ദുബൈ രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയുയരും

December 7th, 2011

diff2011-epathram

ദുബായ്: എട്ടാമത് ദുബായ് രാജ്യാന്തര ചലച്ചിത്രമേളക്ക്(diff) ഇന്ന് തുടക്കമാവും. ഈ മാസം 14 വരെ നീളുന്നചലച്ചിത്ര മേളയില്‍ 56 രാജ്യങ്ങളില്‍ നിന്നായി 32 ഭാഷകളിലുള്ള 171 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. ടോം ക്രൂയിസ് നായകനായി ദുബൈയില്‍ ചിത്രീകരിച്ച ‘മിഷന്‍ ഇംപോസിബിള്‍-ഗോസ്റ്റ് പ്രോട്ടോക്കോള്‍’ ആണ് ഉദ്ഘാടന ചിത്രം. ശാലിനി ഉഷാനായരുടെ ‘അകം’ മാത്രമാണ് പ്രദര്‍നത്തിനെത്തുന്ന ഏക മലയാള ചിത്രം. അറബ്, ഏഷ്യ ആഫ്രിക്ക, യു.എ.ഇ മേഖലകളില്‍ നിന്നുള്ള മികച്ച സിനിമകളും ഇതില്‍പ്പെടും. കുട്ടികളുടെ ചിത്രങ്ങള്‍, ഇന്ത്യന്‍ ചിത്രങ്ങള്‍, ലോക സിനിമ തുടങ്ങിയ പ്രത്യേകം വിഭാഗങ്ങളുമുണ്ട്. മിഡിലീസ്റ്റില്‍ നിന്നുള്ള 78 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവും ഇവിടെ നടക്കും. അമേരിക്ക, യൂറോപ്പ്, ഏഷ്യ ആഫ്രിക്ക, അറബ് മേഖല എന്നിവിടങ്ങളില്‍ നിന്നുള്ള ചലച്ചിത്രകാരന്മാര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, അനില്‍കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, രാഹുല്‍ ബോസ്, അനുഷ്ക ശര്‍മ തുടങ്ങിയവരും ഫെസ്റ്റിവലില്‍ പങ്കെടുക്കും. എ. ആര്‍. റഹ്മാന്‍, ഈജിപ്ഷ്യന്‍ നടന്‍ ജമീല്‍ റാതെബ്, വിഖ്യാത ജര്‍മന്‍ ചലച്ചിത്രകാരന്‍ വെര്‍നര്‍ ഹെര്‍സോഗ് എന്നിവര്‍ക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് നല്‍കി ആദരിക്കും. മുഹര്‍ എമിറാത്തി, മുഹര്‍ അറബ്, മുഹര്‍ ഏഷ്യ ആഫ്രിക്ക എന്നീ വിഭാഗങ്ങളിലായി ആറ് ലക്ഷം ഡോളറിന്‍റെ 36 പുരസ്കാരങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജുമൈറ ബീച്ച് റിസോര്‍ട്ടിലെ ‘ദി വോക്ക്’ എന്ന വേദിയില്‍ സൗജന്യ ഫിലിം പ്രദര്‍ശനവും കലാപരിപാടികളും ഉണ്ടാകും.

-

വായിക്കുക: , ,

Comments Off on ദുബൈ രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയുയരും

ആദമിന്‍റെ മകന്‍ അബുവിന് രജത മയൂരം; സുവര്‍ണ്ണ മയൂരം പൊര്‍ഫീരിയോക്ക്

December 3rd, 2011

adaminte makan abu-epathram

പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കൊളംബിയന്‍ ചിത്രമായ പൊര്‍ഫീരിയോ സുവര്‍ണ്ണ ചകോരത്തിന് അര്‍ഹമായി. ജൂറിയുടെ പ്രത്യേക പരാമര്‍ശമായ രജത മയൂരത്തിന് റഫീഖ് അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു അര്‍ഹമായി. 15 ലക്ഷം രൂപയും ഫലകവുമാണ് രജത മയൂരത്തിന്റെ പുരസ്‌കാരത്തുക. ഇസ്രായേലി ചിത്രമായ റസ്റ്റൊറേഷനിലെ അഭിനയത്തിന് മേളയിലെ മികച്ച നടനായി സാസണ്‍ ഗബേയെയും, റഷ്യന്‍ ചിത്രമായ എലേനയിലെ അഭിനയത്തിന് നദേശ മര്‍ക്കിനയെ മികച്ച നടിയായും തെരഞ്ഞെടുത്തു. മികച്ച സംവിധായകനുളള പുരസ്‌കാരം അസ്‌കര്‍ ഫെറാഹ്ദി(ഇറാന്‍) നേടി.

-

വായിക്കുക: , , , ,

Comments Off on ആദമിന്‍റെ മകന്‍ അബുവിന് രജത മയൂരം; സുവര്‍ണ്ണ മയൂരം പൊര്‍ഫീരിയോക്ക്

ചലച്ചിത്രമേളക്കിടെ ബ്രസീലിയന്‍ സംവിധായകന്‍ അന്തരിച്ചു

November 28th, 2011

Oscar-Maron-Filo-epathram

പനാജി: ഗോവയില്‍ നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ ഓപ്പണ്‍ഫോറത്തില്‍ സംസാരിക്കവെ ബ്രസീലിയന്‍ സംവിധായകന്‍ ഓസ്‌കാര്‍ മാരോണ്‍ ഫില്‍ഹോ (56) ഹൃദയാഘാതം മൂലം അന്തരിച്ചു. ഗോവന്‍ ചലച്ചിത്രമേളയില്‍ ഫുട്‌ബോള്‍ സിനിമകളുടെ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ‘മരിയാ ഫില്‍ഹോ: ദ ക്രിയേറ്റര്‍ ഓഫ് ക്രൗഡ്‌സ്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ് അദ്ദേഹം. ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രണയം : മലയാളിയുടെ ലൈംഗിക കപട നാട്യത്തിന്റെ ഇര

November 26th, 2011

innocence-paul-cox-epathram

നാല്‍പ്പതു വര്‍ഷങ്ങള്‍ക്കേറെ കാലത്തിനു ശേഷം പരസ്പരം കണ്ടു മുട്ടുന്ന കമിതാക്കള്‍. കാലം ഏറെ കഴിഞ്ഞിട്ടും ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടും ഏറെയൊന്നും മാറിയിട്ടില്ല എന്ന തിരിച്ചറിവില്‍ തങ്ങളുടെ പ്രണയത്തിന് പുതിയ ജീവനും മാനവും നല്‍കുകയാണിവര്‍ “ഇന്നസെന്‍സ്” എന്ന ഓസ്ട്രേലിയന്‍ ചലച്ചിത്രത്തില്‍. ബ്ലെസിയുടെ “പ്രണയം” ഈ പോള്‍ കോക്സ് ചിത്രത്തിന്റെ പകര്‍പ്പാണ് എന്ന കാരണത്താലാണ് ഇന്ത്യന്‍ പനോരമയില്‍ നിന്നും പുറംതള്ളപ്പെട്ടത്.

innocence-epathram

ചിത്രത്തില്‍ നായികയായി ജൂലിയ ബ്ലേക്ക്‌ വേഷമിടുമ്പോള്‍ ഇവരുടെ കാമുകനായി ചാള്‍സ് ടിംഗ് വെലും നായികയുടെ ഭര്‍ത്താവായി ടെറി നോറിസും അഭിനയിച്ചിരിക്കുന്നു.

innocence-movie-epathram

യുവത്വത്തിന്റെ നിറവില്‍ അനുഭവിച്ച രതി ഇരുവരുടെയും ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നു. പരമ്പരാഗത സദാചാര ബോധത്തിന്റെ വിലക്കുകള്‍ തൃണവല്‍ ഗണിച്ച് സ്വന്തം മനസിനൊപ്പം സഞ്ചരിക്കാന്‍ ഇവര്‍ തീരുമാനിക്കുന്നു. വാര്‍ദ്ധക്യത്തിലെ ഈ പ്രണയത്തില്‍ അമ്പരക്കുന്ന ഇരുവരുടെയും മക്കള്‍ ഇവരുടെ പ്രണയത്തിന്റെ തീവ്രത മനസ്സിലാക്കുന്നു. അപ്രതീക്ഷിതമായി തിരികെ ലഭിച്ച തീവ്രമായ പ്രണയത്തില്‍ ഇവര്‍ ജീവിതത്തിന്റെ നിറവ് അനുഭവിക്കുകയും, പ്രായത്തിന്റെ പരിമിതികള്‍ അറിയാതെ ഇവരുടെ ജീവിതം രതിയുടെ വന്യമായ ആഘോഷമാകുകയും ചെയ്യുന്നു.

എഴുപതുകാരിയായ താന്‍ തന്റെ കാമുകനോടൊപ്പം ഒരു രാത്രി പങ്കിട്ടുവെന്ന് ഭര്‍ത്താവിനോട്‌ അടുത്ത ദിവസം ചെന്ന് പറയുന്ന ഭാര്യയും, താന്‍ കാമുകനുമായി രതിയില്‍ ഏര്‍പ്പെട്ടുവെന്ന് വിശ്വസിക്കാന്‍ തയ്യാറാവാത്ത ഭര്‍ത്താവിനോട്‌ താന്‍ ആദ്യമായി സ്വയം തിരിച്ചറിഞ്ഞു എന്ന് പറയുന്ന ഭാര്യയെ ഒരു അപരിചിതയെ കാണുന്നത് പോലെ നോക്കി നില്‍ക്കുന്ന ഭര്‍ത്താവും, തന്റെ ചെറുപ്പത്തിലെ കാമുകിയെ തനിക്ക് വീണ്ടും ലഭിച്ചുവെന്നും തങ്ങള്‍ വീണ്ടും പ്രണയത്തിലായി എന്നും ചുറുചുറുക്കോടെ മകളോട് പറയുന്ന എഴുപതുകാരനായ നായകനും, ചിരിച്ചു കൊണ്ട് അച്ഛന്റെ പ്രണയം ചര്‍ച്ച ചെയ്യുന്ന മകളും, അച്ഛനെ വഞ്ചിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല എന്നും എന്നാല്‍ നിയമങ്ങള്‍ അനുസരിക്കുകയും സ്വയം നിയന്ത്രിച്ച് ജീവിതത്തില്‍ ശരിക്കും പ്രധാനമായ കാര്യങ്ങളെ വേണ്ടെന്ന് വെയ്ക്കാനും എപ്പോഴും കഴിയില്ല എന്നും, തന്നെ മനസ്സിലാക്കണം എന്നും മകനോട്‌ പറയുമ്പോള്‍ തനിക്ക് മനസ്സിലാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കിക്കൊണ്ട് ഇനിയും ഒന്നും പറയേണ്ട എന്ന് പറഞ്ഞ് അമ്മയെ മാറോട്‌ ചേര്‍ത്ത് സമാധാനിപ്പിക്കുന്ന മകനും – ഇതൊന്നും ഇന്നസെന്‍സ് എന്ന ചിത്രം മലയാളത്തിലേക്ക് മാറ്റി എടുത്തവര്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ ആവുന്നതിലും അപ്പുറമായിരിക്കാം.

pranayam-blessy-epathram

അതാവാം പരമ്പരാഗത സദാചാര മൂല്യങ്ങള്‍ക്ക്‌ അകത്തു തന്നെ എല്ലാം ഒതുങ്ങണം എന്ന് “പ്രണയം” മാറ്റി എഴുതുമ്പോള്‍ ഇവര്‍ തീരുമാനിച്ചത്‌. ഇതിനു വേണ്ടിയാവണം പ്രണയം ഉത്സവമാക്കിയവരെ വിവാഹം കഴിപ്പിച്ചതും വിവാഹ മോചനം ചെയ്യിപ്പിച്ചതും. മകനോട്‌ അമ്മ ഉപേക്ഷിച്ചു പോയതാണ് എന്ന് പറഞ്ഞ് പ്രേക്ഷകരുടെ സെന്റിമെന്റ്സ് ഉറപ്പാക്കുകയും ചെയ്തു. അച്ഛനമ്മമാരുടെ വയസു കാലത്തെ പ്രേമം തങ്ങള്‍ക്ക് നാണക്കേടാണ് എന്നൊക്കെ മക്കളെ കൊണ്ട് പറയിപ്പിക്കുക കൂടി ചെയ്തത് മലയാളി സമൂഹം ദുഷിച്ചു തന്നെ ഇരിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയോടു കൂടി തന്നെയാവണം. മനസും ശരീരവും വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ അടുത്തറിഞ്ഞ ഇവര്‍ ആദ്യമായൊരു ഇടിമിന്നലിന്റെ സഹായത്തോടെയാണ് പരസ്പരം സ്പര്‍ശിക്കുന്നത്. വിലക്കപ്പെട്ട സ്പര്‍ശനം ആയതിനാലാവാം നായികയ്ക്ക് ഹൃദയസ്തംഭനം വന്ന് നിമിഷങ്ങള്‍ക്കകം നായകന്റെ കൈകളില്‍ തന്നെ മരണമടയുകയും ചെയ്യുന്നു. സദാചാര മതിലുകള്‍ക്കൊന്നും ഇളക്കം തട്ടാത്ത ഒരു ബ്ലെസി മോഡല്‍ പര്യവസാനം.

സായിപ്പിന്റെ ചിന്താഗതി മലയാളിക്ക്‌ ദഹിക്കില്ല എന്ന് പറയാന്‍ വരട്ടെ. കൈകാര്യം ചെയ്യാന്‍ തന്റേടമില്ലെങ്കില്‍ എന്തിന് സമൂഹത്തെ ദുഷിപ്പിക്കുന്ന ഇത്തരം തട്ടിപ്പിന് മുതിരണം എന്നതാണ് രണ്ടു ചിത്രങ്ങളും കണ്ടു കഴിയുമ്പോള്‍ മനസ്സില്‍ ഉയരുന്ന ചോദ്യം.

- ജെ.എസ്.

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

അടൂര്‍ പുതിയ കാലത്തിനനുസരിച്ച ചിത്രങ്ങളെടുക്കുന്നില്ല : ഡെറിക് മാല്‍കം

November 26th, 2011

Derek_Malcolm-epathram

അടൂര്‍ ഗോപാലകൃഷ്ണന്‍ പുതിയ കാലത്തിനനുസരിച്ച ചിത്രങ്ങളെടുക്കുന്നതില്‍ പരാജയപ്പെടുകയാണെന്ന് പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകന്‍ ഡെറിക് മാല്‍ക്കത്തിന്റെ വിമര്‍ശനം. ‘നാലു പെണ്ണുങ്ങള്‍ ‘‍, ‘ഒരു പെണ്ണും രണ്ടാണും’ എന്നീ ചിത്രങ്ങള്‍ വര്‍ത്തമാന കാലത്തോട്‌ പുറം തിരിഞ്ഞു നില്‍ക്കുകയാണെന്നും സമകാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ അടൂര്‍ ഏറെ പിന്നോട്ട് പോയെന്നും അതിനാല്‍ അവസാനം ഇറങ്ങിയ രണ്ടു ചിത്രങ്ങളും നല്ലതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സിനമകള്‍ പ്രമേയപരമായ പ്രതിസന്ധിയിലാണ്, നിരൂപകനെന്ന നിലയിലും ആസ്വാദകനെന്ന നിലയിലും ഇനി തന്റെ പ്രതീക്ഷ യുവ തലമുറയിലാണ് ഡെറിക് മാല്‍കം പറഞ്ഞു. മലയാളം, ബംഗാളി ചലച്ചിത്രങ്ങള്‍ക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്ന ചലച്ചിത്ര നിരൂപകരില്‍ ഏറ്റവും പ്രശസ്തനാണ്. ഇപ്പോള്‍ ഡെറിക് മാല്‍കം അന്താരാഷ്ട്ര ഫിലിം ക്രിട്ടിക് അസോസിയേഷന്‍ പ്രസിഡന്റാണ്

-

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

7 of 12« First...678...10...Last »

« Previous Page« Previous « പൃഥ്വിരാജിനു അര്‍പ്പണ മനോഭാവമില്ലെന്ന് റോഷന്‍ ആന്‍ഡ്രൂസ്
Next »Next Page » പ്രണയം : മലയാളിയുടെ ലൈംഗിക കപട നാട്യത്തിന്റെ ഇര »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine