സണ്ണി ലിയോണിന്റെ ജിസം-2 കോടികള്‍ വാരുന്നു

August 9th, 2012

jism-2-epathram

പ്രശസ്ത പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണ്‍ ആദ്യമായി  ബോളിവുഡില്‍ അഭിനയിച്ച ജിസം-2 ബോക്സോഫീസില്‍ വന്‍ ഹിറ്റ് ആയി. ആദ്യ ദിവസം തന്നെ ചിത്രം ഏഴു കോടിയിലധികമാണ് സമ്പാദിച്ചത്. മഹേഷ് ഭട്ട് തിരക്കഥയെഴുതി പൂജാ ഭട്ട് സംവിധാനം ചെയ്ത ജിസം-2 സണ്ണി ലിയോണിന്റെ സാന്നിധ്യം കോണ്ട് റിലീസിനു മുമ്പേ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഒരു കൊലയാളിക്കും പോലീസ് ഉദ്യോഗസ്ഥനും ഇടയില്‍ പെടുന്ന പെണ്‍കുട്ടിയുടെ കഥയാണ് ജിസം-2 പറയുന്നത്. ഇസ്ന എന്ന ഈ കഥാപാത്രത്തെ ആണ് സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്. സംവിധായിക എന്ന നിലയില്‍ പൂജാ ഭട്ട് ഗാന രംഗങ്ങളിലും മറ്റും നഗ്നതയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുന്നു. 2003ല്‍ പുറത്തിറങ്ങിയ ജിസം എന്ന ചിത്രത്തില്‍ ബോളിവുഡ്ഡിലെ മറ്റൊരു ഹോട്ട് താരമായ ബിപാഷ ബസുവായിരുന്നു നായിക.

പഞ്ചാബി മാതാപിതക്കള്‍ക്ക് ജനിച്ച സണ്ണി വളര്‍ന്നത് ഡെല്‍ഹിയിലാണ്. പിന്നീട് കുടുംബം മിഷിഗണിലേക്ക് കുടിയേറി. അവിടെ നിന്നും കാലിഫോര്‍ണിയയിലേക്കും. പെന്റ്‌ഹൌസ് മാഗസിന്റെ മോഡലായാണ് സണ്ണി കരിയറില്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങിയത്. സണ്ണി എന്ന പേരിനൊപ്പം ലിയോണ്‍ ചേര്‍ത്ത് സണ്ണി ലിയോണ്‍ ആയി.  2003-ലെ പെന്റ്‌ഹൌസ് പെറ്റ് ആയിരുന്നു ഇവര്‍. പിന്നീട് നിരവധി മാഗസിനുകള്‍ക്കും മറ്റും മോഡലായ സണ്ണി ലിയോണ്‍ അധികം താമസിയാതെ പോണ്‍ വ്യവസായത്തിലെ അവിഭാജ്യ ഘടകമായി  മാറുകയായിരുന്നു. ജിസം-2 വിനു ശേഷം ഏക്ദാ കപൂറിന്റെ രാഗിണി എം. എം. എസ്. എന്ന സീരീസ് ചിത്രത്തിലേക്കും സണ്ണിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സനുഷ നായികയാവുന്ന മിസ്റ്റര്‍ മരുമകന്‍ റംസാന്

August 9th, 2012

actress-sanusha-epathram

ബാല താരമായി സിനിമയില്‍ എത്തിയ സനുഷ മലയാളത്തില്‍ നായികയാകുന്ന മിസ്റ്റര്‍ മരുമകന്‍ റംസാന് തീയേറ്ററുകളില്‍ എത്തുന്നു. പതിനേഴുകാരിയായ സനുഷയുടെ നായകനായി എത്തുന്നത് ജനപ്രിയ നടനായ ദിലീപാണ്. നേരത്തെ തമിഴ് സിനിമയില്‍ സനുഷ നായികയായി അഭിനയിച്ചിട്ടുണ്ട്.  ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിലും ജോഷിയുടെ മാമ്പഴക്കാലം എന്ന ചിത്രത്തിലും സനുഷ ബാല താരമെന്ന നിലയില്‍ ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വെച്ചത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടുന്ന നിന്ന അവര്‍ പിന്നീട് തമിഴില്‍ നായികയായി തിരിച്ചെത്തി.

ദിലീപിനെ കൂടാതെ തമിഴ് നടനും ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനുമായിരുന്ന ഭാഗ്യരാജ്, ബിജു മേനോന്‍ , നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്‍ , സലിം കുമാര്‍, ഷീല തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ മായാമോഹിനിക്ക് തിരക്കഥയൊരുക്കിയ ഉദയ് – സിബി കൂട്ടുകെട്ടാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിങ്ങിനിടെ ഖുശ്ബുവിനു പരിക്കേറ്റതിനെ തുടര്‍ന്ന് ഇടയ്ക്ക് ചിത്രീകരണം നിര്‍ത്തി വെയ്ക്കേണ്ടി വന്നിരുന്നു. സന്ധ്യാ മോഹന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മഹാസുബൈറും, നെത്സണ്‍ ഐപ്പുമാണ്. ഛായാഗ്രഹണം പി. സുകുമാര്‍. സന്തോഷ് വര്‍മ്മയും പി. ടി. ബിനുവും എഴുതിയ ഗാനങ്ങള്‍ക്ക് സുരേഷ് പീറ്റേഴ്സ് സംഗതം നല്‍കിയിരിക്കുന്നു. വര്‍ണ്ണചിത്രയാണ് റംസാന്‍ റിലീസായി മിസ്റ്റര്‍ മരുമകനെ തീയേറ്ററുകളില്‍ എത്തിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ജപ്തി ഭീഷണി : ലോഹിതദാസിന്റെ കുടുംബം സര്‍ക്കാര്‍ സഹായം തേടി

August 9th, 2012

lohithadas-epathram

തിരുവനന്തപുരം : ജപ്തി ഭീഷണിയെ തുടര്‍ന്ന് കിടപ്പാടം പോലും നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ എത്തിയ അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ. കെ. ലോഹിതദാസിന്റെ കുടുംബം സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സിന്ധുവും മകനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ടു കണ്ട് നിവേദനം നല്‍കുകയായിരുന്നു. ആലുവയിലും ഒറ്റപ്പാലത്തുമുള്ള വീടും പുരയിടവും പണയപ്പെടുത്തിയതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ഇവർ ജപ്തി ഭീഷണി നേരിടുന്നത്. ഇവരുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഒറ്റപ്പാലത്തെ സഹകരണ അര്‍ബന്‍ ബാങ്കില്‍ നിന്നും, ആലുവ കെ. എസ്. എഫ്. ഇ. യില്‍ നിന്നും സിനിമ നിര്‍മ്മിക്കുവാനായിട്ടാണ് ലോഹിതദാസ് വന്‍ തുക കടമെടുത്തിരുന്നത്. ഈ തുക തിരിച്ചടയ്ക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. പണമടയ്ക്കുവാന്‍ സാവകാശം നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിനു താങ്ങാവുന്നതിലും അധികമാണ് ഈ തുക.

കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, സ്നേഹത്തിന്റെ പവിത്രതയും നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ രചനകള്‍ മലയാളി തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിക്കുന്നു. എന്നാല്‍ സ്നേഹമല്ലാതെ സമ്പത്തുണ്ടാക്കുന്നതില്‍ പരാജിതരായ തന്റെ തന്നെ ചില നായകന്മാരില്‍ ഒരാളായി അപ്രതീക്ഷിതമായി അദ്ദേഹം അരങ്ങൊഴിയുകയായിരുന്നു. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഈ അനുഗ്രഹീത കലാകാരന്റെ കുടുംബം ഇന്നിപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് നട്ടം തിരിയുകയാണ്. ലോഹിയുടെ തിരക്കഥയിലും സംവിധാനത്തിലും പിറവിയെടുത്ത ചിത്രങ്ങള്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പോലും നിരവധി പുരസ്കാരങ്ങളും വന്‍ സാമ്പത്തിക ലാഭവും നേടിയിരുന്നു. പലരും അദ്ദേഹത്തിന്റെ രചനകളിലൂടെ സൂപ്പര്‍ താരങ്ങളും സംവിധായകരുമായി. എന്നാല്‍ സിനിമ അദ്ദേഹത്തോട് നന്ദികേടു കാണിച്ചു എന്നു വേണം കരുതുവാൻ. ലോഹിത ദാസ് അന്തരിച്ചപ്പോള്‍ പല സിനിമാ സംഘടനകളും, സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ കുടുംബത്തിനു സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും അതൊന്നും ലഭിച്ചില്ലെന്ന് വേണം മനസ്സിലാക്കാൻ.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

ശ്രീവിദ്യയുടെ ബന്ധുക്കള്‍ മന്ത്രി ഗണേഷ്‌ കുമാറിനെതിരെ

August 9th, 2012

actress-srividya-ePathram
തിരുവനന്തപുരം : അന്തരിച്ച നടി ശ്രീവിദ്യയുടെ വില്‍പ്പത്ര പ്രകാരം തങ്ങള്‍ക്ക് നല്‍കേണ്ട വിഹിതം നല്‍കിയില്ല എന്ന പരാതി യുമായി ശ്രീവിദ്യ യുടെ ബന്ധുക്കള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌ കുമാറിന് എതിരെ രംഗത്ത്. ശ്രീവിദ്യ യുടെ സഹോദരന്‍ ശങ്കര രാമനാണ് പരാതി യുമായി മുഖ്യമന്ത്രിയെ സമീപിച്ചി രിക്കുന്നത്.

നര്‍ത്തകരെ പ്രോത്സാഹി പ്പിക്കാന്‍ ‘കലാക്ഷേത്ര ട്രസ്റ്റ്’ രൂപീകരിക്കണം എന്നും സഹോദരന്റെ മക്കള്‍ക്ക് പത്തു ലക്ഷം രൂപ നല്‍കണമെന്നും ശ്രീവിദ്യ വില്‍പ്പത്ര ത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതു രണ്ടും ഗണേഷ്‌കുമാര്‍ ചെയ്തിട്ടില്ല എന്ന് ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കര രാമന്‍ മാധ്യമ ങ്ങളോട് പറഞ്ഞു.

തിരുവനന്തപുരത്ത് ഒരു കോടിയോളം രൂപ വില വരുന്ന വീടും ചെന്നൈയില്‍ 75 ലക്ഷം രൂപയുടെ ഫ്ളാറ്റും മരിക്കുന്ന സമയത്ത് ശ്രീവിദ്യയുടെ പേരില്‍ ഉണ്ടായിരുന്നു. മരണ സമയത്ത് സഹായത്തിനായി ഉണ്ടായിരുന്ന ഗണേഷ് കുമാറിനെ യായിരുന്നു ശ്രീവിദ്യ തന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചിരുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭരത് മുരളി എന്ന ഹോളി ആക്ടര്‍

August 6th, 2012

murali-pulijanmam

മുരളി എന്ന നടനെ മലയാളിക്ക് മറക്കാന്‍ കഴിയില്ല നെയ്ത്തുകാരനിലെ അപ്പു മേസ്ത്രി, ആധാരത്തിലെ ബാപ്പുട്ടി, കാണാകിനാവ്‌, പുലിജന്മം, അമരം,… ഇങ്ങനെ അഭിനയിച്ച ചിത്രങ്ങളൊക്കെ തന്നെ തന്റെതായ മുദ്രപതിപ്പിക്കാന്‍ മുരളിക്കായി. നാടക നടനില്‍ നിന്നുള്ള ഉള്‍ക്കരുത്ത് മുരളിയെ മഹാ നടനാക്കി സ്റ്റേജിലും സ്ക്രീനിലും ഈ നടന്റെ മായാത്ത മുദ്ര പതിഞ്ഞു. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ പല തവണ ഈ നടനെ തേടിയെത്തി. മുരളിക്ക് പകരം മുരളി മാത്രം. ഈ മഹാനടന്‍ നമ്മെ വിട്ടു പോയിട്ട് ഇന്നേക്ക് മൂന്നു  വര്‍ഷം തികയുന്നു.

ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രമാണ് മുരളിയുടെ ആദ്യ ചിത്രം ഇതില്‍ മുരളി നായകനായിരുന്നു  സംവിധാനം ചെയ്തു. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല. തുടർന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. തുടർന്ന് മീനമാസത്തിലെ സൂര്യൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഹരിഹരന്റെ പഞ്ചാഗ്നിയാണ് ആദ്യം റിലീസായ ചിത്രം. തമിഴ് ചിത്രമായ ആദവൻ ആണ് അവസാന ചിത്രം.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

79 of 174« First...1020...787980...90100...Last »

« Previous Page« Previous « മര്‍ലിന്‍ മണ്‍റോ വിട പറഞ്ഞിട്ട് അന്പതാണ്ട്
Next »Next Page » ശ്രീവിദ്യയുടെ ബന്ധുക്കള്‍ മന്ത്രി ഗണേഷ്‌ കുമാറിനെതിരെ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine