വൈദികരുടെ ലൈംഗിക അതിക്രമ ങ്ങളില്‍ നടപടി ഇല്ലാത്തത് നാണക്കേട് : മാര്‍പ്പാപ്പ

August 26th, 2018

vatican-pope-francis-ePathram
ഡബ്ലിൻ : പുരോഹിതന്മാരുടെ ലൈംഗിക അതി ക്രമ ങ്ങൾക്ക് എതിരെ ബന്ധപ്പെട്ട അധി കാരി കള്‍ നടപടി കള്‍ എടുക്കാത്തത് സമൂഹ ത്തിന് ആകെ നാണക്കേട് എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

അയർ ലൻഡിലെ ഡബ്ലിൻ കൊട്ടാര ത്തിൽ നൽകിയ സ്വീകരണ ച്ചട ങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. രണ്ടു ദിവ സത്തെ ഔദ്യോഗിക സന്ദർ ശന ത്തി നായി അയർ ലൻഡില്‍ എത്തിയ തായിരുന്നു മാര്‍പ്പാപ്പ.

കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവ ത്തില്‍ പോലും കുറ്റക്കാര്‍ക്ക് എതിരെ സഭ യി ലെ ഉന്നതര്‍ നടപടി സ്വീകരിച്ചില്ല. ബിഷപ്പു മാരും മത മേലദ്ധ്യക്ഷ ന്മാരും ഇക്കാര്യ ത്തില്‍ സ്വീക രിച്ച നില പാടു കളാണ് ജന രോഷ ത്തിന് കാരണം ആയി രിക്കു ന്നത്. അത് സ്വാഭാവി കവു മാണ്. ക്രിസ്തീയ സഭ ക്കു തന്നെ നാണ ക്കേടും ദുഖവും ഉണ്ടാ ക്കുന്ന അവസ്ഥ യാണ് ഇപ്പോഴുള്ളത്.

ക്രൂരതകള്‍ വിനോദം ആക്കി മാറ്റിയ വൈദികരെ മാര്‍ പ്പാപ്പ തള്ളിപ്പറഞ്ഞു. പുരോഹിത ന്മാരുടെ ലൈംഗിക പീഡന ത്തിനു വിധേയ രായ കുട്ടി കളു മായി മാര്‍ പ്പാപ്പ ഒന്നര മണിക്കൂറോളം ചെല വഴി ക്കുകയും അവരു ടെ പരാതി കൾ കേൾക്കുകയും ചെയ്തു.

അയർ ലൻഡിൽ ലൈംഗിക അതിക്രമങ്ങൾ നട ത്തിയ പുരോഹിതർക്ക് എതിരെ ശക്തമായ നട പടി സ്വീക രിക്കണം എന്ന് ഐറിഷ് പ്രധാന മന്ത്രി ലിയോ വരാദ് കര്‍  മാർപാപ്പ യോട് ആവശ്യ പ്പെട്ടി രുന്നു.

പ്രധാന മന്ത്രി യുടെ അഭ്യർത്ഥന പ്രകാര മാണ് മാര്‍പ്പാപ്പ ഇവിടെ എത്തി ഇര കളുമായി സംവദിച്ചത്. ക്രിസ്ത്യൻ രാജ്യ മായ അയർ ലൻ ഡിൽ 39 വർഷത്തെ ഇട വേളക്കു ശേഷമാണ് മാർപാപ്പ യുടെ സന്ദർശനം.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

നവാസ് ഷരീഫിന് 10 വര്‍ഷം തടവു ശിക്ഷ

July 7th, 2018

nawaz-sharif-ousted-pakistani-leader-sentenced-to-10-years-for-corruption-ePathram
ഇസ്ലാമാബാദ് : അഴിമതി കേസില്‍ കുറ്റക്കാരന്‍ എന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് പാക്കി സ്ഥാന്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷരീഫിന് 10 വര്‍ഷം തടവു ശിക്ഷ. കേസിലെ കൂട്ടു പ്രതി യായ മകള്‍ മറിയ ത്തിന് ഏഴു വര്‍ഷം തടവു ശിക്ഷ യും വിധിച്ചിട്ടുണ്ട്.

വരവിനെക്കാള്‍ ഉയര്‍ന്ന ആഡംബര ജീവിത മാണ് നവാസ് ഷരീഫും മക്കളും നയിച്ചിരുന്നത് എന്നായി രുന്നു ആരോപണം.

പ്രധാന മന്ത്രി യായിരിക്കേ ഷരീഫും കുടും ബാംഗ ങ്ങ ളും കോടി കളുടെ വസ്തു വകകള്‍ വിദേ ശ ങ്ങളില്‍ വാങ്ങി ക്കൂട്ടി യതായും അന്വേഷണ സംഘം കണ്ടെത്തി യിരുന്നു. രാഷ്ട്രീയ പാരമ്പര്യവും അധി കാര വും മറ യാക്കി നവാസ് ഷരീഫിന്റെ മക്കളായ മറിയം, ഹസ്സന്‍, ഹുസ്സൈന്‍ എന്നിവര്‍ നാല് ആഡംബര ഫ്ലാറ്റു കള്‍ ലണ്ട നില്‍ സ്വന്ത മാക്കി എന്നും മകള്‍ മറിയം വ്യാജ രേഖ ചമച്ചു എന്നും കേസ്സുകളുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബാല പീഡനം മറച്ചു വെച്ചു : ആര്‍ച്ച് ബിഷപ്പി ന് തടവു ശിക്ഷ

July 4th, 2018

child-prostitution-epathram
ഓസ്‌ട്രേലിയ : പ്രായ പൂര്‍ത്തി യാകാത്ത കുട്ടി കളെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭവം മറച്ചു വെച്ചതിന് ഓസ്‌ട്രേലിയ യിലെ അഡ ലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സ ണിന് ഒരു വർഷ ത്തെ തടവി ശിക്ഷ വിധിച്ചു.

1970 ല്‍ ഹണ്ടര്‍ വാലിയില്‍ വികാരി യായി രുന്ന ജെയിംസ് ഫ്‌ളെച്ചര്‍ ആള്‍ത്താര ബാല ന്മാരെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭ വം മറച്ചു വെച്ചു എന്ന താണ് ബിഷ പ്പിനെതിരായ കുറ്റം. സംഭവം നടന്നത് അറിഞ്ഞിട്ടും ബിഷപ്പ് പോലീസിൽ അറിയിച്ചില്ല എന്ന് കോടതി കണ്ടെത്തി.

ആറു മാസം ജയില്‍ വാസം കഴി ഞ്ഞ തിന് ശേഷം മാത്രമെ ബിഷപ്പിന് പരോള്‍ അനു വദി ക്കാവൂ എന്നും കോടതി വിധിച്ചി ട്ടുണ്ട്.

കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ ജെയിംസ് ഫ്‌ളെച്ചര്‍ 2004 ല്‍ അറസ്റ്റിലാവുകയും പക്ഷാ ഘാത ത്തെ തുടര്‍ ന്ന് 2006 ല്‍ ജയിലി ല്‍ വെച്ച് മരി ക്കുകയും ചെയ്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കാനഡ യില്‍ കഞ്ചാവ് ഉപയോഗിക്കാം

June 20th, 2018

logo-canada-canadian-flag-ePathram
കഞ്ചാവ് ഉപയോഗം നിയമാനുസൃത മാക്കി ക്കൊണ്ടുള്ള ഉത്തര വിന് കനേഡിയന്‍ പാര്‍ലമെന്റ് അംഗീ കാരം നല്‍കി. കഞ്ചാവ് ചെടി (മരിജുവാന) വളര്‍ ത്തുന്നതും വില്‍പന നട ത്തു ന്നതും വിതരണം ചെയ്യു ന്നതും നിയ ന്ത്രി ക്കുകയും ക്രമീ കരി ക്കു കയും ചെയ്യു ന്നതാണ് നിയമം.

ദേശവ്യാപക മായി കഞ്ചാവ് ഉപ യോ ഗ ത്തെ നിയമാ നുസൃത മാക്കി ക്കൊണ്ടുള്ള ഉത്തര വിന് ചൊവ്വാഴ്ച യാണ് കനേഡി യന്‍ പാര്‍ല മെന്റ് അംഗീകാരം നല്‍കി യത്.

കഞ്ചാവ് ഉപയോഗ ത്തിന് നിയമം മൂലം അനു മതി നല്‍ കുന്ന ആദ്യ ജി – 7 രാജ്യമാണ് കാനഡ. രോഗ ചികിത്സ ക്ക് കഞ്ചാവ് ഉപ യോഗി ക്കുവാന്‍ 2001 ൽ തന്നെ കാനഡ അനുവാദം നൽകി യിരുന്നു.

പുതിയ നിയമം വഴി കാനഡ ക്കാര്‍ക്ക് ഈ വർഷം സെപ്റ്റംബര്‍ മാസം മുതല്‍ ലഹരിക്കു വേണ്ടി കഞ്ചാവ് വാങ്ങി ഉപ യോ ഗിക്കു വാന്‍ സാധിക്കും.

”ഇത്രയും നാള്‍ ജന ങ്ങൾക്ക് അനായാസം കഞ്ചാവ് ലഭി ക്കുകയും കുറ്റ വാളി കള്‍ ലാഭം കൊയ്യു കയു മായി രുന്നു. നമ്മള്‍ അത് മാറ്റുക യാണ്. കഞ്ചാവ്‌ ഉപയോഗം നിയമാനുസൃതം ആക്കുന്ന തോടൊപ്പം നിയന്ത്രി ക്കുക യും ചെയ്യുന്ന നിയമം അംഗീകാരം നേടിയിരിക്കുന്നു എന്ന് കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു.

2015 ലെ തെരഞ്ഞെടുപ്പ് പ്രചാരണ ത്തിൽ ജസ്റ്റിന്‍ ട്രൂഡോ നല്‍കിയ വാഗ്ദാനം ആയിരുന്നു ഇത്. ഈ നിയമ ത്തെ കാനഡ യിലെ ജനങ്ങള്‍ സ്വാഗതം ചെയ്യും എന്നും ഭരണ പക്ഷം കണക്കു കൂട്ടുന്നു. കഞ്ചാവ് വിപണി യില്‍ എത്തി ക്കുവാന്‍  8 ആഴ്ച മുതൽ 12 ആഴ്ച വരെ സമയം നൽകി യിട്ടുണ്ട്. ഈ സമയ ത്തിനു ള്ളില്‍ വ്യവ സായി കള്‍ക്കും പോലീ സിനും പുതിയ നിയമ പരിഷ്‌കാരം വരുത്താനും കഴിയും എന്നാണ് വില യിരുത്തല്‍.

പ്രായ പൂര്‍ത്തി യായ ഒരാൾക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈ വശം സൂക്ഷി ക്കുവാൻ അനുമതി നല്‍ കി യി ട്ടുണ്ട്. പ്രായ പൂര്‍ത്തി യാകാത്ത വര്‍ക്ക് കഞ്ചവ് വില്‍ക്കുന്നത് 14 വര്‍ഷം വരെ ശിക്ഷ ലഭി ക്കാവുന്ന കുറ്റ മാണ്.

അളവില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വെക്കുവാനും വീട്ടില്‍ നാലില്‍ അധികം ചെടികള്‍ വളര്‍ ത്തു ന്നതും അംഗീ കാരം ഇല്ലാത്ത വില്‍പ്പന കാരില്‍ നിന്നും കഞ്ചാ വ് വാങ്ങി ക്കുന്ന തിനും വിലക്കുണ്ട്. ഇങ്ങിനെ ചെയ്യു ന്ന വര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുവാനും നിയമം അനു ശാസി ക്കുന്നു.

കഞ്ചാവി ന്റെ വിപണനം പ്രോത്സാ ഹിപ്പി ക്കുന്നതിന് പരസ്യ ങ്ങള്‍ പാടില്ല എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ശക്തമായ മുന്നറി യിപ്പു കളോടെ യായിരിക്കും കഞ്ചാ വ് വിപണി യില്‍ എത്തി ക്കുക. അംഗീകൃത നിര്‍മ്മാ താ ക്കളില്‍ നിന്നും കഞ്ചാവും അനുബന്ധ ഉത്പന്ന ങ്ങളും സെപ്റ്റംബര്‍ മാസത്തോടെ ലഭ്യ മാക്കും. ഇതിന് പുറമെ ഓണ്‍ ലൈനി ലൂടെയും കഞ്ചാവ് വാങ്ങു വാൻ സാധി ക്കും.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ശ്രീലങ്കയില്‍ അടിയന്ത രാവസ്ഥ പ്രഖ്യാപിച്ചു

March 6th, 2018

srilanka-national-flag-ePathram
കൊളംബോ : ശ്രീലങ്കയില്‍ 10 ദിവസത്തേക്ക് അടി യന്തരാ വസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് വര്‍ഗ്ഗീയ സംഘ ര്‍ഷം വ്യാപി ക്കുന്ന തിനാലാണ് അടി യന്തരാ വസ്ഥ പ്രഖ്യാ പിച്ചത് ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രി സഭാ യോഗ മാണ് അടി യന്തരാ വസ്ഥ പ്രഖ്യാപി ക്കു വാന്‍ തീരു മാനി ച്ചത്.

കാൻഡി ജില്ലയിൽ ബുദ്ധ മത ക്കാരും മുസ്ലിം കളും തമ്മിൽ സംഘർഷം ഉണ്ടായതിനു പിറകെ യാണ് അടി യന്തരാ വസ്ഥ പ്രഖ്യാ പിച്ചത്. ബുദ്ധ മത വിശ്വാസി കൊല്ല പ്പെടു കയും തുടര്‍ന്ന്‌ മുസ്ലീം മത വിശ്വാസി കളു ടെ സ്ഥാപന ങ്ങള്‍ കത്തി ക്കുകയും ചെയ്തി രുന്നു. സംഘര്‍ഷം നിയന്ത്രിക്കുവാൻ കഴിയാതെ വന്നപ്പോൾ പോലീസ് നിശാ നിയമം പ്രഖ്യാ പി ച്ചിരുന്നു.

ബുദ്ധ മത കേന്ദ്രങ്ങള്‍ തകര്‍ക്കുന്നു എന്നും നിര്‍ബന്ധ മത പരിവര്‍ത്തനം ചെയ്യുകയാണ് എന്നും ആരോപിച്ച് തീവ്ര ബുദ്ധ മത സംഘടന കള്‍ രംഗത്തു വന്നു. അതേ തുടര്‍ന്ന് സംഘര്‍ഷം അതി രൂക്ഷമാവുക യായിരുന്നു. ഫേയ്സ് ബുക്ക് വഴി യാണ് വ്യാജ വാര്‍ ത്ത കളും അക്രമ ത്തി നുള്ള ആഹ്വാന ങ്ങളും പ്രചരി പ്പിക്കുന്നത്. സാമൂഹിക മാധ്യമ ങ്ങളിലൂടെ അക്രമം പ്രോല്‍ സാഹി പ്പിക്കുന്ന വര്‍ക്ക് കര്‍ശന നടപടികള്‍ ഉണ്ടാവും എന്നും സര്‍ക്കാര്‍ വക്താവ് ദയാസിരി ജയ ശേഖര അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഹാഫിസ് സഈദിനെ അറസ്റ്റു ചെയ്യണം : പാകിസ്ഥാന് അമേരിക്ക യുടെ മുന്നറിയിപ്പ്

November 26th, 2017

terrorist-hafiz-mohammed-saeed-ePathram ന്യൂയോര്‍ക്ക് : മുബൈ ഭീകരാ ക്രമണ ത്തിൻറെ സൂത്ര ധാരൻ ഹാഫിസ് സയീദിനെ ഉടന്‍ അറസ്റ്റു ചെയ്യണം എന്ന് പാകി സ്ഥാന് അമേരിക്ക യുടെ മുന്ന റിയിപ്പ്. ഇതി നുള്ള നട പടി കള്‍ സ്വീകരി ക്കാത്ത പക്ഷം ഇരു രാജ്യ ങ്ങളും തമ്മിലുള്ള ബന്ധ ത്തില്‍ ഉലച്ചില്‍ ഉണ്ടാവും  എന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി.

2008 ലെ മുംബൈ ഭീകരാ ക്രമണ ത്തിന്റെ സൂത്ര ധാര നായ ഹാഫിസ് സയീദ് ജനു വരി മുതല്‍ വീട്ടു തടങ്ക ലില്‍ ആയി രുന്നു. കഴിഞ്ഞ വെള്ളി യാഴ്ച യാണ് മോചിത നായത്.

തീവ്രവാദി കള്‍ക്ക് സ്വന്തം മണ്ണില്‍ അഭയം നല്‍കുന്ന തിലൂടെ ഭീകര വാദ ത്തിന് എതിരായ പാകി സ്ഥാന്റെ വാദ ങ്ങള്‍ പൊള്ളത്തരം ആണെ ന്നും ഭീകര വാദ ത്തിന് എതിരായ പോരാട്ട ത്തെക്കുറിച്ചുള്ള അസ്വസ്ഥ ജനക മായ സന്ദേശ മാണ് നൽകുന്നത് എന്നും വൈറ്റ് ഹൗസ് വൃത്ത ങ്ങള്‍ ആരോപിച്ചു.

നിരവധി അമേരിക്കന്‍ പൗരന്മാരുടെ മരണത്തിന് ഉത്തര വാദിയായ ഹാഫിസ് സയീദിനെ വീട്ടു തടങ്ക ലില്‍ നിന്നും മോചിപ്പി ച്ചതിൽ കടുത്ത അമര്‍ഷം രേഖ പ്പെടു ത്തുന്ന തായി അമേരിക്ക വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

റോഹിംഗ്യ : അഭയാര്‍ത്ഥി കള്‍ക്ക് നേരെ നടന്നത് നര നായാട്ട് എന്ന് ആംനെസ്റ്റി

October 19th, 2017

srilankan-war-crimes-epathram

ന്യൂയോര്‍ക്ക് : മ്യാൻമറിൽ സ്ത്രീ – പുരുഷ ഭേദമന്യേ ആയിര ക്കണ ക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥി കള്‍ക്ക് നേരെ ആസൂത്രി തവും ഏക പക്ഷീയവു മായ ആക്ര മണ വും നര നായാട്ടു മാണ് നടന്നത് എന്ന് മനുഷ്യാ വ കാശ സംഘടന യായ ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ ആരോ പിച്ചു.

മുഴുവന്‍ റോഹിംഗ്യ കളേയും രാജ്യത്ത് നിന്ന് ഓടി ക്കുക എന്ന ലക്ഷ്യ ത്തോടെ നടന്ന ആക്രമ ങ്ങള്‍ പ്രധാന മായും അരങ്ങേറിയത് വടക്കന്‍ റാഖീന്‍ പ്രവിശ്യ യില്‍ ആയിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.

റോഹിംഗ്യന്‍ അഭ യാര്‍ത്ഥി കളേയും ഇവരെ സഹായി ക്കുവാന്‍ എത്തിയ സാമൂഹ്യ പ്രവര്‍ ത്തകര്‍, മാധ്യമ പ്രവര്‍ ത്തകര്‍, ബാംഗ്ലാ ദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നി വരില്‍ നിന്നും ലഭിച്ച വിവര ങ്ങള്‍ ഉൾ ക്കൊള്ളി ച്ചു കൊണ്ടാണ് ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ റിപ്പോര്‍ട്ട് തയ്യാ റാക്കി യിരി ക്കുന്നത്.

ഗ്രാമങ്ങളി ലേക്ക് കടന്നു വന്ന സൈന്യം ആളു കളെ ബന്ദി കളാക്കി. പുരുഷന്‍ മാരേയും മുതി ര്‍ന്ന ആണ്‍ കുട്ടി കളേ യും വെടി വെച്ചു കൊന്നു. പിന്നീട് കൊള്ള യടി ക്കുക യും സ്ത്രീകളെ ക്രൂര മായി മര്‍ദ്ദി ക്കുകയും ബലാ ത്സംഗം ചെയ്യുകയും ചെയ്തു. സൈന്യം ഗ്രാമ ങ്ങള്‍ക്ക് കൂട്ട ത്തോടെ തീ വെച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഫാദര്‍. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു

September 12th, 2017

father-tom-uzhunnalil-released-ePathram
ഒമാൻ : ഭീകരര്‍ തട്ടി ക്കൊണ്ടു പോയിരുന്ന ഫാദര്‍.ടോം ഉഴുന്നാ ലിലിനെ മോചിപ്പിച്ചു. 2016 മാര്‍ച്ച് നാലി നാണ് യെമ നിലെ ഏദനി ലുള്ള മിഷനറീസ് ഓഫ് ചാരിറ്റി യുടെ വൃദ്ധ സദന ത്തില്‍ നിന്നും ഫാ. ടോമിനെ ഭീകരര്‍ തട്ടി ക്കൊണ്ടു പോയി രുന്നത്.

ഒമാന്‍ സര്‍ക്കാ രിന്റെ സഹായ ത്തോടെയാണ് മോചനം സാദ്ധ്യമായത്. ഒമാൻ സമയം ചൊവ്വാഴ്ച പുലർച്ചെ യാണ് ഫാ. ടോം ഒഴുന്നാൽ മോചിതനായത് എന്ന് ഒമാന്‍ വിദേശ കാര്യ മന്ത്രാ ലയം അറി യിച്ചു. തുടര്‍ന്ന് മോചന വിവരം സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജും ട്വീറ്റ് ചെയ്തു

കോട്ടയം രാമപുരം സ്വദേശി യാണ് ടോമി ജോര്‍ജ്ജ് എന്ന് പേരുള്ള ഫാദര്‍ ടോം ഉഴുന്നാലില്‍.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഗൗരി ലങ്കേഷ് വധം : ഒരാള്‍ കസ്റ്റഡിയില്‍

September 11th, 2017

media-personality-and-social-activist-gauri-lankesh-ePathram

ബാംഗ്ലൂരു : ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ആന്ധ്ര സ്വദേശി കസ്റ്റഡിയില്‍. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഗൗരി കൊല്ലപ്പെട്ട ഗാന്ധി ബസാറിലെ അവരുടെ ഓഫീസ് മുതല്‍ വീടു വരെയുള്ള വഴികളിലെ സിസിടിവി പരിശോധനയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലീസുമായി കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനിടയിലാണ് ഇയാല്‍ ആന്ധ്ര സ്വദേശിയാണെന്ന് വ്യക്തമായത്. കൊലപാതകവുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗൗരി ലങ്കേഷിന്റെ കൊലപാതകം : ഇന്ത്യന്‍ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധിച്ചു

September 7th, 2017

media-personality-and-social-activist-gauri-lankesh-ePathram
ന്യൂയോര്‍ക്ക് : കർണ്ണാ ടകയിലെ മുതിര്‍ന്ന പത്ര പ്രവര്‍ ത്തകയും എഴുത്തു കാരിയും ഫാസിസ്റ്റ് വിമര്‍ശ കയു മായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവ ത്തില്‍ ഇന്ത്യന്‍ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതി ഷേധം രേഖ പ്പെടുത്തി.

ഗൗരി ലങ്കേഷ് വെടി യേറ്റു മരിച്ച സംഭവം മാധ്യമ ലോക ത്തെ ഞെട്ടിച്ചു. ഡോ. എം. എം. കല്‍ബൂര്‍ഗി യുടേ തിന് സമാന മായ അന്ത്യമാണ് ഗൌരി ലങ്കേഷിന്റെത്.

കല്‍ബൂര്‍ഗി കൊല്ല പ്പെട്ടിട്ട് രണ്ടു വര്‍ഷം പിന്നിട്ടിട്ടും കൊലയാളി കളെ ഇതു വരെ പിടി കൂടി യിട്ടില്ല. ഇതിനെ തിരെ ഗൗരി ലങ്കേഷ് അടക്ക മുള്ള എഴുത്തു കാരും ചിന്ത കരും കഴിഞ്ഞ ദിവസം കർണ്ണാ ടക യില്‍ പ്രതി ഷേധ പ്രകടന ങ്ങള്‍ സംഘടി പ്പിച്ചിരുന്നു.

ജനാധി പത്യ ത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും നേരേ യുള്ള ഫാസിസ്റ്റു ശക്തി കളുടെ കടന്നു കയറ്റ ത്തിനെരേ മോഡി ഗവണ്‍ മെന്റ് ശക്ത മായ നട പടി കള്‍ സ്വീക രിക്ക ണം എന്നും കൊലയാളി കളെ ഉടന്‍ അറസ്റ്റു ചെയ്യണം എന്നും ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡണ്ട് ശിവന്‍ മുഹമ്മ, സെക്രട്ടറി ഡോ. ജോര്‍ജ്ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാടാപുറം, മധു കൊട്ടാര ക്കര എന്നിവർ പ്രസ്താവന യില്‍ ആവശ്യ പ്പെട്ടു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

2 of 1912310»|

« Previous Page« Previous « തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം : ട്രംപ്
Next »Next Page » ഗൗരി ലങ്കേഷ് വധം : ഒരാള്‍ കസ്റ്റഡിയില്‍ »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine