
ന്യൂഡല്‍ഹി : മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ച് എടുക്കുന്നതിന് മാര്‍ഗ്ഗ രേഖ വേണം എന്ന് സുപ്രീം കോടതി. മാധ്യമ പ്രവര്‍ത്തകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മാർഗ്ഗരേഖ ആവശ്യം എന്നും നിർദ്ദേശം.
ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണല്‍സ് സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
നൂറു കണക്കിന് മാധ്യമ പ്രവര്‍ത്തകുടെ ഫോണുകളും ഡിജിറ്റല്‍ ഉപകരണങ്ങളും കേന്ദ്ര ഏജന്‍സികള്‍ പിടിച്ചെടുക്കുന്നു എന്ന് ഹരജിയില്‍, മാധ്യമ പ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് ഗൗരവമേറിയ വിഷയം തന്നെയാണ്. ഫോണ്‍ അടക്കമുള്ള ഉപകരണ ങ്ങളിൽ അവരുടെ ഉറവിടങ്ങളെ ക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും വിശദാംശങ്ങളും ഉണ്ടായിരിക്കും എന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം ഉപകരണങ്ങൾ പരിശോധിക്കുന്നതിൽ നിന്നും അന്വേഷണ ഏജൻസികളെ തടയാന്‍ കഴിയില്ല എന്ന് കേന്ദ്ര സർക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു അറിയിച്ചു.
എന്നാൽ, വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളുടെ അഭാവത്തിൽ ഇത്തരം വിഷയങ്ങളിൽ സർക്കാറിന് സമഗ്രമായ അധികാരം നൽകിയാൽ അത് അപകടകരം ആണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് നിയന്ത്രിക്കാൻ മാര്‍ഗ്ഗ രേഖ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.






ന്യൂഡൽഹി: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്ന പേരിൽ രാജ്യത്ത് ആറു യൂട്യൂബ് ചാനലുകൾക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി. നേഷന്‍ ടി. വി., സംവാദ് ടി. വി., സരോകർ ഭാരത്, നേഷൻ 24, സ്വർണ്ണിം ഭാരത്, സംവാദ് സമാചാര്‍ എന്നീ ചാനലുകൾക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പുകൾ, സുപ്രീം കോടതി – പാർലമെന്‍റ് നടപടികൾ, സർക്കാറിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവർ വളച്ചൊടിച്ചു എന്നാണ് കേന്ദ്ര 
























