വേണ്ടി വന്നാല്‍ വിവസ്ത്ര യായി അഭിനയിക്കാനും തയ്യാര്‍ : ശ്വേതാ മേനോന്‍

August 27th, 2013

swetha-menon-kayam-epathram
അഭിനയം തന്റെ ജോലിയാണ്. അതിന്റെ ഭാഗമായി വിവസ്ത്ര യായി അഭിനയിക്കേണ്ടി വന്നാലും തനിക്ക്‌ ലജ്ജയില്ല എന്നു ശ്വേതാ മേനോന്‍ പറഞ്ഞു. ജോലി ചെയ്യുമ്പോള്‍ തനിക്ക് നാണിക്കേണ്ട കാര്യമില്ല. തൊഴില്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ താന്‍ ആത്മാര്‍ത്ഥത യോടെ ചെയ്യുന്നു എന്നേ ഉള്ളൂ. മംഗളം വാരികയിലാണ് ശ്വേതാ മേനോന്റെ ഈ അഭിപ്രായം അച്ചടിച്ചു വന്നത്.

ടെലിവിഷന്‍ പരിപാടി അവതരി പ്പിക്കാന്‍ തന്നെയാണ് തനിക്ക്‌ കൂടുതല്‍ ഇഷ്ടം. സിനിമ യില്‍ സ്വന്തം വ്യക്തിത്വ ത്തിനു സ്ഥാനം ഇല്ല. നമ്മള്‍ കഥാ പാത്രമായി മാറുക യാണ്. ടി. വി. പരിപാടി അവതരി പ്പിക്കുമ്പോള്‍ ശ്വേതാ മേനോന്റെ വ്യക്തിത്വ മാണ് പുറത്തു വരുന്നത് .

താനും അല്പം നാണം കൂടുതലുള്ള കൂട്ടത്തിലാണ് എന്നും ഇവര്‍ പറയുന്നു. എന്നാല്‍ കഥാപാത്ര മാവാന്‍ വേണ്ടി ക്യാമറയ്ക്ക് മുന്നില്‍ വിവസ്ത്ര യായി അഭിനയിക്കാനും തയ്യാര്‍ എന്ന ശ്വേതാ മേനോന്റെ പ്രസ്താവന സിനിമാ രംഗത്ത് കൂടുതല്‍ ചര്‍ച്ച കള്‍ക്കു വഴി വെക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മംമ്ത മോഹന്‍ദാസ് വിവാഹ മോചിതയായി

August 19th, 2013

mamta-mohandas-wedding-epathram
എറണാകുളം : ചലച്ചിത്ര  നടിയും ഗായിക യുമായ മംമ്ത മോഹന്‍ദാസ് വിവാഹ മോചിതയായി. എറണാകുളം കുടുംബ കോടതി യാണ് മംമ്തയ്ക്കും പ്രജിത്തിനും വിവാഹ മോചനം അനുവദിച്ച് ഉത്തരവായത്.

വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനും ഒരു വര്‍ഷം നീണ്ട ദാമ്പത്യത്തിനും ശേഷമാണ് പ്രജിത്തു മായി വഴി പിരിയാന്‍ മംമ്ത തീരുമാനിച്ചത്.

2011 നവംബറി ലായിരുന്നു ഇവരുടെ വിവാഹം.  2012 ഡിസംബറി ലാണ് വിവാഹ മോചിതരാകാന്‍ രണ്ട് പേരും തീരുമാനിച്ചത്.

ബഹ്‌റൈനില്‍ ബിസിനസു കാരനാണ് മംമ്ത യുടെ ബാല്യകാല സുഹൃത്തു കൂടിയായ പ്രജിത്ത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കടല്‍ കടന്ന മാത്തുക്കുട്ടിയും പ്രേക്ഷകന്‍ വീണ കുഴിയും

August 11th, 2013

pullipuliyum-attinkuttyum-epathram

റോഡിലിറങ്ങിയാല്‍ കുഴിയില്‍ വീഴാതെ വീട്ടിലെത്തുക എന്നത് കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് ചിന്തിക്കാനാകത്ത കാര്യമാണ്. അതേ അവസ്ഥയാണ് തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകനും. റംസാന്‍ റിലീസിനായി കടല്‍ കടന്നെത്തിയ മാത്തുക്കുട്ടിയും പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും നിലവാരത്തകര്‍ച്ച കൊണ്ട് പ്രേക്ഷകനെ കുഴിയില്‍ ചാടിക്കുന്നു. രഞ്ജിത്താണ് ഒരു ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമെങ്കില്‍ ആട്ടിന്‍ കുട്ടിയുമായി വന്നത് ലാല്‍ ജോസും. ഇരുവരും മലയാള സിനിമയുടെ പ്രതീക്ഷകളുടെ അമരക്കാർ. എന്നാല്‍ അമരക്കാര്‍ രണ്ടു പേര്‍ക്കും കാലിടറിയിരിക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് അവരുടെ പുതിയ ചിത്രങ്ങൾ.

mathukutty-epathram

മനോഹരമായതും കരുത്തുറ്റതുമായ നിരവധി തിരക്കഥകള്‍ എഴുതിയിട്ടുള്ള രഞ്ജിത്തിന്റെ തൂലികയില്‍ പിറന്ന മാത്തുക്കുട്ടിയ്ക്ക് പോരായ്മകള്‍ ഏറെ.

പ്രാഞ്ച്യേട്ടനും തുടര്‍ന്ന് ബാവൂട്ടിയും. രഞ്ജിത്ത് – മമ്മൂട്ടി കൂട്ടുകെട്ടില്‍ പ്രതീക്ഷയര്‍പ്പിക്കുവാന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല. ഈ പ്രതീക്ഷയെ ശരിക്കും കച്ചവടം ചെയ്യുന്നതില്‍ രഞ്ജിത്ത് വിജയിക്കുകയും ചെയ്തു. സാറ്റലൈറ്റ് റേറ്റില്‍ മാത്തൂട്ടിച്ചായന്‍ ഇന്നേ വരെ ഉള്ള റിക്കോര്‍ഡുകളെ മുഴുവന്‍ അട്ടിമറിച്ചു കളഞ്ഞു. കനത്ത മഴയിലും തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്തുവാന്‍ രഞ്ജിത്തിന്റെ മാത്തൂട്ടിച്ചായനാകുന്നില്ല. ബ്ലാക്ക്, റോക്ക് ആന്റ് റോള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ രഞ്ജിത്തിന്റെ കയ്യൊപ്പാണ് മാത്തൂട്ടിച്ചായനില്‍ പതിഞ്ഞിരിക്കുന്നത്. ദരിദ്രനായ ഒരു പ്രതിഭയുടെ മുഖമാണ് ഈ ചിത്രത്തിന്. ലാളിത്യം നല്ലതാണ്. എന്നാല്‍ ലളിതവല്‍ക്കരിച്ച് ലളിതവല്‍ക്കരിച്ച് അവസാനം കഥയും തിരക്കഥയും സംവിധാനവുമെല്ലാം ഒന്നുമില്ലായ്മയിലേക്ക് എത്തിയാലോ? അത്തരം ഒരു അവസ്ഥയാണ് മാത്തൂട്ടിച്ചായനുണ്ടായത്. ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതി. കടല്‍ കടന്നു വരുന്ന മാത്തൂട്ടിച്ചായന്റെ കഥയ്ക്ക് ഒപ്പം സമകാ‍ലിക കേരളത്തിന്റെ അവസ്ഥയെ പറ്റി എന്തൊക്കെയൊ പറയുവാൻ ശ്രമിക്കുന്നത് എങ്ങും എത്തുന്നുമില്ല.

എം. സിന്ധുരാജിന്റെ തിരക്കഥകളുടെ ദൌര്‍ബല്യം ആവോളം അനുഭവിച്ചതാണ് മലയാള സിനിമ. ജലോത്സവവും, താപ്പാനയുമടക്കം പരാജയപ്പെട്ട സിനിമകളുടെ ലിസ്റ്റിന്റെ നീളം വളരെ വലുതാണ്. എന്നിട്ടും അദ്ദേഹത്തിനെ വിശ്വസിച്ച് ലാല്‍ജോസിനെ പോലുള്ള മികച്ച സംവിധായകര്‍ മുന്നോട്ട് വരുന്നു എന്നതാണ് അല്‍ഭുതം!! നാടന്‍ പശ്ചാത്തലത്തില്‍ 25 വര്‍ഷമായി മലയാളത്തില്‍ കുടുംബ ചിത്രങ്ങള്‍ ഒരുക്കുന്ന പ്രശസ്തനായ പേരിനൊപ്പം നാടിന്റെ പേരുമുള്ള സംവിധായകന്‍ പറഞ്ഞു താന്‍ പുറത്ത് നിന്ന് കഥകള്‍ എടുക്കുന്നില്ലാന്ന്. അദ്ദേഹം സ്വയം എഴുതി സംവിധാനം ചെയ്ത ചിത്രങ്ങള്‍ കണ്ട പലരും പറഞ്ഞത് ഇതിലും ഭേദം സിന്ധുരാജിനെ കൊണ്ട് എഴുതിക്കുകയാണെന്നാണ്‍. എന്നാല്‍ സിന്ധുരാജിന്റെ ആട്ടിൻ കുട്ടിയെ കണ്ടവര്‍ ഇതിലും ഭേദം ഉപദേശി സംവിധായകനെ കൊണ്ട് തിരക്കഥ എഴുതിക്കാമായിരുന്നു എന്ന് മറിച്ചു പറയുവാന്‍ ഇടയുണ്ട്. അപ്പോള്‍ സിന്ധുരാജിന്റെയും ആ സംവിധായക തിരക്കഥാകൃത്തിന്റേയും നിലവാരം ഊഹിക്കാവുന്നതല്ലേ ഉള്ളൂ. ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രമായ കുഞ്ഞാടിന്റെ അനുകരണമുള്ള കുഞ്ഞനുജനായി വരുന്നു ഈ ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ആട്ടിന്‍ കുട്ടി. മുട്ടനാടുകള്‍ ബോറടിപ്പിച്ചാലും കുട്ടനാടിന്റെ ദൃശ്യഭംഗി പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല. അതിന്റെ ക്രെഡിറ്റ് ക്യാമറമാന്‍ എസ്. കുമാറിനുള്ളതാണ്.

ഇതു വരെ അഭിനയിച്ച ചിത്രങ്ങളിലെ പോലെ തന്നെ തനിക്കിതിലും കാര്യമായൊന്നും ചെയ്യാനില്ല എന്ന് നമിത പ്രമോദ് എന്ന അഭിനേത്രി ഒരിക്കല്‍ കൂടെ തെളിയിച്ചിരിക്കുന്നു. ഒരു മികച്ച അഭിനേത്രിക്ക് വേണ്ട ഭാവപ്രകടനങ്ങള്‍ ഒന്നും തന്നെ ഇവരില്‍ ഇല്ലെന്ന് മാത്രമല്ല വിദൂര ഭാവിയില്‍ പോലും അതുണ്ടാകും എന്നതിന്റെ സൂചനകള്‍ കാണുവാനും ഇല്ല. മറ്റ് അഭിനേതാക്കള്‍ തങ്ങള്‍ക്ക് കിട്ടിയ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്. കഥയും കഥാപാത്രങ്ങളും ദുര്‍ബലമായത് അവരുടെ കുഴപ്പം കൊണ്ടല്ലല്ലോ.

വെറുതെ ഒരു ഭാര്യ എന്ന് പറയുന്നതു പോലെ വെറുതെ ഒരു സിനിമ എന്നതിനപ്പുറം ആട്ടിന്‍ കുട്ടിയെ പറ്റി കാര്യമായൊന്നും പറയുവാന്‍ ഇല്ല. മീശമാധവന്‍ പോലുള്ള ചിത്രങ്ങള്‍ ഒരുക്കിയ ഒരു സംവിധായകന് ഈ ചിത്രം തന്റെ മൂന്നാമത്തെയോ നാലമത്തെയോ അസിസ്റ്റന്റിനെ കൊണ്ടു ചെയ്യിച്ചിരുന്നെങ്കിലും ഇതിലും നിലവാരം ഉണ്ടാകുമായിരുന്നു എന്ന് പ്രേക്ഷകനു തോന്നിയാല്‍ അവരെ കുറ്റം പറയുവാന്‍ ആകില്ല. ഡയമണ്ട് നെക്‍ലസ്, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളുടെ ഏഴയലത്ത് വരില്ല ഈ പുള്ളിപ്പുലി. എന്തിന് എത്സമ്മ എന്ന ആണ്‍കുട്ടി യുടെ പോലും അടുത്തെങ്ങും എത്തില്ല ഈ ചിത്രം.

കുട്ടനാടിന്റെ ഭംഗിയും ഭാഷയും ആമേനിലൂടെ പ്രേക്ഷകന്‍ അനുഭവിച്ചത് ഇപ്പോളും അവരുടെ മനസ്സിലുണ്ട്. എന്നാല്‍ ഈ ചിത്രത്തില്‍ കുട്ടനാടിന്റെ പശ്ചാത്തലം എന്നതിനപ്പുറം അവരുടെ ജീവിതവുമായോ ഭാഷയുമായോ കാര്യമായ ബന്ധം ഒന്നും ഇല്ല.

രഞ്ജിത്ത്, ലാല്‍ ജോസ് തുടങ്ങിയ പ്രതിഭകളുടെ സ്പര്‍ശം ലവലേശം തൊട്ടു തീണ്ടാത്ത ചിത്രങ്ങളാണ് രണ്ടും. തിരക്കഥയുടെ പോരായ്മ രണ്ടു ചിത്രങ്ങള്‍ക്കും പ്രതിസന്ധി തീര്‍ക്കുന്നു. ഗാനങ്ങളും നിലവാരത്തിനൊത്ത് ഉയര്‍ന്നിട്ടില്ല. മറ്റൊന്നും ഫലിച്ചില്ലെങ്കില്‍ കാളന്‍ നെല്ലായി എന്ന് പറയുന്നതു പോലെ മറ്റു ചിത്രങ്ങള്‍ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് റംസാന്‍ റിലീസെന്ന പേരില്‍ ചിത്രങ്ങള്‍ ഒരു പക്ഷെ വിജയിച്ചേക്കാം. എന്തായാലും “ന്യൂ ജനറേഷന്‍” കമ്പി വര്‍ത്തമാന സിനിമയല്ല എന്നതിനാല്‍ തന്നെ കുടുംബ സമേതം തിയേറ്ററില്‍ പോയി കാണാം എന്നൊരു ആശ്വാസം മാത്രം!!

ഓഫ്: ഈ ചിത്രത്തിന്റെ പ്രമോയുടെ ഭാഗമായോ മറ്റൊ ബുദ്ധിജീവികള്‍ക്ക് തീയേറ്ററിലേക്ക് പ്രവേശനം ഇല്ലെന്ന് പറഞ്ഞ ലാല്‍ ജോസിന് സിന്ധുരാജിനെ വച്ചാണ് തിരക്കഥ ഒരുക്കുന്നതെങ്കില്‍ അടുത്ത ചിത്രത്തിന്റെ ക്യാപ്ഷനായി “സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് തിയേറ്ററിലേക്ക് പ്രവേശനമില്ല” എന്ന് പരിഗണിക്കാവുന്നതാണ്.

ആസ്വാദകന്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കളിമണ്ണിന്റെ പ്രദർശനം കോടതി തടയില്ല

August 10th, 2013

kalimannu-shweta-menon

തിരുവനന്തപുരം: ശ്വേതാ മേനോന്റെ പ്രസവ രംഗങ്ങൾ ഉൾപ്പെട്ട കളിമണ്ണ് എന്ന സിനിമയുടെ പ്രദർശനം തടയണം എന്ന ഹർജി ഹൈക്കോടതി തള്ളി. സെൻസർ ബോർഡ് അനുമതി നൽകിയത് സിനിമ കണ്ട് ബോദ്ധ്യപ്പെട്ടതിനു ശേഷമാണ് എന്ന സർക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു. വനിതകൾ കൂടി ഉൾപ്പെടുന്നതാണ് സെൻസർ ബോർഡ് എന്ന് സർക്കാർ കോടതിയെ അറിയിച്ചു.

ബ്ലെസി സംവിധാനം ചെയ്ത സിനിമയിലെ ചില രംഗങ്ങൾ സ്ത്രീകളുടെ മൌലിക അവകാശങ്ങളുടെ ലംഘനമാണ് എന്നായിരുന്നു പീരുമേട് സ്വദേശിയായ മാടസ്വാമി കോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആരോപണം. എന്നാൽ ഈ വാദം തെറ്റാണെന്ന് കോടതി വിലയിരുത്തി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി. ദക്ഷിണാ മൂര്‍ത്തി അന്തരിച്ചു

August 3rd, 2013

music-director-v-dakshinamoorthy-ePathram
ചെന്നൈ : പ്രമുഖ കര്‍ണാടക സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായക നുമായ വി. ദക്ഷിണാ മൂര്‍ത്തി (94) അന്തരിച്ചു. ചെന്നൈ യില്‍ വെള്ളിയാഴ്ച വൈകിട്ട് ആറര മണിയോടെ ഉറക്ക ത്തിനിടയില്‍ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.

1919 ഡിസംബര്‍ 22-ന് ഡി. വെങ്കടേശ്വര അയ്യരുടെയും പാര്‍വതി അമ്മാളു ടെയും മകനായി ആലപ്പുഴ യില്‍ ജനിച്ച ദക്ഷിണാമൂര്‍ത്തി 1950 ല്‍ കുഞ്ചാക്കോ നിര്‍മിച്ച ‘നല്ല തങ്ക’ യിലൂടെ യായിരുന്നു ചലച്ചിത്ര സംഗീത സംവിധാന രംഗത്ത്‌ സജീവ മായത്.

യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ് ആയിരുന്നു ‘നല്ല തങ്ക’ യിലെ നായകനും ഗായകനും. പിന്നീട് യേശുദാസും മകന്‍ വിജയും ദക്ഷിണാമൂര്‍ത്തി യുടെ കീഴില്‍ പാട്ടുകള്‍ പാടി.

1971-ല്‍ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സംഗീത സംവിധായക നുള്ള പുരസ്‌കാരം, 1998-ല്‍ സമഗ്ര സംഭാവന യ്ക്കുള്ള ജെ. സി. ഡാനിയല്‍ പുരസ്‌കാരം, 2013-ല്‍ സ്വാതി തിരുനാള്‍ പുരസ്‌കാരം എന്നിവ ദക്ഷിണാ മൂര്‍ത്തിയെ തേടിയെത്തി.

കല്യാണിയാണ് ഭാര്യ. മക്കള്‍: വെങ്കടേശ്വരന്‍, ഗോമതിശ്രീ, വിജയ. മരുമക്കള്‍: ലളിത, രാമ സുബ്രഹ്മണ്യന്‍, ആനന്ദ്. ശവസംസ്‌കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് ചെന്നൈയില്‍ നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

55 of 174« First...1020...545556...6070...Last »

« Previous Page« Previous « സോളാര്‍ വിവാദം സിനിമയാക്കാന്‍ രണ്‍ജിപണിക്കര്‍ ഇല്ല
Next »Next Page » കളിമണ്ണിന്റെ പ്രദർശനം കോടതി തടയില്ല »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine