അമേരിക്കയാണ് യഥാർത്ഥ ഹാക്കിംഗ് സാമ്രാജ്യമെന്ന് ചൈന

May 8th, 2013

cracking-epathram

ബെയ്ജിങ്ങ് : ചൈന അക്രമണോൽസുകമായ രാഷ്ട്രമാണ് എന്ന പ്രചരണം വഴി അമേരിക്ക തങ്ങളുടെ അയൽ രാജ്യങ്ങളിൽ ഭീതി പരത്തി അമേരിക്കൻ ആയുധ കമ്പനികളുടെ വിൽപ്പന വർദ്ധിപ്പിക്കാനുള്ള കളമൊരുക്കുകയാണെന്ന് ചൈന ആരോപിച്ചു. ചൈന അമേരിക്കയുടെ സൈനിക കമ്പ്യൂട്ടറുകളിൽ ആക്രമണം നടത്തി എന്ന അമേരിക്കയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ചൈന. പീപ്പ്ൾസ് ലിബറേഷൻ ആർമി ദിനപത്രത്തിലൂടെയാണ് ചൈന ഇത് വ്യക്തമാക്കിയത്. അമേരിക്കൻ ആയുധ വ്യാപാരികൾ പണം എണ്ണാൻ തയ്യാറെടുക്കുകയാണ് എന്നും പത്രം കളിയാക്കി.

ചൈന യുദ്ധ വിമാനങ്ങളും വിമാന വാഹിനി കപ്പലുകളും നിർമ്മിക്കുന്നതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം പെന്റഗൺ പ്രസിദ്ധപ്പെടുത്തിയിരുന്നു.

കമ്പ്യൂട്ടർ ശൃംഖലകൾ ആക്രമിച്ച് നൂറോളം കമ്പനികളുടെ വിവരങ്ങൾ മോഷ്ടിച്ച ഹാക്കിംഗ് ആക്രമണത്തിന് പുറകിൽ ചൈനയാണ് എന്ന ആരോപണത്തിന് മറുപടിയായി തങ്ങളുടെ കമ്പ്യൂട്ടറുകൾ അമേരിക്ക നിരന്തരമായി ആക്രമിക്കുന്നുണ്ട് എന്നും അമേരിക്കയാണ് യഥാർത്ഥ ഹാക്കിംഗ് സാമ്രാജ്യം എന്നും ചൈന പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചൈനീസ് സൈന്യം ലഡാക്കിൽ

April 20th, 2013

chinese-army-epathram

ന്യൂഡൽഹി : അതിർത്തി തർക്കം നിലവിലുള്ള ഇന്തോ ചൈനീസ് അതിർത്തി പ്രദേശമായ ലഡാക്കിലെ കിഴക്കൻ പ്രവിശ്യയിൽ ചൈനീസ് സൈന്യം അതിക്രമിച്ചു കയറി സൈനിക താവളം സ്ഥാപിച്ചു. ഇന്ത്യയ്ക്ക് അകത്തേക്ക് ഏതാണ്ട് 10 കിലോമീറ്റർ ഉള്ളിലാണ് ചൈന ഈ ക്യാമ്പ് സ്ഥാപിച്ചത്. 50 സൈനികരോളം ഇവിടെ താവളം അടിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. 17,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദൌലത് ബേഗ് എന്ന കിഴക്കൻ ലഡാക്ക് പ്രവിശ്യയിലെ ഈ താവളം ഏപ്രിൽ 15 രാത്രിയാണ് സ്ഥാപിച്ചത്. വിവരം അറിഞ്ഞയുടൻ ഇൻഡോ ടിബറ്റൻ അതിർത്തി പോലീസും ചൈനീസ് താവളത്തിന് എതിരെയായി തമ്പടിച്ചു.

നിയന്ത്രണ രേഖ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ചർച്ച ചെയ്ത് പരിഹാരം കാണും എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൈനയിൽ ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ 83 പേര്‍ മരിച്ചു

March 31st, 2013

CHINA-MINE-epathram

ലീപിങ്ങ്: ടിബറ്റിലെ ലാസയിലെ മൈഷോകുഗര്‍ സ്വര്‍ണ ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ 83 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചൈനയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉല്‍പ്പാദിപ്പിക്കുന്ന ചൈന നാഷണല്‍ ഗോള്‍ഡ് ഗ്രൂപ്പ് കോര്‍പ്പറേഷനു വേണ്ടിയാണ് അപകടം നടന്ന ഖനി പ്രവര്‍ത്തിക്കുന്നത്. മരിച്ചവരിൽ അധികവും ഹാൻ ചൈനീസ് വിഭാഗത്തിൽ പെടുന്നവരാണ്.

2.6 മില്യണ്‍ ക്യുബിക് അടി മണ്ണും പാറയുമാണ് 1.5 ചതുരശ്ര മൈല്‍ വിസ്തൃതിയില്‍ ഇടിഞ്ഞ് വീണത്. അതിനാൽ തന്നെ ഖനിയിലെ മുഴുവൻ പേരും മരിച്ചിരിക്കാനാണ് സാധ്യത എന്ന് അധികൃതർ പറയുന്നു. ടിബറ്റൻ മേഖലയിൽ ആയതിനാൽ പോലിസ് വേണ്ട വിധത്തിൽ ഇടപെട്ടില്ലെങ്കിൽ രാഷ്ട്രീയപരമായി ചൈന രൂക്ഷമായ വിമർശനം നേരിടേണ്ടി വരും. രക്ഷാ പ്രവര്‍ത്തന ശ്രമങ്ങളില്‍ യാതൊരു കുറവും വരാന്‍ പാടില്ലെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് നിര്‍ദ്ദേശം നല്‍കി. രണ്ടായിരത്തോളം രക്ഷാ പ്രവർത്തകരാണ് സംഭവ സ്ഥലത്ത് രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
പ്രാദേശിക സമയം സമയം പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്. ഈ സമയം ഖനിക്കുള്ളില്‍ ഉറങ്ങി കിടക്കുന്നവരാണ് അപകടത്തിൽ പെട്ടവരിൽ കൂടുതലും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യയിലെ ജനാധിപത്യം പാളുന്നു എന്ന് ചൈനീസ് പത്രം

January 1st, 2013

fishermen-fast-against-nuclear-plant-epathram

ബെയ്ജിങ് : ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മയും സമൂഹത്തിൽ നില നിൽക്കുന്ന അസമത്വവുമാണ് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിലൂടെ വെളിപ്പെട്ടത് എന്ന് പ്രമുഖ ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ് അഭിപ്രായപ്പെട്ടു. ചില തൽപ്പര കക്ഷികളുടേയും ന്യൂനപക്ഷമായ ഒരു വരേണ്യ വർഗ്ഗത്തിന്റെയും കൈകളിലാണ് ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ നിയന്ത്രണം. ഇതാണ് ഇത്തരം പ്രതിഷേധ പ്രകടനങ്ങളും അഴിമതി വിരുദ്ധ പ്രകടനങ്ങളുമായി സാധാരണ ജനത്തിന്റെ പ്രതികരണം ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്നതിന്റെ അടിസ്ഥാന കാരണം. സാമൂഹികമായ അനീതിക്കെതിരെ ഫലപ്രദമായി നിലകൊള്ളാൻ വ്യവസ്ഥിതിക്ക് കഴിയുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടുകൾ സ്വീകരിക്കുവാനും അധികാര വർഗ്ഗം തയ്യാറാവുന്നു.

ഇന്ത്യയിലെ സംഭവ വികാസങ്ങൾ ചൈനക്ക് ഒട്ടേറെ പാഠങ്ങൾ നൽകുന്നു. അറുപത് വർഷം മുൻപ് ഇന്ത്യയിലും ചൈനയിലും സമാനമായ വികസന അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ സമ്പദ് വ്യവസ്ഥ സുതാര്യമാക്കിയതോടെ ചൈനയിൽ വൻ പുരോഗതി ഉണ്ടായി. ഇന്ന് ഇന്ത്യ ചൈനയേക്കാൾ വികസനത്തിന്റെ കാര്യത്തിൽ 10 വർഷത്തോളം പുറകിലാണ്. സാമൂഹിക പുരോഗതിയുടെ കാര്യത്തിൽ 30 വർഷം പുറകിലാണ് ഇന്ത്യ. എന്നിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥിതി എന്നത് കാരണം പാശ്ചാത്യ സമൂഹം ഇന്ത്യയിൽ ഒട്ടേറെ പ്രത്യാശ വെച്ചു പുലർത്തുന്നു. എന്നാൽ സമൂഹത്തിലെ അസമത്വവും ജനാധിപത്യത്തിന്റെ കാര്യക്ഷമതയില്ലായ്മയും ഈ സാദ്ധ്യതയെ ദോഷകരമായി ബാധിക്കുന്നു. നീതിന്യായ വ്യവസ്ഥയുടെ പരാജയവും സർക്കാരിന്റെ തണുപ്പൻ സമീപനവും ലോകമെങ്ങും വിമർശന വിധേയമാവുകയാണ് എന്നും പത്രം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോകം അവസാനിച്ചില്ല; ചൈനയില്‍ ആയിരങ്ങള്‍ അറസ്റ്റില്‍

December 22nd, 2012

china-end-of-the-world-epathram

ബെയ്ജിങ് : നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പാണ്. ലോകം അവസാനിച്ചിട്ടില്ല. മായന്‍ കലണ്ടര്‍ പ്രകാരം ലോകം അവസാനിക്കുന്ന ദിവസമായിരുന്നു ഇന്നലെ എന്നും പറഞ്ഞ് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കോലാഹലങ്ങള്‍ ചില്ലറയല്ല. ലോകം അവസാനിക്കുന്നു എന്ന വാര്‍ത്ത പ്രചരിപ്പിച്ചു ജനങ്ങളെ പരിഭ്രാന്തരാക്കി എന്ന കുറ്റത്തിന് ചൈനയില്‍ ആയിരക്കണക്കിന്‌ ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. “സര്‍വ്വ ശക്തനായ ദൈവം” എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ക്രിസ്തീയ വിഭാഗത്തിലെ അംഗങ്ങളാണ്‌ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും. 1990ല്‍ ആരംഭിച്ച ഈ മത വിഭാഗം കുറച്ചു നാളായി ലോകാവസാനത്തെ കുറിച്ച് പൊതുജനത്തെ ഉദ്ബോധിപ്പിക്കാന്‍ തുടങ്ങിയിട്ട്. ഇതോടൊപ്പം ചുവന്ന ഡ്രാഗണ്‍ എന്ന് അറിയപ്പെടുന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നശിപ്പിക്കുവാനും ഇവര്‍ ആളുകളെ ആഹ്വാനം ചെയ്തു വന്നു. ചൈനയില്‍ ഉടനീളം ലോകാവസാനത്തിന്റെ വക്താക്കള്‍ ഇതേ സംബന്ധിച്ചുള്ള ലഘു ലേഘനങള്‍ വിതരണം ചെയ്യുകയും ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് ലോകാവസാന സന്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇവരെയൊക്കെ പോലീസ് പിടികൂടുകയും ചെയ്തു. ഇത്തരം പ്രചരണത്തെ തുടര്‍ന്ന് ഭയഭീതരായ പലരും വന്‍ തോതില്‍ ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങി സംഭരിച്ചത് പ്രശ്നത്തെ വീണ്ടും വഷളാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദ്വീപുകളെ ചൊല്ലി ജപ്പാനും ചൈനയും ഉരസുന്നു

September 13th, 2012

japan-china-island-row-epathram

ടോക്യോ : ദക്ഷിണ ചൈനാ കടലിലെ ഒരു കൂട്ടം സ്വകാര്യ ദ്വീപുകൾ ജപ്പാൻ സർക്കാർ വിലയ്ക്കു വാങ്ങിയതിനെ ചൊല്ലി ചൈന ജപ്പാനുമായി നയതന്ത്ര സൈനിക തലങ്ങളിൽ ഏറ്റുമുട്ടലിന് ഒരുങ്ങുന്നു. ആൾപാർപ്പില്ലാത്ത മൂന്ന് ദ്വീപുകളാണ് കഴിഞ്ഞ ദിവസം ജപ്പാൻ ദ്വീപുകളുടെ ഉടമകളായ ഒരു ജാപ്പനീസ് കുടുംബത്തിൽ നിന്നും 2.6 കോടി ഡോളർ നൽകി സ്വന്തമാക്കിയത്. ഇതിനെതിരെ ചൈന നിരന്തരമായി നൽകിയ ഭീഷണികളെ വക വെയ്ക്കാതെയാണ് ജപ്പാൻ ദ്വീപുകൾ വാങ്ങിയത്. സംഭവം അറിഞ്ഞയുടൻ രണ്ട് യുദ്ധക്കപ്പലുകൾ ചൈന ദ്വീപുകളിലേക്ക് അയച്ചു. ഈ കപ്പലുകൾ ഇപ്പോൾ ദ്വീപുകൾക്കരികിൽ റോന്തു ചുറ്റുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിൽ സൈനിക സംഘർഷം മുറുകുന്നത് ആശങ്കാ ജനകമാണ്. ജപ്പാൻ തീ കൊണ്ടാണ് കളിക്കുന്നത് എന്ന് ചൈന വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ ദ്വീപുകളുടെ സമാധാനപരവും സുസ്ഥിരവുമായ നിലനിൽപ്പ് ലക്ഷ്യമിട്ടാണ് തങ്ങൾ ദ്വീപ് വിലയ്ക്ക് വാങ്ങിയത് എന്നാണ് ജപ്പാന്റെ പക്ഷം. ജപ്പാന്റെ കോസ്റ്റ് ഗാർഡ് ദ്വീപുകളുടെ സുരക്ഷിതത്വം ഏറ്റെടുക്കും എന്ന് ജപ്പാൻ അറിയിച്ചു.

കഴിഞ്ഞ മാസം ഒരു സംഘം ചൈനാക്കാർ ദ്വീപിലേക്ക് ഒരു ബോട്ടിൽ വരാൻ ശ്രമം നടത്തിയത് ജപ്പാൻ നാവിക സേന തടയുകയും (മുകളിലെ ഫോട്ടോ കാണുക) ചൈനാക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇവരെ വിട്ടയയ്ക്കണം എന്ന് ആവശ്യപ്പെട്ട് ജപ്പാൻ എംബസിക്ക് മുൻപിൽ വൻ പ്രതിഷേധമാണ് ചൈനാക്കാർ നടത്തിയത്. ജപ്പാന്റെ പതാക കത്തിക്കുകയും ജപ്പാൻ ഉൽപ്പന്നങ്ങൾ രാജ്യവ്യാപകമായി ബഹിഷ്ക്കരിക്കുകയും ചെയ്തു. ഇന്റർനെറ്റിലും വൻ പ്രതിഷേധമാണ് ജപ്പാനു നേരെ ഉണ്ടായത്. ചൈനയുടെ ദ്വീപാണ് ഇത് എന്നും അതിനാൽ അവിടേക്ക് സഞ്ചരിച്ച ചൈനാക്കാരെ പിടികൂടിയത് അക്രമമാണ് എന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനയിൽ ഇരട്ട ഭൂകമ്പം : 80 മരണം

September 8th, 2012

china-earthquake-epathram

ബെയ്ജിങ് : വെള്ളിയാഴ്ച്ച നടന്ന ഇരട്ട ഭൂകമ്പത്തിൽ തെക്ക് പടിഞ്ഞാറൻ ചൈനയിൽ 80ലേറെ പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് വീടുകൾ തകർന്നു. മലയോര പ്രദേശമായ ഇവിടെ മലകളിൽ നിന്നും വൻ പാറകൾ വീടുകൾക്ക് മേൽ ഉരുണ്ടു വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ലക്ഷത്തോളം പേരെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ചൈനയിലെ ഏറെ ദരിദ്രരായ ആളുകൾ പാർക്കുന്ന പ്രവിശ്യകളിലാണ് ദുരന്തം സംഭവിച്ചത്. ഇവിടത്തെ ആളുകൾ പ്രധാനമായും ചെറുകിട കൃഷിക്കാരും ഖനിത്തൊഴിലാളികളുമാണ്. റോഡാകെ പാറ കഷ്ണങ്ങൾ നിറഞ്ഞു നിൽക്കുന്നത് ഇവിടേയ്ക്ക് രക്ഷാ പ്രവർത്തകർക്ക് വരുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് റിക്ടർ സ്കെയിലിൽ 5.6 രേഖപ്പെടുത്തിയ ആദ്യ പ്രകമ്പനം ഉണ്ടായത്. അര മണിക്കൂറിനകം ഇത്ര തന്നെ ശക്തമായ മറ്റൊരു ഭൂചലനവുമുണ്ടായി. തുടർന്ന് അനേകം തുടർ ചലനങ്ങളും. ചലനങ്ങളുടെ തീവ്രത ഏറെ കടുത്തതല്ലെങ്കിലും ഇവ ആഴം കുറഞ്ഞ പ്രകമ്പനങ്ങൾ ആയിരുന്നു. ഇത്തരം ആഴം കുറഞ്ഞ കമ്പനങ്ങളാണ് നാശ നഷ്ടങ്ങൾ കൂടുതൽ വരുത്തുന്നത്. വെള്ളിയാഴ്ച്ച നടന്ന ഭൂകമ്പത്തിന്റെ ആഴം 10 കിലോമീറ്റർ ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോസ്റ്റാ റിക്കയിൽ നടന്ന ഭൂകമ്പത്തിന്റെ തീവ്രത 7.6 ആയിരുന്നിട്ടും നാശ നഷ്ടങ്ങൾ കുറവായിരുന്നത് അതിന്റെ ആഴം 40 കിലോമീറ്റർ അയിരുന്നത് കൊണ്ടാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലണ്ടന്‍ ഒളിമ്പിക്‌സിന് കൊടിയിറങ്ങി

August 13th, 2012

olympics-2012-closing-ceremony-ePathram
ലണ്ടന്‍ : 2012 ഒളിമ്പിക്‌സിന് കൊടിയിറങ്ങി. ചൈനയെ പിന്തള്ളി അമേരിക്ക യുടെ മുന്നേറ്റ ത്തിനും ഉസൈന്‍ ബോള്‍ട്ടിന്റെ ഇതിഹാസ കുതിപ്പിനും സാക്ഷി യായ ലണ്ടന്‍ ഒളിമ്പിക്‌സിന് പരിസമാപ്തി.

പുതിയ ചരിത്രങ്ങള്‍ കുറിക്കാനായി 2016 ല്‍ ബ്രസീലിലെ റിയോഡി ജനൈറോ യില്‍ കാണാം എന്ന വാഗ്ദാന ത്തോടെ ഏവരും ഒളിമ്പിക് മൈതാന ത്തോട് ഗുഡ്‌ബൈ പറഞ്ഞു.

ലണ്ടനില്‍ നിന്നും ഇന്ത്യയുടെ മടക്കം ചരിത്ര ത്തിലെ ഏറ്റവും മികച്ച ഒളിമ്പിക്സ് മെഡല്‍ നേട്ടവു മായിട്ടാണ്. സ്വര്‍ണ്ണം നേടാനായില്ല എങ്കിലും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 6 മെഡലുകള്‍ നേടിയത്‌ സുശീല്‍ കുമാര്‍ (ഗുസ്തി), വിജയ് കുമാര്‍ (ഷൂട്ടിംഗ്), ഗഗന്‍ നരംഗ് (ഷൂട്ടിംഗ്), സൈന നെഹ്വാള്‍ (ബാഡ്മിന്‍റണ്‍), മേരികോം (ബോക്സിംഗ്), യോഗേശ്വര്‍ ദത്ത് (ഗുസ്തി) എന്നിവരാണ്.

ഷൂട്ടിംഗ്, ബോക്സിംഗ്, ഗുസ്തി, ബാഡ്മിന്‍റണ്‍ എന്നിവക്കു പുറമെ ട്രാക്കിലും ഫീല്‍ഡിലും ഇന്ത്യക്ക് ശക്തമായ മെഡല്‍ പ്രതീക്ഷ ഉണ്ടായിരുന്നു. 800 മീറ്ററില്‍ ടിന്‍റു ലൂക്ക, 20 കിലോ മീറ്റര്‍ നടത്ത മല്‍സര ത്തില്‍ കെ. ടി. ഇര്‍ഫാന്‍, ഡിസ്കസ് ത്രോ യില്‍ കൃഷ്ണ പൂനിയ, വികാസ് ഗൗഡ എന്നിവര്‍ മികച്ച പ്രകടന ങ്ങളിലൂടെ ഇന്ത്യയുടെ സാന്നിദ്ധ്യം ലോകത്തെ അറിയിച്ചു.

ഒന്നാം സ്ഥാനത്ത് എത്തിയ അമേരിക്ക, 46 സ്വര്‍ണ്ണ മെഡലുകള്‍ ഉള്‍പ്പെടെ 104 മെഡലുകള്‍ സ്വന്തമാക്കി. എന്നാല്‍ നാലു വര്‍ഷം മുന്‍പ് ബീജിംഗില്‍ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനം തട്ടിയെടുത്ത ചൈന, ലണ്ടനില്‍ 38 സ്വര്‍ണ്ണം അടക്കം 87 മെഡലു കളുമായി രണ്ടാം സ്ഥാനത്തേക്ക് മാറിപ്പോയി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചൈനയിൽ ചുഴലി : 5 മരണം

August 9th, 2012

typhoon-haikui-epathram

ബെയ്ജിംഗ് : കിഴക്കൻ ചൈനയിൽ ആഞ്ഞുവീശുന്ന ചുഴലിക്കാറ്റിൽ 5 പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. കൊടുങ്കാറ്റും പേമാരിയും ചൈനയിലെ ഒട്ടേറെ പ്രദേശങ്ങളെ ദുരിതത്തിൽ ആഴ്ത്തി. ചൈനയിലെ വാണിജ്യ നഗരമായ ഷാംഗ്ഹായിൽ 130 മില്ലീമീറ്ററോളം മഴ രേഖപ്പെടുത്തി എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടെ നിന്നും 2 ലക്ഷത്തിലേറെ പേരെ കൊടുങ്കാറ്റ് ആരംഭിക്കുന്നതിന് മുൻപ് തന്നെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ഹൈകുയി എന്ന് പേരിട്ട ഈ ചുഴലിക്കാറ്റ് ചൈനയിലെ കിഴക്കൻ ഭാഗങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ ആക്രമണം നടത്തുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ പക്കൽ നൂറോളം ആണവായുധങ്ങൾ

July 25th, 2012

agni-5-missile-epathram

വാഷിംഗ്ടൺ : ഇന്ത്യ ഉല്പ്പാദിപ്പിച്ച പ്ലൂട്ടോണിയം മുഴുവനായി അണവായുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടില്ല എന്നും ഇപ്പോൾ ഇന്ത്യയുടെ പക്കൽ നൂറോളം ആണവായുധങ്ങൾ ഉണ്ടെന്നും രണ്ട് അമേരിക്കൻ ശാസ്ത്രജ്ഞർ പറഞ്ഞു. അണവ ശേഷിയുള്ള വിക്ഷേപണ സംവിധാനങ്ങൾ കര സേനയിലും നാവിക സേനയിലും വ്യോമ സേനയിലും വിന്യസിക്കണം എന്നാണ് ഇന്ത്യയുടെ പദ്ധതി. എന്നാൽ ഇത് പൂർണ്ണമായി നിറവേറ്റാൻ ഇനിയും കാലതാമസം ഉണ്ടാവും എന്ന് ഇവർ നിരീക്ഷിക്കുന്നു. 130ഓളം ആണവ ആയുധങ്ങൾ നിർമ്മിക്കാൻ തക്കവണ്ണം 520 കിലോഗ്രാം പ്ലൂട്ടോണിയമാണ് ഇന്ത്യയുടെ പക്കൽ ഉള്ളത്. എന്നാൽ ഇത് മുഴുവൻ ഇനിയും ഉപയോഗിച്ചു കഴിഞ്ഞിട്ടില്ല.

മുംബൈക്ക് അടുത്തുള്ള ധ്രുവ പ്ലൂട്ടോണിയം ഉത്പാദന റിയാക്ടറിന് പുറമെ വിശാഖപട്ടണത്തിലും കല്പാക്കത്തിലും ഇന്ത്യ പുതിയ റിയാക്ടറുകൾ പണിയുന്നുണ്ട്. ഇതെല്ലാം പ്രവർത്തന ക്ഷമമാവുന്നതോടെ ഇന്ത്യയുടെ പ്ലൂട്ടോണിയം ഉത്പാദന ശേഷി വൻ തോതിൽ വർദ്ധിക്കും. 5000 കിലോമീറ്ററിൽ അധികം ദൂരത്തേക്ക് വിക്ഷേപിക്കാൻ ശേഷിയുള്ള അഗ്നി 5 മിസൈൽ 2012 ഏപ്രിൽ 19ന് വിജയകരമായി വിക്ഷേപിച്ചതോടെ ചൈനയുടെ അന്തർഭാഗത്തേക്ക് ആക്രമണം നടത്താനുള്ള ശേഷിയാണ് ഇന്ത്യ കൈവരിച്ചത്. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ ഇതിനു മറുപടി എന്നവണ്ണം പാക്കിസ്ഥാൻ അണവ പ്രാപ്തിയുള്ള ഷഹീൻ-1 എ എന്ന മദ്ധ്യ ദൂര മിസൈലും പരീക്ഷിച്ചതോടെ സങ്കീർണ്ണമായ ഇന്തോ – പാൿ – ചൈനീസ് സൈനിക സമവാക്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

3 of 8234»|

« Previous Page« Previous « മൈക്കല്‍ ജാക്‌സന്റെ അമ്മയെ കാണ്മാനില്ലെന്ന് പരാതി
Next »Next Page » സാലി റൈഡ് സ്വവർഗ്ഗരതിക്കാരി »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine