ഭഗവദ്ഗീതക്ക് റഷ്യയില്‍ വിലക്ക്: പാര്‍ലമെന്‍റില്‍ പ്രതിഷേധം

December 20th, 2011

ന്യൂദല്‍ഹി:റഷ്യയില്‍ ജീവിക്കുന്ന ഹിന്ദുക്കളുടെ മതപരമായ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് ഭഗവദ്ഗീത തീവ്രവാദ സാഹിത്യമെന്ന് മുദ്രകുത്തി റഷ്യയില്‍ നിരോധിക്കാനുള്ള നീക്കത്തെ ചെറുക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ബഹളം വെച്ചു. എന്‍. ഡി. എക്കുപുറമെ ആര്‍. ജെ. ഡി, സമാജ്വാദി പാര്‍ട്ടി അംഗങ്ങളും ബഹളത്തില്‍ പങ്കുചേര്‍ന്നതോടെ ലോക്സഭ രണ്ടു തവണ നിര്‍ത്തിവെക്കേണ്ടിവന്നു. ശൂന്യവേളയില്‍ ബിജു ജനതാദളിലെ ഭര്‍തൃഹരി മഹ്താബാണ് വിഷയം ഉന്നയിച്ചത്.

-

വായിക്കുക:

Comments Off on ഭഗവദ്ഗീതക്ക് റഷ്യയില്‍ വിലക്ക്: പാര്‍ലമെന്‍റില്‍ പ്രതിഷേധം

പെറുവില്‍ പ്രധാനമന്ത്രി സോളമന്‍ ലേണര്‍ രാജിവച്ചു

December 11th, 2011

soloman-lerner-peru-epathram

ലിമ: ആറ് മാസത്തെ ഭരണശേഷം രാജി പെറു പ്രധാനമന്ത്രി സോളമന്‍ ലേണര്‍ രാജിവച്ചു. മന്ത്രിസഭാ അഴിച്ചുപണിയുടെ ഭാഗമായാണ് ലേണറുടെ രാജി. പ്രതിരോധമന്ത്രി ഓസ്കാര്‍ വാല്‍ഡസിനാണ് താല്‍കാലികമായി പ്രധാനമന്ത്രിയുടെ ചുമതല നല്‍കി. പ്രസിഡന്റ് ഒല്ലാന്റാ ഹുമാലയുടെ അടുത്ത അനുയായിയായ ലേണര്‍ ഈ വര്‍ഷം ആദ്യം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹുമാലയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടായിരുന്നു. നാല് പതിറ്റാണ്ടുകള്‍ക്കിടെ പെറുവില്‍ അധികാരത്തില്‍ വന്ന ആദ്യ ഇടത് പക്ഷ പ്രസിഡന്റാണ് ഹുമാല

-

വായിക്കുക:

Comments Off on പെറുവില്‍ പ്രധാനമന്ത്രി സോളമന്‍ ലേണര്‍ രാജിവച്ചു

ലോകത്തെ ആദ്യത്തെ ലൈംഗിക വിദ്യാലയം ഓസ്ട്രിയയില്‍

December 7th, 2011

austria-international-sex-school-epathram

വിയെന്ന : അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ മാത്രമേ ആവൂ എന്നാണ് പൊതുവേ കരുതപ്പെടുന്നതെങ്കിലും സ്വീഡിഷ്കാരിയായ സ്ക്കൂള്‍ പ്രധാനാദ്ധ്യാപികയായ മറിയ തോംസണ് രതിയെ കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് ഉള്ളത്. കാമ കല അഭ്യസിപ്പിക്കാനായി ഇവര്‍ ഒരു വിദ്യാലയം തന്നെ തുറന്നു. ലോകത്തെ ആദ്യത്തെ ലൈംഗിക വിദ്യാലയമാണ് ഇവര്‍ ആരംഭിച്ച ഓസ്ട്രിയന്‍ ഇന്റര്‍നാഷണല്‍ സെക്സ് സ്ക്കൂള്‍. സംശയിക്കേണ്ട, ഇവിടെ തിയറി മാത്രമല്ല പ്രാക്ടിക്കലും ഉണ്ട്. 16 വയസിനു മുകളിലുള്ള ആര്‍ക്കും ഇവിടെ പ്രവേശനം ലഭിക്കും. ഒരു ടേര്‍ം പഠിക്കുവാന്‍ ഫീസ്‌ ഒരു ലക്ഷം രൂപയിലേറെ വരും. വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും ഒരേ ഹോസ്റ്റലില്‍ തന്നെ താമസിക്കണം. ക്ലാസ്‌ കഴിഞ്ഞു ഹോസ്റ്റലില്‍ വന്നാല്‍ പഠിച്ച കാര്യങ്ങള്‍ “ഹോം വര്‍ക്ക്‌” ആയി ചെയ്തു പരിശീലിക്കുകയും വേണം. കോഴ്സ്‌ കാലാവധി കഴിയുമ്പോഴേക്കും എല്ലാവരും കാമ കലകളില്‍ വിദഗ്ദ്ധരായി തീരുമെന്ന് ഇവര്‍ ഉറപ്പു തരുന്നു. പഠനം കഴിഞ്ഞാല്‍ ഒരു സര്‍ട്ടിഫിക്കറ്റും നല്‍കും. സ്ക്കൂള്‍ വന്‍ വിജയമാവും എന്ന പ്രതീക്ഷയിലാണ് നടത്തിപ്പുകാര്‍. എന്നാല്‍ സ്ക്കൂളിന്റെ ആവി പറക്കുന്ന ചിത്രങ്ങളോട് കൂടിയ പരസ്യങ്ങള്‍ ഓസ്ട്രിയന്‍ ടെലിവിഷന്‍ ചാനല്‍ നിരോധിച്ചിരിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ഫോണ്‍ ചോര്‍ത്തല്‍ കുടില്‍ വ്യവസായം എന്ന് ബ്രിട്ടീഷ്‌ ജഡ്ജി

November 16th, 2011

Brian-leveson-epathram

ലണ്ടന്‍ : കുതന്ത്രങ്ങള്‍ മെനഞ്ഞ് വാര്‍ത്തകള്‍ ശേഖരിച്ചതിന്റെ പേരില്‍ അപമാനിതനായ മാദ്ധ്യമ രാജാവ്‌ റൂപെര്‍ട്ട് മര്‍ഡോക്കിന്റെ പത്രമായ ന്യൂസ് ഓഫ് ദ വേള്‍ഡ്‌ മാത്രമല്ല മറ്റു മാദ്ധ്യമങ്ങളും ഫോണ്‍ ചോര്‍ത്തല്‍ നടത്തിയിട്ടുണ്ടാവാം എന്ന സൂചനകള്‍ ലഭിച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിച്ച ലോര്‍ഡ്‌ ജസ്റ്റിസ്‌ ബ്രിയാന്‍ ഹെന്‍റി ലെവെസന്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്‌. മാദ്ധ്യമ പ്രവര്‍ത്തകരും, രാഷ്ട്രീയ നേതാക്കളും പോലീസുകാരും തമ്മില്‍ വളരെ അടുത്ത അനാരോഗ്യകരമായ ബന്ധമാണ് ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ക്രമവിരുദ്ധമായ ഒരു കുടില്‍ വ്യവസായമായി തന്നെ ഇത് വളര്‍ന്നിരിക്കുന്നു. മര്‍ഡോക്കിന്റെ പത്രം മാത്രമല്ല “ദ സണ്‍”, “ഡേയ്ലി മിറര്‍” എന്നീ പത്രങ്ങള്‍ക്ക് വേണ്ടി കൂടി ന്യൂസ് ഓഫ് ദ വേള്‍ഡിനു വേണ്ടി ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ സ്വകാര്യ ഡിറ്റക്ടീവ് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബെര്‍ലുസ്കോണി പടി ഇറങ്ങും

November 9th, 2011

silvio-berlusconi-epathram

റോം : വിവാദ നായകന്‍ സില്‍വിയോ ബെര്‍ലുസ്കോണി ഇറ്റലി പ്രധാനമന്ത്രി സ്ഥാനം ഒഴിയും. ഇന്നലെ ഇറ്റാലിയന്‍ പാര്‍ലമെന്റ് അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തതോടെ ഇനിയും പ്രധാനമന്ത്രി പദത്തില്‍ പിടിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിന് ആവില്ല എന്നാണ് ഇറ്റാലിയന്‍ പ്രസിഡണ്ട് ജ്യോര്‍ജിയോ നപോളിറ്റാണോ അറിയിച്ചത്‌. ബെര്‍ലുസ്കോണി സ്ഥാനം ഒഴിയുന്നതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി താന്‍ മുന്നോട്ട് പോവും എന്നും പ്രസിഡണ്ട് വ്യക്തമാക്കി.

ഒട്ടേറെ ലൈംഗിക വിവാദങ്ങളിലെ നായകനാണ് 75കാരനായ സില്‍വിയോ ബെര്‍ലുസ്കോണി. സ്‌ത്രീ വിവാദങ്ങളും മറ്റുമായി ബന്ധപ്പെട്ട്‌ 122 കേസുകളാണ്‌ ബര്‍ലുസ്‌കോണി ക്കെതിരേയുള്ളത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ സ്വീഡനു വിട്ടുകൊടുക്കാം: കോടതി

November 2nd, 2011

Julian-Assange-wikileaks-ePathram

ലണ്ടന്‍: കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലനില്‍ക്കുന്നതിനാല്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ  സ്വീഡനു വിട്ടുകൊടുക്കാമെന്ന് ബ്രിട്ടീഷ് കോടതി വ്യക്തമാക്കി. ബലാത്സംഗക്കേസില്‍ വിചാരണ നേരിടുന്നതിന് അസാഞ്ചിനെ വിട്ടുതരണമെന്ന് സ്വീഡന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിട്ടു നല്‍കരുതെന്ന അസാഞ്ചിന്റെ അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഓസ്‌ട്രേലിയക്കാരനായ അസാഞ്ചസ് സ്വീഡനില്‍ താമസിക്കുന്ന കാലത്ത് മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സ്വീഡന്‍ യൂറോപ്യന്‍ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അസാഞ്ചസിനെ ലണ്ടന്‍ പോലിസാണ് അറസ്റ്റു ചെയ്തത്. അമേരിക്കയുടെ 250000ത്തിലധികം അതീവ  രഹസ്യരേഖകള്‍ തന്റെ വെബ്‌സൈറ്റായ വിക്കിലീക്ക്‌സിലൂടെ പുറത്തുവിട്ടതോടെയാണ് അസാഞ്ചെസ് പ്രശസ്തനായത്. ഇതോടെ അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍  അസാഞ്ചെസിനെതിരെ പടയൊരുക്കം നടത്തിയിരുന്നു. സ്വീഡനില്‍ നയതന്ത്രസ്വാതന്ത്ര്യം ലഭിക്കില്ലെന്നും ഏകപക്ഷീയമായ വിധിയാണുണ്ടാവുകയെന്നും അസാഞ്ചെ പറഞ്ഞു . വിധിക്കെതിരേ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മര്‍ഡോക്ക്‌ പ്രായശ്ചിത്തം ചെയ്യുന്നു

October 23rd, 2011

rupert-murdoch-epathram

ലണ്ടന്‍ : വധിക്കപ്പെട്ട സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തി വാര്‍ത്ത ശേഖരിച്ചു വിറ്റ മാധ്യമ രാജാവ്‌ റൂപേര്‍ട്ട് മര്‍ഡോക്ക്‌ അവസാനം പ്രായശ്ചിത്തത്തിന്റെ വഴിയിലേക്ക്‌. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് 32 ലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാം എന്നാണ് പെണ്‍കുട്ടിയുടെ കുടുംബവുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ മര്‍ഡോക്ക്‌ സമ്മതിച്ചത്‌. ഇതിന് പുറമെ 16 ലക്ഷം ഡോളര്‍ പെണ്‍കുട്ടിയുടെ കുടുംബം പറയുന്ന ജീവകാരുണ്യ നിധിയിലേക്ക് മര്‍ഡോക്ക്‌ സംഭാവനയായി നല്‍കുകയും ചെയ്യും.

2002 ല്‍ കാണാതായ മില്ലി എന്ന പതിമൂന്നുകാരി പെണ്‍കുട്ടിയുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയാണ് മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദ വേള്‍ഡ്‌ എന്ന ടാബ്ലോയ്ഡ് പത്രത്തിന്റെ വാര്‍ത്താ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്തകള്‍ ശേഖരിച്ചിരുന്നത് എന്ന് വെളിപ്പെട്ടത് വന്‍ വിവാദത്തിന് വഴി വെച്ചിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഈ പത്രം തന്നെ അടച്ചു പൂട്ടാന്‍ മര്‍ഡോക്ക്‌ നിര്‍ബന്ധിതനായി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാന്‍‌ഗോഗ് ആത്മഹത്യ ചെയ്തതല്ലെന്ന് ജീവചരിത്രകാരന്മാര്‍

October 18th, 2011
vincent-van-gogh-epathram
വിശ്വപ്രസിദ്ധ ചിത്രകാരന്‍ വിന്‍സെന്റ് വാന്‍‌ഗോഗ് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതാണെന്ന വിശ്വാസത്തിനു തിരുത്തുമായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ തിരുത്തുന്നു. അദ്ദേഹത്തിന്റെ പരിചയക്കാരായ കുട്ടികളുടെ കയ്യില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റതാണ് മരണകാരണമെന്നാണ് വാന്‍‌ഗോഗിനെ ജീവചരിത്ര രചയിതാക്കളായ സ്റ്റീവന്‍ നിഫെയും ഗ്രിഗറി സ്മിത്തും പറയുന്നത്. ഇരുവരും ചേര്‍ന്ന് തയ്യാറാക്കിയ “വാന്‍ഗോഗ്: ദി ലൈഫ്”  എന്ന പുസ്തകത്തിലാണ്‌  ഈ പുതിയ നിഗമനം ഉള്ളത്. കേടായ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടുകയും എന്നാല്‍ കുട്ടികള്‍ക്ക് ഇതുമൂലം ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാനായി താന്‍ സ്വയം വെടിയുതിര്‍ത്തതാണെന്ന് വാന്‍‌ഗോഗ് മൊഴി നല്‍കുകയാണുണ്ടായതെന്നും ഇവര്‍ പറയുന്നു.
വാന്‍‌ഗോഗ് എഴുതിയ കത്തുകളും കുറിപ്പുകളും വിവര്‍ത്തനം ചെയ്തും അദ്ദേഹവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ മറ്റു രേഖകള്‍ എന്നിവ പരിശോധിച്ചും വളരെ നാളത്തെ പരിശ്രമ ഫലമായാണ് ഈ ഗ്രന്ഥം തയ്യാറാക്കിയത്. ഇതിനായി വാന്‍‌ഗോഗിനെ കുറിച്ച് പഠനം നടത്തുകയും എഴുതുകയും ചെയ്ത നിരവധി പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതനുസരിച്ച്  മരിക്കുമ്പോള്‍ ആത്മഹത്യ ചെയ്യുവാന്‍ തക്ക പ്രശ്നങ്ങള്‍
അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നാണ് സ്റ്റീവന്‍ നിഫെയുടേയും ഗ്രിഗറി സ്മിത്തിന്റേയും നിഗമനം. 1890-ല്‍ മുപ്പത്തേഴാം വയസ്സില്‍ ഫ്രാന്‍സിലെ ഒരു ഗോതമ്പ് പാടത്ത് വച്ച് വെടിയേറ്റാണ് വാന്‍‌ഗോഗ് മരിച്ചത്.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on വാന്‍‌ഗോഗ് ആത്മഹത്യ ചെയ്തതല്ലെന്ന് ജീവചരിത്രകാരന്മാര്‍

സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കാന്‍ ആവില്ല : മാര്‍പ്പാപ്പ

September 26th, 2011

pope-benedict-xvi-epathram

ഫ്രെയ്ബര്ഗ് : സ്വവര്‍ഗ്ഗ വിവാഹം കത്തോലിക്കാ സഭയ്ക്ക് അനുവദിക്കാന്‍ ആവില്ല എന്ന് മാര്‍പ്പാപ്പ വ്യക്തമാക്കി. തന്റെ ജന്മദേശത്ത് സന്ദര്‍ശനം നടത്തുന്ന മാര്‍പ്പാപ്പ ഫ്രെയ്ബര്‍ഗില്‍ മുപ്പതിനായിരത്തോളം വരുന്ന യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഈ പ്രസ്താവന നടത്തിയത്‌.

ഗര്‍ഭചിദ്രം, ദയാവധം എന്നിവയ്ക്കെതിരെയും മറ്റൊരു പൊതു ചടങ്ങില്‍ മാര്‍പ്പാപ്പ തന്റെ നിലപാട് വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാവയുടെ ഉപവാസ സമരം : ലോകമെമ്പാടും നിന്നും പിന്തുണ

September 16th, 2011

HB-Baselious-Thomas-1-fasting-epathram

സ്വിറ്റ്സര്‍ലാന്റ് : കോലഞ്ചേരി പള്ളിയും അനുബന്ധ സ്ഥാപനങ്ങളും സംബന്ധിച്ചുള്ള കോടതി വിധി നടപ്പിലാക്കുവാന്‍ വേണ്ടി ഉപവാസ സമരം നടത്തുന്ന മലങ്കര ഓര്‍ത്തോഡോക്സ് സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് ലോകമെമ്പാടും നിന്നും പിന്തുണ പ്രവഹിക്കുന്നു.

ഫ്ലോറന്‍സിലെ സെന്റ്‌ ഗ്രിഗോറിയോസ്‌ ജാക്കോബൈറ്റ്‌ സിറിയന്‍ പള്ളി, റോമിലെ സെന്റ്‌ പീറ്റേഴ്സ്, സെന്റ്‌ പോള്‍സ്‌ ജാക്കൊബൈറ്റ്‌ സിറിയന്‍ പള്ളി, സ്വിറ്റ്സര്‍ലാന്‍ഡിലെ സെന്റ്‌ മേരീസ്‌ ജാക്കൊബൈറ്റ്‌ സിറിയന്‍ പള്ളി എന്നിവയിലെ അംഗങ്ങളും മാനേജ്മെന്റ് കമ്മിറ്റികളും ബാവയുടെ സമരത്തിന്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ് പള്ളിയിലും സെന്റ്‌ പോള്‍സ്‌ ജാക്കൊബൈറ്റ്‌ സിറിയന്‍ പള്ളിയിലും പ്രാര്‍ത്ഥന നടത്തുവാന്‍ ഉള്ള അവകാശം പുനസ്ഥാപിച്ചു കിട്ടണം എന്ന് ഇവര്‍ കേരള സര്‍ക്കാരിനോട്‌ അഭ്യര്‍ഥിച്ചു.

അയച്ചു തന്നത് : ഫാദര്‍ പ്രിന്‍സ്‌ പൌലോസ് (സെന്റ്‌ മേരീസ്‌ സ്വിറ്റ്സര്‍ലാന്റ് പള്ളി വികാരി)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

9 of 118910»|

« Previous Page« Previous « ഇറാഖില്‍ ആക്രമണ പരമ്പര
Next »Next Page » വഴിയരികിലെ നിസ്ക്കാരത്തിന് വിലക്ക് »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine