രാജ്യസഭ യിലേക്ക്‌ ഗാംഗുലിയെ പരിഗണിക്കണം : സിപിഐ

April 27th, 2012

ganguly-eapthramganguly-eapthramganguly-eapthram

ന്യൂഡല്‍ഹി : ക്രിക്കറ്റ്‌ ഇതിഹാസം സച്ചിനെ രാജ്യസഭയിലേക്ക് പരിഗണിച്ചതിന് പിന്നാലെ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ്‌ ഗാംഗുലിക്കും രാജ്യസഭാംഗത്വം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ സി. പി. ഐ. രംഗത്ത്‌ വന്നു.
ഗാംഗുലിക്ക്‌ വളരെ നേരത്തെ തന്നെ രാജ്യസഭാംഗത്വം നല്‍കേണ്ടതായിരുന്നു എന്ന്‌ സിപിഐ നേതാവ്‌ ഗുരുദാസ്‌ ദാസ്‌ ഗുപ്‌ത രാജ്യസഭയില്‍ പറഞ്ഞു. സച്ചിന്‍, ബോളിവുഡ്‌ നടി രേഖ, പ്രമുഖ വനിതാ വ്യവസായി അനു ആഗ എന്നിവരെയാണ്‌ രാഷ്‌ട്രപതി കഴിഞ്ഞ ദിവസം രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാഷ്ട്രപതി സ്ഥാനത്തേക്ക് അബ്ദുല്‍‍ കലാമിന് പിന്തുണയേറുന്നു

April 24th, 2012

abdul-kalam-epathram
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് സമാഗതമായിരിക്കെ രാഷ്ട്രപതി ആരാകും എന്ന ചോദ്യത്തിന് ഉത്തരമായി കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുള്‍ കലാം തന്നെ വീണ്ടും ആ സ്ഥാനത്തേക്ക് വരും എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന.  കലാമിനെ പിന്തുണയ്ക്കാന്‍ നിരവധി പാര്‍ട്ടികള്‍ രംഗത്തെത്തിക്കഴിഞ്ഞു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്,  മുലായം സിംഗിന്റെ സമാജ്‌വാദി പാര്‍ട്ടി, ജയലളിതയുടെ എ. ഐ. എ. ഡി.എം. കെ, എന്നീ പാര്‍ട്ടികള്‍ക്കെല്ലാം കലാം രാഷ്ട്രപതിയാകുന്നതിനോടാണ് താല്പര്യം. ഈ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിക്കഴിഞ്ഞു. കൂടാതെ എന്‍. ഡി. എ യുടെ പിന്തുണയും കലാമിന് ലഭിക്കാന്‍ സാധ്യത ഏറെയാണ്‌.

രാഷ്ട്രീയത്തിന് അതീതനായ ഒരാള്‍ രാഷ്ട്രപതി സ്ഥാനത്ത് വരണമെന്ന് യു. പി. എ . സഖ്യകക്ഷിയിലെ തന്നെ  എന്‍. സി. പി. യുടെ തലവന്‍ ശരത് പവാര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. പ്രതിരോധമന്ത്രി എ. കെ. ആന്റണി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവായ സാം പിട്രോഡ, തുടങ്ങിയവരുടെ പേരുകളും രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on രാഷ്ട്രപതി സ്ഥാനത്തേക്ക് അബ്ദുല്‍‍ കലാമിന് പിന്തുണയേറുന്നു

ആഭ്യന്തര സുരക്ഷ; മുഖ്യമന്ത്രി മാരുടെ യോഗം ഇന്ന്

April 16th, 2012

manmohan-singh-award-epathram

ന്യൂഡല്‍ഹി: ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുടെ സുപ്രധാന സമ്മേളനം ഇന്ന് ഡല്‍ഹിയില്‍ നടക്കും. യോഗം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്യും, എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ച ഈ യോഗത്തില്‍ പശ്ചി മബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ല എന്നാണ് റിപ്പോര്‍ട്ട്. ബംഗാളിനെ പ്രതിനിധാനം ചെയ്ത് ധനമന്ത്രി അമിത് മിത്ര പങ്കെടുക്കും. എന്തു കൊണ്ടാണ് മമത യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്‌ എന്ന് വ്യക്തമല്ല.

രാജ്യത്ത് തീവ്രവാദ വിരുദ്ധനടപടി ശക്തിപ്പെടുത്തല്‍, രഹസ്യാ ന്വേഷണ സംവിധാനം മെച്ചപ്പെടുത്തല്‍, മാവോവാദി പ്രശ്‌നം, പോലീസ് പരിഷ്‌കരണം, തീരദേശ സുരക്ഷ, കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ തുടങ്ങിയവ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആണവ ദുരന്തമുണ്ടായാല്‍ ഉത്തരവാദിത്വം ഇന്ത്യക്ക്‌: ഫ്രഞ്ച്‌ അംബാസിഡര്‍

April 14th, 2012

തിരുവനന്തപുരം: ഫ്രഞ്ച്‌ സഹകരണത്തോടെ മഹാരാഷ്‌ട്രയിലെ ജയ്‌താപൂരില്‍ സ്‌ഥാപിക്കാനുദ്ദേശിക്കുന്ന ആണവ റിയാക്‌ടര്‍ വഴി ദുരന്തമുണ്ടായാല്‍ ആണവ റിയാക്‌ടര്‍ വിതരണം ചെയ്യുന്ന ഫ്രാന്‍സിന്‌ ഉത്തരവാദിത്വമുണ്ടാകില്ല. ‍ ഇന്ത്യന്‍ സര്‍ക്കാരിനായിരിക്കും പൂര്‍ണ്ണ ഉത്തരവാദിത്വമെന്ന്‌ ഫ്രഞ്ച്‌ അംബാസിഡര്‍ ഫാങ്കോയിസ്‌ റിഷയാര്‍. മഹരാഷ്‌ട്രയിലെ അണവ റിയാക്‌ടര്‍ സംബന്ധിച്ച്‌ പ്രാഥമിക ചര്‍ച്ചകള്‍ തുടരുകയാണ്‌. ഇത്‌ സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടും കൂടിയാകും ആണവ റിയാക്‌ടര്‍ സ്‌ഥാപിക്കുക‍ അപകടമുണ്ടായാല്‍ രാജ്യത്തിലെ നിയമം അനുസരിച്ച്‌ ഇന്ത്യയ്‌ക്ക് മുന്നോട്ടു പോകാമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ആണവ ചര്‍ച്ചകള്‍ മുറുകുന്ന സാഹചര്യത്തില്‍ ഈ പ്രസ്താവനക്ക് ഏറെ പ്രസക്തിയുണ്ട്. ജൈതാപൂരും കൂടംകുളത്തും ആണവ നിലയം സ്ഥാപിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറായി നില്‍ക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ഇതിനു മറുപടി പറയേണ്ടി വരും അല്ലെങ്കില്‍ വന്‍ ദുരന്തം വന്നതിനു ശേഷം മാത്രം ചിന്തിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ കൈമലര്‍ത്തുന്ന രീതി ജനങ്ങള്‍ സഹിച്ചെന്നു വരില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കരസേനാ മേധാവി വിശദീകരിക്കണം

April 6th, 2012

indian-parliament-epathram

ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിന്റെ പക്കൽ പത്തു ദിവസം പോലും യുദ്ധം ചെയ്യാനുള്ള വെടിക്കോപ്പുകൾ കരുതൽ ശേഖരമായി ഇല്ല എന്ന മാദ്ധ്യമ റിപ്പോർട്ട് പാർലമെന്ററി സമിതിയെ ഞെട്ടിച്ചതായി സൂചന. ഇതു സംബന്ധിച്ച് കരസേനാ മേധാവി ജനറൽ വി. കെ. സിംഗിനെ വിളിച്ചു വരുത്തി വിശദീകരണം ആരായണം എന്നാണ് പാർലമെന്റിന്റെ സൈനിക സമിതി അംഗങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.

സൈന്യത്തിന്റെ പക്കലുള്ള വെടിക്കോപ്പിന്റെ അപര്യാപ്തത സംബന്ധിച്ച ചില സൂചനകൾ ജനറൽ വി. കെ സിംഗ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ നൽകിയിരുന്നു. എന്നാൽ ഇതിലും എത്രയോ ഭീതിദമാണ് യഥാർത്ഥ അവസ്ഥ എന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതാണ് പാർലമെന്ററി സമിതിയെ അസ്വസ്ഥമാക്കുന്നത്. ഇത്തരം വിവരങ്ങൾ പൊതു ശ്രദ്ധയിൽ പോലും വന്നിട്ടും ഇത് സംബന്ധിച്ച നടപടികൾ സ്വീകരിക്കാതിരിക്കുന്നത് അനുവദിക്കാനാവില്ല എന്ന് സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൈനിക അട്ടിമറിശ്രമം: വാര്‍ത്ത തെറ്റെന്ന് സര്‍ക്കാരും സൈന്യവും
Next »Next Page » സ്വകാര്യ ഭാഗങ്ങളിലെ തൊലി വെളുപ്പിനും പരസ്യം »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine