കായിക പരിശീലന ത്തിന് ദിവസവും ഒരു പീരിയഡ് വേണം : സി. ബി. എസ്. ഇ.

April 23rd, 2018

central-board-of-secondary-education-cbse-logo-ePathram
ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥി കള്‍ക്ക് കായിക പരി ശീലന ത്തി നായി ദിവസവും ഒരു പീരിയഡ് നിര്‍ബ്ബന്ധ മായും നീക്കി വെക്കണം എന്ന് സി. ബി. എസ്. ഇ. വ്യായാമം ഇല്ലാതെ അലസ രായി മാറുന്നത് തടയു ന്ന തി നാണ് സി. ബി. എസ്. ഇ. യുടെ പുതിയ നിര്‍ദ്ദേശം.

9 മുതല്‍ 12 വരെ യുള്ള ക്ലാസ്സു കളിലെ കുട്ടി കള്‍ക്ക് ഹെല്‍ത്ത് ആന്‍ഡ് ഫിസിക്കല്‍ എജ്യുക്കേഷന്‍ നല്‍കു ന്നതു മായി ബന്ധ പ്പെട്ട് 150 പേജു വരുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ അടങ്ങിയ മാന്വല്‍ സി. ബി. എസ്. ഇ. റിലീസ് ചെയ്തിട്ടുണ്ട്.

എല്ലാ വിദ്യാര്‍ത്ഥി കള്‍ ക്കും കായിക വിദ്യാഭ്യാസം ലഭ്യ മാക്കുന്ന തിന്ന് ദിവസവും സ്പോര്‍ട്ട്സ് പീരിയഡു കള്‍ നല്‍കണം. വിദ്യാര്‍ത്ഥി കള്‍ ക്കുള്ള കായിക വിനോ ദ ങ്ങ ളുടെ പട്ടികയും നിര്‍ദ്ദേ ശിച്ചി ട്ടുണ്ട്.

ഇതില്‍ ഇഷ്ടമുള്ള കായിക വിനോദം തെര ഞ്ഞെ ടുക്കു വാന്‍ ഈ പീരി യഡു കളില്‍ കുട്ടി കളെ അനു വദിക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കുട്ടി കളുടെ കായിക പരി ശീലനം അദ്ധ്യാ പകര്‍ വില യിരു ത്തുകയും ഗ്രേഡു കള്‍ നല്‍കുകയും ചെയ്യണം.

മാത്രമല്ല 10, 12 ക്ലാസ് പരീക്ഷ കള്‍ക്ക് ഈ ഗ്രേഡു കള്‍ നിര്‍ബ്ബ ന്ധമായും പരി ഗണിക്കും എന്നും ഇത് മാര്‍ക്ക് ലിസ്റ്റില്‍ രേഖ പ്പെടുത്തുകയില്ലാ എന്നും അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്താല്‍ വധ ശിക്ഷ

April 22nd, 2018

india-approves-death-penalty-for-rape-of-girls-under-age-12-ePathram
ന്യൂഡൽഹി : 12 വയസ്സിൽ താഴെയുള്ള പെൺകുട്ടി കളെ ബലാത്സംഗം ചെയ്താൽ വധ ശിക്ഷ നൽകുന്ന തര ത്തിൽ ക്രിമിനൽ നിയമം ഭേദഗതി ചെയ്യാനുള്ള ഒാർഡിനൻസിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകി. ബലാത്സംഗ കേസു കളുടെ വിചാരണ നടപടി കള്‍ വേഗത്തില്‍ ആക്കു വാനും തീരുമാനമായി.

കുട്ടികൾക്ക് എതിരായ ലൈംഗിക കുറ്റ കൃത്യങ്ങൾ തട യുന്ന ‘പോക്സോ’ നിയമ ത്തിൽ ശിക്ഷകൾ കടുപ്പിച്ച് നിയമ ഭേദഗതി കൊണ്ടു വരും എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയി ച്ചതിനു പിന്നാലെ യാണ് ഈ വിഷയ ത്തില്‍ കേന്ദ്ര മന്ത്രി സഭയുടെ അനുമതി.

12 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍ കുട്ടികളെ ബലാത്സംഗം ചെയ്യുന്ന വര്‍ക്കുള്ള കുറഞ്ഞ ശിക്ഷ യായി നിര്‍ദ്ദേശി ക്കുന്നത് 20 വർഷത്തെ കഠിന തടവോ ആജീവ നാന്തതടവോ വധ ശിക്ഷയോ നൽകണം എന്നാണ്.

16 വയസ്സില്‍ താഴെ യുള്ള പെണ്‍ കുട്ടിയെ ബലാ ത്സംഗം ചെയ്താല്‍ ലഭി ക്കുന്ന കുറഞ്ഞ ശിക്ഷ 10 വര്‍ഷ ത്തില്‍ നിന്ന് 20 വര്‍ഷ മാക്കി. ഇത് ജീവ പര്യന്ത മായി വര്‍ദ്ധി പ്പി ക്കുവാനും വ്യവസ്ഥയുണ്ട്.

The Protection of Children from Sexual Offences Act : POCSO

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജനാധിപത്യം അപകട ത്തില്‍ : യശ്വന്ത് സിൻഹ ബി. ജെ. പി. വിട്ടു

April 22nd, 2018

formar-minister-yashwant-sinha-ePathram
ന്യൂഡല്‍ഹി : മുതിര്‍ന്ന ബി. ജെ. പി. നേതാവും ധന മന്ത്രി യും ആയിരുന്ന യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു.  ജനാ ധി പത്യം സംരക്ഷിക്കു വാനായിട്ടാണ് ബി. ജെ. പി. യില്‍ നിന്നും രാജി വെക്കുന്നത്.  എല്ലാ തരത്തി ലുമുള്ള പാര്‍ട്ടി രാഷ്ട്രീയ ത്തില്‍ നിന്നും താന്‍ ‘സന്യാസം’ സ്വീകരി ക്കുക യാണ്. ബി. ജെ. പി. യുമായുള്ള എല്ലാ ബന്ധ വും അവ സാനി പ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

യശ്വന്ത് സിന്‍ഹ യും ബി. ജെ. പി. യുടെ എം. പി. ശത്രു ഘ്‌നന്‍ സിന്‍ഹ യും ചേര്‍ന്ന് രൂപീ കരിച്ച രാഷ്ട്ര മഞ്ചി ന്റെ വേദി യില്‍ വച്ചായിരുന്നു പാര്‍ട്ടി വിടുന്ന തിനെ ക്കുറിച്ചുള്ള സിന്‍ഹ യുടെ പ്രഖ്യാപനം.

പ്രധാന മന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ധന മന്ത്രി അരുൺ ജെയ്റ്റ്ലി, അമിത് ഷാ എന്നിവരെ പാര്‍ട്ടി ക്കു ള്ളില്‍ നിന്നു കൊണ്ട് സ്ഥിര മായി വിമര്‍ ശിച്ചി രുന്നു. ഉയർന്ന മൂല്യമുള്ള നോട്ടു കൾ നിരോധിച്ച നടപടിയെ മുഹമ്മദ് ബിൻ തുഗ്ലക്കു മായി ഉപമിച്ച് നടത്തിയ സിൻഹയുടെ പ്രസ്താ വന വിവാദം ആയി രുന്നു. ജി. എസ്. ടി (ചരക്കു സേവന നികുതി) നടപ്പാക്കിയ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി യെ മന്ത്രി സ്ഥാനത്തു നിന്നും പുറത്താ ക്കണം എന്നും യശ്വന്ത് സിന്‍ഹ ആവശ്യ പ്പെട്ടിരുന്നു.

വാജ്‌പേയി മന്ത്രി സഭ യില്‍ ധനം, വിദേശ കാര്യം വകുപ്പു കളാണ് യശ്വന്ത് സിന്‍ഹ കൈകാര്യം ചെയ്തി രുന്നത്. നിലവിൽ ബി. ജെ. പി. ദേശീയ നിർവ്വാഹക സമിതി അംഗ മാണ്. ദേശീയ നേതൃത്വ ത്തോട് നില നിന്ന കടുത്ത വിയോജിപ്പാണ് പാർട്ടി വിടു ന്നതിന് കാരണ മായത് എന്നറിയുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു : ത്രിപുര മുഖ്യമന്ത്രി

April 18th, 2018

tripura-chief-minister-biplab-kumar-deb-ePathram
അഗര്‍ത്തല : മഹാ ഭാരത കാലത്തു തന്നെ ഇന്ത്യ യില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റ് സംവി ധാന ങ്ങളും കൃത്രിമ ഉപഗ്രഹ ങ്ങള്‍ അടക്ക മുള്ള സാങ്കേതിക വിദ്യകള്‍ നില നിന്നിരുന്നു എന്ന് ബി. ജെ. പി. നേതാവും ത്രിപുര മുഖ്യ മന്ത്രി യുമായ ബിപ്ലവ് ദേബ്. 

പലരും ഈ വസ്തുത തള്ളി ക്കളഞ്ഞേക്കാം. എന്നാല്‍ ഇന്റർ നെറ്റ് ഇല്ലാ യിരുന്നു എങ്കില്‍ എങ്ങനെ യാണ് സഞ്ജയന് കുരു ക്ഷേത്ര യുദ്ധ ത്തെപ്പറ്റി ധൃത രാഷ്ട്രര്‍ക്ക് വിശദീ കരിച്ച് നല്‍കു വാന്‍ കഴിയുക?. ഇതിനർത്ഥം അക്കാലത്ത് സാറ്റ ലൈറ്റും ഇന്റര്‍ നെറ്റും ഉള്‍പ്പെടെ യുള്ള സാങ്കേതിക വിദ്യകള്‍ ഈ നാട്ടില്‍ വ്യാപക മായി രുന്നു എന്നു തന്നെ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതു വിതരണ വകു പ്പിന്റെ പ്രാദേശിക ശില്‍പ ശാല യിലാണ് ത്രിപുര മുഖ്യമന്ത്രി ഈ അവകാശ വാദം നട ത്തി യത്. ഇത്തരം അത്യാ ധുനിക സാങ്കേതിക വിദ്യകളു ണ്ടാ യിരുന്ന രാജ്യത്ത് ജനിക്കാന്‍ സാധിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നു എന്നും ബിപ്ലബ് ദേബ് പറഞ്ഞു

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സർക്കാർ രേഖ കളിൽ ദലിത്​ എന്ന പദ പ്രയോഗം പാടില്ല

April 15th, 2018

logo-government-of-india-ePathram
ന്യൂഡൽഹി : പട്ടിക ജാതി വിഭാഗ ക്കാരു മായി ബന്ധ പ്പെട്ട ഒൗദ്യോഗിക ഇട പാടു കളിൽ ‘ദലിത്’ എന്ന പദം പ്രയോഗിക്കാൻ പാടില്ല എന്ന് കേന്ദ്ര – സംസ്ഥാന സർക്കാര്‍ വകുപ്പു കൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നല്‍കി.

പട്ടിക ജാതി വിഭാഗ ക്കാരെ അവര്‍ ഉൾപ്പെടുന്ന ജാതി യുടെ പേരിൽ മാത്രമേ പരാമർശി ക്കാവൂഎന്നും ‘ഹരിജൻ’ എന്ന പദം ഉപയോഗിച്ച് വിശേഷിപ്പിക്കാൻ പാടില്ല എന്നും സംസ്ഥാന ങ്ങളോടും കേന്ദ്ര ഭരണ പ്രദേശ ങ്ങളോടും നിഷ്കർഷിക്കുന്നുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്
Next »Next Page » മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു : ത്രിപുര മുഖ്യമന്ത്രി »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine