പൈലറ്റുമാരുടെ സമരം രൂക്ഷം; യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു

May 11th, 2012

air-india-epathram

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റുമാരില്‍ ഒരു വിഭാഗം നടത്തുന്ന സമരം മൂന്നു ദിവസം പിന്നിട്ടതോടെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി. എന്നാല്‍ സമരം കൂടുതല്‍ വ്യാപിക്കുകയാണ്. കിംഗ്‌ ഫിഷറിലെ പൈലറ്റ് മാരും സമത്തിലേക്ക് ഇറങ്ങിയതോടെ പ്രശനം കൂടുതല്‍ രൂക്ഷമായി. സമരത്തെ തുടര്‍ന്ന് അനേകം സര്‍വീസുകളാണ് മുടങ്ങിയത്‌. ഇതോടെ നിരവധി പേരുടെ യാത്രകള്‍ അവതാളത്തിലായി. എന്നാല്‍ സമരത്തിന്റെ പേരില്‍ എയര്‍ ഇന്ത്യ സര്‍വീസ്‌ മുടങ്ങിയതോടെ മറ്റു വിമാന കമ്പനികള്‍ക്ക് കൊയ്ത്തു കാലമായി. അവസരം മുതലെടുത്ത് മറ്റു വിമാന ക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.

നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എം. പി. മാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സമരം അവസാനിപ്പിച്ച ശേഷം ചര്‍ച്ചയാകാമെന്നാണ് വ്യോമയാന മന്ത്രി അജിത് സിംഗ് പറയുന്നത്. കോടതി പറഞ്ഞത് അംഗീകരിക്കാത്തവര്‍ തന്‍െറ വാക്ക് കേള്‍ക്കാനിടയില്ലെന്നും മന്ത്രി പറഞ്ഞു. സമര രംഗത്തുള്ള ഒന്‍പത്‌ പേരെ ഇന്നലെ സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതോടെ പുറത്താക്കിയ പൈലറ്റുമാരുടെ എണ്ണം 29 ആയി. പൈലറ്റുമാരെ പിരിച്ചു വിടുന്ന എയര്‍ ഇന്ത്യ മാനേജ്മെന്‍റിനെ തിരുത്താന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, യു. പി. എ. അധ്യക്ഷ സോണിയ ഗാന്ധി എന്നിവരോട് പൈലറ്റ് ഗില്‍ഡ് ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കച്ചവട മുറപ്പിക്കാന്‍ ഹിലരി ബംഗാളില്‍ എത്തി.

May 7th, 2012

hillary-clinton-epathram

കോല്‍ക്കത്ത: ചില്ലറ വ്യാപാര രംഗത്ത്‌ നേരിട്ടുള്ള വിദേശ നിക്ഷേപം ഇറക്കുക എന്ന ലക്ഷ്യത്തോടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ച യു. എസ്. സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഹൃദ്യമായ സ്വീകരണം. കവി രവീന്ദ്രനാഥ ടാഗോറിന്റെ കൃതികളായ ഗീതാഞ്ജലിയും ഗീതാബിദനും സ്വാമി വിവേകാനന്ദന്‍ കൃതികള്‍ ഒപ്പം ശാന്തിനികേതനില്‍ നിന്ന് കൊണ്ടുവന്ന സ്കാര്‍ഫ് എന്നിവ അടങ്ങിയ വൈവിധ്യമാര്‍ന്ന സമ്മാനങ്ങളാണ് ഹിലരി ക്ലിന്റന് മമത ബാനര്‍ജി നല്‍കിയത്‌. ബംഗാളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ അമേരിക്ക തയാറാണെന്ന് ഹിലരി അറിയിച്ചിട്ടുണ്ട് എന്നാല്‍ ചില്ലറ വ്യാപാരരംഗത്ത് നേരിട്ടുളള വിദേശ നിക്ഷേപം എന്ന വിഷയം ചര്‍ച്ച ചെയ്തില്ല എന്നാണ് മമത പറഞ്ഞത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on കച്ചവട മുറപ്പിക്കാന്‍ ഹിലരി ബംഗാളില്‍ എത്തി.

രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയെ തീരുമാനിച്ചില്ലെന്ന്‌ സോണിയ

May 6th, 2012

sonia-gandhi-epathram
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ ഇതുവരെയും രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയെ നിശ്‌ചയിച്ചിട്ടില്ല എന്ന്‌ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. തൃണമൂല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ മമതാ ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്‌ചക്ക്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അവര്‍. ഇതാദ്യമായാണ്‌ സോണിയ ഇക്കാര്യത്തില്‍ പ്രതികരണം നടത്തുന്നത്‌.

കോണ്‍ഗ്രസ്‌ വക്‌താവ്‌ റഷീദ്‌ ആല്‍വിയും ഇതേ രീതിയില്‍ പ്രതികരണം നടത്തിയിരുന്നു. എന്നാല്‍, പ്രണാബ്‌ മുഖര്‍ജി സ്‌ഥാനാര്‍ഥിയായേക്കും എന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചില്ല. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പറയാറായിട്ടില്ല എന്നും പാര്‍ട്ടി സമവായത്തിനായി ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ്‌ വക്‌താവ്‌ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രണാബ്‌ മുഖര്‍ജിയോ ഹമീദ്‌ അന്‍സാരിയോ കോണ്‍ഗ്രസിന്റെ രാഷ്‌ട്രപതി സ്‌ഥാനാര്‍ഥി ആയേക്കുമെന്നാണ്‌ സൂചന.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയെ തീരുമാനിച്ചില്ലെന്ന്‌ സോണിയ

കാലിത്തീറ്റ കുംഭകോണം 69 പേര്‍ കുറ്റക്കാരെന്നു സി. ബി. ഐ കോടതി ‍

May 6th, 2012

rabri-devi-lalu-prasad-epathram

റാഞ്ചി:തൊണ്ണൂറുകളില്‍ രാജ്യത്തെ പിടിച്ചുകുലുക്കിയ  കാലിത്തീറ്റ കുംഭകോണ കേസില്‍ 69 പേര്‍ കുറ്റക്കാരാണെന്ന്‌ സി. ബി. ഐ കോടതി. കുറ്റവാളികളില്‍ 29 പേര്‍ക്ക്‌ ഇന്ന്‌ കോടതി ശിക്ഷ വിധിച്ചു. ഒന്നു മുതല്‍ മൂന്ന്‌ വര്‍ഷം വരെ തടവും 25,000 മുതല്‍ രണ്ട്‌ ലക്ഷം വരെ പിഴയുമാണ്‌ ശിക്ഷ. ബീഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ്‌ യാദവ്‌, ജഗന്നാഥ്‌ മിശ്ര എന്നിവര്‍ക്കെതിരെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട്‌ അഞ്ച്‌ കേസുകളുണ്ട്‌ ഇവരുടെതടക്കം ബാക്കിയുള്ളവരുടെ ശിക്ഷ മെയ്‌ ഏഴിന്‌ വിധിക്കും . കേസില്‍ 16 പേരെ കോടതി കുറ്റക്കാരല്ലെന്നു കണ്ടു വെറുതെ വിട്ടു.

കാലിത്തീറ്റ കുംഭകോണത്തില്‍ 61 കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. ഇതില്‍, ദോറോന്ത ട്രഷറിയില്‍ നിന്ന്‌ അനധികൃതമായി 45 കോടി രൂപ പിന്‍വലിച്ച കേസിലാണ്‌ കോടതി ശിക്ഷ വിധിച്ചത്‌.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on കാലിത്തീറ്റ കുംഭകോണം 69 പേര്‍ കുറ്റക്കാരെന്നു സി. ബി. ഐ കോടതി ‍

രാഷ്ട്രപതി: പ്രണബ് മുഖര്‍ജിക്ക് കരുണാനിധിയുടെ പിന്തുണ

May 6th, 2012

Pranab Mukherjee-epathram

ചെന്നൈ: രാഷ്ട്രപതി സ്ഥാനത്തേക്ക് തന്റെ പിന്തുണ പ്രണബ് മുഖർജിക്ക് എന്ന് ഡി. എം. കെ. അദ്ധ്യക്ഷന്‍ എം. കരുണാനിധി വെളിപ്പെടുത്തി. പ്രണബിനെ 1969ല്‍ ചെന്നൈയിലേക്ക് കൊണ്ടു വന്ന് സംസ്ഥാന സ്വയംഭരണ മഹാ സമ്മേളനം നടത്തിയയാളാണ് താനെന്നും അതിനാല്‍ പ്രണബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കാന്‍ മടിക്കില്ലെന്നും കരുണാനിധി പറഞ്ഞു. ഗോപാലപുരത്തെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതോടെ പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കോൺഗ്രസ് മത്സരിപ്പിക്കാനുള്ള സാധ്യത വര്‍ധിച്ചു. പ്രണബ് മുഖര്‍ജിയോ ഹമീദ്‌ അന്‍സാരിയോ ആകും കോണ്‍ഗ്രസ് രംഗത്ത് കൊണ്ടു വരിക എന്ന കാര്യം ഏറെക്കുറെ ഉറപ്പായി. എന്നാല്‍ ബി. ജെ. പി. ആരെയാകും രംഗത്ത്‌ ഇറക്കുക എന്ന് ഇപ്പോഴും വ്യക്തമല്ല. മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുല്‍ കലാമിനെ രംഗത്ത്‌ കൊണ്ട് വന്നു എങ്കിലും പ്രതീക്ഷിച്ച അത്ര പിന്തുണ മറ്റു പാര്‍ട്ടികളില്‍ നിന്നും ലഭിച്ചില്ല.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഭിഷേക് സിംഗ്വിയെ തൂക്കിക്കൊല്ലണം : അണ്ണാ ഹസാരെ
Next »Next Page » കാലിത്തീറ്റ കുംഭകോണം 69 പേര്‍ കുറ്റക്കാരെന്നു സി. ബി. ഐ കോടതി ‍ »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine