മമ്മുട്ടിയും മോഹന്‍ലാലും എന്‍ഡോസള്‍ഫാനെ കുറിച്ച്

April 23rd, 2011

mohanlal-mammootty-epathram

കേരളം ആവേശപൂര്‍വ്വം ഏറ്റെടുക്കുകയും ആരാധിക്കുകയും ചെയ്യുന്ന രണ്ട് താര രാജാക്കന്മാരാണ് മമ്മുട്ടിയും മോഹന്‍ലാലും. എന്നാല്‍ കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ എന്ന ഭീകര കീടനാശിനിയെ പറ്റി ഇവര്‍ക്കൊന്നും പറയാനില്ലേ?

ചോര്‍ന്ന് ഒലിക്കുന്ന പാവങ്ങളുടെ കുടിലുകളില്‍ നാനയില്‍ നിന്നും ചിത്രഭൂമിയില്‍ നിന്നും വെട്ടി വെയ്ക്കുന്ന ഇവരുടെ ചിത്രങ്ങള്‍ ആ പാവങ്ങളുടെ ചുവരില്‍ ഇരിപ്പുണ്ടെന്ന് സപ്രമഞ്ചത്തില്‍ ഇരിക്കുന്ന ഇവര്‍ അറിയാതെ പോകുകയാണോ? ഇവര്‍ക്കു വേണ്ടിയാണോ ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിച്ച് നമ്മുടെ യുവാക്കള്‍ ഫ്ലക്സ് ബോര്‍ഡുകള്‍ തൂക്കുന്നത്? അത്രയും പരിസ്ഥിതി മലിനീകരണം കൂടുന്നതല്ലാതെ എന്തു ഗുണം? തിയ്യറ്ററിലെ മൂട്ട കടി കൊണ്ട് ആവേശപൂര്‍വ്വം കയ്യടിക്കുന്ന ഈ പാവങ്ങളെ എങ്ങിനെ നിങ്ങള്‍ക്ക് മറക്കാനാവും? ഇവര്‍ കെട്ടിപ്പൊക്കിയ താര പരിവേഷത്തിലാണ് നിങ്ങള്‍ ഡയലോഗുകള്‍ കാച്ചി വിടുന്നത്. ആ ഡയലോഗുകളില്‍ ഒരു ആത്മാര്‍ത്ഥതയും ഇല്ലെന്ന് നിങ്ങളുടെ പ്രതികരണ ശേഷി (ക്കുറവ്) സൂചിപ്പിക്കുന്നു.

ഏറ്റവും കൂടുതല്‍ പേര്‍ വായിക്കുന്ന വാര്‍ത്തകള്‍ സിനിമാക്കാരുമായി ബന്ധപ്പെട്ടുള്ളവയാണ്. അതിനാല്‍ ഈ രംഗത്തുള്ളവര്‍ എന്തു പറഞ്ഞാലും കൂടുതല്‍ പേരിലേക്ക് എത്തിപ്പെടും. എന്നാല്‍ ഈ വിഷയങ്ങള്‍ ഒന്നും കേട്ടതായി പോലും ഇവര്‍ നടിക്കുന്നില്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍…

അമ്മ എന്ന സംഘടന മിണ്ടരുത്. അമ്മ എന്ന വാക്കും.

അര്‍ത്ഥം അറിഞ്ഞു വേണം പേരിടാന്‍.

ഇനിയും ഇവര്‍ക്കു വേണ്ടി നാം ഫ്ലക്സുകള്‍ ഉയര്‍ത്തണം അല്ലേ?

വോട്ട് രേഖപ്പെടുത്താന്‍ ക്യൂ നില്‍ക്കാന്‍ മടിച്ച കാവ്യക്ക് പക്ഷെ മുന്‍ മന്ത്രിയും നടനുമായ ഗണേശന് വേണ്ടി വോട്ട് ചോദിക്കാന്‍ സമയമോ തിരക്കോ പ്രശ്നമായിരുന്നില്ല. എന്നിട്ടും സ്വന്തം നാട്ടുകാര്‍ അനുഭവിക്കുന്ന ഈ ദുരന്തത്തെ നേരിടാന്‍ സിനിമാക്കാരെ രംഗത്തിറക്കാനോ ചുരുങ്ങിയ പക്ഷം പൊതുജനാഭിപ്രായം സ്വാധിനിക്കാന്‍ ഇവരുടെ താര പൊലിമ ഉപയോഗപ്പെടുത്തുവാനോ കഴിഞ്ഞില്ല.

ഈ കാര്യങ്ങള്‍ ഇവരില്‍ മാത്രം ഒതുക്കുന്നില്ല. ഇത്തവണ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ രാഷ്ട്രീയക്കാര്‍ക്ക്‌ വേണ്ടി രംഗത്തിറങ്ങിയ ദിലീപ്‌, മണി, ജഗദീഷ്‌, സുരേഷ് ഗോപി, സലിം കുമാര്‍, മറ്റു നടന്മാര്‍, നടിമാര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും ബാധകമാണ്. സാമൂഹിക പ്രതിബദ്ധത എന്നത് ഒരു മോശം കാര്യമല്ലെന്ന് ഈ മഹാ കലാകാരന്മാരും കാരികളും മനസിലാക്കിയാല്‍ കൊള്ളാം.

ആക്ഷേപകന്‍

-

വായിക്കുക: , , , ,

9 അഭിപ്രായങ്ങള്‍ »

ലീലയില്‍ നിന്നും ലാല്‍ പുറത്ത്‌, പകരം ശങ്കര്‍

April 5th, 2011

mohanlal-thinking-epathram

പ്രാഞ്ചിയേട്ടനു ശേഷം പ്രമുഖ സംവിധായകന്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന “ലീല” എന്ന ചിത്രത്തില്‍ മോഹന്‍‌ലാലിനു പകരം രഞ്ജിത്തിന്റെ ശിഷ്യന്‍ ശങ്കര്‍ രാമകൃഷ്ണന്‍ നായകനാകുമെന്ന് സൂചന.  ഉണ്ണി ആര്‍. രചിച്ച ലീല എന്ന ചെറുകഥയാണ് ചിത്രത്തിന്റെ മൂലകഥ. വിചിത്രമായ മാനസിക വ്യാപാരങ്ങള്‍ ഉള്ള ഒരു കഥാപാത്രമാണ് ഇതിലെ നായകന്‍. കുട്ടിയപ്പന്‍ എന്ന ഈ കോട്ടയം അച്ചായന്‍ കഥാപാത്ര ത്തിന്റെ കോട്ടയത്തു നിന്നും വയനാട്ടിലേക്കുള്ള യാത്രയും, അതിനിടയില്‍ കണ്ടു മുട്ടുന്ന കഥാപാത്ര ങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്.

പൃഥ്‌വി രാജ്, മമ്ത മോഹന്‍‌ദാസ്, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ചിത്രം ഏപ്രില്‍ 25 ന് ഷൂട്ടിങ്ങ് ആരംഭിക്കുവാനാണ് രഞ്ജിത്തും സംഘവും ആലോചിക്കുന്നത്.

ഉറുമി എന്ന പൃഥ്‌വി രാജ് ചിത്രത്തിനു തിരക്കഥ എഴുതിയ ശങ്കര്‍ രാമകൃഷ്ണന്‍  രഞ്ജിത്തിന്റെ കളരിയില്‍ നിന്നുമാണ്  തിരക്കഥാ രചനയിലേക്ക് വരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അറബിയും ഒട്ടകവും പി. മാധവന്‍ നായരും : പ്രിയന്‍ സിനിമ ഗള്‍ഫില്‍

January 27th, 2011

priyadarshan-in-press-meet-epathram

അബുദാബി : പ്രശസ്ത  സംവിധായകന്‍ പ്രിയദര്‍ശന്‍ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ ഒരുക്കുന്ന ഹാസ്യചിത്രം   ‘അറബിയും ഒട്ടകവും പി. മാധവന്‍ നായരും’  മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങും. പൂര്‍ണ്ണ മായും യു. എ. ഇ. യില്‍ വെച്ച് ചിത്രീകരി ക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ യായ  ‘അറബിയും ഒട്ടകവും പി. മാധവന്‍ നായരും’  എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ   നിര്‍മ്മാണ ച്ചെലവ് ഏഴരക്കോടി രൂപയാണ്. 
 
യു. എ. ഇ.  സ്വദേശി   ജമാല്‍ അല്‍ നുഐമി യുടെ ജാന്‍കോസ്  എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കള്‍ നവീന്‍ ശശിധരന്‍, അശോക് കുമാര്‍ എന്നിവരാണ്.
 
മോഹന്‍ലാലിനെ ക്കൂടാതെ നെടുമുടി വേണു, ഇന്നസെന്‍റ്, മുകേഷ്, ലക്ഷ്മിറായ്, ഭാവന തുടങ്ങിയ വന്‍ താരനിരയും അഭിനയിക്കുന്നു. പ്രിയദര്‍ശന്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന  സിനിമ,  സെപ്റ്റംബറില്‍  സെവന്‍ ആര്‍ട്‌സ് വിതരണം ചെയ്യും.

ഒരു മലയാള സിനിമയുടെ നിര്‍മ്മാണത്തില്‍  ഒരു അറബി   സഹകരിക്കുന്നു എന്ന സവിശേഷത യും ഈ പ്രിയന്‍ ചിത്രത്തിനുണ്ട്.

ഈ സിനിമ യുടെ വിശേഷങ്ങളെ ക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ പ്രിയദര്‍ശന്‍ ഐ. എസ്. സി പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി രമേശ്  പണിക്കര്‍,  വൈസ് പ്രസിഡന്‍റ് ഡോ. രാജാ ബാലകൃഷ്ണന്‍, സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍,  നവീന്‍ ശശിധരന്‍, അശോക് കുമാര്‍ എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജനകന്‍ ദുബായില്‍

May 7th, 2010

suresh-gopiദുബായ്‌ : എസ്. എന്‍. സ്വാമി കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ച് എന്‍. ആര്‍. സഞ്ജീവ് സംവിധാനം ചെയ്ത മള്‍ട്ടീ സൂപ്പര്‍ താര ചിത്രമായ ജനകന്റെ അന്താരാഷ്‌ട്ര തലത്തിലുള്ള ആദ്യ പ്രദര്‍ശനം ഇന്നലെ ദുബായില്‍ നടന്നു. ഗലേറിയ തിയേറ്ററില്‍ തിങ്ങി നിറഞ്ഞ സദസ്സിനു മുന്‍പില്‍ നടന്ന ആദ്യ പ്രദര്‍ശനത്തില്‍ കാണികളോടൊപ്പം സിനിമയില്‍ ടൈറ്റില്‍ റോള്‍ നിര്‍വ്വഹിച്ച സൂപ്പര്‍ താരം സുരേഷ് ഗോപിയും സിനിമ കാണാന്‍ എത്തിയത് കാണികളെ ആവേശ ഭരിതരാക്കി.

ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ പ്രതികാരത്തിന്റെ കഥ പറയുന്ന ജനകന്റെ പ്രമേയത്തില്‍ പുതുമയൊന്നുമില്ല. എന്നാല്‍ മോഹന്‍ ലാലും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഏറെ സാമൂഹ്യ പ്രസക്തിയുള്ള പ്രമേയമാണ് ഈ സിനിമയുടേത് എന്ന് വാര്‍ത്താ മാധ്യമങ്ങളിലൂടെയും താരങ്ങളുടെയും അഭിമുഖങ്ങളിലൂടെയും കേട്ട കാണികള്‍ക്ക്‌ സിനിമയുടെ യുക്തി ഭദ്രതയില്ലാത്ത അവതരണ രീതി നിരാശ ഉളവാക്കിയെങ്കില്‍ അതില്‍ തെല്ലും അതിശയോക്തി ഉണ്ടാവില്ല.

janakan-poster

എന്നാല്‍ സുരേഷ് ഗോപിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ദുബായിലെ ആദ്യ പ്രദര്‍ശനത്തില്‍ കാണികള്‍ ഏറെ ആവേശത്തോടെയാണ് തങ്ങളുടെ പ്രിയ താരത്തെ എതിരേറ്റത്. സിനിമാ പ്രദര്‍ശനത്തിന് ശേഷം നടന്ന ചോദ്യോത്തര വേളയില്‍ കാണികള്‍ തങ്ങളുടെ സ്നേഹാദരങ്ങള്‍ കൊണ്ട് സുരേഷ് ഗോപിയെ വീര്‍പ്പ്മുട്ടിച്ചു. ഇത്തരം ഒരനുഭവം തനിക്ക് സമ്മാനിച്ച ദുബായ്‌ നഗരത്തിനു നന്ദി പറഞ്ഞ അദ്ദേഹം ജനകന്‍ ഏറെ സാമൂഹ്യ പ്രസക്തിയുള്ള സിനിമയാണ് എന്ന് അഭിപ്രായപ്പെട്ടു.

suresh-gopi-janakan

ചോദ്യോത്തര വേള

വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക്‌ സമൂഹത്തില്‍ നില നില്‍ക്കുന്ന തിന്മകളെ പറ്റിയും തങ്ങള്‍ നേരിടേണ്ടി വരാവുന്ന വിപത്തുകളെ പറ്റിയും ബോധ്യം വേണം. എന്നാലേ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ അവര്‍ക്ക്‌ കഴിയൂ. സാമൂഹ്യ വിരുദ്ധര്‍ ഒരുക്കുന്ന ചതിക്കുഴികളില്‍ വീഴാതെ തങ്ങളെ തന്നെ സംരക്ഷിക്കാന്‍ കുട്ടികള്‍ക്ക്‌ വേണ്ട ജാഗ്രത നല്‍കാന്‍ ഇന്നത്തെ സാമൂഹികാവസ്ഥയുടെ വ്യക്തമായ പരിച്ഛേദമായ ജനകനെ പോലെയുള്ള സിനിമകള്‍ക്ക്‌ കഴിയും എന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

suresh-gopi

ചോദ്യങ്ങള്‍ക്ക്‌ സുരേഷ് ഗോപി മറുപടി പറയുന്നു

താന്‍ സിനിമയില്‍ തെറി പറയുന്നതിനെ ഒരു ചോദ്യത്തിന് മറുപടിയായി ന്യായീകരിച്ച അദ്ദേഹം, ദുഷിച്ച സാമൂഹിക വ്യവസ്ഥയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക്‌,  ആവശ്യം വന്നാല്‍ നല്ല തെറി പറയാന്‍ കഴിയണം എന്ന സുരേഷ് ഗോപിയുടെ മറുപടി കാണികളില്‍ ചിരിയുണര്‍ത്തി. കള്ളവും ചതിയും പതിയിരിക്കുന്ന സമൂഹത്തില്‍ നിന്നും കുട്ടികളെ മറച്ചു പിടിച്ചു കൊണ്ട് സംരക്ഷിക്കുന്നതില്‍ കാര്യമില്ല. അത് അവരെ കൂടുതല്‍ അപകടത്തില്‍ കൊണ്ട് ചെന്നെത്തിക്കുകയെ ഉള്ളൂ എന്നതാണ് ജനകന്‍ നല്‍കുന്ന സന്ദേശം. കുട്ടികളെ സമൂഹത്തിലെ വിപത്തുകളെ പറ്റി ബോധാവാന്മാരാക്കണം. എന്നാലേ സിനിമയിലെ കഥ പോലെയുള്ള സംഭവങ്ങളില്‍ നിന്നും അവര്‍ക്ക്‌ സ്വയം രക്ഷിക്കാന്‍ കഴിയൂ എന്നും സുരേഷ് ഗോപി പറഞ്ഞു.

sathar-al-karan

സത്താര്‍ അല്‍ കരണ്‍

ലൈന്‍ ഓഫ് കളേഴ്സ് നിര്‍മ്മാതാക്കളായ ജനകന്റെ അന്താരാഷ്‌ട്ര തലത്തിലുള്ള ആദ്യ പ്രദര്‍ശനം ജനകന്റെ അന്‍പതാം ദിന ആഘോഷത്തോടൊപ്പം ദുബായില്‍ സംഘടിപ്പിച്ചത് എക്സിക്യൂട്ടിവ്‌ ബാച്ചിലേഴ്സ് ഡോട്ട് കോം ആണ്. തങ്ങളുടെ അടുത്ത പ്രോജക്റ്റ്‌ മമ്മുട്ടി – എസ്. എന്‍. സ്വാമി ടീമിന്റെ കാമല്‍ ആണ് എന്ന് എക്സിക്യൂട്ടിവ്‌ ബാച്ചിലേഴ്സ് ഡോട്ട് കോം  സ്ഥാപകനായ സത്താര്‍ അല്‍ കരണ്‍ അറിയിച്ചു. സത്താര്‍ തന്നെ കഥയും തിരക്കഥയും നിര്‍വഹിക്കുന്ന ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന “ക്യാമ്പസ്‌ സ്റ്റോറി” എന്ന ചലച്ചിത്രവും അണിയറയില്‍ ഒരുങ്ങി വരുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോഹന്‍ലാലിനും ഡി. ലിറ്റ്.

March 17th, 2010

mohanlal-doctorateകാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നടന്‍ മോഹന്‍ ലാലിന് ഓണററി ഡി. ലിറ്റ്‌. നല്‍കി ആദരിച്ചു. “സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ചരിത്ര സന്ദര്‍ഭങ്ങളില്‍ കേന്ദ്ര ബിന്ദുവായി നില്‍ക്കാന്‍ തനിക്ക്‌ സാധിച്ചിട്ടുണ്ട് എന്ന് തനിക്ക് ലഭിച്ച ഡോക്ടറേറ്റ്‌ പദവി സ്വീകരിച്ചു കൊണ്ട് മോഹന്‍ ലാല്‍ പറഞ്ഞു.
 
“മഹദ് ജന്മങ്ങളുടെ താങ്ങും തലോടലും താന്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും അനുഭവിക്കാത്ത അനുഭൂതി ഞാനിപ്പോള്‍ അനുഭവിക്കുന്നു. പുരാതനമായ വട വൃക്ഷത്തിന്റെ ചുവടെ, തെളിഞ്ഞ പൊയ്കയുടെ തീരത്ത് നില്‍ക്കുന്നതു പോലെ…”. സംസ്‌കൃതത്തിനു വേണ്ടി ബുദ്ധനെ പ്പോലും വിമര്‍ശിച്ച വിവേകാനന്ദനെ ഓര്‍മ്മിച്ച്, കാവാലത്തിന്റെ കൂടെയുള്ള സംസ്‌കൃത നാടകാനുഭവങ്ങള്‍ പങ്കു വെച്ച്, ഭാഷയുടെ അദൃശ്യ ധാരകളിലേക്ക് അദ്ദേഹം നടന്നു. ഏതോ യുഗ സന്ധിയില്‍ മണ്ണില്‍ മറഞ്ഞു പോയ സരസ്വതീ നദി പോലെയാണ് സംസ്‌കൃതം. മനുഷ്യന്റെ മനസ്സിന്റെ അടരുകളില്‍ എവിടെയോ അത് മറഞ്ഞു കിടക്കുന്നു. അറിവിനു വേണ്ടിയല്ല, സംസ്‌കാരത്തിനു വേണ്ടി അതിനെ തിരിച്ചെടുത്തേ തീരൂ” – ലാല്‍ പറഞ്ഞു.
 
കാലടി സര്‍വകലാശാലയുടെ ബിരുദം തനിക്ക് വലിയ ഒരു ഉത്തരവാദിത്തമാണ് തരുന്നത്. അഭിനയത്തിന്റെ വഴി താന്‍ തിരഞ്ഞെടുത്തപ്പോള്‍ അച്ഛന്‍ വിലക്കിയില്ല. “ഞാന്‍ പഠിച്ച് വലിയ ആളാകണം എന്ന് അച്ഛന്‍ മനസ്സു കൊണ്ട് ആഗ്രഹിച്ചി ട്ടുണ്ടാകുമോ? എങ്കില്‍ എനിക്ക് കിട്ടിയ ഈ ഉന്നത ബിരുദം അദ്ദേഹത്തെ സന്തോഷിപ്പിച്ചിരിക്കണം”. പഠിപ്പ് പൂര്‍ത്തിയാക്കിയിട്ടു പോരേ അഭിനയം എന്ന് പണ്ട് ആകുലപ്പെട്ട അച്ഛനെ ലാല്‍ പ്രസംഗത്തില്‍ ഓര്‍മിച്ചു.
 
കാണികളുടെ മുന്‍ നിരയില്‍ നിറഞ്ഞ മനസ്സോടെയിരുന്ന അമ്മയ്ക്കു മുന്നില്‍ ശങ്കരാചാര്യര്‍ അമ്മയെ ക്കുറിച്ചെഴുതിയ വരികള്‍ ഉദ്ധരിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
 
മോഹന്‍ ലാലിനെ കൂടാതെ സംസ്‌കൃത പണ്ഡിതന്‍ പ്രൊഫസര്‍ എം. എച്ച്. ശാസ്ത്രികള്‍, ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി എന്നിവരെയും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഓണററി ഡി. ലിറ്റ്. നല്‍കി ആദരിച്ചു. സര്‍വകലാശാല ക്യാംപസില്‍ നടന്ന ചടങ്ങില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആര്‍. എസ്. ഗവായിയാണ് ബഹുമതി പത്രം സമ്മാനിച്ചത്.
 
വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി, വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ജെ. പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
മോഹന്‍ ലാലിന് ബിരുദം സമ്മാനിയ്ക്കാനുള്ള സര്‍വകലാ ശാലയുടെ തീരുമാനത്തെ പ്രമുഖ സാംസ്‌ക്കാരിക നായകന്‍ ഡോ. സുകുമാര്‍ അഴീക്കോട് നേരത്തെ വിമര്‍ശിച്ചിരുന്നു. അഭിനയ മികവിന്‌ ആണ് ഡോക്ടറേറ്റ്‌ നല്‍കുന്നത് എങ്കില്‍ അത് കഥകളി നടനായ കലാമണ്‌ഡലം ഗോപിക്കാണ്‌ നല്‍കേണ്ടത്. മമ്മൂട്ടിക്ക്‌ ഒപ്പമെത്താനാണ്‌ മോഹന്‍ലാല്‍ സംസ്‌കൃത സര്‍വകലാ ശാലയുടെ ഡോക്‌ടറേറ്റ്‌ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നും ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞു.
 
ലെഫ്‌. കേണല്‍ യൂണിഫോം പരസ്യങ്ങളില്‍ അഭിനയിച്ച്‌ വരുമാനം ഉണ്‌ടാക്കുവാന്‍ മോഹന്‍ലാല്‍ ഉപയോഗിച്ചതിനെയും ഡോ. സുകുമാര്‍ അഴീക്കോട് നിശിതമായി വിമര്‍ശിച്ചു. ഒരു ആഭരണ ശാലയുടെ ഉദ്‌ഘാടനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ സൈനിക യൂണിഫോമില്‍ പ്രത്യക്ഷപ്പെട്ടതിനെ ‌പരാമര്‍ശിച്ചായിരുന്നു ഈ വിമര്‍ശനം. ഖാദിയുടെ ഗുഡ്‌വില്‍ അംബാസിഡറായി മോഹന്‍ലാലിനെ നിയമിക്കാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണം എന്നും ഡോ. സുകുമാര്‍ അഴീക്കോട്‌ ആവശ്യപ്പെട്ടു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

12 of 13« First...111213

« Previous Page« Previous « മസ്കറ്റ്‌ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം
Next »Next Page » സി. ശരത്‌ ചന്ദ്രന്‍ ട്രെയിനില്‍ നിന്നും വീണു മരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine