മര്‍ലിന്‍ മണ്‍റോ വിട പറഞ്ഞിട്ട് അന്പതാണ്ട്

August 5th, 2012

hollywood-actres-merlyn-manro-ePathram
ഹോളിവുഡ് നടി മര്‍ലിന്‍ മണ്‍റോ തിരശ്ശീലക്കു പിന്നിലേക്ക്‌ മറഞ്ഞിട്ട് അമ്പതു വര്‍ഷം തികയുന്നു. 1962 ആഗസ്റ്റ്‌ 5ന് ലോസാഞ്ചലസിലെ വസതി യില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ അവരെ കണ്ടെത്തുമ്പോള്‍ പ്രായം 36 മാത്രം.
അവരുടെ മരണത്തെ കുറിച്ച് ദുരൂഹതകള്‍ ഉണ്ടായിരുന്നു എങ്കിലും ആത്മഹത്യ എന്ന് തന്നെയാണ് വിലയിരുത്ത പ്പെടുന്നത്.

തന്റെ വശ്യ സൗന്ദര്യം കൊണ്ട് ലോകം മുഴുവന്‍ കീഴടക്കിയ ഹോളിവുഡ് സുന്ദരിയ്ക്ക് മണ്‍ മറഞ്ഞ് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും ആരാധക സമ്പത്തില്‍ ഒട്ടും കുറവു വന്നിട്ടില്ല. ഹാസ്യാത്മകവും സെക്‌സി യുമായ കഥാപാത്ര ങ്ങളായിരുന്നു മര്‍ലിന്‍ ആദ്യ കാലത്ത് ചെയ്തിരുന്നത്. ആ കഥാപാത്രങ്ങള്‍ തന്നെ അവരെ ഹോട്ട് നടി എന്ന സിംബല്‍ നല്‍കി.
എന്നാല്‍ തന്റെ കരിയറിന്റയും അവസാന ഘട്ട ത്തില്‍ മര്‍ലിന്‍ ഗൗരവമേറിയ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നടി അനന്യ ആശുപത്രിയില്‍

August 4th, 2012

actress-ananya-epathram

കൊച്ചി: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നടി അനന്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു ദിവസമായി ഇവര്‍ ചികിത്സയിലാണ്. എന്നാല്‍ അനന്യയുടെ ആരോഗ്യ നില ഗുരുതരമല്ലെന്നും അധികം താമസിയാതെ ആശുപത്രി വിടാന്‍ ആകുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വീട്ടില്‍ നിന്നും കഴിച്ച ആഹാരത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് കരുതുന്നു. അന്യന്യയെ പരിചരിക്കുവാന്‍ ആഞ്ജനേയന്‍ കൂടെ ഉണ്ട്. ആഞ്ജനേയനുമായുള്ള അനന്യയുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഏതാനും നാളുകളായി നടി ബന്ധുക്കളില്‍ നിന്നും അകന്നാണ് താമസിക്കുന്നതെന്ന വാര്‍ത്തകള്‍ ഉണ്ട്.

സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ വര്‍ദ്ധിച്ചു വരുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് യുവ നടി അനന്യയ്ക്കും ഭക്ഷ്യ വിഷബാധയേല്‍ക്കുന്നത്. നേരത്തെ പ്രമുഖ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും നടന്‍ തിലകന്റെ മകനുമായ ഷോബി തിലകനും കുടുമ്പത്തിനും ഷവര്‍മയില്‍ നിന്നും ഭക്ഷ്യ വിഷബാധ ഏറ്റിരുന്നു. അതേ കടയില്‍ നിന്നും ഷവര്‍മ കഴിച്ച ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് ഉടനീളം നടത്തിയ പരിശോധനയില്‍ നിരവധി ഹോട്ടലുകളില്‍ നിന്നും നിലവാരമില്ലാത്തതും പഴകിയതുമായ ഭക്ഷണം പിടിച്ചെടുത്തിരുന്നു. അധികൃതര്‍ പരിശോധനയ്ക്ക് എത്തുകയും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുവാന്‍ തുടങ്ങിയതോടെ  ഹോട്ടല്‍ ഉടമകള്‍ കടയടപ്പ് സമരം നടത്തി.  തുടര്‍ന്ന് പരിശോധനകളും മാധ്യമ വാര്‍ത്തകളും പൊടുന്നനെ അപ്രത്യക്ഷമാകുകയും ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നടന്‍ തിലകന്‍ ആശുപത്രിയില്‍

August 1st, 2012

THILAKAN-epathram

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വാണിയം കുളത്തെ പി. കെ. ദാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ തിലകനെ തൃശ്ശൂര്‍ ജൂബിലി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ന്യൂമോണിയയും വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ തകറാറും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കാജനകമായി ഒന്നും ഇല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ട്രിവാൻഡ്രം ലോഡ്ജില്‍ അഭിസാരികയായി തെസ്നി ഖാന്‍

August 1st, 2012

tesni-khan-epathram

വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ തെസ്നി ഖാന്‍ അഭിസാരികയുടെ വേഷം ചെയ്യുന്നു. ബ്യൂട്ടിഫുളില്‍ ഹോം നേഴ്സിന്റെ വേഷത്തില്‍ തെസ്നി ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോട്ടു ജെട്ടിയിലും തെരുവിലുമെല്ലാം കറങ്ങി നടന്ന് അവശ്യക്കാരെ കണ്ടെത്തുന്ന കനക എന്ന അഭിസാരികയുടെ വേഷമാണ് ചിത്രത്തില്‍ തെസ്നി ഖാന്‍ അവതരിപ്പിക്കുന്നത്. സിനിമയിലും സീരിയലുകളിലും കോമഡി ഷോകളിലും സജീവമാണെങ്കിലും തെസ്നി ഖാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ തികച്ചും വിഭിന്നമാണ് ഈ വി. കെ. പി. ചിത്രത്തിലെ അഭിസാരികയുടെ വേഷം. അഭിസാരികമാരുടെ ജീവിതത്തിലേക്കും അവരുടെ പ്രശ്നങ്ങളിലേക്കും ഈ കഥാപാത്രം കടന്നു ചെല്ലുന്നു.

അടുത്തയിടെ ഇറങ്ങിയ ഡയമണ്ട് നെക്ലസ് എന്ന ലാല്‍ജോസ് ചിത്രത്തിലെ കുശുമ്പിയായ ഹെഡ് നേഴ്സിന്റെ വേഷവും തെസ്നിയ്ക്ക് ഏറേ പ്രശംസ നേടി കൊടുത്തിരുന്നു. സ്വാഭാവികത നിറഞ്ഞതും ചടുലമായതുമായ സംഭാഷണവും ഒപ്പം ഹാസ്യം അവതരിപ്പിക്കുവാനുള്ള കഴിവും മറ്റേതൊരു താരത്തേക്കാളും തെസ്നി ഖാനെ വ്യത്യസ്ഥയാക്കുന്നു.

മോഡേണ്‍ വേഷങ്ങളിലും ഒപ്പം നാടന്‍ കഥാപാത്രമായും തെസ്നി നിരവധി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ ആണ് തെസ്നി ഖാന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്.

- ജെ.എസ്.

വായിക്കുക: ,

Comments Off on ട്രിവാൻഡ്രം ലോഡ്ജില്‍ അഭിസാരികയായി തെസ്നി ഖാന്‍

മലയാളത്തിന്റെ ഭരതൻ സ്പര്‍ശം

July 30th, 2012

bharathan

മലയാള സിനിമയുടെ ഭരതന്‍ സ്പര്‍ശം നിലച്ചിട്ട് 14 വർഷം തികയുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഡിപ്ലോമ നേടി കലാ സംവിധായകനായി സിനിമാ ലോകത്തേക്ക്‌ കടന്നു വന്ന ഭരതന്‍ 1974-ൽ പത്മരാജന്റെ തിരക്കഥയിൽ പ്രയാണം എന്ന തന്റെ ആദ്യ ചലച്ചിത്രം സംവിധാനം ചെയ്തു കൊണ്ട് ചലച്ചിത്ര പ്രയാണം ആരംഭിച്ചു. തുടര്‍ന്നിങ്ങോട്ട് ഭരതന്‍ മലയാളത്തിനു നല്‍കിയ ഒട്ടനവധി സിനിമകള്‍ ഇന്നും മലയാളത്തിലെ മികച്ച സിനിമകളായി തന്നെ നിലനില്‍ക്കുന്നു. ചിത്രകാരൻ, കലാ സംവിധായകൻ, ഗാന രചയിതാവ് ഇങ്ങനെ ഭരതന്‍ സ്പര്‍ശിക്കാത്ത മേഖലകൾ വിരളം. ഭരതൻ, പത്മരാജന്‍ എന്നീ പ്രതിഭകളുടെ കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു.

സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രത്തിൽ (പ്രയാണം) ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴുതി വീഴാതെ തന്നെ ചിത്രീകരിക്കുവാനുള്ള അപൂർവ്വമായ തന്റെ കൈപ്പട ഭരതൻ തെളിയിച്ചു. ഈ ചിത്രത്തിലെ രംഗങ്ങൾ യാഥാസ്ഥിതികരായ കേരളീയരെ തെല്ലൊന്നു ഞെട്ടിക്കുന്ന അനുഭവമായിരുന്നു. ചിത്രത്തില്‍ കൊട്ടാരക്കര 60 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു ബ്രാഹ്മണ പൂജാരി, തന്റെ മകളെക്കാളും വളരെ ചെറുപ്പമായ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ, ദേവതാ വിഗ്രഹത്തിൽ ചന്ദനം ചാർത്തുമ്പോൾ തന്റെ യുവതിയായ വധുവിന്റെ ശരീരം സങ്കൽപ്പിക്കുന്നു. ശ്രീകോവിലിലെ ഇരുട്ട് മണിയറയായും ദേവി തന്റെ ഭാര്യയായും മാറുന്നു. കൽ‌പ്രതിമയുടെ ശരീര വടിവുകളിൽ ചന്ദനം പൂശവേ അദ്ദേഹത്തിന്റെ മനസ്സും കൈകളും തന്റെ യുവ വധുവിന്റെ ശരീരത്തിൽ ചലിക്കുകയാണ്. ഭരതൻ തന്റെ പ്രേക്ഷകരെ അജ്ഞാതമായ ഒരു മണ്ഡലത്തിലേക്കാണ് നയിച്ചത്. പിന്നീട് ഇതിനെ നാം ഭരതൻ സ്പർശം എന്ന് വിളിച്ചു.

കൗമാര ലൈംഗിക സ്വപ്നങ്ങളെ ചലച്ചിത്രത്തിന്റെ കണ്ണിലൂടെ കൈകാര്യം ചെയ്യുകയായിരുന്നു രതി നിർവ്വേദം.

jayabharathy-krishna-chandran

ബുദ്ധി വികസിക്കാത്ത ഒരു ചെറുപ്പക്കാരനും അവന്റെ സമൂഹവുമായുള്ള ബന്ധത്തെയും ഭരതൻ വിശകലനം ചെയ്യുന്നു തകരയിൽ. ഇതിലെ ചെല്ലപ്പനാശാരി എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. ഇതാണ് പിന്നീട് ഭരതന്‍ തന്നെ തിമിഴില്‍ എടുത്ത ആവാരംപൂ. കാക്കനാടന്റെ നിരവധി രചനകള്‍ ഭരതന്റെ ചിത്രങ്ങള്‍ക്ക് പ്രേരകമായിട്ടുണ്ട്. ഇപ്പോള്‍ തമിഴ് ചിത്രങ്ങളില്‍ കണ്ടു വരുന്ന റിയലിസ്റ്റിക്ക് രീതി പണ്ട് തന്നെ ഭരതന്‍ പരീക്ഷിച്ചു കഴിഞ്ഞതാണ്. പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ അതേപടി അഭ്രപാളിയിലേക്ക് പകര്‍ത്തിയ ലോറി, പറങ്കിമല എന്നീ ഭരതന്‍ ചിത്രങ്ങള്‍ അതിനൊരു ഉദാഹരണം മാത്രം. മക്കളില്ലാത്ത മാഷ്, ടീച്ചർ ദമ്പതികളുടെ വിരമിക്കല്‍ കാലവും അവര്‍ക്കിടയിലേക്ക് കടന്നു വരുന്ന കൌമാരക്കാരിയായ പെണ്‍കുട്ടിയുടെയും കഥ പറയുന്ന ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തില്‍ നെടുമുടി വേണുവും ശാരദയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അവിസ്മരണീയ അഭിനയം നമുക്ക് കാണാം. ഈ ചിത്രം മലയാളികൾക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നൽകുന്നു. ഭരതന്‍ നമ്മെ അതിശയിപ്പിച്ച ചിത്രമാണ് വൈശാലി. ഭരതന്റെ മാസ്റ്റര്‍പീസ് ചിത്രവും ഇതു തന്നെയാണ്. മഹാഭാരതത്തിലെ ഒരു ഉപകഥയെ ആസ്പദമാക്കി എം. ടി. യുടെ തിരക്കഥയില്‍ എടുത്ത വൈശാലി, ഭരതന്‍ എന്ന കലാകാരനെ പൂര്‍ണ്ണനാക്കുന്നു. ഇതേ കൂട്ടുകെട്ടിന്റെ മറ്റൊരു നല്ല ചിത്രമാണ് താഴ്വാരം. ഭരതൻ, എം. ടി., മോഹന്‍ലാല്‍ എന്നീ പ്രതിഭകളുടെ ഒത്തുചേരല്‍ ഈ ചിത്രത്തിന്റെ ചെറിയ ഒരു കഥാ തന്തുവിനെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു. ശിവാജി ഗണേശന്‍ – കമലഹാസന്‍ ഒന്നിക്കുന്ന തേവര്‍മകന്‍ എന്ന തമിഴ്‌ ചിത്രവും ഭരതന്‍ സ്പര്‍ശം അറിഞ്ഞ ചിത്രമാണ്. ലോഹിതദാസ് – ഭരതന്‍ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത് അമരവും, വെങ്കലവും, പാഥേയവും പോലുള്ള മികച്ച സിനിമകളായിരുന്നു. ദേശീയ തലത്തില്‍ അമരം മമ്മൂട്ടിക്കും, കെ. പി. എ. സി. ലളിതയ്ക്കും അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. ഇത്തരത്തില്‍ ഒരു കാലത്ത്‌ മലയാളിയുടെ സിനിമാ സങ്കല്‍പ്പത്തെ മാറ്റി മറിച്ച പ്രതിഭയാണ് ഭരതൻ. സംവിധാനം, കലാ സംവിധാനം, എന്നീ മേഖലകളില്‍ നിരവധി തവണ പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹം മലയാള സിനിമക്ക് നല്‍കിയ സംഭാവനകള്‍ വിലപെട്ടതാണ്. ഒരു സമയത്ത് താഴ്ന്നു പറന്ന മലയാള സിനിമയെ വീണ്ടും ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ ഭരതന്റെ സമാന്തര സിനിമകള്‍ക്ക് കഴിഞ്ഞു.

പ്രയാണം, ഗുരുവായൂർ കേശവൻ, അണിയറ, രതിനിർവ്വേദം തകര, ലോറി, പറങ്കിമല, ആരവം, മര്‍മ്മരം, ചാട്ട, ചാമരം, നിദ്ര, പാര്‍വതി, ഓര്‍മ്മക്കായി, പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, ഈണം, സന്ധ്യ മയങ്ങും നേരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, എന്റെ ഉപാസന, കാതോടു കാതോരം, ഒഴിവുകാലം, ചിലമ്പ്‌, പ്രണാമം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീലക്കുറിഞ്ഞി പൂത്തപ്പോൾ, വൈശാലി, ഒരു സായാഹ്നത്തിന്റെ സ്വപ്നം, താഴ്വാരം, അമരം, കേളി, തേവര്‍മകന്‍ (തമിഴ്), ആവാരമ്പൂ (തമിഴ്‌), മാളൂട്ടി, വെങ്കലം, ചമയം, പാഥേയം, ദേവരാഗം, മഞ്ജീരധ്വനി, ചുരം എന്നിവയാണ് ഭരതന്‍ ചിത്രങ്ങള്‍. 1998 ജൂലൈ 30നു ഭരതന്‍ ഈ ലോകത്തോട്‌ യാത്ര പറയുമ്പോള്‍ നമുക്കായി ബാക്കി വെച്ചതാണ് ഈ സിനിമകള്‍. മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ കെ. പി. എ. സി. ലളിതയാണ് ഭരതന്റെ സഹധര്‍മ്മിണി. ഈ കലാകാരന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ eപത്രം ഒരായിയം പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

80 of 174« First...1020...798081...90100...Last »

« Previous Page« Previous « പ്രാഞ്ചിയേട്ടന്‍ കോപ്പിയടിയാണെന്ന ആരോപണത്തിനെതിരെ രഞ്ജിത്
Next »Next Page » ട്രിവാൻഡ്രം ലോഡ്ജില്‍ അഭിസാരികയായി തെസ്നി ഖാന്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine