ലണ്ടന്‍ നഗരം കത്തുന്നു, കലാപം രൂക്ഷം

August 8th, 2011

london riots-epathram

ലണ്ടന്‍: ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ പോലിസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി. മാര്‍ക്ക് ഡഗ്ഗന്‍ എന്ന 29കാരനെ പോലിസ് അന്യായമായി വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ചു വടക്കന്‍ ലണ്ടനില്‍ നടന്ന പ്രകടനം അക്രമസക്തമാവുകയായിരുന്നു. പാവപ്പെട്ടവര്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്ത് പോലിസ് നടത്തിയ അതിക്രമമാണ് ലഹളയിലേക്ക് നയിച്ചത്. സംശയകരമായ സാഹചര്യത്തില്‍ പോലിസ് ഡഗ്ഗനു നേരെ വെടിയുതിര്‍ത്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി. ആക്രമണത്തില്‍ 26 ഓളം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 42ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ടോട്ടന്‍ഹാം പോലിസ് സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ 500ഓളം ആളുകളെ പിരിച്ചുവിടാന്‍ പോലിസിനു ബലം പ്രയോഗിക്കേണ്ടി വന്നു. വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഡഗ്ഗനെ വെടിവച്ചതെന്നാണ് പോലിസ് പറയുന്നത്. കലാപത്തിനിടെ വെടിയേറ്റ ഒരു പോലിസുകാരന്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്രായേലിലും മുല്ലപ്പൂ വിപ്ലവം, പ്രക്ഷോഭങ്ങള്‍ വ്യാപിക്കുന്നു

August 8th, 2011

israel revolution-epathram

ജെറുസലേം: ജീവിത ചെലവ്‌ വര്‍ധിച്ചതില്‍ പ്രതിഷേധിച്ച്‌ ലക്ഷക്കണക്കിനാളുകള്‍ സര്‍ക്കാരിനെതിരേ പ്രകടനവുമായി ഇസ്രായേലില്‍ തെരുവുലിറങ്ങി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക്‌ മുന്നില്‍ നടത്തിയ പ്രക്ഷോഭത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഇസ്രയേലിന്റെ തലസ്ഥാനമായ തെല്‍ അവീവില്‍ നടന്ന പ്രതിഷേധത്തില്‍ മൂന്ന്‌ ലക്ഷത്തിലധികം ആളുകളാണ്‌ പങ്കെടുത്തത്‌. പ്രക്ഷോഭകര്‍ സര്‍ക്കാരിനെതിരേ മുദ്രാവാക്യങ്ങള്‍ മുഴക്കി. അറബ്‌ രാജ്യങ്ങളില്‍ ഭരണകൂടങ്ങള്‍ക്കെതിരേ നടന്ന മുല്ലപ്പൂ വിപ്ലവമെന്നു വിശേഷിപ്പിച്ച പ്രക്ഷോഭങ്ങള്‍ ഇസ്രയേലിലേക്കും വ്യാപിക്കുകയാണ്. ഭവനനിര്‍മ്മാണത്തിനു വര്‍ധിച്ച ചെലവും രാജ്യത്തെ ഉയര്‍ന്ന നികുതിയുമാണ്‌ ഇസ്രയേലിലെ ജനങ്ങളുടെ ചെലവ്‌ വര്‍ധിക്കാന്‍ പ്രധാന കാരണം. രാജ്യത്ത്‌ ജീവിത ചെലവ്‌ വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ മുന്‍ഗണന നല്‍കുന്നതെന്നും പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെന്റഗണില്‍ നിന്നും 24,000 ഫയലുകള്‍ മോഷ്ടിച്ചു

July 15th, 2011

credit-card-cracked-epathram

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണില്‍ നിന്നും പ്രതിരോധ വകുപ്പിനു വേണ്‌ടി വികസിപ്പിച്ച 24,000ത്തോളം കംപ്യൂട്ടര്‍ ഫയലുകള്‍ മോഷ്ടിക്കപ്പെട്ടതായി പെന്റഗണ്‍ വെളിപ്പെടുത്തല്‍. കഴിഞ്ഞ മാര്‍ച്ചിലാണ്‌ സംഭവം. യു. എസ്‌. പ്രതിരോധ വകുപ്പിനു വേണ്‌ടി സിസ്റ്റം ഡെവലപിംഗ്‌ നടത്തുന്ന കരാറുകാരന്‍ വഴിയാണ്‌ സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്‌.

ഒരു വിദേശ രഹസ്യാന്വേഷണ ഏജന്‍സിയാണ്‌ സംഭവത്തിനു പിന്നിലെന്ന്‌ മുതിര്‍ന്ന പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗുരുതരമായ സുരക്ഷാ ലംഘനമാണ്‌ നടന്നിരിക്കുന്നതെന്ന്‌ ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി വില്യം ലിന്‍ പറഞ്ഞു. സംശയിക്കുന്ന രഹസ്യാന്വേഷ ഏജന്‍സിയെക്കുറിച്ച്‌ വെളിപ്പെടുത്താന്‍ ലിന്‍ തയാറായില്ല. വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമെ ഇക്കാര്യം വെളിപ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന്‌ ലിന്‍ കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യമനില്‍ ഏറ്റുമുട്ടല്‍ രൂക്ഷം ബോംബാക്രമണത്തില്‍ 48 പേര്‍ മരിച്ചു

June 30th, 2011

സന: സര്‍ക്കാരിനെതിരെ കലാപം നടത്തുന്നവരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ യമനില്‍ 30 സൈനികരും 14 തീവ്രവാദികളും കൊല്ലപ്പെട്ടു. സര്‍ക്കാര്‍ വിരുദ്ധ കലാപകാരികളുടെകളുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ നഗരമായ സിന്‍ജിബാര്‍ നഗരത്തിലെ അല്‍ വാദാ സ്‌റ്റേഡിയത്തിന് സമീപമാണ് സൈന്യവും കലാപകാരികളും ഏറ്റുമുട്ടിയത്. ഏറ്റുമുട്ടല്‍ നടന്നതിന് തൊട്ടുപിന്നാലെ വ്യോമസേനാ വിമാനങ്ങള്‍ സിന്‍ജിബാറില്‍ സൈന്യം ബസ്സിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ നാല് സാധാരണക്കാര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.
സിന്‍ജിബാര്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കലാപകാരികളെ തുരത്താന്‍ സൈന്യം മാസങ്ങളായി പരിശ്രമം നടത്തുകയാണ്. പ്രസിഡന്റ് അലി അബ്ദുള്ള സാലിഹിനെതിരായ പ്രക്ഷോഭം ശക്തമായ യമനില്‍ പല നഗരങ്ങളുടെയും നിയന്ത്രണം അല്‍ ഖ്വൊയ്ദ ബന്ധമുള്ള തീവ്രവാദികള്‍ ഏറ്റെടുത്തിരിക്കുകയാണെന്നാണ് പത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടുണീഷ്യന്‍ മുന്‍ പ്രസിഡന്റ്‌ ബെന്‍ അലിക്കും ഭാര്യയ്‌ക്കും 35 വര്‍ഷം തടവ്‌

June 21st, 2011

ട്യുണീസ്‌: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ടുണീഷ്യയില്‍ നിന്നും സൌദിയിലേക്ക് പലായനം ചെയ്‌ത മുന്‍ ഭരണാധികാരി സൈനൂല്‍ അബിദിന്‍ ബെന്‍ അലിക്കും ഭാര്യ ലെയ്‌ല ട്രാബല്‍സിക്കും ട്യുണീഷ്യന്‍ കോടതി 35 വര്‍ഷം തടവുശിക്ഷയും 6.6 കോടി ഡോളര്‍ പിഴയും വിധിച്ചു. പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്‌തു നശിപ്പിച്ചുവെന്ന കേസിലാണ്‌ ഈ ശിക്ഷ. ജനകീയ പ്രക്ഷോഭത്തേ തുടര്‍ന്ന്‌ ജനുവരിയില്‍ രാജ്യം ബെന്‍ അലി കഴിഞ്ഞ  വിട്ട 23 വര്‍ഷം ടുണീഷ്യയുടെ ഭരണാധികാരി ആയിരുന്നു.  കൊട്ടാരത്തില്‍ നടത്തിയ റെയ്‌ഡില്‍ 2.7കോടി ഡോളറിന്റെ പണവും ആഭരണങ്ങളും കണ്ടെത്തിയിരുന്നു. ഇപ്പോള്‍ സൗദി അറേബ്യയില്‍ കഴിയുന്ന ബെന അലിയെ ജനകീയ വിചാരണക്കായി വിട്ടുനല്‍കണമെന്ന്‌ സൗദി ഭരണകൂടത്തോട്‌ ടുണീഷ്യയിലെ ഇടക്കാല ഭരണനകൂടം ആവശ്യപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടുണീഷ്യന്‍ മുന്‍ ഭരണാധികാരി ബിന്‍ അലിക്കെതിരായ വിചാരണ ഉടന്‍

June 14th, 2011

Ben-Ali-tunisian president-epathram

ടുണീഷ്യ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ രാജ്യംവിട്ട ടുണീഷ്യന്‍ സേച്‌ഛാധിപതിയായിരുന്ന സിനെ അല്‍ ആബിദ് ബിന്‍ അലിയുടെ വിചാരണ 20-ന്‌ ആരംഭിക്കുമെന്ന്‌ ഇടക്കാല സര്‍ക്കാരിലെ പ്രധാനമന്ത്രി ബെജി സെയ്‌ദ് അസ്സെബ്‌സി അല്‍ ജസീറ ടെലിവിഷനിലൂടെ വ്യക്‌തമാക്കി. ഇപ്പോള്‍ സൗദി അറേബ്യയില്‍ അഭയം തേടിയിരിക്കുന്ന ബിന്‍ അലിക്കെതിരെ  90 ഓളം കുറ്റങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്‌. ഇതോടൊപ്പം ബിന്‍ അലിയുടെ  ഭാര്യ ലൈല ട്രാബെസ്ലിയെയും വിചാരണ ചെയ്യണമെന്ന്‌ ടുണീഷ്യന്‍ സര്‍ക്കാരിലെ ഒരു വിഭാഗം ശക്തമായി  വാദിക്കുന്നുണ്ട്‌. മയക്കുമരുന്ന്‌, ആയുധകേസുകളിലാണ്‌ ലൈലയെ വിചാരണ ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്‌. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും രണ്ടു കിലോഗ്രാം മയക്കമരുന്നും ആയുധങ്ങളും 27 ദശലക്ഷം ഡോളറും കണ്ടെത്തിയിരുന്നു. കൊലപാതകം, അധികാരു ദുര്‍വിനിയോഗം, സാമ്പത്തിക കുറ്റം തുടങ്ങിയവതയാണ്‌ അലിക്കെതിരായ പ്രധാന കുറ്റങ്ങള്‍.

അതേസമയം, മുന്‍ പ്രസിഡന്റിനെ കൈമാറണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തോട്‌ സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല. 23 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിനൊടുവില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ജനുവരിയിലാണ്‌ ബെന്‍ അലി സൗദിയില്‍ അഭയം തേടിയത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫ്രാന്‍സില്‍ മുഖാവരണ വിലക്ക്

April 11th, 2011

France-burqa-ban-epathram

പാരിസ്‌: മുസ്ലിം മതാചാരപ്രകാരം മുഴുവന്‍ മുഖവും മറയ്ക്കുന്ന ആവരണങ്ങള്‍ സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ധരിക്കുന്നത് ഫ്രഞ്ച് സര്‍ക്കാര്‍ നിരോധിച്ചു. വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

നിയമ ലംഘകര്‍ 150 യുറോ പിഴ അടക്കുകയും ഫ്രഞ്ച് പൌരത്വ ക്ലാസുകള്‍ നിര്‍ബന്ധമായും സംബന്ധിക്കേണ്ടിയും വരും. മുഖാവരണം ധരിക്കുന്നതിന് സ്ത്രീകളെ നിര്‍ബന്ധിക്കുന്നവര്‍ക്ക് 2 വര്‍ഷത്തെ കഠിന തടവും വലിയ പിഴയും അടക്കേണ്ടി വരും. ഇതേ കേസില്‍ തന്നെ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍  കുട്ടിയാണ് എങ്കില്‍ പിഴ ഇരട്ടി ആകും. എന്നാല്‍ ആരോഗ്യ സംബന്ധമായ അവസ്ഥകള്‍, സുരക്ഷാ പ്രശ്നങ്ങള്‍, മതപരമായ ചടങ്ങുകള്‍ എന്നീ അവസ്ഥകളില്‍ നിയമം ചില വിട്ടുവീഴ്ചകള്‍ അനുവദിക്കുന്നുണ്ട്.

അഞ്ചു ദശലക്ഷം വരുന്ന ഫ്രാന്‍സിലെ മുസ്ലിം ജനതയ്ക്ക് നിയമത്തോട് എതിര്‍പ്പില്ല. രാജ്യത്ത് നിക്കാബ്ബ് ധരിക്കുന്ന മുസ്ലിങ്ങളുടെ എണ്ണം 2000 ത്തില്‍ താഴെയാണ്. എന്നാല്‍ ഈ വിലക്ക് പ്രാബല്യത്തില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ, ഇത്രയും ചെറിയ ഒരു സമൂഹം ഇങ്ങനെ ഒരു മതാചാരം പാലിക്കുന്നത് തടയേണ്ടതുണ്ടോ എന്ന് ലോകമെമ്പാടുമുള്ള മുസ്ലിം ജനത വിമര്‍ശിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

കിങ് ഫിഷര്‍ വിമാനത്തിന്റെ മുന്‍ചക്രം പൊട്ടിത്തെറിച്ചു

February 12th, 2011

മധുര: ചെന്നൈ – മധുര കിങ് ഫിഷര്‍ വിമാനത്തിന്റെ മുന്‍ചക്രം പറന്നിറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ചു. പൈലറ്റിന്റെ അവസരോജിതമായി ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 47 പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സ്വകാര്യത പ്രശ്നമില്ല; പണം മതി എന്ന് ബ്ലാക്ക്ബെറി

August 13th, 2010

blackberry-epathramന്യൂഡല്‍ഹി : ഉപയോക്താക്കള്‍ കൈമാറുന്ന ബ്ലാക്ക്ബെറി സന്ദേശങ്ങള്‍ പരിശോധിക്കാന്‍ അവരുടെ പിന്‍ നമ്പരും കോഡും ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറാന്‍ ബ്ലാക്ക്ബെറി കമ്പനി സമ്മതിച്ചു. യു.എ.ഇ. അടക്കമുള്ള പല രാഷ്ട്രങ്ങളും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടും ഉപയോക്താക്കളുടെ സ്വകാര്യത ഉയര്‍ത്തി പിടിച്ചു ഇത്തരമൊരു ആവശ്യം അനുവദിക്കാതിരുന്ന കാനഡയിലെ റിസേര്‍ച് ഇന്‍ മോഷന്‍ (Research In Motion) കമ്പനിക്ക്  ഇന്ത്യയിലെ വന്‍ പിപണിയെ അവഗണിക്കാന്‍ കഴിയില്ല എന്നതിന്റെ സൂചനയാണിത് എന്നാണു ഈ കാര്യത്തില്‍ വിദഗ്ദ്ധരുടെ നിരീക്ഷണം.

ഇന്ത്യക്ക് പുറമേ യു.എ.ഇ., സൗദി അറേബ്യ, ഇന്‍ഡോനേഷ്യ, ബഹറൈന്‍ എന്നീ രാജ്യങ്ങളും ഇതേ ആവശ്യം ബ്ലാക്ക്ബെറി കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. കമ്പനി വഴങ്ങാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യ ബ്ലാക്ക്ബെറിയുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം പിന്നീട് മാറ്റുകയും തിങ്കളാഴ്ച വരെ പ്രവര്‍ത്തനം തുടരാന്‍ കമ്പനിയെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. യു.എ.ഇ. യാകട്ടെ ഒക്ടോബര്‍ 11 കഴിഞ്ഞാല്‍ രാജ്യത്ത് ബ്ലാക്ക്ബെറിയുടെ സേവനം ലഭ്യമാകില്ല എന്നാണു അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം വരെ തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ കടന്നു കയറാന്‍ ലോകത്തെ ഒരു സര്‍ക്കാരിനെയും അനുവദിക്കില്ല എന്നും ഇന്റര്‍നെറ്റ്‌ എന്താണ് എന്ന് അറിവില്ലാത്തത്‌ കൊണ്ടാണ് വിദേശ സര്‍ക്കാരുകള്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത് എന്നൊക്കെയായിരുന്നു കമ്പനി പറഞ്ഞു കൊണ്ടിരുന്നത്.

കമ്പനി അധികൃതര്‍ ഇന്ന് ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയിലാണ് കമ്പനി നിലപാട് മാറ്റി സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അതിര്‍ത്തി കടന്നെത്തുന്ന പാക്‌ മൊബൈല്‍ ഭീഷണി

July 23rd, 2010

mobile-operators-pakistan-epathramരാജസ്ഥാന്‍ : ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് തൊട്ടടുത്തുള്ള പാക്‌ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ ടവറുകള്‍ വഴി പാക്‌ മൊബൈല്‍ ശൃംഖല ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് ഇന്ത്യക്കകത്ത് പ്രവര്‍ത്തനം നടത്തുന്നതായി ഇന്റലിജന്‍സ്‌ വകുപ്പ്‌ മുന്നറിയിപ്പ് നല്‍കി. ഇന്ത്യക്കകത്ത്‌ പാക്കിസ്ഥാന്‍ ശൃംഖലയുടെ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറാന്‍ ഇത് വഴി സാധിക്കും. ഈ സംഭാഷണങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ പിടിച്ചെടുക്കാന്‍ കഴിയുമെങ്കിലും വിദേശ ശൃംഖലയുടേതായതിനാല്‍ എന്ക്രിപ്റ്റ്‌ ചെയ്യപ്പെട്ട (രഹസ്യ കോഡ് ഉപയോഗിച്ച് തിരിച്ചറിയാനാവാത്ത വിധത്തിലാക്കിയത്) സിഗ്നലുകള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ഡിക്രിപറ്റ്‌ (എന്ക്രിപ്റ്റ്‌ ചെയ്യപ്പട്ട സിഗ്നലിനെ തിരകെ പൂര്‍വ രൂപത്തില്‍ ആക്കുക) ചെയ്യാനുമാവില്ല എന്നത് കൊണ്ട് ഇത് വലിയ ഒരു സുരക്ഷാ ഭീഷണി തന്നെയാണ് ഉയര്‍ത്തുന്നത്.

പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക്‌ താര്‍ എക്സ്പ്രസ്‌ വഴി വരുന്ന യാത്രക്കാരുടെ കൈയ്യില്‍ നിന്നും പാക്‌ സിം കാര്‍ഡുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വെച്ച് പിടിച്ചെടുക്കുന്നുണ്ട് ഇപ്പോള്‍. ഇവ യാത്രക്കാര്‍ക്ക് തിരികെ പോകുമ്പോള്‍ തിരികെ നല്‍കും.

രാജസ്ഥാനിലെ പാക്‌ അതിര്‍ത്തി പ്രദേശത്ത് രണ്ടു വ്യത്യസ്ത പാക്‌ മൊബൈല്‍ കമ്പനികളുടെ സിഗ്നലുകള്‍ ലഭ്യമാണ്. ഇത സംബന്ധിച് ഇന്റലിജന്‍സ്‌ മുന്നറിയിപ്പ്‌ ലഭിച്ചതിനെ തുടര്‍ന്ന് പാക്‌ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ട് അധികൃതര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

മൊബൈല്‍ ഫോണിന്റെ സിഗ്നലുകള്‍ അമര്‍ച്ച ചെയ്യാനുള്ള ഉപകരണമാണ് മൊബൈല്‍ ജാമ്മര്‍. ചില അതീവ സുരക്ഷാ മേഖലകളില്‍ ഇത്തരം ജാമ്മറുകള്‍ സ്ഥാപിക്കാറുണ്ട്. പാക്‌ അതിര്‍ത്തി പ്രദേശത്ത്‌ ഇത്തരം ജാമ്മറുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ നാലു വര്‍ഷമായി അധികൃതര്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് വരെ ഇതിനായുള്ള നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

4 of 6345»|

« Previous Page« Previous « ബ്ലാക് ബോക്സിന്റെ ഉപജ്ഞാതാവ് അന്തരിച്ചു
Next »Next Page » ഉത്തര കൊറിയയുടെ ആണവ യുദ്ധ ഭീഷണി »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine