പിറവം: അനൂപ് ജേക്കബിന് തകര്‍പ്പന്‍ വിജയം!

March 21st, 2012
anoop-jacob-epathram
പിറവം: നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു. ഡി. എഫ് സ്ഥാനാര്‍ഥി മുന്‍ മന്ത്രി ടി. എം. ജേക്കബിന്റെ മകന്‍ കൂടിയായ  അനൂപ് ജേക്കബ് തകര്‍പ്പന്‍ ജയം വിജയിച്ചു. 12071 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് അദ്ദേഹം എല്‍. ഡി. എഫ് സ്ഥാനാര്‍ഥിയായ എം. ജെ. ജേക്കബിനെ പരാജയപ്പെടുത്തിയത്. 82757 വോട്ടുകളാണ് അനൂപ് ജേക്കബ് നേടിയത്. എം. ജെ ജേക്കബ് 70686 വോട്ടുകള്‍ നേടിയ‍പ്പോള്‍ ബി. ജെ. പി സ്ഥാനാര്‍ഥി 3241 വോട്ടുകള്‍ നേടി. അനൂപ് വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളിലും വ്യക്തമായ മേല്‍ക്കൈ നിലനിര്‍ത്തി. ടി. എം. ജേക്കബിന്റെ നിര്യാണം മൂലമാണ് പിറവം മണ്ഡലത്തില്‍ വേണ്ടിവന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കറിവേപ്പിലയാക്കിയത് സി. പി. എം: സിന്ധു ജോയി

March 13th, 2012
sindhu-joy-epathram
തിരുവനന്തപുരം: തന്നെ കറിവേപ്പിലയാക്കിയത് സി. പി. എം ആണെന്നും വി. എസ് സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മുന്‍ എസ്. എഫ്. ഐ നേതാവ് സിന്ധുജോയി. വി. എസ് നടത്തിയ അഭിസാരികാ പ്രയോഗത്തോട് പിറവം ഉപതിരഞ്ഞെടുപ്പില്‍ യു. ഡി. എഫിന്റെ പ്രചാരണ യോഗത്തില്‍ പ്രതികരിക്കുകയായിരുന്നു സിന്ധു ജോയി. സ്ത്രീ സംരക്ഷകനെന്ന് പറഞ്ഞനടക്കുന്ന് വി. എസ് സ്വന്തം ജീവിതത്തില്‍ ചെയ്യുന്നതെന്തണെന്ന് ജനം തിരിച്ചറിയുമെന്നും, അപമാനിച്ച ശേഷം തിരുത്തിയിട്ടു കാര്യമില്ലെന്നും വി. എസിന്റെ ഭാഷയില്‍ മറുപടി പറയുവാന്‍ സംസ്കാരം തന്നെ അനുവദിക്കുന്നില്ലെന്നും സിന്ധു തുറന്നടിച്ചു. മകന്‍ വി. എ അരുണ്‍കുമാറിനെ കുറിച്ചുള്ള ആരൊപണങ്ങള്‍ മറച്ചുവെക്കുവാനുള്ള ശ്രമങ്ങളാണ് വി. എസ്. നടത്തുന്നതെന്നും അവര്‍ പറഞ്ഞു. സി. പി. എം എം. എല്‍. എ ആയിരുന്ന ആര്‍. ശെല്‍‌വരാജിന്റെ രാജിയെ തുടര്‍ന്നുള്ള പ്രതികരണങ്ങളില്‍  പലതവണ ഉപയോഗിച്ച ശേഷം തള്ളിക്കളയുന്ന അഭിസാരികയെ പോലെ സിന്ധു ജോയിയെ  കോണ്‍ഗ്രസ്സുകാര്‍ ഉപയോഗശേഷം ഉപേക്ഷിച്ചതായി പറഞ്ഞത് വലിയ വിവാദമായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിറവത്ത് പ്രതിരോധം തീര്‍ക്കുവാന്‍ എ. കെ ആന്റണിയും

March 13th, 2012
ak-anthony-epathram
പിറവം: പിറവത്ത് യു. ഡി. എഫിനു പ്രതിരോധം തീര്‍ക്കുവാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണിയും എത്തി. മുളന്തുരുത്തിയില്‍ ആരംഭിച്ച് മൊത്തം ഏഴു കേന്ദ്രങ്ങളില്‍ ആയിരിക്കും ആന്റണി പ്രസംഗിക്കുക.  സിന്ധു ജോയിയും അദ്ദെഹം പങ്കെടുക്കുന്ന യോഗങ്ങളില്‍ പ്രസിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍. സെല്‍‌വരാജിന്റെ രാജിയും തുടര്‍ന്ന് സാന്ദര്‍ഭികമായി സിന്ധുജോയിയെ കുറിച്ചുള്ള പരാ‍മര്‍ശത്തിനിടെ “അഭിസാരികാ” പ്രയോഗം കടന്നു വന്നതുമാണ് യു. ഡി. എഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ഇതിന്റെ ഭാഗമായിക്കൂടെയാകണം പൊതുരംഗത്തുനിന്നും കുറച്ചുനാളായി വിട്ടു നില്‍ക്കുന്ന മുന്‍ എസ്. എഫ്. ഐ നേതാവ് സിന്ധുജോയിയെ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്ക് ഇറക്കുന്നത്. ഇതിലൂടെ സ്ത്രീ വോട്ടര്‍മാരെ സ്വാധീനിക്കുവാന്‍ ആകും എന്നാണ് യു. ഡി. ഫ് കരുതുന്നത്.
ഇടതു പക്ഷത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആണെങ്കിലും അവസാന നിമിഷം പടനയിക്കുന്നതിനായി ഇറക്കിയത് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദനെയാണ്. വി. എസിനുള്ള ജന പിന്തുണ ഇടതു പക്ഷത്ത് മറ്റൊരു നേതാവിനും ഇല്ലെന്നതു തന്നെയാണ് അദ്ദേഹത്തെ മുന്‍‌നിര്‍ത്തി പ്രാചാരണം കൊഴുപ്പിക്കുവാന്‍ എല്‍. ഡി. എഫിനെ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെ. പി. സി. സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും, കെ. എം. മാണി, പി. കെ. കുഞ്ഞാലിക്കുട്ടി,കെ. ബാബു തുടങ്ങി നിരവധി മന്ത്രിമാര്‍ രംഗത്തുണ്ടെങ്കിലും അച്യുതാനന്ദനെന്ന അതികായനോട് തുല്യം നില്‍ക്കുവാന്‍  എ. കെ .ആന്റണി തന്നെ വേണമെന്ന് യു. ഡി. എഫ് നേതാക്കള്‍ക്ക് അറിയാം. ഇതാണ് പാര്‍ലമെന്റില്‍ പ്രക്ഷുബ്ദമായ രംഗങ്ങള്‍ അരങ്ങേറുന്ന വേളയിലും എ. കെ. ആന്റണിയെ കളത്തിലിറക്കിയത്. ആര്‍. ശെല്‍‌വരാജിന്റെ രാജിയും വി. എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരായ നിയമസഭാസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടും യു. ഡി. എഫ് അണികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാ‍തെ അവസാനവട്ട പ്രചാരണത്തിനായി എ. കെ. ആന്റണിയുടെ വരവ് അതിന്റെ ആക്കം ഒന്നുകൂടെ വര്‍ദ്ധിപ്പിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിറവം ഉപതിരഞ്ഞെടുപ്പ്; എന്‍. എസ്. എസ് നിലപാടില്‍ മാറ്റമില്ലെന്ന് ജി. സുകുമാരന്‍ നായര്‍

March 11th, 2012
g.sukumaran-nair-epathram
തൊടുപുഴ: പിറവം ഉപതിരഞ്ഞെടുപ്പില്‍ യു. ഡി. എഫിനു പിന്തുണ പ്രഖ്യാപിച്ച എന്‍. എസ്. എസ് നിലപാടില്‍ മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നെയ്യാറ്റിന്‍‌കരയിലെ രാഷ്ടീയ നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും യു. ഡി. എഫ് ഭരണം തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ ആയതിനാല്‍ എന്‍. എസ്. എസ് കരുതലോടെ നില്‍ക്കുമെന്നും സി. പി. എമ്മിനോട് എതിര്‍പ്പില്ലെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on പിറവം ഉപതിരഞ്ഞെടുപ്പ്; എന്‍. എസ്. എസ് നിലപാടില്‍ മാറ്റമില്ലെന്ന് ജി. സുകുമാരന്‍ നായര്‍

സെല്‍‌വരാജ് രാജിവെച്ചത് ശരിയായില്ലെന്ന് വെള്ളാപ്പള്ളി

March 11th, 2012
vellappally-natesan-epathram
തിരുവനന്തപുരം:  പിറവം ഉപതിരഞ്ഞെടുപ്പിന്റെ നടയ്ക്കല്‍ വച്ച് ആര്‍.ശെല്‍‌വരാജ് എം.എല്‍.എ സ്ഥാനം രാജിവെച്ചത് ശരിയായില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാറശ്ശാലയിലും നെയ്യാറ്റിന്‍ കരയിലും മത്സരിച്ചപ്പോള്‍ എസ്.എന്‍.ഡി.പി യോഗം ശെല്‍‌വരാജിനു പിന്തുണ നല്‍കിയിരുന്നെന്നും ഇത്തവണ നെയ്യാറ്റിന്‍‌കരയിലേക്ക് മാറ്റിയത് സവര്‍ണ്ണ താല്പര്യം സംരക്ഷിക്കുവാന്‍ വേണ്ടിയാണെന്ന് അദ്ദേഹം തന്നോട് പറഞ്ഞിരുന്നതായും വെള്ളാപ്പിള്ളി കൂട്ടിച്ചേര്‍ത്തു. രാജിക്കു പിന്നില്‍ കുതിരക്കച്ചവടമാണോ കാളക്കച്ചവടമാണോ എന്ന് തനിക്കറിയില്ലെന്നും പിറവത്ത് അനൂപ് ജേക്കബ്ബിനു അനുകൂലമാണ് സ്ഥിതിഗതികള്‍ എന്നും വെള്ളാപ്പള്ളി പറഞ്ഞു. സഭകള്‍ തമ്മില്‍ എന്തൊക്കെ പോരുണ്ടായാലും അവരെല്ലാം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി തുടരുവാന്‍ ആഗ്രഹിക്കുന്നവരാണെന്നും   മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിപറയുകയായിരുന്നു വെള്ളാപ്പിള്ളി വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on സെല്‍‌വരാജ് രാജിവെച്ചത് ശരിയായില്ലെന്ന് വെള്ളാപ്പള്ളി

20 of 311019202130»|

« Previous Page« Previous « കൂടെയുള്ളവര്‍ നിര്‍ബന്ധിച്ചാല്‍ ചിലപ്പോള്‍ യു. ഡി. എഫിലേക്ക് പോകും: ശെല്‍‌വരാജ്
Next »Next Page » പിറവത്ത് തോറ്റാല്‍ യു.ഡി.എഫ് സര്‍ക്കാറിനു തുടരാന്‍ അവകാശമില്ല; ഷിബു ബേബി ജോണ്‍ »



  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine