ഇറാനിയന്‍ നടിക്ക് രാജ്യത്ത് വിലക്ക്

January 23rd, 2012
Golshifteh-Farahani-epathram
മദാം ലെ ഫിഗാരോ എന്ന ഫഞ്ച് മാഗസിനു വേണ്ടി അര്‍ദ്ധനഗ്നയായി ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത പ്രമുഖ ഇറാനിയന്‍ നടി ഗോത്ഷിഫ്തെ ഫറഹാനിയക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്ക്. ചിത്രം വിവാദമായതിനെ തുടര്‍ന്നാണ് ഇറാനിയന്‍ ഭരണ കൂടം നടിയ്ക്കെതിരെ കര്‍ശനമായ നിലപാടെടുത്തത്. ചിത്രം ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയായിലും വന്നിരുന്നു. വിലക്കു സംബന്ധിച്ച് നടി തന്നെയാണ് വെളിപ്പെടുത്തിയത്. ഇറാനു കലാകാരന്മാരെയോ അഭിനേതാക്കളേയോ ആവശ്യമില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നാണ്  ഇരുപത്തെട്ടുകാരിയായ ഈ ഇറാനിയന്‍ നടി പ്രതികരിച്ചത്. മികച്ച അഭിനേത്രിയെന്ന നിലയില്‍ ലോകമെമ്പാടും ഏറെ ആരാധകരുള്ള നടിയാണ് ഫറഹാനി.
1998-ല്‍ റിലീസ് ചെയ്ത ദ പിയര്‍ ട്രീ എന്ന ചിത്രത്തിലൂടെയാണ് ഫറഹാനി സിനിമയില്‍ എത്തുന്നത്. ചിത്രത്തിലെ അഭിനയത്തിനു നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ അവരെ തേടിയെത്തി. ടൈറ്റാനിക്ക് ഫെയിം ലിയാനാര്‍ഡോ ഡി കാപ്രിയക്കും റസ്സല്‍ ക്രോക്കും ഒപ്പം ഫറഹാനി അഭിനയിച്ച ബോഡി ഓഫ് ലൈസ് എന്ന ഹോളിവുഡ്ഡ് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രമുഖ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ  ചിത്രങ്ങളിലും ഫറഹാനി അഭിനയിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട്  കടുത്ത നിയന്ത്രണങ്ങളാണ് ഇറാനില്‍ ഉള്ളത്. ഒട്ടേറേ പ്രതിസന്ധികള്‍ തരണം ചെയ്ത് നിര്‍മ്മിക്കപ്പെടുന്ന ഇറാനിയന്‍ ചിത്രങ്ങള്‍ അന്താരാഷ്ട്ര മേളകളില്‍ ഏറെ പുരസ്കാരങ്ങളും പ്രശംസയും നേടാറുമുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആദാമിന്റെ മകന്‍ അബു ഓസ്‌കാറില്‍ നിന്നും പുറത്ത്‌

January 19th, 2012

adaminte makan abu-epathram

ന്യൂഡല്‍ഹി: മികച്ച വിദേശ ചിത്രമാകാനുള്ള മത്സരത്തില്‍ നിന്ന് ആദാമിന്റെ മകന്‍ അബുവിന്റെ പുറത്തായി. അതോടെ ഏറെ പ്രതീക്ഷയോടെ ഉണ്ടായിരുന്ന ഓസ്‌കാര്‍ സ്വപ്‌നങ്ങള്‍ അസ്തമിച്ചു. ഏറ്റവും ഒടുവില്‍ തയാറാക്കിയിട്ടുള്ള ഒമ്പത് ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ആദാമിന്റെ മകന്‍ അബു ഇല്ല. ബുള്‍ഹെഡ്(ബെല്‍ജിയം), മോനിസര്‍ ലാഷര്‍(കാനഡ), സൂപ്പര്‍ക്ലാസിക്കോ(ഡെന്‍മാര്‍ക്ക്), പിന(ജര്‍മ്മനി), ഫുട്ട് നോട്ട്(ഇസ്രയേല്‍), ഒമര്‍ കില്‍ഡ് മി(മൊറോക്കോ), ഇന്‍ ഡാര്‍ക്ക്‌നസ്(പോളണ്ട്), വാരിയേഴ്‌സ് ഓഫ് ദി റെയിന്‍ബൊ(തായ്‌വാന്‍) എന്നീ ചിത്രങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ശേഷിക്കുന്നത്. ഇതില്‍ നിന്ന് കമ്മിറ്റി അഞ്ച് ചിത്രങ്ങളാണ് അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുക.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

1 അഭിപ്രായം »

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ‘ദ ഡിസിഡന്റ്‌സ് ‘ മികച്ച ചിത്രം

January 16th, 2012

ലോസ് ആഞ്ചലീസ്: 69-മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് ദശാബ്ദക്കാലം ഹോളിവുഡ് സിനിമയില്‍ നിറഞ്ഞുനിന്ന വെറ്ററന്‍ താരം മോര്‍ഗന്‍ ഫ്രീമാനെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. ദ ഡിസിഡന്റ്‌സ് ആണ് മികച്ച ചിത്രം.  മികച്ച സംവിധായകനുള്ള പുരസ്കാരം ഹ്യൂഗോ എന്ന ചിത്രത്തിന്‍റെ മാര്‍ട്ടിന്‍ സ്‌കോര്‍സെസെ തെരഞ്ഞെടുത്തു. മികച്ച നടനായി ദ ഡിസിഡന്റ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോര്‍ജ് ക്ലൂണിയെയും നടിയായി ദ അയണ്‍ ലേഡിയിലെ അഭിനയത്തിനാണ് മെറില്‍ സ്ട്രിപും തെരഞ്ഞെടുക്കപ്പെട്ടു. ലിയനാര്‍ഡോ ഡിക്രാപിയോ, ബ്രാഡ് പിറ്റ് എന്നിവരുമായി കടുത്ത മത്സരം നേടിട്ടാണ് ജോര്‍ജ് ക്ലൂണി  പുരസ്‌കാരം നേടിയത്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം അസ്ഗര്‍ ഫര്‍ഹാദിയുടെ  ‘എ സെപ്പറേഷന്‍’ എന്ന ചിത്രത്തിന് ലഭിച്ചു.
ടെലിവിഷന്‍ പരമ്പര വിഭാഗത്തില്‍ ടൈറ്റാനിക് താരം കേറ്റ് വിന്‍സെലെറ്റ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗാനത്തിന് മഡോണയ്ക്കും പുരസ്‌കാരമുണ്ട്. കോമഡി ആന്റ് മ്യൂസിക്കല്‍ വിഭാഗത്തിനും പ്രത്യേകമായാണ് പുരസ്‌കാരങ്ങള്‍. ഈ വിഭാഗത്തില്‍ ജീന്‍ ഡുജാര്‍ഡിന്‍, മിഷേല്‍ വില്യംസ് എന്നിവര്‍ മികച്ച നടനും നടിയുമായി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സുവര്‍ണ്ണ ചകോരം “ദ കളേഴ്സ് ഓഫ് ദ മൌണ്ടസിന്“

December 17th, 2011

colors-of-the-mountain-epathram

തിരുവനന്തപുരം: പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ്ണചകോരം കൊളമ്പിയന്‍ ചിത്രമായ ‘ദ കളേഴ്സ് ഓഫ് ദ മൌണ്ടന്‍സ്‘ കരസ്ഥമാക്കി. കാര്‍ളോസ് സീസര്‍ ആര്‍ബിലേസ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. രജത ചകോരം മെക്സിക്കന്‍ ചിത്രമായ ‘എ സ്റ്റോണ്‍സ് ത്രോ എവേ’ക്കാണ്.‘ ദി പെയ്‌ന്റിങ്ങ് ലെസനെ‘യാണ് മേളയിലെ മികച്ച ചിത്രമായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തത്. മികച്ച ഏഷ്യന്‍ ചിത്രമായി “അറ്റ് ദ എന്റ് ഓഫ് ഇറ്റ് ഓള്‍” എന്ന ബംഗാളി ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.‘എമിങ്‌ഗോ നമ്പര്‍ 13’ ന്‍  എന്ന ഇറാനിയന്‍ ചിത്രത്തിന്റെ സംവിധായകന്‍ ഹാമിദ് റിസാ അലിഗോലിയനാണ് മികച്ച സംവിധായകന്‍.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍ മോഷണമെന്ന്

December 12th, 2011

avatar-epathram

ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത അവതാര്‍ മോഷണമായിരുന്നു എന്ന് കാണിച്ച് എറിക് റൈഡര്‍ എന്നയാള്‍ ലോസ് എയ്ജല്‍സ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ കാമറൂണിനെതിരേ പരാതി നല്‍കി. വന്‍ വിജയം നേടിയ ഈ ഹോളിവുഡ് 3ഡി വിസ്മയ ചിത്രത്തിനെതിരെ വന്ന ആരോപണം വിവാദമായിരിക്കുകയാണ്. കാമറൂണിന്‍റെ മാസ്റ്റര്‍പീസായാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തെ കണക്കാക്കുന്നത്. കെ. ആര്‍. ഇസഡ് 2068 എന്ന തന്‍റെ കഥയാണ് അവതാര്‍ ആയി മാറിയതെന്നാണ് എറിക് റൈഡറിന്‍റെ വാദം. 1999ല്‍ കാമറൂണിന്‍റെ പ്രൊഡക്ഷന്‍ കമ്പനി ലൈറ്റ്സ്റ്റോം എന്‍റര്‍റ്റെയ്ന്‍മെന്‍റുമായി എറിക് സംസാരിച്ചിരുന്നതായും പരിസ്ഥിതി വിഷയമാക്കി ഒരു 3ഡി ചിത്രം എടുക്കാന്‍ തയ്യാറാണെന്നും അന്ന് പറഞ്ഞതായി ഇദ്ദേഹം അവകാശപ്പെടുന്നു. 2002ല്‍ ഇക്കാര്യത്തെക്കുറിച്ചു വീണ്ടും സംസാരിച്ചപ്പോള്‍ പ്രതികരിക്കാന്‍ ആരും തയാറായില്ല എന്നും അതിനാല്‍ ഇനി കോടതിയെ സമീപിപ്പിക്കുക അല്ലാതെ വേറെ മാര്‍ഗമില്ലെന്നും എറിക് കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , ,

Comments Off on ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍ മോഷണമെന്ന്

6 of 12« First...567...10...Last »

« Previous Page« Previous « രജനികാന്തിന് ഇന്ന് 62
Next »Next Page » സുവര്‍ണ്ണ ചകോരം “ദ കളേഴ്സ് ഓഫ് ദ മൌണ്ടസിന്“ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine