മിസ്സോറാം ഗവര്‍ണ്ണറായി കുമ്മനം സത്യ പ്രതിജ്ഞ ചെയ്തു

May 29th, 2018

kummanam-rajasekharan-appointed-as-mizoram-governor-ePathram
ന്യൂഡൽഹി : കുമ്മനം രാജ ശേഖരന്‍ മിസ്സോറാം ഗവര്‍ണ്ണറായി സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹാട്ടി ഹൈ ക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിംഗ് സത്യ വാചകം ചൊല്ലി ക്കൊടുത്തു. മിസ്സോറാമിന്റെ​ 18ാമത്​ ഗവർണ്ണറാണ്​ കുമ്മനം.

മിസ്സോറാം തല സ്ഥാന മായ ഐസ്വാളിലെ രാജ് ഭവനില്‍ വെച്ചാ യിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിനു ശേഷം അദ്ദേഹം പോലീ സിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണ്ണർ

May 26th, 2018

kummanam-rajasekharan-appointed-as-mizoram-governor-ePathram
ന്യൂഡൽഹി : കേരളാ ഘടകം ബി. ജെ. പി. പ്രസിഡണ്ട് കുമ്മനം രാജ ശേഖരനെ മിസ്സോറാം ഗവർണ്ണർ ആയി നിയ മിച്ചു കൊണ്ട് രാഷ്ട്രപതി യുടെ ഉത്തരവ്.

നിലവിലെ മിസ്സോറാം ഗവർണ്ണർ ലെഫ്. ജനറൽ (റിട്ട.) നിർഭയ് ശർമ്മ യുടെ കാലാവധി മെയ് 28 ന് അവസാനി ക്കുന്നു. ഈ ഒഴിവിലേ ക്കാണ് കുമ്മന ത്തിന്റെ നിയ മനം. ഈ വർഷാവസാനം മിസ്സോ റാമിൽ നിയമ സഭാ തെരഞ്ഞെടുപ്പു നടക്കുവാന്‍ ഇരിക്കെ യാണു കുമ്മന ത്തിന്റെ നിയമനം എന്നതും ശ്രദ്ധേ യമാണ്

കോട്ടയ ജില്ലയിലെ കുമ്മനം വാളാവള്ളി യിൽ അഡ്വ. രാമ കൃഷ്ണ പിള്ള യുടെയും പാറുക്കുട്ടി യമ്മ യുടെ യും മകനായ രാജ ശേഖരൻ, കുമ്മനം ഗവ. യു. പി. സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാ സം പൂർത്തി യാക്കി. കോട്ടയം സി. എം. എസ്. കോളേ ജില്‍ നിന്ന് ബി. എസ്സ്. സി. ബിരുദ വും മുംബൈ യിൽ നിന്ന് പത്ര പ്രവര്‍ ത്തന ത്തില്‍ ബിരു ദാന ന്തര ബിരുദ വും കരസ്ഥ മാക്കിയ ശേഷം ദീപിക പത്ര ത്തിലൂടെ ജേര്‍ണ്ണലിസ്റ്റായി ജോലി ആരംഭിച്ചു. തുടര്‍ന്ന് വിവിധ പത്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്തി ട്ടുണ്ട്.

1976 ല്‍ അദ്ദേഹം സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേര്‍ന്നു. കൊച്ചി യിലെ ഫുഡ് കോര്‍പ്പറേഷനിലെ ജോലിയില്‍ നിന്ന് വിരമിച്ച ശേഷ മാണ് കുമ്മനം രാജശേഖരൻ പൊതു പ്രവര്‍ത്തന രംഗത്ത് സജീവ മാവുന്നത്.

1981ൽ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി, 1983 ൽ നിലക്കൽ ആക്ഷൻ കൗൺസില്‍ ജനറല്‍ കണ്‍വീനര്‍, 1985 ല്‍ ഹിന്ദു മുന്ന ണി ജനറല്‍ സെക്രട്ടറി, ഹിന്ദു ഐക്യ വേദി ജനറൽ കൺവീനർ, വി. എച്ച്. പി. ഓർഗ നൈസിംഗ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ ത്തി ച്ചി ട്ടുണ്ട്.

1987 ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ തിരു വനന്ത പുരം ഈസ്റ്റ് മണ്ഡല ത്തില്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥി യായി രുന്നു. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ ക്കാവില്‍ നിന്നും മല്‍സരിച്ചി രുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എഛ്. ഡി. കുമാര സ്വാമി കര്‍ണ്ണാടക മുഖ്യമന്ത്രി

May 24th, 2018

hd-kumaraswamy-taking-oath-as-karnataka-chief-minister-ePathram
ബെംഗളൂരു : കര്‍ണ്ണാടക മുഖ്യമന്ത്രി യായി എഛ്. ഡി. കുമാര സ്വാമി അധികാരമേറ്റു. ജനതാദൾ സെക്കുലർ പാര്‍ട്ടി യുടെ സംസ്ഥാന പ്രസി ഡണ്ട് കൂടിയാണ് കുമാര സ്വാമി. കോൺഗ്രസ്സ് – ജനതാ ദൾ സെക്കുലർ സഖ്യ ത്തി ന്റെ മുഖ്യ മന്ത്രി യായി കുമാര സ്വാമി അധി കാരം ഏറ്റ പ്പോള്‍ ഉപ മുഖ്യ മന്ത്രി യായി കര്‍ണ്ണാടക കോണ്‍ ഗ്രസ്സ് പ്രസിഡണ്ട് ഡോ. ജി. പരമേശ്വര യും സത്യ പ്രതിജ്ഞ ചെയ്തു.

ബുധനാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ ഗവർണ്ണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. ദേശീയ രാഷ്ട്രീയ ത്തിലെ പുതിയ സമ വായ ങ്ങള്‍ രൂപ പ്പെടുന്ന തര ത്തില്‍ പ്രതിപക്ഷ പാര്‍ട്ടി കളു ടെ സംഗമ വേദികൂടി യായി മാറി സത്യ പ്രതി ജ്ഞാ ചടങ്ങ്.

കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രി മമതാ ബാനര്‍ജി, ഡൽഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്രി വാൾ, ആന്ധ്രാ മുഖ്യ മന്ത്രി എന്‍. ചന്ദ്ര ബാബു നായിഡു, യു. പി. എ. അദ്ധ്യക്ഷ സോണിയ ഗാന്ധി, കോൺ ഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധി, സി. പി. എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബി. എസ്. പി. പ്രസിഡണ്ട് മായാവതി, സമാജ് വാദി പാർട്ടി പ്രസിഡണ്ട് അഖിലേഷ് യാദവ് തുടങ്ങീ പ്രമുഖ പ്രതി പക്ഷ പാർട്ടി കളുടെ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.

ആർക്കും കേവല ഭൂരി പക്ഷം ഇ ല്ലാതിരുന്ന കര്‍ ണ്ണാടക തെരഞ്ഞെടുപ്പ് ഫല ത്തിൽ 117 അംഗ ങ്ങളു മായി സർ ക്കാർ രൂപീ കര ണത്തിന് അവകാശ വാദം ഉന്നയിച്ച കോൺഗ്രസ്സ് – ജെ. ഡി. എസ്സ്. സഖ്യ ത്തിന് പകരം 104 അംഗ ങ്ങളുള്ള ബി. ജെ. പി.ക്ക് സർക്കാര്‍ ഉണ്ടാ ക്കു വാനായി ബി. എസ്. യെദ്യൂരപ്പയെ മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്യിച്ച ഗവര്‍ണ്ണറുടെ നടപടി ഏറെ വിവാദ മായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി വികസന ത്തിന് സ്റ്റേ

May 23rd, 2018

CHENNAI-HIGH-COURT_epathram
ചെന്നൈ : തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി രണ്ടാ മത്തെ യൂണിറ്റിന്റെ വിപുലീ കരണ ത്തിന്നു മദ്രാസ് ഹൈക്കോടതി യുടെ സ്റ്റേ. കമ്പനി യുടെ രണ്ടാം ഘട്ട വിപുലീകരണം തടയണം എന്ന് ആവശ്യ പ്പെട്ട് സമീപ വാസികള്‍ നല്‍കിയ ഹര്‍ജി യി ലാണ് ഹൈ ക്കോടതി യുടെ വിധി വന്നത്.

സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ യൂണിറ്റു മൂലം ജലവും വായു വും മണ്ണും വിഷ മയ മാക്കുന്നു എന്നതിനാൽ പരി സ്ഥിതി പ്രശ്‌ന ങ്ങള്‍ക്ക് പരിഹാരം കാണണം എന്ന ആവശ്യ വു മായി നടന്നു വന്ന ബഹു ജന സമരം 100 ദിവസം പിന്നിട്ടപ്പോഴാണ് പ്രക്ഷോഭം ശക്ത മാക്കിയത്. ഈ സാഹചര്യ ത്തിലാണു കോടതി യുടെ വിധി വന്നിരി ക്കു ന്നത്. ഇടക്കാല സ്‌റ്റേ യാണ് കോടതി അനു വദി ച്ചി രി ക്കുന്നത്.

1200 ടണ്‍ ചെമ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറി യുടെ ശേഷി 2400 ടണ്‍ ആക്കി ഉയര്‍ ത്തു വാനുള്ള ശ്രമ മാണ് കമ്പനി നടത്തി ക്കൊ ണ്ടി രുന്നത്. പ്ലാന്റു കളിൽ നിന്ന് ഉയരുന്ന വിഷപ്പുകയും പുറന്തള്ളുന്ന രാസ മാലിന്യ ങ്ങളും സമീപ പ്രദേശ ങ്ങളിൽ ക്യാന്‍സറും മറ്റു മാരക രോഗ ങ്ങൾക്കും കാരണ മാ കുന്നു എന്ന് പൊതു ജന ങ്ങള്‍ക്ക് പരാതി നില നില്‍ക്കുന്നുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ പത്തു മരണം

May 23rd, 2018

sterlite-protest-thoothukudi-ePathram
തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടി യില്‍ സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന ബഹു ജന സമരം ആക്രമാ സക്ത മായ തിനെ ത്തുടര്‍ന്നുണ്ടായ പോലീസ് വെടി വെപ്പില്‍ പത്തു പേര്‍ കൊല്ല പ്പെട്ടു. വെടി വെപ്പിലും ലാത്തി ച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരി ക്കേറ്റി ട്ടുണ്ട്.

ജനവാസ മേഖല യിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് എതിരെ യാണ് ജനകീയ പ്രക്ഷോഭം തുടങ്ങി യത്. കമ്പനി ക്ക് എതിരെ സുപ്രീം കോടതിയെ സമീപി ച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരുവാന്‍ ഉത്തരവിട്ടു.

കമ്പനി യുടെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി യതോടെ യാണ് ജനകീയ പ്രക്ഷോഭം ശക്ത മായത്.

സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് പ്രവര്‍ ത്തിക്കാന്‍ അനു വദി ക്കരുത് എന്നും ഇതിന് കേന്ദ്ര സംസ്ഥാന സര്‍ ക്കാ രു കള്‍ ഇട പെടണം എന്നുമാണ് പ്രക്ഷോ ഭകര്‍ ഉന്നയിച്ച ആവശ്യം.

ഇവിടെ നില നില്‍ക്കുന്ന നിരോധനാജ്ഞ ലംഘിച്ച് സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിലേക്ക് മാര്‍ച്ച് നട ത്തിയ സമര ക്കാരും പോലീസും തമ്മിലു ണ്ടായ ഏറ്റു മുട്ടലിനെ ത്തുടര്‍ന്ന് പോലീസിന്നു നേരെ കല്ലേറു ണ്ടായി. തുടര്‍ ന്നാണ് വെടി വെപ്പു ണ്ടായത്.

  • Image credit : ANI

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൃത്രിമ ഗര്‍ഭ ധാരണം : കുഞ്ഞിന്റെ ജനന സര്‍ട്ടി ഫിക്കറ്റില്‍ അച്ഛന്റെ പേര്‍ ആവശ്യമില്ല
Next »Next Page » തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി വികസന ത്തിന് സ്റ്റേ »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine