ഇറാനിയന്‍ നടിക്ക് രാജ്യത്ത് വിലക്ക്

January 23rd, 2012
Golshifteh-Farahani-epathram
മദാം ലെ ഫിഗാരോ എന്ന ഫഞ്ച് മാഗസിനു വേണ്ടി അര്‍ദ്ധനഗ്നയായി ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത പ്രമുഖ ഇറാനിയന്‍ നടി ഗോത്ഷിഫ്തെ ഫറഹാനിയക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്ക്. ചിത്രം വിവാദമായതിനെ തുടര്‍ന്നാണ് ഇറാനിയന്‍ ഭരണ കൂടം നടിയ്ക്കെതിരെ കര്‍ശനമായ നിലപാടെടുത്തത്. ചിത്രം ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയായിലും വന്നിരുന്നു. വിലക്കു സംബന്ധിച്ച് നടി തന്നെയാണ് വെളിപ്പെടുത്തിയത്. ഇറാനു കലാകാരന്മാരെയോ അഭിനേതാക്കളേയോ ആവശ്യമില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നാണ്  ഇരുപത്തെട്ടുകാരിയായ ഈ ഇറാനിയന്‍ നടി പ്രതികരിച്ചത്. മികച്ച അഭിനേത്രിയെന്ന നിലയില്‍ ലോകമെമ്പാടും ഏറെ ആരാധകരുള്ള നടിയാണ് ഫറഹാനി.
1998-ല്‍ റിലീസ് ചെയ്ത ദ പിയര്‍ ട്രീ എന്ന ചിത്രത്തിലൂടെയാണ് ഫറഹാനി സിനിമയില്‍ എത്തുന്നത്. ചിത്രത്തിലെ അഭിനയത്തിനു നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ അവരെ തേടിയെത്തി. ടൈറ്റാനിക്ക് ഫെയിം ലിയാനാര്‍ഡോ ഡി കാപ്രിയക്കും റസ്സല്‍ ക്രോക്കും ഒപ്പം ഫറഹാനി അഭിനയിച്ച ബോഡി ഓഫ് ലൈസ് എന്ന ഹോളിവുഡ്ഡ് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രമുഖ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ  ചിത്രങ്ങളിലും ഫറഹാനി അഭിനയിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട്  കടുത്ത നിയന്ത്രണങ്ങളാണ് ഇറാനില്‍ ഉള്ളത്. ഒട്ടേറേ പ്രതിസന്ധികള്‍ തരണം ചെയ്ത് നിര്‍മ്മിക്കപ്പെടുന്ന ഇറാനിയന്‍ ചിത്രങ്ങള്‍ അന്താരാഷ്ട്ര മേളകളില്‍ ഏറെ പുരസ്കാരങ്ങളും പ്രശംസയും നേടാറുമുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രണയത്തിന്റെ സ്പാനിഷ് മസാലക്കൂട്ട്

January 22nd, 2012
Spanish-Masala-epathram
പ്രണയം എന്നത് മുഖ്യധാരാ സിനിമയുടെ പ്രാണവായുവാണ്. കാലദേശാന്തരങ്ങളോ പ്രായമോ പ്രണയമെന്ന വികാരത്തോടുള്ള മനുഷ്യന്റെ അടക്കാനാകാത്ത അഭിനിവേശത്തിന് അതിരാകുന്നില്ല. അതുതന്നെയാണ് ദേശ-ഭാഷാന്തരമായ ഒരു പ്രണയ കഥ പറയുവാന്‍ സ്പെയ്നും അവിടത്തെ ജീവിതവും ഉള്‍പ്പെടുത്തി  സ്പാനിഷ് മസാല എന്ന ചിത്രമൊരുക്കുവാന്‍ ലാല്‍‌ജോസ് എന്ന മലയാളിയുടെ പ്രിയപ്പെട്ട സംവിധായകനെ പ്രേരിപ്പിക്കുന്നതും. നിരവധി ഹിറ്റു ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബെന്നി പി.നായരമ്പലമാണ് ഈ ചിത്രത്തിന്റെയും രചന നിര്‍വ്വഹിച്ചിട്ടുള്ളത്. മലയാളിയായ നായകന്‍ സ്പെയ്‌നില്‍ ഷെഫായി എത്തുന്നതും അവിടെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നതുമായ കഥയാണ് ഈ ചിത്രത്തില്‍. നായകന്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ദിലീപാണ്. കൂടെ കുഞ്ചാക്കോ ബോബനും ഉണ്ട്. നായികയായി എത്തുന്നത് സ്പാനിഷ് നടിയായ ഡാനിയേല സക്കേരിയാണ്. ബിജുമേനോന്‍, കലാരഞ്ജിനി, വിനയപ്രസാദ് എന്നിവരും നിരവധി സ്പാനിഷ് താരങ്ങളും ഈ ചിത്രത്തില്‍ അണി നിരക്കുന്നു.

ലാല്‍ ജോസ് ചിത്രങ്ങളിലെ പ്രണയവും പാട്ടും എന്നും പ്രേക്ഷകര്‍ നെഞ്ചേറ്റിയിട്ടുണ്ട്. ഇത്തവണയും ആ പതിവു തെറ്റിയില്ല.  റഫീഖ് അഹമ്മദും, വേണുവും രചിച്ച് വിദ്യാസാഗര്‍ ഈണമിട്ട ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ഗാനരംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ പ്രിയദര്‍ശന്‍ കഴിഞ്ഞാല്‍ എന്നും മിടുക്കു പുലര്‍ത്തിയിട്ടുള്ളത് ലാല്‍‌ജോസാണ്. സ്പെയ്‌ന്റെ മനോഹാരിത വേണ്ടുവോളം ഈ ചിത്രത്തിന്റെ ഗാനരംഗങ്ങളില്‍ കാണാം. ലോകനാഥനാണ് ചിത്രത്തിനു ക്യാമറ ചലിപ്പിച്ചിട്ടുള്ളത്. എഡിറ്റിങ്ങ് രഞ്ജന്‍ അബ്രഹാം, കലാസംവിധാനം ഗോഗുല്‍ ദാസ്. ബിഗ് സ്ക്രീനിന്റെ ബാനറില്‍ നൌഷാദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രജനീകാന്തിന്റെ വെബ്സൈറ്റിന് ഇന്റര്‍നെറ്റ് വേണ്ട

January 22nd, 2012

all-about-rajni-epathram

അവിശ്വസനീയമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രസിദ്ധനായ രജനീകാന്തിന്റെ വെബ്സൈറ്റും അവിശ്വസനീയം തന്നെ. ഇന്റര്‍നെറ്റ്‌ വേണ്ട ഈ വെബ്സൈറ്റ്‌ പ്രവര്‍ത്തിക്കാന്‍ എന്നതാണ് ഇതിന്റെ പ്രത്യേകത. http://www.allaboutrajni.com എന്ന വെബ്സൈറ്റ്‌ നിങ്ങളുടെ ബ്രൌസറില്‍ സന്ദര്‍ശിച്ചാല്‍ സൈറ്റില്‍ ആദ്യം വരുന്ന സന്ദേശം ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വേര്‍പ്പെടുത്തുക എന്നതാണ്. ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഓഫ് ചെയ്യുകയോ, വയര്‍ വേര്‍പെടുത്തുകയോ, വയര്‍ലെസ്സ് കണക്ഷന്‍ ഓഫ് ആക്കുകയോ ചെയ്‌താല്‍ മാത്രമേ വെബ്സൈറ്റിന് അകത്തേക്ക് പ്രവേശിക്കാന്‍ കഴിയൂ. രജനീകാന്തിനെ കുറിച്ചുള്ള വിവരങ്ങള്‍ മുതല്‍ രജനീകാന്ത്‌ തമാശകള്‍ വരെ വെബ്സൈറ്റില്‍ ലഭ്യമാണ്.

rajnikant-website-offline-message-epathram

ഇടയ്ക്കെങ്ങാനും നിങ്ങള്‍ ഇന്റര്‍നെറ്റ്‌ ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ സൈറ്റ്‌ പ്രവര്‍ത്തനരഹിതമാകും. അയ്യോ! ഇത് തീരെ അപ്രതീക്ഷിതമായിരുന്നു! തുടര്‍ന്നും ബ്രൌസ് ചെയ്യാന്‍ ഇന്റര്‍നെറ്റ്‌ ബന്ധം വേര്‍പെടുത്തുക എന്ന രസകരമായ സന്ദേശം സ്ക്രീനില്‍ നിറയും. ഇനി ഇന്റര്‍നെറ്റ്‌ ബന്ധം വേര്‍പെടുത്തിയാല്‍ മാത്രമേ വീണ്ടും സൈറ്റിന് അകത്തേക്ക് പ്രവേശിക്കാന്‍ കഴിയൂ. ഇന്റര്‍നെറ്റ്‌ ശക്തി കൊണ്ടല്ല രജനീ ശക്തി കൊണ്ടാണ് വെബ്സൈറ്റ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്ന അറിയിപ്പ്‌ ഇടയ്ക്കിടയ്ക്ക് വെബ്സൈറ്റ്‌ നിങ്ങള്‍ക്ക്‌ നല്‍കുന്നുമുണ്ട്. ഇന്റര്‍നെറ്റ്‌ ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വെബ്സൈറ്റ്‌ ആണിത് എന്ന് ഇതിന്റെ നിര്‍മ്മാതാക്കളായ വെബ് ചട്ടിണീസ് അവകാശപ്പെടുന്നു. രജനീകാന്ത്‌ സിനിമയില്‍ കാണിക്കുന്ന അത്ഭുതകരമായ കാര്യങ്ങളെ പോലെ തന്നെ അത്ഭുതകരമാണ് ഇന്റര്‍നെറ്റ്‌ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ വെബ്സൈറ്റും എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അസുരവിത്ത്: ആന മുക്കുന്നത് കണ്ട് ആസിഫലി മുക്കിയാല്‍…..!!

January 21st, 2012
asif-ali-epathram
അസുരവിത്ത് എന്ന ചിത്രം കാണുമ്പോള്‍ ഈ വാചകമാണ് വായില്‍ വരിക.ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെയോ, മഹായാനത്തിലെ ചന്ദ്രുവിനേയോ, ഭരത് ചന്ദ്രന്‍ ഐ. പി. എസിനെ ദിലീപോ കുഞ്ചാക്കോ ബോബനോ അവതരിപ്പിച്ചാല്‍ എങ്ങിനെ ഉണ്ടാകും. ഇവരുടെ ശരീരം കൊണ്ടും ശബ്ദം കൊണ്ടും ഒട്ടും യോജിക്കാത്ത അത്തരം കഥാപാത്രങ്ങളെ എടുത്താടുവാന്‍ തീര്‍ച്ചയായും അവരോ അവരെ കൊണ്ട് അഭിനയിപ്പിക്കുവാന്‍ സംവിധായകരോ തയ്യാറാകില്ല. എന്നാല്‍ അത്തരം വകതിരിവില്ലായ്മ കാണിക്കുവാനുള്ള ചങ്കൂറ്റം ആസിഫലിക്കും തോന്നിയാല്‍ അതില്‍ സഹതപിക്കുകയേ നിവൃത്തിയുള്ളൂ. യുവനിരയില്‍ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ആസിഫലിയ്ക്ക് യുവജനങ്ങള്‍ക്കിടയില്‍ മോശമില്ലാത്ത ഒരു ഇമേജുണ്ട്. എന്നാല്‍ അത് പത്താളെ ഇടിച്ചിടുന്ന കരുത്തനായ ഒരു നായകന്റെ അല്ലതാനും. ഒരു കോളേജ് പയ്യന്‍ ഇമേജ് അത്രേ ഉള്ളൂ. യുവതാരങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ശ്രദ്ധേയനായ നടനാണ് പ്രിഥ്‌വീ രാജ്. കോളേജ് കുമാരന്റേയും കരുത്തുറ്റ നായകന്റേയും വേഷങ്ങള്‍ പൃഥ്‌വി അനായാസം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നു.
പൃഥ്‌വീരാജ് എന്ന നടനില്‍ ഒളിഞ്ഞിരിക്കുന്ന “നായകന്റെ” തീപ്പൊരി മലയാളി ആദ്യമായി കണ്ട ചിത്രമായിരുന്നു സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രം.  ചിത്രത്തില്‍  അവതരിപ്പിക്കുന്ന ഒരു ന്യൂജനറേഷന്‍ ഗുണ്ടയുടെ രൂപത്തിനന് പൃഥ്‌വിയുടെ ശരീരം തികച്ചും അനുരൂപവുമായിരുന്നു.  കഥാപാത്രസൃഷ്ടിയില്‍ എപ്രകാരമാണോ സാത്താന്‍ രൂപപ്പെട്ടത് അതിനു തികച്ചും അനുയോജ്യനായ നടന്‍ ആയിരുന്നു പൃഥ്‌വി, അതിനാല്‍ തന്നെ ശബ്ദം കൊണ്ടും രൂപം കൊണ്ടും സാത്താന്‍ എന്ന ന്യൂ‍ജനറേഷന്‍ ഗുണ്ടയുടെ കഥാപാത്രത്തെ തിരശ്ശീലയില്‍ വിജയിപ്പിക്കുവാന്‍ അയാള്‍ക്ക് ആയി. അയാളുടെ ശരീരവും ശാരീരവും തികച്ചും അനുയോജ്യമായിരുന്നു. അതുകൊണ്ട് തന്നെ ശരിക്കും പ്രേക്ഷകന്‍ അംഗീകരിച്ചു. എന്നാല്‍ പൃഥ്‌വി എന്ന യുവത്വം തുളുമ്പുന്ന തീഷ്ണമായ ഭാവം മുഖത്തും കണ്ണുകളിലും ആവാഹിക്കുവാന്‍ കഴിയുന്ന നടനെ പോലെ അല്ല ആസിഫിന്റെ ബോഡിയും ബോഡി ലാംഗ്വേജും. ഇതു തിരിച്ചറിയാതെ  എത്രയും വേഗം സൂപ്പര്‍ സ്റ്റാറാകുവാനുള്ള വ്യഗ്രതയാലാകാം ആസിഫലി അസുരവിത്ത് എന്ന ചിത്രത്തിലൂടെ ഒരു വലിയ സാഹസത്തിനു മുതിര്‍ന്നത്.
എന്തായാലും ആ സാഹസം എട്ടുനിലയില്‍ പൊട്ടുന്ന കാഴ്ചയാണ് തീയേറ്ററുകളില്‍ നിന്നും കാണാനാകുന്നത്.
അസുരവിത്ത് വന്‍ പരാജയമാകുന്നതിനു പ്രധാന കാരണം ചിത്രത്തിലെ നായകന്‍ ആസിഫലി തന്നെയാണ്. ഒപ്പം ദുര്‍ബലമായ തിരക്കഥയും സംവിധാനവും ചേര്‍ന്നപ്പോള്‍ മറ്റൊരു പരാജയ ചിത്രത്തിനു കൂടെ മലയാള സിനിമ സാക്ഷ്യം വഹിച്ചു. എ.കെ സാജന്‍ എന്ന തിരക്കഥാകൃത്ത് ഇതിനു മുമ്പും തന്റെ തിരക്കഥാ പരീക്ഷണങ്ങള്‍ മലയാളി പ്രേക്ഷകന്റെ നെഞ്ചത്ത് നടത്തിയിട്ടുണ്ട്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും,സുരേഷ് ഗോപിയുമെല്ലാം അത്തരം പരീക്ഷണങ്ങള്‍ക്ക് നിന്നു കൊടുത്തിട്ടുമുണ്ട്. അതിന്റെ ഫലമായി ദ്രോണ, ലങ്ക, റെഡ് ചില്ലീസ് തുടങ്ങിയവ കോടികള്‍ തുലച്ച് പരാജയത്തിന്റെ പടുകുഴിയില്‍ വീണ മലയാള സിനിമയുടെ എണ്ണം വര്‍ദ്ധിപ്പിച്ചവയില്‍ പെടുന്നു.
കഥാപാത്രങ്ങള്‍ രൂപപ്പെട്ടത്തിനു ശേഷം അനുയോജ്യനായ നടനെ/നടിയെ കണ്ടെത്തുക എന്നതും താരത്തിനൊപ്പിച്ച് കഥാപാത്രത്തെ സൃഷ്ടിക്കുക എന്നതും സിനിമയ്ക്ക് അന്യമായ കാര്യമല്ല. കാസ്റ്റിങ്ങിന്റെ കാര്യത്തില്‍ വിദേശ ചിത്രങ്ങള്‍ക്ക് ചില നിഷ്കര്‍ഷകളും നിഷ്ഠകളും ഉണ്ടെങ്കിലും കോക്കസ്സുകളുടേയും, സ്തുതിപാഠകരുടേയും, വിലക്കു സംഘടനകളുടേയും ഇടയില്‍ പെട്ട് പൊറുതി മുട്ടിയ മലയാള സിനിമയെ സംബന്ധിച്ച് രണ്ടാമതു പറഞ്ഞ സംഗതിയോടാണ് പൊതുവില്‍ കൂടുതല്‍ പഥ്യം. ഇതിന്റെ ഫലം അപൂര്‍ണ്ണമായ കഥയും പാകതയില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളും ഉള്‍പ്പെട്ട പാതിവെന്ത “സാധനമായി” സിനിമ മാറുന്നു. ജഗതിയെന്ന അതുല്യ പ്രതിഭയ്ക്ക് പകരം  കോമഡിയുടെ പേരില്‍ സുരാജ് വെഞ്ഞാറമ്മൂടിനെ പ്രേക്ഷകനു സഹിക്കേണ്ടിവരുന്നു.   അനുയോജ്യമായ താരത്തെ കാസ്റ്റ് ചെയ്യുന്നതിലും കഥാപാത്രത്തെ പൂര്‍ണ്ണമായി രൂപപ്പെടുത്തുന്നതിലും വന്ന വീഴ്ചക്ക് ഏറ്റവും പുതിയ സാക്ഷ്യമാണ് അസുരവിത്ത് എന്ന ആസിഫലി ചിത്രം സാക്ഷ്യപ്പെടുത്തുന്നു. പൃഥ്‌വി രാജാകാന്‍ ആസിഫിനാകില്ല. ആനമുക്കുന്നത് കണ്ട് ആസിഫലി മുക്കണ്ടാന്നു തന്നെയാണ് അസുരവിത്തിന്റെ പ്രേക്ഷകന്‍ പറയുന്നതും.

കുറച്ച് കൊലപാതകങ്ങളും അതിനുള്ള നായകന്റെ ന്യായീകരണങ്ങളുമായി സ്ലൈഡ് ഷോകളും മറ്റുമായി ചിത്രം നീണ്ടു പോകുന്നു. അതിനിടയില്‍ അമല്‍ നീരദ് ചിത്രങ്ങളെ പോലെ നായകനും മറ്റും അവിടാവിടെ ചാരിനില്‍ക്കുന്നതും ലാപ്‌ടോപ്/മൊബൈല്‍ ഉപയോഗിക്കുന്നതുമായ ദൃശ്യങ്ങള്‍ തിരുകിയിട്ടുണ്ട്ആസിഫലി അവതരിപ്പിക്കുന്ന ഡോണ്‍ ബോസ്കോയുടെ രക്തത്തിലെ അസുര വാസനകള്‍ സാഹചര്യത്തില്‍ പുറത്തു വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് രചയിതാവ് ഈ ചിത്രത്തിലൂടെ പറയുവാന്‍ ഉദ്ദേശിച്ചതെന്ന് തോന്നുന്നു. കനമുള്ള താടി വച്ച് ബലം പിടിച്ച് നടത്തി കഥാപാത്രം ആവശ്യപ്പെടുന്ന തലത്തിലുള്ള ഒരു ഗൌരവം വരുത്തുവാനുള്ള ശ്രമങ്ങള്‍ ഒക്കെ ചെയ്തിട്ടുണ്ട്. സാള്‍ട്ട് ആന്റ് പെപ്പര്‍ നല്‍കിയ മൈലേജില്‍ ഇനിയും നാലഞ്ചു പടമെങ്കിലും ചെയ്യാമെന്ന് ബാബുരാജ് വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നു സിത്രത്തിലെ അദ്ദേഹം അവതരിപ്പിച്ച പാതിരിയുടെ വേഷം അതാണ് സൂചിപ്പിക്കുന്നത്. ലെനയ്ക്ക് അച്ചിലിട്ട് വാര്‍ത്ത ഒരു ടീച്ചര്‍ കഥാപാത്രത്തെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏറെ രസകരമാകുന്നത് സംവൃത സുനില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ  കാമുകീ ഭാവമാണ്. സംവൃതയ്ക്ക് ഒട്ടും ചേരുന്ന ജോഡിയല്ല ആസിഫ്. പല നല്ല കഥാപാത്രങ്ങളേയും അഭിനയിപ്പിച്ച് വിസ്മയിപ്പിച്ചിട്ടുള്ള സംവൃതയുടെ അഭിനയം വളരെ ദയനീയമായി പോയി. ചുരുക്കി പറഞ്ഞാല്‍ എ.കെ സാജന്‍ ചിത്രങ്ങള്‍ക്ക് തലവെച്ചു കൊടുക്കും മുമ്പ് താരങ്ങളും നിര്‍മ്മാതാക്കളും ഒരുവട്ടം കാണേണ്ട ചിത്രം തന്നെയാണ് അസുരവിത്തെന്ന് നിസ്സംശയം പറയാം

– ആസ്വാദകന്‍

- ലിജി അരുണ്‍

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »

ആദാമിന്റെ മകന്‍ അബു ഓസ്‌കാറില്‍ നിന്നും പുറത്ത്‌

January 19th, 2012

adaminte makan abu-epathram

ന്യൂഡല്‍ഹി: മികച്ച വിദേശ ചിത്രമാകാനുള്ള മത്സരത്തില്‍ നിന്ന് ആദാമിന്റെ മകന്‍ അബുവിന്റെ പുറത്തായി. അതോടെ ഏറെ പ്രതീക്ഷയോടെ ഉണ്ടായിരുന്ന ഓസ്‌കാര്‍ സ്വപ്‌നങ്ങള്‍ അസ്തമിച്ചു. ഏറ്റവും ഒടുവില്‍ തയാറാക്കിയിട്ടുള്ള ഒമ്പത് ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ആദാമിന്റെ മകന്‍ അബു ഇല്ല. ബുള്‍ഹെഡ്(ബെല്‍ജിയം), മോനിസര്‍ ലാഷര്‍(കാനഡ), സൂപ്പര്‍ക്ലാസിക്കോ(ഡെന്‍മാര്‍ക്ക്), പിന(ജര്‍മ്മനി), ഫുട്ട് നോട്ട്(ഇസ്രയേല്‍), ഒമര്‍ കില്‍ഡ് മി(മൊറോക്കോ), ഇന്‍ ഡാര്‍ക്ക്‌നസ്(പോളണ്ട്), വാരിയേഴ്‌സ് ഓഫ് ദി റെയിന്‍ബൊ(തായ്‌വാന്‍) എന്നീ ചിത്രങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ശേഷിക്കുന്നത്. ഇതില്‍ നിന്ന് കമ്മിറ്റി അഞ്ച് ചിത്രങ്ങളാണ് അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുക.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

1 അഭിപ്രായം »

100 of 174« First...1020...99100101...110120...Last »

« Previous Page« Previous « മേജര്‍ രവിയും രംഗത്ത്: സരോജിനും ശ്രീനിവാസനും എതിരെ പ്രതിഷേധം രൂക്ഷമാകുന്നു
Next »Next Page » അസുരവിത്ത്: ആന മുക്കുന്നത് കണ്ട് ആസിഫലി മുക്കിയാല്‍…..!! »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine