അസം വർഗ്ഗീയ കലാപത്തിൽ 40 പേർ കൊല്ലപ്പെട്ടു

July 26th, 2012

assam-violence-epathram

കൊക്രാജർ : ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറ്റം നടത്തിയ ന്യൂനപക്ഷ സമുദായാംഗങ്ങളും അസമിലെ പരമ്പരാഗത ബോഡോ ഗോത്ര വർഗ്ഗക്കാരും തമ്മിൽ കാലങ്ങളായി നിലവിലുള്ള സംഘർഷം നിയന്ത്രണാതീതമായതിനെ തുടർന്ന് ഇവിടെ നിന്ന് വൻ തോതിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എട്ട് മൃതശരീരങ്ങൾ കൂടി ഇന്ന് കണ്ടെടുത്തതോടെ വർഗ്ഗീയ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. കലാപത്തെ തുടർന്ന് ഇവിടെ അനിശ്ചിതകാല നിശാ നിയമം നടപ്പിലാക്കുകയും കണ്ടാൽ ഉടനെ വെടി വെയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ വിന്യസിച്ച പതിമൂന്ന് സൈനിക സംഘങ്ങൾ ഫ്ലാഗ് മാർച്ച് നടത്തി. കലാപത്തിന് നേതൃത്വം നൽകുന്നവരെ ഉടൻ പിടികൂടാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബംഗ്ലാദേശിൽ നിന്നും വൻ തോതിൽ അനധികൃത കുടിയേറ്റങ്ങൾ നടക്കുന്ന ഈ പ്രദേശത്ത് ഏറെ കാലമായി സംഘർഷം നില നിൽക്കുന്നു. കലാപത്തെ തുടർന്ന് അന്താരാഷ്ട്ര അതിർത്തി അടയ്ക്കുകയും അതിർത്തിയിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തു. അക്രമി സംഘങ്ങൾക്ക് അതിർത്തി കടന്ന് വരാനുള്ള എല്ലാ പഴുതുകളും സൈന്യം അടച്ചു എന്ന് അധികൃതർ വ്യക്തമാക്കി. രണ്ടു ലക്ഷത്തോളം ആളുകൾ ഭവന രഹിതരായി. ഇവർക്കായി 125 അഭയാർത്ഥി കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു എന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആർ. കെ. സിങ്ങ് അറിയിച്ചു. മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ അദ്ധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ക്യാപ്‌റ്റന്‍ ലക്ഷ്‌മി എന്ന വീരപുത്രി

July 23rd, 2012

captain-lakshmi-epathram

കാണ്‍പൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീരപുത്രി ക്യാപ്റ്റന്‍ ലക്ഷ്മി സൈഗള്‍ അന്തരിച്ചു. 98 വയസായിരുന്നു. രാവിലെ പതിനൊന്നു മണിയോടെ കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്. സ്വാതന്ത്ര സമര സേനാനിയായ ഇവര്‍ സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ആയിരത്തിലധികം അംഗങ്ങളുണ്ടായിരുന്ന ഝാന്‍സി റാണി റെജിമെന്റിന്റെ കേണലായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര സമര സേനാനി കള്‍ക്കിടയിലെ വിപ്ലവ സ്ത്രീ സാന്നിദ്ധ്യമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി.

പ്രശസ്ത അഭിഭാഷകനായിരുന്ന ഡോ. എസ് സ്വാമിനാഥന്റെയും, സ്വാതന്ത്ര്യ സമര സേനാനിയും എം. എല്‍. എ. യും എം. പി. യുമായിരുന്ന എ. വി. അമ്മുക്കുട്ടിയുടെയും മകളായി 1914ല്‍ ചെന്നൈയിലാണ് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജനനം. പാലക്കാട് ആനക്കര വടക്കത്ത് കുടുംബാംഗമാണ്. സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഏറെ സംഭാവനകള്‍ നല്‍കിയ ഒരു കുടുംബമാണിത്. ഐ. എന്‍. എ. യില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് സഹപ്രവര്‍ത്തകനായ പ്രേം കുമാര്‍ സൈഗാളിനെ കണ്ടുമുട്ടിയത്‌. പിന്നീട് പ്രേം കുമാര്‍ സൈഗാള്‍ ഇവരുടെ ജീവിത പങ്കാളിയായി. മെഡിക്കല്‍ ബിരുദങ്ങള്‍ നേടിയ ഇവര്‍ ദീര്‍ഘകാലം ആരോഗ്യ രംഗത്തു സേവനമനുഷ്ഠിച്ചു. ക്യാപ്റ്റന്‍ ലക്ഷ്മി കാണ്‍പൂര്‍കാരുടെ പ്രിയപ്പെട്ട ‘മമ്മീജി’ യാണ്. 1971 മുതല്‍ സി. പി. എം. അംഗത്വമുള്ള ക്യാപ്റ്റന്‍ ലക്ഷ്മി 2002ല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനെതിരെ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. 1998 ല്‍ പദ്മ വിഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം ഇവരെ ആദരിച്ചു. മുന്‍ എം. പി. യും സി. പി. ഐ. എം. കേന്ദ്ര കമ്മറ്റി അംഗവുമായ സുഭാഷിണി അലി മകളാണ്.

തികഞ്ഞ മനുഷ്യ സ്നേഹിയായ ഇവരുടെ ജീവിതം മുഴുവന്‍ രാജ്യത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. പാവപ്പെട്ടവര്‍ക്കായി ഒട്ടേറെ ആരോഗ്യ – സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഇവര്‍ മരണം വരെ സജ്ജീവ പങ്കാളിയായിരുന്നു. ആതുര സേവനം നടത്തുക എന്ന ഉദ്ദേശത്തോടെയാണ്‌ തന്റെ ജീവിത വഴിയായി വൈദ്യ ശാസ്‌ത്രത്തെ തെരഞ്ഞെടുത്തത് തന്നെ‌. മരണത്തിലും തന്റെ ആ ആത്മാര്‍ഥത അവര്‍ നിലനിര്‍ത്താന്‍ ശ്രമിച്ചു. മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്നും ശരീരം പഠനത്തിനായി നല്‍കണമെന്നും അവര്‍ ആഗ്രഹിച്ചു. ആ മഹതിയുടെ ആഗ്രഹപ്രകാരം മരിച്ച ഉടനെ അവരുടെ കണ്ണുകള്‍ ദാനം ചെയ്‌തു. മൃതദേഹം കാണ്‍പൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തിനായി വിട്ടു കൊടുത്തു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവതിയെ ഗ്രാമീണര്‍ നഗ്നയാക്കി മര്‍ദ്ദിച്ചു

July 23rd, 2012
violence-against-women-epathram
ഉദയ്പൂര്‍: അവിഹിതബന്ധം ആരൊപ്പിച്ച് രാജ്യസ്ഥാനിലെ ഉദയ്പൂരില്‍ യുവതിയെ ഗ്രാമീണര്‍ നഗ്നയാക്കി മര്‍ദ്ദിച്ചു. അയല്‍‌വാസിയായ കാമൂകനോടൊപ്പം നാടുവിട്ട യുവതിയെ തിരികെ കോണ്ടു വന്ന ശേഷം ഗ്രാമത്തിലെ ഭരണ സമിതി വിചാരണ നടത്തി. തുടര്‍ന്ന് യുവതിയെ നഗ്നയാക്കി നടത്തുകയും മര്‍ദ്ദിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തു. യുവാവിനേയും ഗ്രാമീണര്‍ മര്‍ദ്ദിച്ചു. സംഭവം അറിഞ്ഞെത്തിയ പോലീസിനു നേരെയും ഗ്രാമവാസികള്‍ ആക്രമണം നടത്തി. കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്കുണ്ട്. യുവതിയെ പോലീസ് രക്ഷപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on യുവതിയെ ഗ്രാമീണര്‍ നഗ്നയാക്കി മര്‍ദ്ദിച്ചു

പ്രണബ് മുഖര്‍ജി ഇനി പ്രഥമ പൌരന്‍

July 22nd, 2012

Pranab Mukherjee-epathram

ന്യൂഡല്‍ഹി: ഇന്ത്യയുടെ 13ാമത് രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി തെരെഞ്ഞെടുക്കപെട്ടു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് പ്രണബ് മുഖര്‍ജി. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും മുന്‍ ലോക് സഭാ സ്പീക്കറുമായ പി.എ സങ്മയായിരുന്നു പ്രണബിന് എതിരെ മത്സരിച്ചത്.  പകുതി സംസ്ഥാനങ്ങളിലെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ തന്നെ സങ്മയേക്കാള്‍ വ്യക്തമായ ലീഡ്‌ നേടാന്‍ പ്രണബിന് കഴിഞ്ഞു. ബിജെപി അധികാരത്തിലുള്ള  ഛത്തിസ് ഗഢ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ മാത്രമാണ് സാഗ്മയ്ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. എന്നാല്‍ ബി. ജെ. പി. ഭരിക്കുന്ന  കര്‍ണാടകയില്‍ പ്രണബിനാണ് വോട്ടുകള്‍ കൂടുതല്‍ കിട്ടിയത്‌ . ഇവിടെ 19 ബി. ജെ. പി എം.എല്‍.എമാര്‍ പ്രണബിന് വോട്ടുചെയ്തപ്പോള്‍  പ്രണബ് 117 വോട്ടുകള്‍ ലഭിച്ചു, സങ്മയ്ക്ക് 103 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കേരളത്തിലെ മുഴുവന്‍ വോട്ടുകളും പ്രണബിന് ലഭിച്ചു. 15 പേരുടെ വോട്ടുകള്‍ അസാധുവായി. ഇതില്‍  സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിംഗിന്റെ വോട്ടും ഉള്‍പ്പെടും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാരുതി തൊഴിൽ തർക്കം : 100 പേർ അറസ്റ്റിൽ

July 19th, 2012

maruti-suzuki-count-on-us-epathram

മാരുതിയുടെ മാനേസർ ഫാക്ടറിയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 85 പേർക്ക് പരിക്കുണ്ട്. സംഘർഷത്തിന് മാനേജ്മെന്റും തൊഴിലാളികളും പരസ്പരം പഴി ചാരുന്നുവെങ്കിലും 100 തൊഴിലാളികളെയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫാക്ടറിയുടെ പ്രവർത്തനം അനിശ്ചിതകാലത്തേക്ക് നിലച്ചു. ആയിരത്തോളം പോലീസുകാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. വധ ശ്രമം, മുതൽ നശിപ്പിക്കൽ എന്നീ കുറ്റം ചുമത്തി അൻപതോളം തൊഴിലാളികൾക്കെതിരെ പൊലീസ് കേസെടുത്തു.

ജോലി ചെയ്യുന്നതിനിടയിൽ സൂപ്പർവൈസറും ഒരു തൊഴിലാളിയും തമ്മിലുണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതു പിന്നീട് വ്യാപകമായ അക്രമത്തിലേക്കും തീ വെപ്പിലേക്കും എത്തി. തർക്കം തുടങ്ങിയ തൊഴിലാളിയെ സസ്പെൻഡ് ചെയ്തതോടെ പ്രശ്നം വഷളായി. മാനേജ്മെന്റ് യോഗം നടക്കുന്ന ഹാളിലേക്ക് തൊഴിലാളികൾ ഇരച്ചു കയറി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. ഫാക്ടറിയിൽ അഞ്ചിടങ്ങളിലായി തീ വെയ്ക്കുകയും ചെയ്തു എന്നാണ് പോലീസ് കേസ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാജേഷ് ഖന്ന അന്തരിച്ചു
Next »Next Page » പ്രണബ് മുഖര്‍ജി ഇനി പ്രഥമ പൌരന്‍ »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine