ജഗതി ശ്രീകുമാര്‍ ആശുപത്രി വിട്ടു

March 1st, 2013

jagathy-epathram
ചെന്നൈ : വാഹന അപകടത്തെ ത്തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ യില്‍ ആയിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ ആശുപത്രി വിട്ടു.

ജഗതി യുടെ ആരോഗ്യ നില മെച്ച പ്പെട്ടിട്ടുണ്ടെ ങ്കിലും സംസാര ശേഷി ഇനിയും തിരിച്ചു കിട്ടിയിട്ടില്ല. രണ്ടു മാസം തിരുവനന്ത പുരത്ത് ഉണ്ടാകും എന്നും വെല്ലൂരിലെ ഡോക്ടര്‍മാര്‍ നിര്‍ദേശി ച്ചിട്ടുള്ള ചികിത്സ തന്നെ യായിരിക്കും തുടരുക എന്നും ബന്ധുക്കള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തന്റെ സിനിമ സത്യസന്ധമെന്ന് കമൽ

February 26th, 2013

celluloid-kamal-epathram

തിരുവനന്തപുരം : പ്രമുഖ ചലച്ചിത്ര ചരിത്രകാരൻ ചേലങ്ങാട് ഗോപാലകൃഷ്ണൻ തന്റെ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളും ജെ. സി. ഡാനിയേലിനെ നേരിട്ട് കണ്ടവരുമായി നടത്തിയ സംഭാഷണങ്ങളിലൂടെ നേരിട്ട് വെളിപ്പെട്ടതുമായ കാര്യങ്ങൾ സത്യസന്ധമായി തന്നെയാണ് താൻ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചത് എന്ന് ചലച്ചിത്ര സംവിധായകൻ കമൽ പറഞ്ഞു. ചേലങ്ങാടിന്റെ പുസ്തകം പുറത്തിറങ്ങി ഇത്രയും നാളായിട്ടും പ്രതികരിക്കാത്തവർ ഇപ്പോൾ പ്രതികരിക്കുന്നത് എന്തിനാണ് എന്ന് ഇത് സംബന്ധിച്ച് പ്രശസ്ത സവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചോദിക്കുന്നത്. മലയാറ്റൂർ രാമകൃഷ്ണന്റെ അറിവ് കേട് കൊണ്ടാണ് ജെ. സി. ഡാനിയേലിന് ആദ്യകാലത്ത് അംഗീകാരങ്ങൾ കിട്ടാതെ പോയത്. കരുണാകരനേയും മലയാറ്റൂരിനേയും സിനിമയിലൂടെ കമൽ അവഹേളിച്ചു എന്ന വാദത്തിൽ കഴമ്പില്ല. മലയാളം സംസാരിക്കുന്നതാണ് മലയാള സിനിമ എന്നാണ് മലയാറ്റൂരിനെ പോലുള്ളവർ അന്ന് വിശ്വസിച്ചിരുന്നത് എന്നും അടൂർ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ ശശികുമാറിന് ജെ. സി. ഡാനിയല്‍ പുരസ്‌കാരം

February 13th, 2013

film-director-sasikumar-jc-danial-award-ePathram
തിരുവനന്തപുരം : ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന യ്ക്കുള്ള ജെ. സി. ഡാനിയേല്‍ പുരസ്‌കാര ത്തിനു സംവിധായകന്‍ ശശികുമാര്‍ അര്‍ഹനായി. ഒരുലക്ഷം രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

എം. കെ. അര്‍ജുനന്‍ മാസ്റ്റര്‍ ചെയര്‍മാനും പ്രിയദര്‍ശന്‍, രാഘവന്‍, സുകുമാരി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി സാജന്‍ പീറ്റര്‍ എന്നിവര്‍ അംഗ ങ്ങളുമായ കമ്മിറ്റി യാണ് ശശികുമാറിനെ അവാര്‍ഡി നായി തിരഞ്ഞെടുത്തത്.

മലയാള സിനിമ യുടെ വളര്‍ച്ച യുടെ നിര്‍ണായക ഘട്ട ങ്ങളില്‍ ഒപ്പം സഞ്ചരി ക്കുകയും ചലച്ചിത്ര സംവിധാന മേഖല യില്‍ സ്വയം അടയാള പ്പെടുത്തിയ 141 ചിത്രങ്ങള്‍ മലയാള ത്തിന് സംഭാവന ചെയ്യുകയും ചെയ്ത ആളാണ് ശശികുമാര്‍ എന്ന് പുരസ്കാര നിര്‍ണ്ണയ കമ്മിറ്റി വിലയിരുത്തി.

ജോണ്‍ വര്‍ക്കി എന്ന ജെ. ശശികുമാര്‍ നാടക വേദിയില്‍ അഭിനയ രംഗത്ത് ശോഭിച്ചു നില്‍ക്കുമ്പോഴാണു 1952 ല്‍ പ്രേം നസീറിനെ നായകനാക്കി സംവിധാനം ‘വിശപ്പിന്റെ വിളി’ എന്ന ചിത്ര ത്തിലൂടെയാണ് സിനിമാ രംഗത്ത് സജീവമായത്.

പ്രേം നസീറിനെ നായകനാക്കി 106 ചിത്രങ്ങളാണ് ശശികുമാര്‍ സംവിധാനം ചെയ്തത്. പ്രേം നസീര്‍ ഷീല ജോഡികളെ നായികാ നായകരാക്കി ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും ശശികുമാര്‍ തന്നെ. അവസാന മായി സംവിധാനം ചെയ്ത സിനിമ യാണ് ‘ഡോളര്‍’ .

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാറ്റ്മിന്റണ്‍ സുന്ദരി ജ്വാലഗുട്ട ഐറ്റം ഡാന്‍സ് ചെയ്യുന്നു

February 6th, 2013

jwala-gutta-epathram

ബാറ്റ്മിന്റണ്‍ കോര്‍ട്ടിലെ ഗ്ലാമര്‍ താരമായ ജ്വാലഗുട്ട ഐറ്റം ഡാന്‍സുമായി കാണികളെ ഹരം കൊള്ളിക്കുവാന്‍ ഒരുങ്ങുന്നു. നിതിന്‍ സ്റ്റാറുടെ ഗുണ്ടജാരി ഗെല്ലന്തായിതേ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഐറ്റം ഡാന്‍സുമായി ജ്വാല സിനിമയിലെ അരങ്ങേറ്റം കുറിക്കുന്നത്. നിത്യാ മേനോന്‍ നായികയാകുന്ന ചിത്രത്തിന്റെ നൃത്ത സംവിധാനം നിര്‍വ്വഹിക്കുന്നത് മാസ്റ്റര്‍ ശേഖര്‍ ആണ്. നികിത റെഡ്ഡിയാണ് നിര്‍മ്മാണം. സംഗീതം അനുരൂപ് റൂബന്‍. ഒരു പബ്ബില്‍ വച്ചാണ് ഐറ്റം നൃത്തം ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ജ്വാലയ്ക്ക് അല്പം മടിയുണ്ടായിരുന്നെങ്കിലും ഷൂട്ടിങ്ങ് ആരംഭിച്ച് അധികം താമസിയാതെ തന്നെ ഒരു പ്രൊഫഷണല്‍ താരത്തിന്റെ രീതിയില്‍ അവര്‍ ചുവടുകള്‍ വെച്ചു. ജ്വാലയ്ക്ക് വേണ്ടി പ്രത്യേകം വസ്ത്രങ്ങള്‍ ഒരുക്കിയതായും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

ഈ ചിത്രത്തെ കൂടാതെ മറ്റു നാലു ചിത്രങ്ങള്‍ക്ക് കൂടെ ജ്വാല കരാര്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റു ചിത്രങ്ങളിലും ജ്വാലയുടെ സൌന്ദര്യം ആസ്വാദകര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും വിധം ഐറ്റം ഡാന്‍സുമുണ്ടാകും. താരമിപ്പോള്‍ ഡാന്‍സ് പരിശീലിക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ സാന്നിദ്ധ്യമായ ജ്വാലയുടെ പുതിയ ചുവടുകള്‍ ബോളിവുഡ്ഡിലേക്കും നീണ്ടേക്കും എന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പത്മരാജൻ എന്ന കഥയുടെ ഗന്ധർവൻ

January 24th, 2013

padmarajan-epathram
മലയാള സിനിമയിലെ ഒരു ഗന്ധര്‍വ സാന്നിദ്ധ്യമായിരുന്നു പത്മരാജന്‍, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിലെല്ലാം തന്റെതായ മുദ്ര പതിപ്പിച്ചാണ് ഒരു തണുത്ത ജനുവരിയില്‍ തന്റെ സിനിമയിലെ ഗന്ധര്‍വന്‍ പറന്നു പോയ പോലെ പറന്ന് പറന്ന് പറന്ന്…. പത്മരാജന്‍ പോയത്‌ (24 ജനുവരി 1991).
സമാന്തര സിനിമകളുമായി രംഗത്ത് വന്ന അദ്ദേഹം സിനിമക്കായി തെരഞ്ഞെടുത്ത വിഷയം എല്ലാം തന്നെ വളരെ വ്യത്യസ്തമായിരുന്നു. പ്രയാണം എന്ന ചലച്ചിത്രത്തിലൂടെ തിരക്കഥാകൃത്തായി പത്മരാജന്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ മലയാളത്തിലെ എക്കാലത്തെയും ഒരു പിടി നല്ല ചിത്രങ്ങള്‍ ഒരുക്കാന്‍ ഒരാളെത്തി എന്നതാണ് സത്യം, സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും അദ്ദേഹത്തിനു ലഭിച്ചു. അരപട്ട കെട്ടിയ ഗ്രാമത്തില്‍, പെരുവഴിയമ്പലം കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയൽവാൻ, കൂടെവിടെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപൂവ്, തിങ്കളാഴ്ച നല്ല ദിവസം, തൂവാനത്തുമ്പികള്‍, കരിയിലക്കാറ്റുപോലെ, ഇന്നലെ, അപരന്‍, മൂന്നാംപക്കം, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങി നിരവധി നല്ല ചിത്രങ്ങള്‍ അദ്ദേഹം നമുക്കായി അണിയിച്ചൊരുക്കി. സിനിമ കൂടാതെ തിരക്കഥകള്‍, ചെറുകഥകള്‍, നോവലെറ്റ്, നോവലുകള്‍ അങ്ങനെ പത്മരാജന്‍ കൈവെക്കാത്ത മേഖലകള്‍ വിരളം. പ്രഹേളിക, അപരന്‍ പുകക്കണ്ണട, മറ്റുള്ളവരുടെ വേനൽ, കൈവരിയുടെ തെക്കേയറ്റം, സിഫിലിസ്സിന്റെ നടക്കാവ്, കഴിഞ്ഞ വസന്തകാലത്തിൽ, പത്മരാജന്റെ കഥകൾ എന്നിവയാണ് അദ്ദേഹത്തിന്റെ കഥാ സമാഹാരങ്ങള്‍, പെരുവഴിയമ്പലം, തകര, രതിനിർവ്വേദം, ജലജ്വാല, നന്മകളുടെ സൂര്യൻ, വിക്രമകാളീശ്വരം എന്നീ നോവലെറ്റുകളും, നക്ഷത്രങ്ങളെ കാവൽ, വാടകക്കൊരുഹൃദയം ഉദ്ദകപ്പോള, ഇതാ ഇവിടെവരെ, ശവവാഹനങ്ങളും തേടി, മഞ്ഞുകാലംനോറ്റ കുതിര, പ്രതിമയും രാജകുമാരിയും, കള്ളൻ പവിത്രൻ, ഋതുഭേദങ്ങളുടെ പാരിതോഷികം തുടങ്ങിയ നോവലുകളും നിരവധി തിരക്കഥകളും ഉണ്ട്. ജനുവരിയുടെ നഷ്ടമായി പത്മരാജന്‍ അകാലത്തില്‍ പറന്നകലുമ്പോള്‍ സാഹിത്യ – ചലച്ചിത്ര ലോകത്തിനു തീരാനഷ്ടമാകുകയായിരുന്നു. ഇന്നും കഥകളുടെ ഗന്ധര്‍വനായ പത്മരാജന്‍ ഒഴിച്ചിട്ട ഇടം പൂരിപ്പിക്കാനാരുമില്ലാതെ ഒഴിഞ്ഞു തന്നെ കിടക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

60 of 170« First...1020...596061...7080...Last »

« Previous Page« Previous « പൃഥ്‌വിരാജിന് നിര്‍മ്മാതാക്കളുടെ വിലക്ക്
Next »Next Page » ബാറ്റ്മിന്റണ്‍ സുന്ദരി ജ്വാലഗുട്ട ഐറ്റം ഡാന്‍സ് ചെയ്യുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine