മൊബൈല്‍ ഉപയോക്താക്കള്‍ 75.2 കോടിയായി

February 15th, 2011

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം 26 കോടി പേര്‍ കൂടി ഉപയോക്താക്കളായി എത്തിയതോടെ രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 75.2 കോടിയിലേക്ക് ഉയര്‍ന്നു. ഇതില്‍ 70% പേര്‍ മാത്രമാണ് ഫോണ്‍ ശൃംഖല സജീവമായി ഉപയോഗിക്കുന്നതെന്ന് ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ കമ്പനികളായ എതിസലാത്, എസ്‌ടെല്‍, എച്ച്എഫ്‌സിഎല്‍, വീഡിയോകോണ്‍, യൂണിനോര്‍, ടാറ്റാ ഡോകോമോ(ജിഎസ്എം), സിസ്റ്റെമ ശ്യാം എന്നിവയക്ക് 50 ശതമാനത്തില്‍ താഴെ മാത്രമെ സജീവ ഉപയോക്താക്കളുള്ളൂ. ഉപയോക്താക്കളുടെയും വരുമാനത്തിന്റെയും കാര്യത്തില്‍ ഒന്നാമത് ഭാരതി എയര്‍ടെല്‍ ആണ്.

മറ്റുള്ളവര്‍ ഡമ്മി അല്ലെങ്കില്‍ നിര്‍ജീവമായ സിംകാര്‍ഡുകള്‍ വിതരണം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ സജീവമായ ഉപയോക്താക്കളുള്ളതും എയര്‍ടെലിനാണ്. എയര്‍ടെലിന്റെ 92 ശതമാനം പേരും ഇപ്പോഴും സജീവമാണ്. ഐഡിയ -90%, വോഡഫോണ്‍- 76%, റിലയന്‍സ് -68%, ടാറ്റ -50% എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില. കഴിഞ്ഞ ഡിസംബര്‍ അവസാനം ഏറ്റവും കൂടുതല്‍ ഉപയോക്താക്കളെ ലഭിച്ചത് റിലയന്‍സിനാണ്. നവംബറില്‍ വോഡഫോണ്‍ നേട്ടം കൊയ്തിരുന്നു. പൊതുമേഖലാ കമ്പനിയായ ബിഎസ്എന്‍എലിന് 2.97 കോടി പേരെ പുതുതായി ലഭിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹെഡ്‌ലിക്കെതിരെ തെളിവെടുപ്പിനായി പ്രത്യേക പാനല്‍

February 13th, 2011

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ലഷ്കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയെക്കുറിച്ചു കൂടുതല്‍ തെളിവെടുപ്പിനായി പ്രത്യേക പാനലിനെ അയയ്ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. ഹെഡ് ലിയുടെ ഭാര്യയെയും മറ്റു പ്രതികളെയും കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കെ. പിള്ളയാണ് ഇക്കാര്യമറിയിച്ചത്.

പ്രത്യേക പാനലിനെ അയയ്ക്കുന്നതു സംബന്ധിച്ചു യുഎസ് അധികൃതരുമായി ചര്‍ച്ച ചെയ്യും. മുംബൈ ഭീകരാക്രമണ കേസില്‍ ഹെഡ് ലിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി തീരുമാനിച്ചിട്ടുണ്ടെന്നും പിള്ള പറഞ്ഞു.
ഹെഡ് ലിയെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎയുടെ പ്രത്യേക സംഘം യുഎസ് സന്ദര്‍ശിച്ചിരുന്നു

-

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

12 ദിവസം; തരൂരിന് ലഭിച്ചത് 13.5 ലക്ഷം രൂപ

February 13th, 2011

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ സംഘാടക സമിതി അംഗമായതിലൂടെ മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ ശശി തരൂരിനും കിട്ടി 13.5 ലക്ഷം രൂപ. ഗയിംസ്‌ വില്ലേജില്‍ 12 ദിവസം സന്ദര്‍ശിച്ചുപോയതിനുള്ള ഫീസായാണ്‌ ഈ തുക തരൂരിന്‌ ലഭിച്ചതെന്ന്‌ സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എച്ച്‌ ഡി എഫ്‌ സി ബാങ്കിന്റെ ദുബായ്‌ ശാഖ വഴി ഈ പണം തരൂര്‍ കൈപ്പറ്റുകയും ചെയ്‌തു.
തരൂരിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങളും പേരും കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ പ്രചരണത്തിന്‌ ഉപയോഗിക്കാനായാണ്‌ അദ്ദേഹത്തെയും സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയത്‌. മാസത്തില്‍ നാല്‌ ദിവസമെന്ന കണക്കില്‍ മൂന്ന്‌ മാസമാണ്‌ തരൂര്‍ ഗെയിംസ്‌ വില്ലേജില്‍ എത്തിയ്‌.

2008 ഒക്‌ടോബര്‍, നവംബര്‍, 2009 ജനുവരി മാസങ്ങളിലായിരുന്നു ഇത്‌. ഇതിനുള്ള സിറ്റിംഗ്‌ ഫീയായി ഒരു ദിവസം 2,500 ഡോളറെന്ന കണക്കില്‍ 30,000 ഡോളറാണ്‌ തരൂര്‍ കൈപ്പറ്റിയതെന്ന്‌ സി എ ജി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതില്‍ അപാകതയൊന്നുമില്ലെന്നാണ്‌ ശശി തരൂരിന്റെ വിശദീകരണം. കണ്‍സള്‍ട്ടന്റായാണ്‌ താന്‍ പ്രവര്‍ത്തിച്ചത്‌. അതിന്‌ ലഭിച്ച പ്രതിഫലം തുലോം കുറവാണ്‌. അന്താരാഷ്‌ട്ര തലത്തില്‍ ഒരു പ്രഭാഷണത്തിന്‌ പോയാല്‍ ലഭിക്കുന്ന തുക പോലുമില്ല ഇത്‌. പണം ദുബായ്‌ ബാങ്ക്‌ വഴി മാറിയെടുത്തതിലും തെറ്റില്ല. വിദേശബാങ്ക്‌ അക്കൗണ്ടുകള്‍ താന്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ലാവ്‌ലിന്‍: ക്ലൗസ് ട്രെന്‍ഡലിന് ഓപ്പണ്‍ വാറണ്ട്‌

February 12th, 2011

കൊച്ചി: എസ് എന്‍സി ലാവ്‌ലിന്‍ കേസിലെ ആറാം പ്രതിയും കമ്പനിയുടെ വൈസ് പ്രസിഡന്റുമായ ക്ലൗസ് ട്രെന്‍ഡലിനെതിരേ ഓപ്പണ്‍ വാറണ്ട് നടപടികള്‍ തുടങ്ങാന്‍ എറണാകുളം പ്രത്യേക സിബിഐ കോടതി നിര്‍ദേശം നല്കി. ക്ലൗസിനെതിരേ പുറപ്പെടുവിച്ച സമന്‍സും വാറണ്ടും മടങ്ങിയ സാഹചര്യത്തിലാണു ഓപ്പണ്‍ വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതി തീരുമാനിച്ചത്. കേസ് ഈ മാസം 24ന് എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് വീണ്ടും പരിഗണിക്കും.

ക്രിമിനല്‍ നടപടിക്രമത്തിലെ 70-ാം വകുപ്പ് അനുസരിച്ച് ഓപ്പണ്‍ വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതി നിര്‍ദേശം നല്കുകയായിരുന്നു. കോടതി റദ്ദാക്കുന്നതു വരെയോ തിരിച്ചു വിളിക്കുന്നതു വരെയോ വാറണ്ട് നിലനില്‍ക്കും. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും കാനഡയും തമ്മില്‍ രാജ്യാന്തര കരാര്‍ നിലവിലുള്ളതായി സിബിഐ കോടതിയെ അറിയിച്ചിരുന്നു.

ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ലാവ്‌ലിന്‍ കമ്പനിയുടെ ചീഫ് ഓഫീസര്‍ക്കു നേരിട്ടു സമന്‍സ് കൈമാറാന്‍ സിബിഐ കോടതിയുടെ അനുമതി തേടിയിരുന്നു. പോസ്റ്റല്‍ വഴിയല്ലാതെ നേരിട്ടു ന്യൂഡല്‍ഹിയില്‍ സമന്‍സ് നല്കാന്‍ അനുമതി ആവശ്യപ്പെട്ടു സിബിഐ ഇന്നലെ പ്രത്യേക അപേക്ഷ നല്കിയിട്ടുണ്ട്. കേസ് പരിഗണിക്കവേ ഒന്നാം പ്രതി വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മോഹന ചന്ദ്രന്‍, പി. സിദ്ധാര്‍ഥമേനോന്‍, എ. ഫ്രാന്‍സിസ് എന്നിവര്‍ മാത്രമാണു കോടതിയില്‍ ഹാജരായത്. കേസിലെ എഴാം പ്രതി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രതികള്‍ നേരിട്ടു ഹാജരായി നേരത്തെ ജാമ്യമെടുത്തിരുന്നു.

ഇവര്‍ ഇന്നലെ നേരിട്ടു ഹാജരാകാതെ അപേക്ഷ നല്കി. ആറാം പ്രതിയും ലാവ്ലിന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റുമായ ക്ലൗസ് ട്രെന്‍ഡലിനും എട്ടാം പ്രതിയായ ലാവ്‌ലിന്‍ കമ്പനിക്കുവേണ്ടിയും ആരും കോടതിയില്‍ ഹാജരായില്ല. ക്ലൗസ് ട്രെന്‍ഡലും ലാവ്‌ലിന്‍ കമ്പനിയും സമന്‍സ് കൈപ്പറ്റിയിട്ടില്ലെന്നു സിബിഐ കോടതിയെ അറിയിച്ചു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് മനഃപൂര്‍വം വൈകിക്കുകയാണ്. അതിനാല്‍ വാറണ്ട് നേരിട്ടു കൈമാറാന്‍ അനുമതി നല്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.

എന്നാല്‍, സിബിഐയുടെ വെബ്‌സൈറ്റിലെ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ചാണു സമന്‍സ് കൈമാറിയതെന്നു കോടതി ചൂണ്ടിക്കാട്ടി. കക്ഷികള്‍ കോടതിയില്‍ വിശദീകരണം നല്കാത്ത സാഹചര്യത്തില്‍ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാനാവില്ലെന്നും ഇതിനാല്‍ വാറണ്ട് നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സിബിഐ വാദിച്ചു. അതേസമയം, ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുള്ള നടപടികളേ സാധ്യമാകൂയെന്നു പറഞ്ഞ കോടതി, ഇതിനായി പ്രത്യേക അപേക്ഷ നല്കുകയാണെങ്കില്‍ പരിഗണിക്കാമെന്നും വ്യക്തമാക്കി.

കുറ്റവാളികളെ കൈമാറ്റം ചെയ്യാന്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ധാരണയനുസരിച്ചു സമന്‍സ് കൈമാറേണ്ടത് ആഭ്യന്തരവകുപ്പു വഴിയും വാറണ്ടു കൈമാറേണ്ടതു വിദേശകാര്യമന്ത്രാലയം വഴിയുമാണ്. എന്നാല്‍, കനേഡിയന്‍ അധികൃതര്‍ക്കു സമന്‍സ് എത്തിയത് ഇന്ത്യന്‍ ഹൈകമ്മീഷന്‍ വഴിയാണെന്നും ഇതിനാലാണു സമന്‍സുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ വന്നതെന്നുമാണു മുമ്പു സിബിഐ കോടതിയെ അറിയിച്ചത്.

-

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ജെ.എന്‍.യു. നീലചിത്ര നിര്‍മ്മാണം കാമുകന്റെ ചതിയെന്നു റിപ്പോര്‍ട്ട്‌

February 10th, 2011

jnu-mms-clip-epathram

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നാം നമ്പര്‍ സര്‍വകലാശാലയായി അറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ (ജെ. എന്‍. യു.) ഹോസ്റ്റലില്‍ നീലച്ചിത്രം നിര്‍മിച്ചതു രാജ്യത്തെ നടുക്കി. ജെ എന്‍. യു. ഹോസ്റ്റലില്‍ ചില വിദ്യാര്‍ഥികള്‍ തന്നെയാണു നീലച്ചിത്രം നിര്‍മിച്ചതെന്നും അഭിനയിച്ചതെന്നും പറയുന്നു. ആരോപണം അന്വേഷിക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ തീരുമാനിച്ചു. സ്‌കൂള്‍ ഓഫ് ലാംഗ്വേജിലെയും കംപ്യൂട്ടര്‍ സയന്‍സിലെയും വിദ്യാര്‍ഥികളാണു സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

സര്‍വകലാശാല കാമ്പസിലെ ഹോസ്റ്റലില്‍ മുമ്പ് അവിടെ പഠിച്ച രണ്ടു വിദ്യാര്‍ഥികള്‍ നീലച്ചിത്രം നിര്‍മിച്ചു വിറ്റ വാര്‍ത്ത ഇന്നലെയാണു പുറത്തു വന്നത്. ഇവ ഇന്റര്‍നെറ്റിലും പ്രചരിപ്പിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജെഎന്‍യു വിന് കളങ്കമായിരിക്കുകയാണ് സംഭവം. ചിത്രത്തില്‍ അഭിനയിച്ചവര്‍ കാമുകീ കാമുകന്‍മാരായി രുന്നുവെന്നു പോലീസിനു സൂചന ലഭിച്ചു. യുവതിയുടെ ഇ മെയില്‍ പാസ്‌വേഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യുവാവിനു കൈമാറിയിരുന്നു. യുവതി അറിയാതെ അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ രഹസ്യ ചിത്രങ്ങള്‍ യുവാവു പകര്‍ത്തുകയും പിന്നീടു സിഡിയിലാക്കി പ്രചരിപ്പിക്കു കയുമായിരുന്നുവെന്ന് ഇവരുടെ സഹപാഠിയായ വിദ്യാര്‍ഥിനി പറയുന്നു.

സംഭവം നടന്നു ആറു മാസങ്ങള്‍ക്കു ശേഷം സി. ഡി. ഇന്റര്‍നെറ്റിലും വില്പനയ്ക്കും പ്രചരിച്ചതോടെയാണ് സര്‍വകലാശാല വിവരം അറിയുന്നത്.

കാമ്പസിനുളളില്‍ ഇത്തരം അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍വകലാശാലയുടെ മുഖ്യ സുരക്ഷാ അധികാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജെഎന്‍യു പ്രോക്ടര്‍ അന്വേഷണം നടത്താനുളള തീരുമാനമെടുത്തത്. രാജ്യത്തെ ഏറ്റവും പ്രമുഖ സര്‍വകലാശാല ആയതിനാല്‍ സര്‍വകലാശാല അധികൃതര്‍ പരാതി നല്കുന്നതിനു മുമ്പു തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയിരുന്നു. ബിഹാറികളായ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ മറ്റൊരു വിദ്യാര്‍ഥിയാണു ചിത്രീകരണ ത്തിനാവശ്യമായ സാങ്കേതിക സഹായം നല്കിയത്. ഉന്നത നിലവാരമുള്ള കാമറ ഉപയോഗിച്ചു ചിത്രീകരിച്ചി രിക്കുന്നതിനാല്‍ സി. ഡി. നിര്‍മാണത്തിനു പിന്നില്‍ നീലച്ചിത്ര നിര്‍മാണ മാഫിയ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. യുവാക്കളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂയെന്ന നിലപാടിലാണ് പോലീസ്. അതേ സമയം, ഇതിന്റെ കോപ്പികള്‍ രാജ്യത്തിനു പുറത്തേക്കും കടത്തിയിട്ടുണ്ടെന്നാണു വിവരം.

-

വായിക്കുക: , , , ,

1 അഭിപ്രായം »


« Previous Page« Previous « ആരുഷി വധം: മാതാപിതാക്കളെ പ്രതിചേര്‍ത്തു
Next »Next Page » വാലന്റൈന്‍സ്‌ ദിനം : രഹസ്യമായി ചുംബിക്കാം എന്ന് ശ്രീരാമ സേന »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine