ന സംഭവങ്ങള്‍ സാംദീപ് സിംഗപ്പൂരില്‍ നിന്നും ടെലിഫോണ്‍ വഴി e പത്രത്തോട് വിശദീകരിച്ചു. പ്രബലരായ ഒരു പഞ്ചാബി കുടുംബത്തിന്റെ ഡല്‍ഹിയിലെ ജെയ് പോളികെം എന്ന പെട്രോ കെമിക്കല്‍ സ്ഥാപനത്തില്‍ രണ്ടു വര്ഷം മുന്‍പാണ് സാംദീപ് ജോലിക്ക് ചേര്‍ന്നത്‌. ഒരു വര്‍ഷത്തിനുള്ളില്‍ ഇദ്ദേഹത്തെ കമ്പനിയുടെ ശാഖ തുടങ്ങാനുള്ള ദൌത്യം നല്‍കി അമേരിക്കയിലെ ഹൂസ്റ്റണിലേയ്ക്ക്‌ പറഞ്ഞയച്ചു. എന്നാല്‍ അന്ന് മുതല്‍ തന്നെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹത്തിന് സംശയങ്ങള്‍ തുടങ്ങിയിരുന്നു. പിന്നീട് 2009 ജനുവരിയില്‍ സാംദീപ് കമ്പനിയുടെ സിംഗപ്പൂര്‍ ശാഖയിലേക്ക്‌ പെട്രോ കെമിക്കല്‍ വിഭാഗം വൈസ്‌ പ്രസിഡണ്ടായി സ്ഥലം മാറി വന്നു. കമ്പനിയുടെ വ്യാപാര രീതിയില്‍ സംശയം ഉണ്ടായിരുന്ന സാംദീപിന് ഏറെ വൈകാതെ തന്നെ കമ്പനി നടത്തുന്ന ഒട്ടേറെ ക്രമക്കേടുകളെ കുറിച്ച് ബോധ്യം വന്നു.

samdeep-mohan-varghese-epathram

സാംദീപ് മോഹന്‍ വര്‍ഗ്ഗീസ്‌

2009 സെപ്തംബറില്‍ ജോലി രാജി വെച്ച സാംദീപ് നവമ്പറില്‍ ഈ വിവരങ്ങള്‍ മതിയായ തെളിവുകളും രേഖകളും അടക്കം സിംഗപ്പൂര്‍ കൊമ്മേഴ്സ്യല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്‌മെന്റ്‌ (CAD), കറപ്റ്റ് പ്രാക്ടീസസ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (CPIB)  എന്നീ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ വകുപ്പുകളെ അറിയിച്ചു. കമ്പനിയുടെ ആസ്ഥാനം ഡല്‍ഹിയില്‍ ആയതിനാല്‍ ഈ വിവരങ്ങളെല്ലാം സാംദീപ് ഇന്ത്യന്‍ അധികൃതരെയും അറിയിച്ചു. ഡയറക്ടറേറ്റ്‌ ഓഫ് റെവന്യു ഇന്റലിജന്‍സ്‌ (DRI), ഡയറക്ടറേറ്റ്‌ ഓഫ് എന്ഫോഴ്സ്മെന്റ്റ്‌ (DoE), ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ്‌ യൂണിറ്റ് (FIA) എന്നീ വകുപ്പുകള്‍ക്കാണ് സാംദീപ് ഈ വിവരങ്ങള്‍ കൈമാറിയത്.

കമ്പനിയുടെ ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത സാംദീപിനെതിരെ 2010 ഫെബ്രുവരി 5ന് കമ്പനി ഡയറക്ടര്‍മാര്‍ പഞ്ചാബ് പോലീസില്‍ പരാതി നല്‍കി. സാംദീപിന്റെ ഒരു സഹ പ്രവര്‍ത്തകനായ അമര്‍ദീപ് സിംഗ് ഒപ്പിട്ടു നല്‍കിയ കടലാസുകള്‍ ഉപയോഗിച്ചാണ് ഈ പരാതികള്‍ പോലീസിനു നല്‍കിയത്. കമ്പനിയുടെ പേരില്‍ ഒരു വെബ്സൈറ്റ് നിര്‍മ്മിച്ച്‌ അതില്‍ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തി എന്നായിരുന്നു പരാതി. സാംദീപ് ഒരിക്കലും പഞ്ചാബില്‍ ജോലി ചെയ്തിട്ടില്ല എന്നിരിക്കെ ഈ പരാതി പഞ്ചാബിലെ രാജ്പുര പോലീസ്‌ സ്റ്റേഷനില്‍ റെജിസ്റ്റര്‍ ചെയ്തത് കമ്പനി ഉടമകള്‍ക്ക്‌ ഇവിടെയുള്ള അവരുടെ സ്വാധീനം ഉപയോഗിക്കാനാണെന്ന് സാംദീപ് വിശദീകരിക്കുന്നു.

തന്നെ അറസ്റ്റ്‌ ചെയ്യാന്‍ പഞ്ചാബ് പോലീസ്‌ ഡെപ്യൂട്ടി സൂപ്രണ്ട് മന്‍മോഹന്‍ ശര്‍മ കൊച്ചിയില്‍ എത്തിയതും, കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ ഗേറ്റ്‌വേ ഹോട്ടലില്‍ തങ്ങിയതും കമ്പനിയുടെ സ്ഥിരം ട്രാവല്‍ ഏജന്റ് മുഖാന്തിരമാണ്. കമ്പനി ചിലവില്‍ രാജ്യമെങ്ങും സാംദീപിനു വേണ്ടി പോലീസ്‌ വേട്ടയാടി. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട സാംദീപ് സിംഗപ്പൂരിലേക്ക് താമസം മാറിയിരുന്നു. തന്റെ നാടിനേക്കാള്‍ സുരക്ഷിതമാണ് സിംഗപ്പൂര്‍ എന്നതാണ് തന്നെ ഏറെ ദുഖിപ്പിക്കുന്നത് എന്ന് സാംദീപ് ഏറെ വിഷമത്തോടെ e പത്രത്തോട് പറഞ്ഞു.

തന്റെ കുടുംബത്തെയും പോലീസ്‌ വെറുതെ വിട്ടില്ല. പ്രായമായ തന്റെ അമ്മയെയും (മറിയാമ്മ മാത്യു) കേസില്‍ പോലീസ്‌ പ്രതിയായി കൂട്ടിച്ചേര്‍ത്തു. കടവന്ത്രയിലെ വീട്ടില്‍ ഗുണ്ടകള്‍ വന്നു മകനോട്‌ ഒത്തുതീര്‍പ്പിന് തയ്യാറാവാന്‍ പറയണമെന്ന് അമ്മയെ ഭീഷണിപ്പെടുത്തി. താന്‍ നാട്ടില്‍ കാലുകുത്തിയാല്‍ തന്നെ പിടിക്കാന്‍ കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. എച്ച്. ഐ. വി. പോസിറ്റീവായ തന്റെ സുഹൃത്തായ രാജേഷിനെ (യഥാര്‍ത്ഥ പേരല്ല) പോലീസ്‌ അറസ്റ്റ്‌ ചെയ്തു പഞ്ചാബിലേക്ക് കൊണ്ട് പോയി ഒരു മാസത്തോളം മര്‍ദ്ദിച്ചു. പോലീസ്‌ ബെല്‍റ്റ്‌ ഊരി തന്നെ അടിക്കുമ്പോള്‍ അത് കാണാന്‍ കമ്പനി ഉടമയും വരാറുണ്ടായിരുന്നു എന്ന് രാജേഷ്‌ പറയുന്നു.

താന്‍ കയ്യൊപ്പിട്ട കടലാസുകള്‍ ദുരുപയോഗം ചെയ്താണ് സാംദീപിനെതിരെ പോലീസില്‍ പരാതി നല്‍കിയത് എന്ന് മനസ്സിലാക്കിയ അമര്‍ദീപ് സിംഗ് ഈ കാര്യം കമ്പനി ഉടമകളോട് തിരക്കിയതിനെ തുടര്‍ന്ന് ഏറെ വാക്കേറ്റം ഉണ്ടാവുകയും, അമര്‍ദീപ് സിംഗ് കമ്പനിയില്‍ നിന്നും രാജി വെയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീടൊരു ദിവസം കമ്പനി ഉടമകള്‍ ഇയാളെ കമ്പനിയിലേക്ക് വിളിച്ചു വരുത്തി ഏറെ മര്‍ദ്ദിച്ചു. ബെല്‍റ്റ്‌ ഊരി അടിച്ചു അവശനാക്കി, തന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണും ഐഫോണും അടക്കം എല്ലാം ഇവര്‍ കവര്‍ന്നെടുത്തു. ഏതാനും ദിവസത്തിനകം ഇയാളുടെ പേരും പഞ്ചാബ് പോലീസ്‌ പ്രതിപ്പട്ടികയില്‍ എഴുതി ചേര്‍ത്തി.

തന്റെ പേരിലുള്ള എഫ്. ഐ. ആര്‍. നിര്‍വ്വീര്യമാക്കണം എന്ന് കാണിച്ചു സാംദീപ് പഞ്ചാബ് ഹൈക്കോടതിയിലും, ഡല്‍ഹി ഹൈക്കോടതിയിലും, കേരള ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും ഹരജി നല്‍കിയിട്ടുണ്ട്. എന്നാല്‍ പഞ്ചാബ് ഹൈക്കോടതിയിലെ നടപടികള്‍ മനപൂര്‍വ്വം വൈകിക്കുന്ന സമീപനമാണ് കമ്പനി ഉടമകള്‍ സ്വീകരിച്ചു വരുന്നത്. ഇത് മൂലം കേസ്‌ അനന്തമായി നീളുകയാണ് എന്ന് സാംദീപ് പറയുന്നു.

മുപ്പത്തി ഒന്പതുകാരനായ സാംദീപ് മോഹന്‍ വര്‍ഗ്ഗീസ്‌ 1994ല്‍ തൃശൂര്‍ എഞ്ചിനിയറിംഗ് കോളജില്‍ നിന്നും എഞ്ചിനിയറിംഗ് ബിരുദം നേടിയതാണ്. തുടര്‍ന്ന് 13 വര്‍ഷത്തോളം റിലയന്‍സില്‍ ജോലി ചെയ്ത ശേഷമാണ് ജെയ് പോളികെം എന്ന കമ്പനിയില്‍ വൈസ്‌ പ്രസിഡണ്ടായി ജോലിയില്‍ പ്രവേശിച്ചത്.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

ശ്രീ ശ്രീ : ഭീഷണിക്കു പുറകില്‍ ഭൂമി കയ്യേറ്റം

July 1st, 2010

sri-sri-ravishankar-epathramബാംഗ്ലൂര്‍ : ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ മേധാവിയായ ആദ്ധ്യാത്മിക ഗുരു രവിശങ്കറിന്റെ പ്രാണഭീതിയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കഥ പുറത്തായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ, പോള്‍ ഫെര്‍ണാണ്ടസ് എന്ന ഒരാളുടെ ഏതാണ്ട് 15 ഹെക്ടര്‍ സ്ഥലം ആശ്രമം കൈയ്യേറി എന്നാണു പുതിയ വെളിപ്പെടുത്തല്‍.

ആര്‍ട്ട് ഓഫ് ലിവിംഗ് ആശ്രമത്തിന്റെ തൊട്ടടുത്തുള്ള ഈ സ്ഥലം അതിന്റെ ഉടമയായ കര്‍ഷകന്റെ പക്കല്‍ നിന്നും 12 വര്ഷം മുന്‍പ്‌ താന്‍ വാങ്ങിയതാണെന്ന് ഫെര്‍ണാണ്ടസ് പറയുന്നു. കര്‍ഷകന്‍ ഈ സ്ഥലം ഏതോ സഹകരണ സംഘത്തിന് ജാമ്യമായി വെച്ചിരുന്നുവെന്നും ഇവരുടെ പക്കല്‍ നിന്നും ഈ സ്ഥലം പിന്നീട് ആശ്രമം സ്വന്തമാക്കുകയുമായിരുന്നു.

ഈ സ്ഥലത്തില്‍ താന്‍ ഒരു കോടിയോളം രൂപ ചിലവിട്ടു. ഈ കാര്യങ്ങള്‍ ആശ്രമം അധികാരികളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ തനിക്ക് സ്ഥലം തിരികെ നല്‍കുവാനോ തനിക്ക് നഷ്ടമായ തുകയ്ക്ക് പരിഹാരം കാണാനോ ആശ്രമം തയ്യാറാവാത്തതിനെ തുടര്‍ന്ന് താന്‍ ഒരു മാധ്യമ പ്രവര്‍ത്തകനായ ശ്രീധര്‍ എന്നയാളെ മദ്ധ്യസ്ഥതയ്ക്കായി സമീപിച്ചു.

ശ്രീധര്‍ രവിശങ്കറെ നേരിട്ട് കണ്ടു ഈ കാര്യങ്ങള്‍ സംസാരിക്കുകയും, ഭൂമി തര്‍ക്കത്തില്‍ ഒരു പരിഹാരം കാണണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തന്നെ പറ്റി പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കുകയാണ് രവിശങ്കര്‍ ചെയ്തത് എന്ന് ശ്രീധര്‍ പറയുന്നു. 42 കോടി രൂപ ആവശ്യപ്പെട്ടു ആരോ ഭീഷണി പ്പെടുത്തുന്നതായാണ് പരാതി. തന്റെ പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും, തന്റെ ഫോണ്‍ നമ്പറുകള്‍ പരാതിയില്‍ നല്‍കിയിട്ടുണ്ട്.

ഭൂമി തര്‍ക്കം പരിഹരിക്കാതെ പ്രശ്നം പോലീസിനെ ഉപയോഗിച്ച് ഒതുക്കാനാണ് ആശ്രമത്തിന്റെ ശ്രമം എന്നാണു ഇതില്‍ നിന്നും വ്യക്തമാകുന്നത്. ആത്മീയ ഗുരുവിന്റെ പ്രാണ ഭീതിയുടെ രഹസ്യം യഥാര്‍ത്ഥത്തില്‍ ഭൂമി നഷ്ടപ്പെടുമോ എന്ന ഭീതിയായിരുന്നു എന്നും.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ഇനി നിത്യവും ആനന്ദം – വിവാദ സ്വാമി നിത്യാനന്ദയ്ക്ക് ജാമ്യം

June 15th, 2010

swami-nityananda-poojaബാംഗ്ലൂര്‍ : വിവാദ സ്വാമി നിത്യാനന്ദ ജെയിലില്‍ നിന്നും ഇറങ്ങി നേരെ പോയത് “ലോക സമാധാനത്തിന്” ഉള്ള “പഞ്ച തപസ്‌ പൂജ” ചെയ്യാനാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് സിനിമാ നടികളുമായുള്ള ലൈംഗിക ആരോപണങ്ങള്‍ തെളിവായി വീഡിയോ ചിത്രങ്ങള്‍ സഹിതം പുറത്തു വന്നതിനെ തുടര്‍ന്ന് പോലീസ്‌ പിടിയിലായ നിത്യാനന്ദയ്ക്ക് കര്‍ണ്ണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയ നിത്യാനന്ദന്‍ ഉടന്‍ തന്നെ ലോക സമാധാനത്തിനായുള്ള ഒരു പൂജയും തുടങ്ങിയെങ്കിലും ഒട്ടേറെ കേസുകള്‍ തനിക്കെതിരെയുള്ള ഇയാള്‍ക്ക് അടുത്തൊന്നും പോലീസ്‌ സമാധാനം നല്‍കാന്‍ ഇടയില്ല. ഇയാള്‍ക്കെതിരെ പുതുശേരിയില്‍ നിലവിലുള്ള ഒരു കേസിന് പുറമെ ചെന്നൈയില്‍ രണ്ടോ മൂന്നോ കേസുകള്‍ വേറെയും ഉണ്ടെന്നാണ് ഇയാളുടെ അഭിഭാഷകനായ വിവേകാനന്ദ് ഗുപ്ത പറയുന്നത്. ഇതില്‍ ശ്രീ പെരംബത്തൂരില്‍ നിന്നുള്ള ഒരു സ്വകാര്യ അന്യായവും പെടും.

ആശ്രമത്തില്‍ യാതൊരു വിധ ആത്മീയ പഠന ക്ലാസുകളും നടത്തരുത് എന്ന് കോടതി നിത്യാനന്ദയെ വിലക്കിയിട്ടുണ്ട്. വേണമെങ്കില്‍ യോഗാ ക്ലാസ്‌ മാത്രം എടുക്കാം. എന്നിരുന്നാലും തങ്ങളുടെ സ്വാമി തിരിച്ചു ആശ്രമത്തില്‍ വന്നതില്‍ ഏറെ ആനന്ദത്തിലാണ് “ശിഷ്യ” ഗണങ്ങള്‍ എന്നാണ് ആശ്രമത്തില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗുരുവല്ല, പട്ടിയായിരുന്നു ലക്ഷ്യമെന്ന് പോലീസ്‌

June 6th, 2010

sri-sri-ravishankar-art-of-livingബാംഗ്ലൂര്‍ : തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ അധിപനായ രവിശങ്കര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ഈ വാദം പോലീസ്‌ അംഗീകരിക്കുന്നില്ല. പോലീസിനു പറയാനുള്ളത് മറ്റൊരു കഥയാണ്. രവിശങ്കറിന്റെ ആശ്രമത്തിനു സമീപം താമസിക്കുന്ന ഡോ. മഹാദേവ പ്രസാദ്‌ എന്നയാള്‍ ബാംഗ്ലൂര്‍ക്ക്‌ പോകാനായി തന്റെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ വഴി മുടക്കി മൂന്നു നാല് പട്ടികള്‍ നില്‍ക്കുന്നതായി കണ്ടു. ഇവയെ വിരട്ടി ഓടിക്കാനായി ഇയാള്‍ തന്റെ ലൈസന്‍സുള്ള .32 റിവോള്‍വര്‍ പുറത്തെടുത്ത്‌ പട്ടികള്‍ക്ക് നേരെ മൂന്നു തവണ വെടിയുതിര്‍ത്തു. ഇതില്‍ ഒരു ബുള്ളറ്റാണ് ലക്‌ഷ്യം തെറ്റി 2500 അടി അകലെയുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് ആശ്രമത്തില്‍ എത്തിയത്. .32 റിവോള്‍വറിലെ ബുള്ളറ്റിന് 4000 അടി വരെ ദൂരം സഞ്ചരിക്കാനാവും എന്ന് പോലീസ്‌ അറിയിച്ചു.

ഡോ. മഹാദേവ പ്രസാദിനെ പോലീസ്‌ പിടി കൂടി കസ്റ്റഡിയില്‍ വെച്ചു ചോദ്യം ചെയ്തെങ്കിലും ഇയാള്‍ക്ക്‌ ഇങ്ങനെയൊരു സംഭവം നടന്നതായി പോലും അറിയുമായിരുന്നില്ല എന്ന് പോലീസ്‌ പറഞ്ഞു. സംഭവത്തില്‍ ആരുടെയും പേരില്‍ കുറ്റം ചാര്ത്തിയിട്ടില്ലെന്നും ആരെയും അറസ്റ്റ്‌ ചെയ്തിട്ടില്ലെന്നും പോലീസ്‌ വ്യക്തമാക്കി. എന്നാല്‍ പോലീസ്‌ ഇത്രയൊക്കെ സമാശ്വസിപ്പിച്ചിട്ടും തന്റെ ജീവന് ഭീഷണിയുണ്ടെന്നും തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നു എന്നൊക്കെയാണ് രവിശങ്കര്‍ ഇപ്പോഴും പറയുന്നത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആക്രമണം രവി ശങ്കറിന്റെ നേര്‍ക്കായിരുന്നില്ല എന്ന് പോലീസ്‌

May 31st, 2010

sri-sri-ravishankar-art-of-livingബാംഗ്ലൂര്‍ : ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ അധിപനായ രവിശങ്കറിന്റെ ആശ്രമത്തില്‍ നടന്ന വെടിവെയ്പ്പ് അദ്ദേഹത്തിനെ ലക്‌ഷ്യം വെച്ചുള്ള ഒന്നായിരുന്നില്ല എന്ന് കര്‍ണ്ണാടക പോലീസ്‌ ഡി. ജി. പി. അറിയിച്ചു. പ്രഭാഷണം കഴിഞ്ഞു രവി ശങ്കറും പരിവാരങ്ങളും കാറുകളില്‍ കയറി സ്ഥലം വിട്ടതിനു ശേഷം അഞ്ചു മിനിട്ടോളം കഴിഞ്ഞാണ് വെടി വെയ്പ്പ് നടന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനാല്‍ വെടി വെയ്പ്പിന്റെ ലക്‌ഷ്യം രവി ശങ്കര്‍ ആയിരുന്നില്ല എന്നാണു പോലീസിന്റെ നിഗമനം.

എന്നാല്‍ ഈ ആക്രമണം രവി ശങ്കറിനെ ഉദ്ദേശിച്ചുള്ളതായിരുന്നു എന്നാണു ആശ്രമം പറയുന്നത്. ഈ വാദത്തിനെ താന്‍ എതിര്‍ക്കുന്നില്ല എന്ന് പറഞ്ഞ ഡി. ജി. പി., താന്‍ വസ്തുതകള്‍ വിശദീകരിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും കൂട്ടിച്ചേര്‍ത്തു.

സംഭവം നടന്നതിനു ശേഷം കുറെ സമയം കഴിഞ്ഞാണ് ആശ്രമം നടത്തിപ്പുകാര്‍ പോലീസില്‍ പരാതിപ്പെട്ടത്. ഇവര്‍ തമ്മില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനം എടുത്തതിന് ശേഷമാണ് പരാതി പോലീസില്‍ എത്തിയത്. വിനയ്‌ എന്ന ഒരു ശിഷ്യന്റെ തുടയിലാണ് ബുള്ളറ്റ്‌ തറച്ചത്. 700 അടി ദൂരെ നിന്നാണ് അക്രമി വെടി വെച്ചത് എന്നും പോലീസ്‌ അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

15 of 1710141516»|

« Previous Page« Previous « പാവങ്ങളൂടെ പടനായികക്ക്‌ 87 കോടിയുടെ ആസ്തി
Next »Next Page » തീവ്രവാദത്തിനു മതമില്ല »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine