ആഫ്രിക്ക മുന്നോട്ട് : ഏഷ്യ പുറത്തേക്ക്

June 27th, 2010

asamoh gyan-ghana-team-epathramജൊഹാനസ്ബര്‍ഗ് :    ലോക ഫുട്ബോളില്‍ അങ്കം കുറിക്കാന്‍ എത്തിയ ടീമുകളില്‍,  കളിപ്രേമി കളോ കളി നിരൂപ കരോ   ആരും തന്നെ സെമി ഫൈനല്‍ സാദ്ധ്യത പോലും കല്‍പിച്ചു നല്‍കാത്ത നാല് ടീമുകള്‍ -ദക്ഷിണ കൊറിയ,  ഉറുഗ്വെ,  ഘാന,  അമേരിക്ക-  ഇവര്‍ നോക്കൗട്ട് ഘട്ടത്തില്‍ ഏറ്റുമുട്ടിയ പ്പോള്‍ മല്‍സരം ആവേശോജ്ജ്വല മായിരുന്നു.  പ്രീ ക്വാര്‍ട്ടറി ലെ ആദ്യ മല്‍സര ങ്ങളില്‍  വിജയം നേടിയ ഘാന യും ഉറുഗ്വെ യും ഇനി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. തുടര്‍ന്ന് ഒരു ടീം സെമി യിലേക്ക് കടക്കും. ഇക്കൂട്ടത്തില്‍ ഒരു ടീം ഫൈനലിലും എത്തിയേക്കാം.
 
ആഫ്രിക്കന്‍ മണ്ണില്‍ ആദ്യമായി വിരുന്നെത്തിയ ലോക ഫുട്ബോള്‍ ക്വാര്‍ട്ടറില്‍  ഇരുണ്ട വന്‍കര യുടെ  പ്രതിനിധി കളായി ഘാന സ്ഥാനം പിടിച്ചു. അതിജീവന  ഫുട്ബോളിന്‍റെ വക്താക്കള്‍ എന്ന്  ലോകകപ്പില്‍ പുകള്‍പെറ്റ അമേരിക്കയെ,  എക്സ്ട്രാ ടൈമി ലേക്ക് -അതും ഈ ലോകകപ്പിലെ ആദ്യത്തെ എക്സ്ട്രാ ടൈം-  നീണ്ട ത്രസിപ്പിക്കുന്ന പോരാട്ട ത്തിലാണ് ഒന്നിനെതിരെ രണ്ടു ഗോളു കള്‍ക്ക്  ആതിഥേയ വന്‍കര യിലെ അവശേഷിക്കുന്ന ഏക ടീമായ ഘാന കെട്ടുകെട്ടിച്ചത്.  എക്സ്ട്രാ ടൈമിന്‍റെ  മൂന്നാം മിനുട്ടില്‍ നിര്‍ണ്ണായക ഗോള്‍ നേടി മത്സരത്തിലെ താരമായത് ഘാനയുടെ മിഡ് ഫീഡര്‍ അസമോ ഗ്യാന്‍.
 
 
ഉറുഗ്വെ  –  കൊറിയ
 
തൊണ്ണൂറു മിനുട്ട് കളിയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തി ച്ചാലും ഒരു നിമിഷത്തെ അശ്രദ്ധ അല്ലെങ്കില്‍ കണക്കു കൂട്ടലിലെ പിഴവ് -സെക്കണ്ടി ന്‍റെ  നൂറിലൊരു അംശത്തില്‍ വരുന്ന പിഴവ്-  അതില്‍ സര്‍വ്വതും നഷ്ടമാവും. നഷ്ട പ്പെട്ടവര്‍ക്ക്‌ തിരിച്ചു പോകാം. ഇന്നലെ  പിഴച്ച താവട്ടെ കൊറിയന്‍ ഗോള്‍ കീപ്പര്‍ക്ക്. നിമിഷാര്‍ദ്ധ ത്തിന്‍റെ   സംഭ്രമ ത്തില്‍  ഒരു നാടിന്‍റെ,  ഒരു വന്‍കര യുടെ  പ്രതീക്ഷ ഒന്നാകെ പൊലിഞ്ഞു പോയി. അതായിരുന്നു അന്തിമ വിധി. കൈവിട്ടത് ഒന്നും തിരിച്ചെ ടുക്കാന്‍ കഴിയാത്ത കളി.  ആവേശം അതിരു കടക്കാ തിരുന്ന മല്‍സര ത്തില്‍ കൊറിയ ക്കെതിരെ  ഒന്നിനെതിരെ രണ്ടു ഗോളു കള്‍ക്ക് ആധികാരിക വിജയവുമായി ഉറുഗ്വെ ക്വാര്‍ട്ടറിലേക്ക്.

ജീവന്മരണ പ്പോരാട്ടങ്ങള്‍
 
യൂറോപ്യന്‍ ശക്തികളുടെ പോരാട്ട ത്തില്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനി, താര നിബിഡ മായ ഇംഗ്ലണ്ടു മായി പോരാട്ട ത്തിന് ഇറങ്ങുന്നു. ഗ്ലാമര്‍ ടീമുകളില്‍ ഒന്നിന് ഇന്ന് മടങ്ങാം.
 
ജര്‍മ്മനി –  ഇംഗ്ലണ്ട് ഇന്ത്യന്‍ സമയം വൈകീട്ട് 7:30 ന്
 
അര്‍ജന്‍റീന –  മെക്സിക്കോ രാത്രി 12 ന് 
 

തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്പെയിന്‍ കുതിക്കുന്നു

June 26th, 2010

fifa-logo-epathramജൊഹാനസ്ബര്‍ഗ് :    അടങ്ങാത്ത തിരമാല കണക്കെ കുതിച്ചെത്തി എതിര്‍ ഗോള്‍ മുഖം ലക്ഷ്യം വെക്കുന്ന കിടയറ്റ സ്ട്രൈക്കര്‍മാര്‍… ഗോളിലേക്ക് ഉന്നം വെക്കുന്ന ഓരോ ഷോട്ടും ഏതോ മായിക വലയത്തില്‍ പ്പെട്ടത് പോലെ  ഗോള്‍ വല ഒഴിഞ്ഞു പോകുന്നു…!  ലാറ്റിന്‍ അമേരിക്കന്‍ ശൈലിയുടെ വശ്യതയും യൂറോപ്യന്‍ കേളീ ശൈലിയുടെ  കരുത്തും  സമന്വ യിപ്പിച്ച് ആകര്‍ഷകമായ ഫുട്‌ബോള്‍ ലോകത്തിന് മുന്നില്‍ കാഴ്ച വെക്കുകയും ലോക റാങ്കിംഗില്‍ അമരത്ത്  നില്‍ക്കുക യും ചെയ്യുന്ന  സ്പെയിന്‍ എന്ന ടീമിനെ യാണ്  ഇങ്ങിനെ ഗോള്‍ പോസ്റ്റിലെ ‘ദുര്‍ഭൂതം’ ആക്രമിക്കുന്നത്. കളിയുടെ  എല്ലാ മേഖല കളിലും  ആധിപത്യം പുലര്‍ത്തി യിട്ടും സ്വിസ്സു കാരോട്  മറുപടി ഇല്ലാത്ത ഒരു ഗോളിന്  തോല്‍ക്കാന്‍ തന്നെ ആയിരുന്നു  നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്‍ മാരുടെ തലവിധി. 

സ്വിറ്റ്സര്‍ലണ്ടി നോടുള്ള  തോല്‍വി യോടെ  ലോകകപ്പിലെ മുന്നോട്ടുള്ള പ്രയാണം തന്നെ  അവതാള ത്തിലായ കാള പ്പോരിന്‍റെ നാട്ടുകാര്‍ ഒരു ഫീനിക്സ് പക്ഷിയെ പ്പോലെ അതി ശക്ത മായ തിരിച്ചു വരവാണ്  പിന്നീടുള്ള രണ്ടു കളി കളിലും നടത്തിയത്‌.  സ്കോറിംഗി ലെ  അപാകത മുഴച്ചു നിന്നു എങ്കിലും ഹോണ്ടുറാസിന് എതിരെ  വ്യക്തമായ മാര്‍ജ്ജിനില്‍  വിജയിക്കാന്‍ എസ്പാനിയ ക്കാര്‍ക്ക്  കഴിഞ്ഞു.

അതി ശക്തരായ  ചിലി ക്ക് എതിരെ  ആവേശോജ്ജ്വല മായ മല്‍സര ത്തില്‍  ഒന്നിന് എതിരെ രണ്ടു ഗോളു കളുടെ വിജയവും  എച്ച് – ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും കൈപ്പിടി യില്‍ ഒതുക്കാന്‍ കഴിഞ്ഞത് അവരുടെ മുന്നോട്ടുള്ള പ്രയാണ ത്തിന്‍റെ  സൂചന യാണ്  നല്‍കുന്നത്. കളി മികവിന് ഒത്ത ഫിനിഷിംഗ് പാടവം കൂടി പ്രകടിപ്പി ക്കുകയാണ് എങ്കില്‍ കാളപ്പോരി ന്‍റെ നാട്ടുകാര്‍ ജൊഹാനസ് ബര്‍ഗിലെ സോക്കര്‍ സിറ്റിയില്‍  കിരീടത്തിന് വേണ്ടിയുള്ള അവസാന പോരാട്ടത്തിന് കൊമ്പു കോര്‍ക്കു വാന്‍ ഉണ്ടാവും…!!!
 
ബ്രസീല്‍ : ആരാധകര്‍ ആശങ്കയില്‍
 
ബ്രസീല്‍ – പോര്‍ച്ചുഗല്‍ ആരാധകരെ ഒരു പോലെ നിരാശ പ്പെടുത്തി ക്കൊണ്ട്  ഇരു ടീമുകളും ഗോള്‍ രഹിത സമനില യില്‍  പിരിഞ്ഞു. കക്കാ എന്ന സൂപ്പര്‍ താര ത്തിന്‍റെ അഭാവത്തില്‍ ഇറങ്ങിയ  മഞ്ഞപ്പട, ലോകത്തിലെ ഒന്നാം നമ്പര്‍ ടീം എന്നത് പോയിട്ട് ഒരു ആവറേജ് ടീം എന്ന  നില യിലേക്ക്‌ പോലും ഉയരാതെ പോയത്‌  ബ്രസീല്‍ ആരാധകരെ ആശങ്ക യിലാക്കി. നോക്കൗട്ട് ഘട്ടത്തില്‍ അപ്രതീക്ഷിത കളി  പുറത്ത്‌ എടുക്കുന്ന  ചിലി യാണ് ബ്രസീലിന്‍റെ എതിരാളി കള്‍ എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു.
 
 
ഉത്തര കൊറിയ യും ഐവറി കോസ്റ്റും പുറത്തായി 
 
എങ്ങിനെ നന്നായി കളിക്കാം എന്ന് അറിയാത്ത കൊറിയ ക്കാരും കളി മികവ് പുറത്ത്‌ എടുക്കാന്‍ കഴിയാതെ പോയ ഐവറി കോസ്റ്റും  മരണ ഗ്രൂപ്പില്‍ നിന്നും പുറത്തായി.  മറുപടി ഇല്ലാത്ത മൂന്നു ഗോളു കള്‍ക്കാണ്   ഐവറി ക്കാര്‍ കൊറിയ യെ ഇന്നലെ തോല്‍പ്പിച്ചത്.
 
ഹോണ്ടുറാസ് – സ്വിസ്സ് സമനില
 
ലോകകപ്പില്‍ ഇന്നലെ നടന്ന ഹോണ്ടുറാസ് – സ്വിറ്റ്സര്‍ലന്‍ഡ് മല്‍സരം ഗോള്‍ രഹിത  സമനില യില്‍  പിരിഞ്ഞു. എച്ച് – ഗ്രൂപ്പില്‍ നിന്നും  ഇരു ടീമുകളും പുറത്തായി. ഇതേ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ സ്പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലു മായി ഏറ്റുമുട്ടും.
 
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാലം നല്‍കിയ മറുപടി : ഇറ്റലി പുറത്ത്‌

June 25th, 2010

slovakian - team-epathramജൊഹാനസ്ബര്‍ഗ് :   കളിക്കളത്തില്‍ ലോകത്തിലെ തന്നെ മികച്ച 32   ടീമുകള്‍. ആദ്യാവസാനം വിജയം മാത്രം ലക്‌ഷ്യം വെക്കുന്ന ടീമുകള്‍ക്ക്‌ കളി മികവിന് ഒപ്പം  ഭാഗ്യവും കൂടി അനുഗ്രഹിക്കണം.  എങ്കിലേ  വന്‍ ലേബലില്‍ വരുന്ന  ടീമുകള്‍ക്ക് പോലും  പ്രാഥമിക ഘട്ടം കടന്നു കയറാന്‍ കഴിയുക യുള്ളൂ.  2002 ലെ ചാമ്പ്യന്മാരും  2006 ലെ രണ്ടാം സ്ഥാനക്കാരു മായ  ഫ്രഞ്ചുകാര്‍ പടിയിറങ്ങി.  ഇപ്പോള്‍ ഇതാ എവിടെയും എത്താതെ ‘നിലവിലെ ചാമ്പ്യന്മാര്‍’  എന്ന് പുകള്‍പെറ്റ ഇറ്റാലിയ ക്കാരും…!
 
ഇറ്റാലിയന്‍ ടീം,  എന്നും പ്രതിരോധാത്മക  ഫുട്‌ബോള്‍ ആണ് കളിക്കാറുള്ളത്‌.  കൊമ്പ് കുലുക്കി കൊല വിളി നടത്തി എത്തുന്ന എതിര്‍ ടീമിലെ അമര ക്കാരെ ഗോള്‍ അടിപ്പിക്കാതെ തടഞ്ഞു നിര്‍ത്തു ന്നതില്‍  എന്നും ഇറ്റലി ക്കാര്‍ മികവ് തെളിയിച്ചിട്ടുണ്ട്.  കാലു കൊണ്ടും  തല കൊണ്ടും തടയാന്‍ കഴിയാത്ത വരെ  കൈ കൊണ്ടും നാവു കൊണ്ടും ആക്രമിക്കുക.  ഫൌള്‍ നാടക ത്തിന്‍റെ   ഏതറ്റം വരെയും പോയിട്ട് ആയാലും  എതിര്‍ ടീം കളി ക്കാര്‍ക്ക്‌ ബുക്കിംഗ് –  മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങി നല്‍കുക.  (കഴിഞ്ഞ  ലോകകപ്പ്‌ ഫൈനലില്‍ സിനദിന്‍ സിദാന്‍ കൊടുത്ത പ്രതികരണം ഓര്‍ക്കുക).
 
ഇതിനെല്ലാം ഇടയിലും എതിര്‍ ഗോള്‍ പോസ്റ്റില്‍ ഗോള്‍ നേടാനുള്ള കഴിവ് കൊണ്ട് തന്നെ ഇറ്റാലിയന്‍ ഫുട്‌ബോളിനു വിജയ ചരിത്രം ഒത്തിരി ഉണ്ട്. മൈതാന മദ്ധ്യത്തില്‍ കളി നിയന്ത്രി ക്കാന്‍    റോബര്‍ട്ടോ ബാജിയോ യും ടോട്ടിയും എല്ലാം ഒരു അനുഗ്രഹം പോലെ  എന്നും അസൂറി പ്പടക്ക് തിളക്കം നല്‍കി യിരുന്നു.  2010ല്‍ കഥയാകെ മാറി.  ഫുട്‌ബോള്‍ ലോകത്ത്‌  ഇന്നേ വരെ കേട്ടു കേള്‍വി ഇല്ലാത്ത സ്ലോവാക്യ പോലും ഇറ്റലിയെ മലര്‍ത്തി അടിക്കുന്നു. സ്കോര്‍ 3 – 2. അങ്ങിനെ നിലവിലെ ചാമ്പ്യന്മാര്‍ക്കും മടക്ക ടിക്കറ്റ്‌. 

team-italy-epathram

അസൂറി കളുടെ നിഷേധാത്മക ഫുട്ബോളിന് കാലം നല്‍കിയ മറുപടി യാണ് ഈ നാണക്കേട്.
 
പരാഗ്വെ യെ പിടിച്ചു നിര്‍ത്തി 

കാല്‍പ്പന്തു കളിയില്‍  അധികമൊന്നും പാരമ്പര്യം അവകാശ പ്പെടാനില്ലാത്ത ന്യൂസിലന്‍ഡ് അതി ശക്തരായ പരാഗ്വെ യെ സമനില യില്‍ തളച്ചു.  എങ്കിലും അഞ്ചു പോയിന്‍റു മായി ഈ ഗ്രൂപ്പില്‍ നിന്നും പരാഗ്വെ  ഒന്നാം സ്ഥാന ക്കാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
 
 
ഹോളണ്ടിനു മൂന്നാം വിജയം 
 
ആഫ്രിക്കന്‍ പ്രതീക്ഷ കള്‍ക്ക്‌ കനത്ത ആഘാതം ഏല്‍പ്പിച്ച് ഹോളണ്ട് കാമറൂണിനെ ഒന്നിന് എതിരെ രണ്ടു ഗോളു കള്‍ക്ക് പരാജയ പ്പെടുത്തി. എഫ് – ഗ്രൂപ്പില്‍ ഇത് ഹോളണ്ടിന്‍റെ തുടര്‍ച്ചയായ മൂന്നാം വിജയം.
 
ഹോണ്ട വീണ്ടും ഹീറോ

ഏഷ്യന്‍ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ജപ്പാന്‍ നോക്കൌട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഡെന്മാര്‍ക്കു മായുള്ള മല്‍സരത്തില്‍  തകര്‍ത്തു കളിച്ച ഹോണ്ടയുടെ നേതൃത്വ ത്തില്‍ ഒന്നിന് എതിരെ മൂന്ന്‍ ഗോളിന്‍റെ ആധികാരിക  വിജയ മാണ് ജപ്പാന്‍ നേടിയത്‌. ഗ്രൂപ്പ്‌ എഫ്- ചാമ്പ്യന്മാരായ  പരാഗ്വെ യുമാ യിട്ടാണ് ജപ്പാന്‍റെ പ്രീ ക്വാര്‍ട്ടറിലെ മല്‍സരം. 

നെതര്‍ലന്‍ഡ്സ് – സ്ലോവാക്യ പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
 
 
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇംഗ്ലണ്ടിന് ഇങ്ങിനെയും കളിക്കാം…!

June 24th, 2010

england's -lampard-epathramജൊഹാനസ്‌ബര്‍ഗ്‌ :  എങ്ങിനെ എങ്കിലും കളിക്കുക.  സ്വന്തം കഴിവ് കൊണ്ടോ,  എതിര്‍ ടീമിന്‍റെ കഴിവ് കേടു കൊണ്ടോ  ഒരു ഗോള്‍ നേടുക. പിന്നെ അതില്‍ തൂങ്ങി  വിജയവും അടുത്ത റൌണ്ടും ഉറപ്പു വരുത്തുക. നൂറ്റാണ്ടുകളുടെ പാരമ്പര്യ മുള്ള,  ലോകോത്തര താരങ്ങള്‍ കളിക്കുന്ന  ഇംഗ്ലണ്ടിനെ പ്പോലെ ഒരു ടീമിന്  ഒരിക്കലും ഭൂഷണമല്ല ഈ കളി.  ക്ലബ്ബ്‌ ഫുട്ബോളിലെ അതി കായന്മാരായ വെയിന്‍ റൂണിയും ജറാള്‍ഡും ലാന്‍ഫോര്‍ഡും എല്ലാം അണി നിരക്കുന്ന  ഇംഗ്ലണ്ട് നിര  ഗ്രൂപ്പ്‌ സി- യില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി നോക്കൌട്ട് ഘട്ടത്തി ലേക്ക് കടന്നു.  എന്നാല്‍ ഈ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ ആരാണ് എന്നുള്ള താണ് ഏറെ അതിശയകരം.  ഫുട്ബാള്‍ എന്തെന്ന് തന്നെ കാര്യമായി അറിയാത്ത അമേരിക്കയും…!

ഫുട്ബോളില്‍ വലിയ പാരമ്പര്യം ഒന്നും അവകാശ പ്പെടാനില്ലാത്ത സ്ലോവാനിയ യെ എതിരില്ലാത്ത ഒരു ഗോളിന് മറി കടക്കാന്‍ ഇംഗ്ലണ്ട് പയറ്റിയ  തന്ത്രം കണ്ടാല്‍ കളി ക്കമ്പക്കാര്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും – തീര്‍ച്ച.

goal- to- slovania-epathram

ഇംഗ്ലണ്ട് - സ്ലോവാനിയ മല്‍സരത്തില്‍ നിന്നും

 
റഫറി ‘കളിച്ചു’ :  അള്‍ജീരിയ പുറത്ത്‌
 
ഈ ലോക കപ്പിലെ  ഏറ്റവും  മോശം റഫറിംഗ് കണ്ട മല്‍സര ത്തില്‍  അള്‍ജീരിയ ക്ക് എതിരെ അമേരിക്ക ക്ക് ഏകപക്ഷീയ മായ ഒരു ഗോള്‍ വിജയം.  രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമിലാണ് അമേരിക്ക നിര്‍ണ്ണായക ഗോളും പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പിച്ചത്.   അള്‍ജീരിയന്‍ മുന്നേറ്റ നിരക്കാരുടെ നീക്കങ്ങള്‍ക്ക്‌ തീര്‍ത്തും  ഏകപക്ഷീയ മായ രീതിയില്‍  തടയിടാന്‍ റഫറി കാണിച്ചിരുന്ന ഏകാഗ്രത കളി പ്രേമികള്‍ക്ക്‌ അഹസനീയമായി.
 
ജര്‍മ്മനി യും നോക്കൌട്ടില്‍
 
ആഫ്രിക്കന്‍ ശക്തിയായ ഘാന യെ  ഒരു ഗോളിന്  പിന്തള്ളി, ഗ്രൂപ്പ്‌ ഡി – യില്‍ നിന്നും ലോക ചാമ്പ്യന്മാരായിരുന്ന ജര്‍മനി നോക്കൌട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ്‌ സി – യിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ആണ് ജര്‍മ്മനി യുടെ പ്രീ ക്വാര്‍ട്ടറിലെ എതിരാളികള്‍.
 
 
ആസ്ത്രേലിയ ജയിച്ചു : ഘാന പ്രീ ക്വാര്‍ട്ടറില്‍
 
ഗ്രൂപ്പ്‌ ഡി – യിലെ  അവസാന മല്‍സര ത്തില്‍ ആസ്ത്രേലിയ, സെര്‍ബിയ ക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി എങ്കിലും തങ്ങളുടെ ആദ്യ മല്‍സര ത്തില്‍ ജര്‍മ്മനി യോട് വന്‍ പരാജയം ഏറ്റു വാങ്ങി യത് അവര്‍ക്ക് വിനയാവുക യായിരുന്നു. പോയിന്‍റ് നിലയില്‍ ഘാന ക്ക് ഒപ്പം നിന്ന  ആസ്ത്രേലിയ യെ ചതിച്ചത് ‘ഗോള്‍ ശരാശരി’ യായിരുന്നു.  മികച്ച ഗോള്‍ ശരാശരി യിലൂടെ  ഘാന പ്രീ ക്വാര്‍ട്ടറില്‍ കളിക്കാന്‍ അര്‍ഹത നേടുക യായിരുന്നു.  സി – ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ  അമേരിക്ക യാണ് ഘാന യുടെ പ്രീ ക്വാര്‍ട്ടറിലെ എതിരാളികള്‍. 
 

തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മറഡോണ = മെസ്സി

June 23rd, 2010

messy - epathramജൊഹാനസ്‌ബര്‍ഗ്‌ :  ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഫുട്ബോളര്‍ ആര് എന്ന ചോദ്യത്തിന് കളിക്കമ്പ ക്കാര്‍  ക്കിടയില്‍ നിന്നും ലഭിക്കുന്ന ബഹു ഭൂരിപക്ഷം  ഉത്തര ങ്ങളും (കുറിയവനായ) മറഡോണ എന്ന് തന്നെയാവും…!. എന്നാല്‍ ഡീഗോ മറഡോണ ഇപ്പോള്‍ കളത്തിനു പുറത്തു നിന്നും കളി പറഞ്ഞു കൊടുക്കുക യാണ്. കോച്ച് എന്ന നിലയില്‍ ഡീഗോ എത്ര കണ്ടു  മുന്നേറും എന്നത് കാത്തിരുന്നു കാണാം എന്നാണു കളി നിരൂപകര്‍ പറഞ്ഞത്. മറഡോണ യോട് കിട പിടിക്കുന്ന മെസ്സി  എന്ന ലോകോത്തര പ്ലേ മേക്കര്‍  മൈതാന മദ്ധ്യത്തില്‍ കളി നിയന്ത്രിച്ചപ്പോള്‍, ലോക കപ്പില്‍ ഇത് വരെ നടന്ന മല്‍സര ങ്ങളില്‍  തിളങ്ങി നില്‍ക്കുന്നത്‌ അര്‍ജന്‍റീന തന്നെ.

argentina-team-epathram

മെസ്സി എന്ന താര ത്തിന്‍റെ മികവ് തെളിയിക്കുന്ന താണ് മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഗ്രീസിന് എതിരെ  അര്‍ജന്‍റീന നേടിയ  ഏകപക്ഷീയ മായ  2 ഗോള്‍ വിജയം. ഇനി  പ്രീ ക്വാര്‍ട്ടറില്‍  ജൊഹാനസ്‌ ബര്‍ഗി ലെ സോക്കര്‍ സിറ്റി സ്റ്റേഡിയ ത്തില്‍ അര്‍ജന്‍റീന മെക്സിക്കോ യുമായി  ഞായറാഴ്ച ഏറ്റുമുട്ടും.
 
ഏഷ്യന്‍  പ്രതിനിധി യായി ദക്ഷിണ കൊറിയ 
 
ഗ്രീസിനെതിരെ അര്‍ജന്‍റീന  നേടിയ വിജയത്തിന്‍റെ തണലില്‍ ദക്ഷിണ കൊറിയ   പ്രീ ക്വാര്‍ട്ടറില്‍. കറുത്ത കുതിര കളായ  നൈജീരിയ യെ 2 – 2  എന്ന സ്കോറിന് പിടിച്ചു കെട്ടിയാണ്  ദക്ഷിണ കൊറിയ   പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടിയത്‌.
 
എന്ത് കൊണ്ട് സിദാന്‍…? 
 
2006 ലെ ലോകകപ്പ്‌  മല്‍സര ത്തില്‍ തല നാരിഴക്ക് കിരീടം നഷ്ടപ്പെട്ട ഫ്രാന്‍സ് 2010 ല്‍ നാണംകെട്ട് മടങ്ങി.  ഈ രണ്ടു ലോകകപ്പ് മത്സര ങ്ങളിലെ യും ഫ്രാന്‍സ്‌ ടീമുകളെ താരതമ്യം ചെയ്യുമ്പോള്‍ ഏവരുടെയും ചിന്ത ചെന്നെത്തുക സിനദിന്‍ സിദാന്‍  എന്ന മഹാനായ കളിക്കാരനിലാണ്.  ഒരു ടീം എന്ന നിലയില്‍,   കഴിഞ്ഞ രണ്ടു ലോകകപ്പ് മത്സര ങ്ങളിലും  ഫ്രഞ്ച് കാരെ ഉയര്‍ത്തി കൊണ്ടു വന്നത് സിദാന്‍ എന്ന പ്ലേ മേക്കറുടെ കഴിവ്‌ ഒന്ന് മാത്രമായിരുന്നു.  എന്നാല്‍ സിദാന്‍ ഇല്ലാതെ നമ്മള്‍ കണ്ട ഫ്രഞ്ച് ടീമിന്‍റെ അവസ്ഥ ഏറെ പരിതാപകര മായിരുന്നു. ഗ്രൂപ്പ്‌ എ – യില്‍ ഒരു സമനില  മാത്രം നേടിക്കൊണ്ട് അവസാന സ്ഥാനത്താണ് ഫ്രാന്‍സ്‌ ചെന്നെത്തിയത്. ആതിഥേയര്‍ ആയതു കൊണ്ടു മാത്രം   ലോകകപ്പില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്ക യോട് പോലും ഇന്നലെ  2- 1 ന്‍റെ തോല്‍വിയാണ് സിദാന്‍റെ പിന്‍മുറ ക്കാര്‍ ഏറ്റുവാങ്ങിയത്.
 
ഉറുഗ്വെ ജയിച്ചു –  ഇനി പ്രീ ക്വാര്‍ട്ടറില്‍
 
ശക്തരായ മെക്സിക്കോ ക്ക്  എതിരെ മറുപടി ഇല്ലാത്ത ഒരു ഗോളിന് വിജയിച്ച് ഗ്രൂപ്പ്‌ എ – യില്‍ നിന്നും  ഒന്നാം സ്ഥാനക്കാരായി ഉറുഗ്വെ  പ്രീ ക്വാര്‍ട്ടറില്‍. ദക്ഷിണ കൊറിയ യെ യാണ് ആദ്യ നോക്കൌട്ട് ഘട്ടത്തില്‍ അവര്‍ക്ക്‌ നേരിടാനുള്ളത്.   ഉറുഗ്വെ യോട്‌ തോല്‍വി ഏറ്റുവാങ്ങേണ്ടി  വന്നു എങ്കിലും  ഫ്രാന്‍സി നെതിരെ നേടിയ വിജയവും  ദക്ഷിണാഫ്രിക്ക ക്കെതിരെ നേടിയ സമനില യും നല്ല ഗോള്‍ ശരാശരി യുമായി ഗ്രൂപ്പ്‌ എ  യില്‍ നിന്നും  മെക്സിക്കോ യും രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചു.

തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പോര്‍ച്ചുഗീസ് ഗോള്‍ മഴ

June 22nd, 2010

ronaldo-portugal-epathramജൊഹാനസ്ബര്‍ഗ് :  മഴയില്‍ കുതിര്‍ന്ന പോര്‍ച്ചുഗീസ് –  ഉത്തര കൊറിയ മല്‍സരത്തില്‍  പോര്‍ച്ചുഗലിന് എതിരില്ലാത്ത 7  ഗോള്‍ വിജയം.  ലോകത്തിലെ ഏറ്റവും അധികം ചെലവേറിയ താരം എന്ന വിശേഷണം എന്ത് കൊണ്ട് കളി പ്രേമികള്‍ ക്രിസ്റ്റ്യാനോ  റൊണാള്‍ഡോ ക്ക് ചാര്‍ത്തി നല്‍കി എന്നത് തെളിയിക്കുന്ന തായിരുന്നു  ഉത്തര കൊറിയ ക്കെതിരെ  ക്രിസ്റ്റ്യാനോ  യുടെ പ്രകടനം.  കളിച്ചും കളിപ്പിച്ചും ഗോള്‍ അവസരങ്ങള്‍ ഒരുക്കിയും സ്കോര്‍ ചെയ്തും തന്‍റെ പേരിന് ഒത്ത പ്രകടനം പുറത്തെടുത്ത  ക്രിസ്റ്റ്യാനോ  ക്കും കൂട്ടര്‍ക്കും മുന്നില്‍,  ബ്രസീലിന് എതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച ഉത്തര കൊറിയ തീര്‍ത്തും മങ്ങി പ്പോവുക യായിരുന്നു.

ചിലി സ്വിറ്റ്സര്‍ലന്‍റി  നെ തോല്‍പ്പിച്ചു ( 1 – 0 )

ആവേശ രഹിതമായ മല്‍സര ത്തില്‍,  അട്ടിമറി വീരന്മാരായ സ്വിറ്റ്സര്‍ലന്‍റി നെതിരെ മറുപടി ഇല്ലാത്ത ഒരു ഗോളിന്  മറി കടന്നു  ചിലി പ്രീ ക്വാര്‍ട്ടറി ലേക്ക് മുന്നേറി.  കളിയുടെ എഴുപത്തി അഞ്ചാം മിനുട്ടില്‍ ചിലി സ്ട്രൈക്കര്‍ ഗോണ്‍സാലസ് ആണ്  നിര്‍ണ്ണായക മായ ഗോള്‍ സ്കോര്‍ ചെയ്തത്.
 
സ്പെയിന്‍ ജയിച്ചു ( 2 – 0 )
 
ലോകകപ്പില്‍ വന്‍ പ്രതീക്ഷ യുമായി  എത്തിയ സ്പെയിന്‍ ന്,  താരതമ്യേന ദുര്‍ബ്ബല രായ ഹോണ്ടുറാസിന് എതിരെ  ഏകപക്ഷീയമായ 2  ഗോള്‍ വിജയം. ഗോള്‍ അവസരങ്ങള്‍ തുലച്ചു കളയുന്നതില്‍  പ്രാഗല്‍ഭ്യം തുടരുന്ന സ്പെയിന്‍ന് വിലപ്പെട്ട   3  പോയിന്‍റു കള്‍ നേടാന്‍ കഴിഞ്ഞു എങ്കിലും, അടുത്ത കളി  ഇതിനകം തന്നെ പ്രീ ക്വാര്‍ട്ടറില്‍ ഇടം കണ്ടെത്തിയ  ചിലി യും ആയിട്ടാണ് എന്നത് ആശങ്കക്ക് വക നല്‍കുന്നതാണ്. കളിയിലെ താരമായ  സൂപ്പര്‍ സ്ട്രൈക്കര്‍  ഡേവിഡ്‌ വിയ ഹോണ്ടുറാസിന് എതിരെ ലഭിച്ച പെനാല്‍ട്ടി കിക്കും പുറത്തേക്ക് ആണ് അടിച്ചത്.
 
ഇന്നത്തെ കളി  (ഇന്ത്യന്‍ സമയം)
 
മെക്സിക്കോ – ഉറുഗ്വെ  ( വൈകീട്ട് 7: 30 ന് )
 
ഫ്രാന്‍സ്‌ –  ദക്ഷിണാഫ്രിക്ക ( വൈകീട്ട് 7: 30 ന് )
 
ഗ്രീസ് –  അര്‍ജന്‍റീന (രാത്രി 12 ന് )

നൈജീരിയ – ദക്ഷിണ കൊറിയ  (രാത്രി 12 ന് )

 
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്രസീലിന് ജയം 3 – 1 : പ്രീ ക്വാര്‍ട്ടറില്‍

June 21st, 2010

brazil- luis fabiano-epathramജൊഹാനസ്ബര്‍ഗ്: ഇരു പകുതി കളിലു മായി  ലൂയീസ്‌  ഫാബിയാനോ നേടിയ എണ്ണം പറഞ്ഞ രണ്ടു ഗോളിനും  ഇലാനോ നേടിയ മറ്റൊരു ഗോളിനും കരുത്തരായ ഐവറി കോസ്റ്റിനെ മറി കടന്ന്‍ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ എത്തി. ആക്രമിച്ചു കളിച്ച ഐവറി കോസ്റ്റിന് മേല്‍ പൂര്‍ണ്ണ ആധിപത്യം ബ്രസീലി ന് തന്നെ യായിരുന്നു. എങ്കിലും ഇംഗ്ലീഷ് ലീഗിലെ  ടോപ്‌ സ്കോറര്‍ ആയ ദ്രോഗ്ബ യുടെ നേതൃത്വത്തില്‍ ഐവറി കോസ്റ്റ്‌ പല നല്ല മുന്നേറ്റ ങ്ങളും നെയ്തെടുത്തു.

എണ്‍പത്തി ഒന്നാം മിനുട്ടില്‍  ക്യാപ്റ്റന്‍ ദ്രോഗ്ബ,  ബ്രസീല്‍  പ്രതിരോധ നിരയില്‍ വിള്ളലുണ്ടാക്കി  തൊടുത്ത ഹെഡ്ഡര്‍ ഗോള്‍  കളിയുടെ മറ്റൊരു സവിശേഷത യാണ്. മുന്‍ ലോക ഫുട് ബോളറും  ലോകത്തിലെ ഏറ്റവും അധികം ആരാധക രുള്ള  കളിക്കാരനു മായ  കക്കാ രണ്ടു മഞ്ഞ കാര്‍ഡു കളും  തുടര്‍ന്ന് ഒരു ചുവപ്പ്  കാര്‍ഡും കണ്ട്  പുറത്തു പോയ കാഴ്ച ബ്രസീല്‍ ആരാധക രില്‍ നിരാശ പടര്‍ത്തി. ഒന്നില്‍ കൂടുതല്‍ കളി കളില്‍ വിലക്ക് ലഭിക്കാ വുന്ന അതീവ ഗുരുതര മായ തെറ്റ്‌ ആണ് ലോകത്തിലെ വില കൂടിയ താര ങ്ങളില്‍ ഒരാളായ കക്കാ യുടെ പേരില്‍ ചാര്‍ത്ത പ്പെട്ടത്.
 
 ചാമ്പ്യന്മാരെ നാണം കെടുത്തി കിവീസ്

ഒന്നാം പകുതിയിലെ ഇരുപത്തി ആറാം മിനുട്ടില്‍ വിവാദ മായ ഒരു പെനാല്‍ട്ടി റഫറി അനുവദിച്ചി ല്ലെങ്കില്‍  ഒരു വന്‍ തോല്‍വി ഇറ്റലി യെ  തേടി എത്തിയേനേ.. അസൂറി പ്പടയെ  1 – 1  എന്ന നിലയില്‍ തളച്ച് ന്യൂസിലാന്‍ഡ്‌ രണ്ടാം റൌണ്ടി ലേക്ക് കടന്നു കയറാനുള്ള സാദ്ധ്യത നില നിറുത്തി.
 
 
പരാഗ്വേ  നൊക്കൌട്ടി ലേക്ക്…!
 
ലോക കപ്പില്‍ ഇന്നലെ നടന്ന പരാഗ്വേ – സ്ലോവാക്യ മല്‍സര ത്തില്‍  ശക്തരായ പരാഗ്വെ ക്ക് മറുപടി ഇല്ലാത്ത  രണ്ടു ഗോളു കള്‍ക്ക് വിജയം. ഗ്രൂപ്പ്‌ എഫ് – ല്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള പരാഗ്വെ  അടുത്ത റൌണ്ട് ഏകദേശം ഉറപ്പിച്ചു എന്ന് പറയാം.
 
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്പെയിന്‍ ഇന്ന്‍ കളിക്കാന്‍ ഇറങ്ങുന്നു

June 16th, 2010

xavier fernandez- captain- spain-epathramജൊഹാനസ്ബര്‍ഗ് :  യൂറോപ്യന്‍  ഫുട്ബോളിലെ കരുത്തുറ്റ രണ്ടു ടീമുകള്‍ ഇന്ന് ലോക കപ്പില്‍  കൊമ്പു കോര്‍ക്കുന്നു.  ലോകോത്തര ഫുട്ബോള്‍ ടീമായ എഫ്. സി. ബാഴ്സലോണ യുടെ ഏറെക്കുറെ എല്ലാ കളിക്കാരും  ആനി നിരക്കുന്ന സ്പെയിന്‍, സ്വിറ്റ്സര്‍ലാന്‍റ് നെ  നേരിടുന്നു. കളി നിരൂപകര്‍  ഈ  ലോക കപ്പില്‍ ഏറ്റവുമധികം സാദ്ധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ ഒന്നാണ്  സപെയിന്‍.  ഇന്ന്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7 : 30 ന് സ്പെയിന്‍ – സ്വിറ്റ്സര്‍ലാന്‍റ് മല്‍സരം നടക്കും.
 
ഹോണ്ടുറാസ് –  ചിലി മല്‍സരം  വൈകീട്ട് 5 മണിക്ക്.
 
രാത്രി 12 മണിക്ക്  ദക്ഷിണാഫ്രിക്ക –  ഉറുഗ്വെ മല്‍സരം നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്രസീല്‍ ജയിച്ചു, പക്ഷേ…

June 16th, 2010

brazil-player-elano-epathramജൊഹാനസ്ബര്‍ഗ് :   ആരാധകരുടെ പ്രതീക്ഷക്ക്  ഒത്ത പ്രകടനം ആയില്ലെങ്കിലും ബ്രസീല്‍ ജയിച്ചു. ആവേശ ഭരിതമായ  ബ്രസീല്‍ –  ഉത്തര കൊറിയ മല്‍സരത്തില്‍ ആദ്യ പകുതിയില്‍  ഇരു ടീമുകളും  ഗോളുകള്‍ ഒന്നും സ്കോര്‍ ചെയ്തില്ല. പരമ്പരാഗത ശൈലിയില്‍ കളിക്കാന്‍  കഴിയാതെ പോയ   ബ്രസീലിനെ പിടിച്ചു കെട്ടുന്നതില്‍  ഉത്തര കൊറിയന്‍ ഡിഫന്‍ഡര്‍മാര്‍ വിജയം നേടുന്നത് കാണാമായിരുന്നു.

പേരിന് ഒത്ത പ്രകടനം കക്കാ, റൊബീന്യോ തുടങ്ങിയ ലോകോത്തര കളിക്കാരില്‍ നിന്നും  കാണാനായില്ല. അമ്പത്തി അഞ്ചാം മിനുട്ടില്‍  ബ്രസീലിയന്‍ ഡിഫെന്‍ഡര്‍  മൈക്കാന്‍, കൊറിയന്‍ ഡിഫെന്‍സിനെ ഭേദിച്ച് കൊണ്ട് ആദ്യത്തെ ഗോള്‍ സ്കോര്‍ ചെയ്തു . തുടര്‍ന്ന്‍  എഴുപത്തി രണ്ടാം മിനുട്ടില്‍  മിഡ്ഫീല്‍ഡര്‍ എലാനോ യിലൂടെ ബ്രസീല്‍ പട്ടിക പൂര്‍ത്തിയാക്കി. 

എന്നാല്‍ വിട്ടു കൊടുക്കാന്‍ കൊറിയന്‍ ചുവപ്പന്‍ പട തയ്യാറാ യിരുന്നില്ല. കളിയുടെ എണ്‍പത്തി എട്ടാം മിനുട്ടില്‍  ഏവരെയും ഞെട്ടിച്ചു കൊണ്ട്‌ കൊറിയ യുടെ  ജീയൂം, ബ്രസീലിയന്‍ വല പിടിച്ചു കുലുക്കി.  മുഴുവന്‍ സമയ കളിക്ക് ശേഷം  ലോകം കീഴടക്കിയ  വിജയികളെ പ്പോലെ കാണികളെ അഭിവാദ്യം ചെയ്തു കൊണ്ടാണ് കൊറിയ ഗ്രൌണ്ട് വിട്ടകന്നത്.
 
ന്യൂസിലാന്‍ഡ് സമനില പിടിച്ചു
 
കളി അവസാനിക്കാന്‍ കേവലം ഇരുപത്‌ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ , കരുത്തരായ സ്ലോവാക്യ ക്കെതിരെ ന്യൂസിലാന്‍ഡ് സമനില ഗോള്‍ നേടിക്കൊണ്ട്  വിലപ്പെട്ട ഒരു പോയിന്‍റ് സ്വന്തമാക്കി. കിവീസ്‌ പ്രതിരോധ നിര യിലെ  വിന്‍സ്റ്റണ്‍ റീഡ്‌ ആയിരുന്നു ആ ഗോള്‍ സ്കോര്‍ ചെയ്തത്. കളിയുടെ അന്‍പതാം മിനുട്ടില്‍  സ്ലോവാക്യ യുടെ റോബര്‍ട്ട്‌ നേടിയ  ഗോളിലൂടെ  അവര്‍ വിജയ പ്രതീക്ഷ പുലര്‍ത്തിയ സമയത്താണ് ന്യൂസിലാന്‍ഡ് കളിക്കാരന്‍  വിന്‍സ്റ്റണ്‍ റീഡ്‌  അവസാന സെക്കണ്ടില്‍ ഹെഡ്ഡര്‍ ഗോളിലൂടെ സമനില പുലര്‍ത്തിയത്‌.
 
പോര്‍ച്ചുഗലിനെ ഐവറികോസ്റ്റ് തടഞ്ഞിട്ടു
 
ഗ്രൂപ്പ്‌  ജി – യില്‍  ലോകത്തിലെ ഏറ്റവും വില പിടിച്ച താരം ക്രിസ്ത്യാനോ  റൊണാള്‍ഡോ നയിച്ച  പോര്‍ച്ചുഗീസിനെ  ആഫ്രിക്കന്‍ ഫുട്ബോളര്‍ ദ്രോഗ്ബ നയിച്ച  ഐവറികോസ്റ്റ് സമനില യില്‍ തളച്ചു. ആവേശം അതിര് കടക്കാതിരുന്ന മല്‍സരത്തില്‍  ഓര്‍ത്തു വെക്കാന്‍ റൊണാള്‍ഡോ ക്ക് ലഭിച്ച  മഞ്ഞക്കാര്‍ഡ് മാത്രം.
 
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി
 

- pma

വായിക്കുക: ,

1 അഭിപ്രായം »

ബ്രസീല്‍ ഇന്ന് ഉത്തര കൊറിയ യോട്‌ ഏറ്റു മുട്ടുന്നു

June 15th, 2010

fifa-logo-epathramജൊഹാനസ്ബര്‍ഗ് : ലോക കപ്പില്‍ ചാമ്പ്യന്മാര്‍ ആകാന്‍ ഏറ്റവും അധികം സാദ്ധ്യത കല്‍പ്പിക്ക പ്പെടുന്ന  ടീമും,  ഫിഫാ വേള്‍ഡ്‌ റാങ്കില്‍ ഒന്നാം സ്ഥാന ക്കാരു മായ ബ്രസീല്‍,  ഏഷ്യന്‍ ഫുട്ബോളില്‍ അധികം പാരമ്പര്യം അവകാശ പ്പെടാനില്ലാത്ത   ഉത്തര കൊറിയ യുമായി  ഇന്ന് രാത്രി ഇന്ത്യന്‍ സമയം  12  മണിക്ക് ഏറ്റു മുട്ടുന്നു.  കക്കാ,  റൊബീന്യോ തുടങ്ങിയ ലോകോത്തര കളിക്കാര്‍ അടങ്ങുന്ന  ബ്രസീല്‍ നിരയെ, തുടക്ക ക്കാരായ  ഉത്തര കൊറിയ എങ്ങിനെ പിടിച്ചു നിര്‍ത്തും എന്നുള്ളത് കളി പ്രേമികള്‍ ആകാംക്ഷ യോടെ യാണ് കാത്തിരിക്കുന്നത്. 
 
ക്രിസ്ത്യാനോ  റൊണാള്‍ഡോ യുടെ നേതൃത്വ ത്തില്‍  പറങ്കി പ്പട  ഇന്ന് രാത്രി 7 : 30   നു ഐവറി കോസ്റ്റു മായി ഏറ്റു മുട്ടുന്നു.
 
വൈകീട്ട്  5 മണിക്ക് ന്യൂസിലാന്‍ഡ് –  സ്ലോവാക്യ മല്‍സരം നടക്കും.
 
– ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

10 of 1291011»|

« Previous Page« Previous « ചാമ്പ്യന്മാരെ പിടിച്ചു കെട്ടി
Next »Next Page » കിര്‍ഗിസ്ഥാന്‍ കലാപത്തില്‍ നൂറിലേറെ മരണം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine