ശശി കലിംഗ അന്തരിച്ചു

April 7th, 2020

actor-sasi-kalinga-passed-away-ePathram
കോഴിക്കോട് : പ്രമുഖ നാടക  സിനിമ അഭിനേതാവ് ശശി കലിംഗ (വി. ചന്ദ്രകുമാര്‍ 59) അന്തരിച്ചു. വെസ്റ്റ്ഹില്‍ സ്വദേശി ചന്ദ്ര ശേഖരന്‍ നായർ – സുകുമാരി ദമ്പതി കളുടെ മകനാണ് വി. ചന്ദ്ര കുമാര്‍ എന്ന ശശി കലിംഗ.

കാൽ നൂറ്റാണ്ടു നീണ്ട നാടക പ്രവർത്തന ങ്ങൾക്കു ശേഷം 1998 ൽ ‘തകര ച്ചെണ്ട’ എന്ന സിനിമ യിലെ പളനിച്ചാമി എന്ന കഥാപാത്ര ത്തിലൂടെ യാണ് ചലച്ചിത്ര അഭിനയ രംഗത്തു വന്നത് എങ്കിലും വീണ്ടും നാടക ത്തിൽ തന്നെ സജീവ മായി. ഇതിനകം അഞ്ഞൂറോളം നാടകങ്ങളില്‍ അഭിനയിച്ചു.

രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം ഒരു പാതിരാക്കൊല പാതക ത്തിന്റെ കഥ’ (2009) എന്ന സിനിമ യിലൂടെ വീണ്ടും വെളളി ത്തിര യില്‍ തിരിച്ച് എത്തുകയും ചെയ്തു.

തുടര്‍ന്ന് ആമേന്‍, ആദാമിന്റെ മകന്‍ അബു, കേരളാ കഫേ, പ്രാഞ്ചി യേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി, അമര്‍ അക്ബര്‍ ആന്തോണി, വെള്ളി മൂങ്ങ, ഇടുക്കി ഗോള്‍ഡ് തുടങ്ങി ഇരുന്നൂറ്റി അമ്പതില്‍പ്പരം സിനിമ കളില്‍ ശ്രദ്ധേയമായ കഥാ പാത്രങ്ങളെ അവതരി പ്പിച്ചു പ്രേക്ഷക രുടെ കയ്യടി നേടി.

സഹദേവന്‍ ഇയ്യക്കാട് സംവിധാനം ചെയ്ത ‘ഹലോ ഇന്ന് ഒന്നാം തിയ്യതി യാണ്’എന്ന സിനിമ യില്‍ നായക വേഷവും ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കിംഗ്ഖാന്റെ വീട്ടിൽ ഒരു മുറി വാടയ്ക്ക് ചോദിച്ച ആരാധകന് താരത്തിന്റെ കൗതുകം നിറഞ്ഞ മറുപടി

January 24th, 2020

sharukh khan_epathram

താരങ്ങളും അവരുടെ വീട്ടു വിശേഷങ്ങളും അറിയാൻ ഏറെ ആഗ്രഹിക്കുന്നവരാണ് ആരാധകർ. ഇപ്പോഴിതാ ബോളിവുഡ് കിംഗ്ഖാൻ ഷാരൂഖ് ഖാന്റെ വീടിനെക്കുറിച്ചാണ് കൗതുകം നിറഞ്ഞ ചോദ്യവുമായി ആരാധകൻ രംഗത്തെത്തിയിരിക്കുന്നത്.

ആരാധകരുമായി ട്വിറ്ററിലൂടെ സംവദിക്കാൻ ഷാരൂഖ് ഖാൻ നടത്തിയ ആസ്‌ക്എസ്ആർകെ എന്ന ഹാഷ്ടാഗിലാണ് ആരാധകൻ ചോദ്യവുമായി രംഗത്തെത്തിയത്.

ഷാരൂഖിന്റെ ഇരുനൂറു കോടി രൂപ മുതൽ മുടക്കിലുള്ള സ്വപ്‌ന സൗധത്തിൽ ഒരു മുറിയുടെ വാടകയാണ് ആരാധകൻ ചോദിച്ചത്. എന്നാൽ, ആരാധകന്റെ ചോദ്യത്തിന് കൗതുകവും യുക്തി പൂർവവുമായ മറുപടിയാണ് താരം നൽകിയത്. മന്നത്തിലെ ഒരു മുറിയുടെ വാടക തന്റെ മുപ്പതു വർഷത്തെ കഠിനാധ്വാനമാണെന്നായിരുന്നു ഷാരൂഖിന്റെ മറുപടി.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

November 20th, 2019

sreenivasan-epathram

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലേയ്ക്ക് പോകാനുള്ള പരിശോധനകൾ പൂർത്തിയാക്കി വിമാനത്തിൽ കയറാൻ തുടങ്ങുന്ന സമയത്താണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉടൻ തന്നെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശ്രുശ്രൂഷകൾക്കുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

സത്താര്‍ അന്തരിച്ചു

September 17th, 2019

actor-sathar-passed-away-ePathram
കൊച്ചി : പ്രശസ്ത നടനും ചലച്ചിത്ര നിര്‍മ്മാതാവു മായ സത്താര്‍ (67) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവ യിലെ സ്വകാര്യ ആശുപത്രി യില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സ യില്‍ ആയിരുന്നു. ഇന്നു വൈകുന്നേരം കടുങ്ങല്ലൂർ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ സംസ്കാരം നടക്കും.

എഴുപതുകളില്‍ തുടങ്ങിയ സിനിമാ ജീവിത ത്തില്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളി ലായി നൂറ്റി അമ്പ തോളം ചിത്ര ങ്ങളിൽ അഭിനയിച്ചു. റിവഞ്ച്, കമ്പോളം അടക്കം എതാനും സിനിമ കളുടെ നിര്‍മ്മാതാവും കൂടിയാണ്.

ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ വാര പ്പറമ്പില്‍ പരേതനായ ഖാദര്‍ പിള്ള – ഫാത്തിമ ദമ്പതി കളുടെ മകനായി 1952 മെയ് 25 നു ജനനം. പടിഞ്ഞാറെ കടു ങ്ങല്ലൂര്‍ ഗവ ണ്മെന്റ് ഹൈ സ്കൂളി ൽ പ്രാഥമിക വിദ്യാ ഭ്യാസം. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്ര ത്തില്‍ ബിരുദാന ന്തര ബിരുദം നേടിയ ശേഷ മാണ് 1975 ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന സിനിമ യിലൂടെ അഭിനയ രംഗത്ത് എത്തുന്നത്.

anavaranam-sathar-master-raghu-ePathram

അനാവരണം : സത്താര്‍, മാസ്റ്റര്‍ രഘു

എ. വിന്‍സെന്റ് സംവിധാനം ചെയ്ത ‘അനാവരണം’ (1976) എന്ന സിനിമ യില്‍ നായക വേഷം ചെയ്തു. തുടര്‍ന്ന് യത്തീം, ശരപഞ്ജരം, ദീപം, മൂര്‍ഖന്‍, അടിമ ക്കച്ചവടം, ബീന, യാഗാശ്വം, വെള്ളം, ലാവ, നീലത്താമര, ഇവിടെ കാറ്റിന് സുഗന്ധം, അവതാരം, പാതിരാ സൂര്യന്‍, ഈ നാട് തുടങ്ങിയ ശ്രദ്ധേയ സിനിമ കളില്‍ പ്രേംനസീര്‍, ജയന്‍, മധു, സോമന്‍, സുകുമാരന്‍, മമ്മുട്ടി, മോഹന്‍ ലാല്‍ തുടങ്ങിയ നായകര്‍ക്കു കൂടെ ഉപ നായക – വില്ലന്‍ വേഷ ങ്ങളില്‍ തിളങ്ങി.

22 ഫീമെയില്‍ കോട്ടയം, നത്തോലി ഒരു ചെറിയ മീനല്ല, മംഗ്ലീഷ് തുടങ്ങി അവസാന നാളു കളില്‍ അഭിനയിച്ച സിനിമകളിലൂടെ ഹാസ്യവും തനിക്കു നന്നായി ഇണങ്ങും എന്ന് സത്താര്‍ തെളിയിച്ചു.

2014 ല്‍ പുറ ത്തിറങ്ങിയ ‘പറയാന്‍ ബാക്കി വെച്ചത്’ എന്ന സിനിമ യിലാണ് സത്താര്‍ അവസാന മായി അഭിനയിച്ചത്. പ്രശസ്ത നടി ജയ ഭാരതി യെ 1979 ല്‍ വിവാഹം ചെയ്തു. (1987 ൽ ഇവര്‍ വേര്‍ പിരിഞ്ഞു). യുവ നടന്‍ കൃഷ് ജെ. സത്താര്‍ മകനാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“നിങ്ങള്‍ നനയുമ്പോള്‍ എനിക്കെന്തിന് കുട”: ടൊവിനോയ്ക്ക് കയ്യടി

September 6th, 2019

tovino_epathram

തന്നെ കാണാന്‍ മഴ നനഞ്ഞ് കാത്തു നിന്ന ആരാധകരോട് ടൊവിനോ തോമസ് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ടൊവിനോയുടെ പ്രതികരണം-

“മഴ വന്നപ്പോള്‍ എല്ലാവരും പോയിക്കാണും എന്നാണ് കരുതിയത്. പക്ഷേ ഈ സ്നേഹം ഭയങ്കരമായ സന്തോഷമാണ് നല്‍കുന്നത്. നിങ്ങള്‍ മഴ കൊള്ളുമ്പോള്‍ എനിക്കെന്തിനാണ് കുട? ഒരു മഴ കൊണ്ടതു കൊണ്ട് ഒന്നും വരാന്‍ പോവുന്നില്ല അല്ലേ. വല്ലപ്പോഴുമല്ലേ മഴ കൊള്ളുന്നത്. മഴയത്ത് എന്നെ കാത്തുനിന്നതിന് നന്ദി”- ആരാധകര്‍ വന്‍കയ്യടിയോടെയാണ് ടൊവിനോയെ കേട്ടത്.

സഹായി കുട നീട്ടിയപ്പോള്‍ വേണ്ടെന്ന് ടൊവിനോ ആംഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ എപ്പോള്‍, എവിടെ നടന്ന ഉദ്ഘാടനമാണെന്ന് വ്യക്തമല്ല.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

9 of 21« First...8910...20...Last »

« Previous Page« Previous « ഹൊറര്‍ ചിത്രത്തിലൂടെ തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു
Next »Next Page » സത്താര്‍ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine