കര്‍ണ്ണാടകയില്‍ മുന്‍ മുഖ്യമന്ത്രി യഡിയൂരപ്പ ബി.ജെ.പി വിട്ടു

December 1st, 2012

ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ ബി.ജെ.പിയിലെ പിളര്‍പ്പ് തടയുന്നതില്‍ കേന്ദ്ര നേതൃത്വം പരാജയപ്പെട്ടു. കര്‍ണ്ണാടകയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച് തെക്കേ ഇന്ത്യയില്‍ ആദ്യമായി ബി.ജെ.പിയെ ഭരണത്തിലെത്തിച്ച മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യഡിയൂരപ്പ പാര്‍ട്ടി വിട്ടു. അഴിമതി ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന ബി.ജെ.പി ദേശീയ പ്രസിഡണ്ട് നിധിന്‍ ഗഡ്കരിക്ക് എതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന സമത്ത് കര്‍ണ്ണാടകയിലെ സംഭവ വികാസങ്ങള്‍ മറ്റൊരു തിരിച്ചടിയായി. രാജ്യ സഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ യഡിയൂരപ്പയുമായി അനുരഞ്ജന സംഭാഷണം നടത്തിയെങ്കിലും വിജയം കണ്ടില്ല. യഡിയൂരപ്പക്ക് ബി.ജെ.പി കര്‍ണ്ണാടക സംസ്ഥാന അധ്യക്ഷപദവി വാഗ്‌ദാനം ചെയ്തുവെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ തീരുമാനിക്കണമെന്ന തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു. തല്‍ക്കാലം സംസ്ഥാന അധ്യക്ഷ പദവി സ്വീകരിച്ച് പാര്‍ട്ടിയില്‍ തുടരണമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം പിന്നീട് തീരുമാനിക്കാമെന്നുമുള്ള കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് അദ്ദേഹം സ്വീകരിക്കുവാന്‍ കൂട്ടാക്കിയില്ല. ഡിസംബറില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് യഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു യഡിയൂരപ്പ . ലിംഗായത്ത് സമുദായാംഗമായ യഡിയൂരപ്പക്ക് കര്‍ണ്ണാടകത്തില്‍ നിര്‍ണ്ണായക സ്വാധീനമാണ് ഉള്ളത്. കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 28 മണ്ഡലങ്ങളില്‍ 19 എണ്ണം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബി.ജെ.പിക്ക് നേടുവാനായി. വരാനിരിക്കുന്ന നിയമസഭാ-ലോക്‍സഭാ തിരഞ്ഞെടുപ്പുകളില്‍ യഡിയൂരപ്പയില്ലാതെ ബി.ജെ.പിയ്ക്ക് കനത്ത നഷ്ടം ഉണ്ടാകുമെന്ന് കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നു. സംസ്ഥാനത്തെ വിമത നീക്കങ്ങള്‍ക്ക് കേന്ദ്ര നേതൃത്വത്തിലെ ചിലര്‍ നല്‍കിയ പിന്തുണയാണ് പ്രശ്നം വഷളാക്കിയതെന്ന് ഒരു വിഭാഗം കരുതുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ ഭരണത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും പിന്നീട് പാര്‍ട്ടി വിടുകയും ചെയ്ത മുന്‍ മുഖ്യമന്ത്രിമാരായ കല്യാണ്‍ സിങ്ങ്, ഉമാഭാരതി എന്നിവരുടെ പട്ടികയിലേക്ക് ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ യഡിയൂരപ്പയും ചേര്‍ന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വാമി വിവേകാനന്ദനെയും ദാവൂദിനേയും താരതമ്യം ചെയ്തതിനു ഗഡ്കരിക്കെതിരെ കേസ്

November 7th, 2012
ന്യൂഡെല്‍ഹി: പ്രസംഗത്തിനിടയില്‍ സ്വാമി വിവേകാനന്ദനേയും ദാവൂദ് ഇബ്രാഹിമിനേയും താരതമ്യം ചെയ്തതിന്റെ പേരില്‍ ബി.ജെ.പി പ്രസിഡണ്ട് നിധിന്‍ ഗഡ്കരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ജാംനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി. ഗുജറാത്തിലെ ജാം‌നഗര്‍ ജില്ലയില്‍ നിന്നുള്ള അഭിഭാഷകന്‍ ഹര്‍ഷദ് ഭട്ടാ‍ണ് കോടതിയെ സമീപിച്ചത്. അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് പ്രതിച്ഛായ മോശമായ ബി.ജെ.പി പ്രസിഡണ്ട് ഗഡ്കരിക്ക് സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സംഘപരിവാര്‍ സംഘടനകള്‍ വളരെ ആദരപൂര്‍വ്വം കാണുന്ന സ്വാമി വിവേകാനന്ദനെ ദാവ്വൂദ് ഇബ്രാഹിമിനെ പോലെ ഒരാളുമായി താരതമ്യം ചെയ്തതില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണുണ്ടായതെന്നും വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഗഡ്കരി പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആരോപണ വിധേയനായ ഗഡ്കരിക്ക് ബി.ജെ.പിയുടെ പിന്തുണ

November 7th, 2012

bjp

ന്യൂഡല്‍ഹി: അഴിമതി ആരോപണ വിധേയനായ ബി. ജെ. പി. ദേശീയ പ്രസിഡണ്ട് നിതിന്‍ ഗഡ്കരിക്ക് ബി. ജെ. പി. നേതൃത്വത്തിന്റെ പിന്തുണ. ഏതന്വേഷണവും നേരിടുവാന്‍ തയ്യാറാണെന്ന ഗഡ്കരിയുടെ നിലപാട് അംഗീകരിക്കുന്നതായും പാര്‍ട്ടി അദ്ദേഹത്തിനു പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും വിവാദമുണ്ടാക്കുന്ന പ്രസ്താവനകളില്‍ നിന്നും പാര്‍ട്ടി നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും മുതിർന്ന ബി. ജെ. പി. നേതാക്കളായ സുഷമാ സ്വരാജും അരുണ്‍ ജെയ്റ്റ്ലിയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.  

ഇന്നലെ ചേര്‍ന്ന നിണ്ണായകമായ നേതൃയോഗത്തില്‍ നിന്നും മുതിര്‍ന്ന നേതാവ് എല്‍. കെ. അഡ്വാനി വിട്ടു നിന്നു. അഡ്വാനിയടക്കം പല നേതാക്കന്മാര്‍ക്കും ആരോപണ വിധേയനായ ഗഡ്കരി പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തിയുണ്ട്. മുന്‍ കേന്ദ്ര മന്ത്രിയും മുതിർന്ന അഭിഭാഷകനുമായ രാം ജഠ്മലാനി ഗഡ്കരിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. ഇതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായി.

ഗഡ്കരിക്കെതിരെ ഉള്ള അഴിമതി ആരോപണങ്ങൾ ബി. ജെ. പി. യില്‍ അടുത്ത കാലത്തായി രൂപപ്പെട്ടു വരുന്ന ധ്രുവീകരണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഗഡ്കരി പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്നതില്‍ പ്രതിഷേധിച്ച് മഹേഷ് ജഠ്‌മലാനി ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും രാജി വെച്ചിരുന്നു. ഡിസംബറില്‍ കാലാവധി തീരുമെന്നതിനാല്‍ തല്‍ക്കാലം ഗഡ്കരിയെ മാറ്റേണ്ടതില്ല എന്നാണ് ആര്‍. എസ്. എസിന്റെ തീരുമാനം.

ഗഡ്കരിയെ ബി. ജെ. പി. പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടു വന്നതില്‍ ആര്‍. എസ്. എസിന്റെ പിന്തുണ ഉണ്ടായിരുന്നു. സമീപ കാലത്ത് ഇത്രയും ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനാകുന്ന ബി. ജെ. പി. പ്രസിഡണ്ട് നിധിന്‍ ഗഡ്കരിയാണ്. അരവിന്ദ് കേജ്‌രിവാളാണ് കഴിഞ്ഞ ദിവസം ഗഡ്കരിക്കെതിരെ ചില രേഖകള്‍ പുറത്ത് വിട്ടത്. കര്‍ണ്ണാടക പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് ഉള്‍പ്പെടെ പാര്‍ട്ടി പ്രസിഡണ്ട് എന്ന നിലയില്‍ നിധിന്‍ ഗഡ്കരി പരാജയമാണെന്ന അഭിപ്രായം ശക്തമാകുന്ന വേളയില്‍ ഉയര്‍ന്നു വന്ന അഴിമതി ആരോപണവും അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിച്ചു. വരാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഴിമതി ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന യു. പി. എ. സര്‍ക്കാറിനെതിരെ  ആഞ്ഞടിക്കാനിരിക്കെ തങ്ങളുടെ പ്രസിഡണ്ട് വലിയ അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ടത് ബി. ജെ. പി. യെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. ഗുജറാത്തില്‍ അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിലും നരേന്ദ്ര മോഡിക്ക് ഗഡ്കരി വിവാദം തിരിച്ചടിയാകുവാന്‍ ഇടയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭക്ഷ്യ സുരക്ഷാ നിയമം ഭേദഗതി ചെയ്യണം : ബിനായൿ സെൻ

October 7th, 2012

binayak-sen-epathram

തിരുവനന്തപുരം : പാവപ്പെട്ടവർക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കും വിധം ഭക്ഷ്യ സുരക്ഷാ നിയമത്തിൽ ഭേദഗതി വരുത്തണം എന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഡോ. ബിനായൿ സെൻ ആവശ്യപ്പെട്ടു. ഇന്നത്തെ രൂപത്തിൽ ഈ നിയമത്തിന് അതിന്റെ ഉദ്ദേശ ലക്ഷ്യം കൈവരിക്കാൻ കഴിയില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് കോവളം സാഹിത്യോൽസവത്തിൽ ദരിദ്രർ കൂടുതൽ ദരിദ്രർ ആയിക്കൊണ്ടിരിക്കുകയാണോ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിയമത്തിന്റെ നിബന്ധനകൾക്ക് വ്യക്തത കുറവാണ്. നിയമത്തിന്റെ ആനുകൂല്യം ലഭിക്കാനുള്ള അർഹത സംബന്ധിച്ച വ്യവസ്ഥകൾ അഴിമതിക്ക് കളമൊരുക്കും. പൊതു വിതരണ സംവിധാനത്തിന് പകരം പണം നൽകാനുള്ള നീക്കം അത്മഹത്യാപരമാണ്. പാവപ്പെട്ടവർക്ക് ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. പോഷകാഹാരക്കുറവ് രാജ്യത്ത് ക്ഷാമത്തിന് തുല്യമായ അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത് എന്ന് പറഞ്ഞ ഡോ. സെൻ റേഷൻ കടകളിൽ കൂടി ധാന്യങ്ങൾക്കൊപ്പം പരിപ്പ് വർഗ്ഗങ്ങളും എണ്ണയും വിതരണം ചെയ്യണം എന്നും ആവശ്യപ്പെട്ടു.

രാജ്യത്തെ പൌരന്മാർക്ക് നിത്യവൃത്തിക്ക് അത്യാവശ്യമായ വെള്ളവും പ്രകൃതി വിഭവങ്ങളും ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് നിയന്ത്രണമില്ലാതെ ചൂഷണം ചെയ്യാൻ നൽകുന്നത് നിർത്തലാക്കണം എന്നും അദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പഴകിയ വിജയവും പഴകിയ ഭാര്യയും രസമില്ലെന്ന് മന്ത്രി

October 3rd, 2012

sriprakash-jaiswal-epathram

ന്യൂഡൽഹി : കൽക്കരി വിവാദത്തിൽ പെട്ട് മുഖം ഇരുണ്ടിരിക്കുന്ന കൽക്കരി മന്ത്രി ശ്രീപ്രകാശ് ജെയ്സ്വാൾ അനവസരത്തിൽ പറഞ്ഞ തമാശ മൂലം വീണ്ടും മുഖത്ത് കരി പുരണ്ട അവസ്ഥയിലായി. ഒരു ഉദ്ഘാടന പ്രസംഗം നടത്തവേ ഇന്ത്യാ പാക്കിസ്ഥാൻ ക്രിക്കറ്റ് മൽസരത്തിൽ ഇന്ത്യ വിജയിച്ചത് അറിഞ്ഞ അദ്ദേഹം ഉദ്ഘാടനം ഒരു പഴയ ആഘോഷമാണെന്നും പഴയ ആഘോഷവും പഴയ ഭാര്യയും ആഘോഷിക്കാൻ കൊള്ളില്ല എന്നും പറഞ്ഞ് ക്രിക്കറ്റ് വിജയം ആഘോഷിക്കാൻ ആഹ്വാനം നൽകി. മന്ത്രിയുടെ ഈ നിരുത്തരവാദപരമായ തമാശയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷൻ അതി ശക്തമായി പ്രതികരിച്ചതോടെയാണ് പ്രശ്നം വഷളായത്. ബി. ജെ. പി. കൂടി തങ്ങളുടെ പ്രതിഷേധം അറിയിച്ചതോടെ ജാള്യത മറയ്ക്കാൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ കോൺഗ്രസ് നേതൃത്വം കൂടി മന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തി.

താൻ പറഞ്ഞത് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ മാപ്പ് പറയുന്നു എന്ന് വ്യക്തമാക്കിയ മന്ത്രിക്ക് പക്ഷെ താൻ പറഞ്ഞതിൽ അപാകതയൊന്നും ഉണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. ഭാര്യ പഴകിയാൽ പിന്നെന്ത് ആഘോഷം എന്നാണ് മന്ത്രി പിന്നെയും മാദ്ധ്യമ പ്രവർത്തകരോട് ചോദിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »


« Previous Page« Previous « അഴിമതിക്കെതിരെ ജനങ്ങളുടെ പാർട്ടി : കെജ്രിവാൾ
Next »Next Page » ദേശീയ ആന ദിനം »



  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine