കൂടംകുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്‌ക്കുവാൻ അനുമതി

August 11th, 2012

koodamkulam

ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയം കമ്മിഷന്‍ ചെയ്യുന്നതിന്റെ ആദ്യ പടിയായി നിലയത്തിലെ ആദ്യ യൂണിറ്റില്‍ ഇന്ധനം നിറയ്‌ക്കാന്‍ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ്‌ അനുമതി നല്‍കി. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ്‌ ചെയര്‍മാന്‍ എസ്‌. എസ്‌. ബജാജ്‌ മുംബൈയില്‍ വെച്ചാണ് അനുമതി നല്‍കിയ വിവരം അറിയിച്ചത്‌. വിവാദങ്ങളെ തുടര്‍ന്നാണ്‌ ഇന്ധനം നിറയ്‌ക്കല്‍ ഇത്രയും വൈകിയതെന്നും, റഷ്യന്‍ സഹകരണത്തോടെ നിര്‍മിച്ച ആദ്യ യൂണിറ്റില്‍ നിന്ന്‌ ആയിരം മെഗാ വാട്ട്‌ യൂണിറ്റ്‌ വൈദ്യുതിയാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്പുഷ്‌ട യുറേനിയം ഇന്ധനമായി ഉപയോഗിക്കുന്ന ഈ ആണവ നിലയത്തിനെതിരെ ശക്തമായ സമരം നിലനില്‍ക്കെയാണ് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി. എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായാലും ഇന്ധനം നിറയ്‌ക്കല്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ആരംഭിക്കുമെന്നു ദേശീയ ആണവോര്‍ജ കോര്‍പറേഷന്‍ ഡയറക്‌ടര്‍ ശിവ്‌ അഭിലാഷ്‌ ഭരദ്വാജ്‌ അറിയിച്ചു. എന്നാല്‍ കൂടംകുളം ആണവ നിലയത്തിനെതിരെ സമരം തുടരുമെന്ന് സമര സമിതിയും അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്‌ത്രീകള്‍ ജീന്‍സ്‌ ധരിച്ചാല്‍ സദാചാര പോലീസിന്റെ ആസിഡ്‌ ആക്രമണം

August 7th, 2012

moral-policing-epathram

റാഞ്ചി: സദാചാര പോലീസിന്റെ ആക്രമണ മുന്നറിയിപ്പ്‌ റാഞ്ചിയിലും. സ്‌ത്രീകള്‍ ജീന്‍സോ, ദുപ്പട്ടയോ ധരിച്ചു പുറത്തിറങ്ങിയാല്‍ ആസിഡ്‌ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഝാര്‍ഖണ്ഡ്‌ തലസ്‌ഥാനമായ റാഞ്ചിയില്‍ പരക്കെ പോസ്റ്ററുകള്‍. ഝാര്‍ഖണ്ഡ്‌ മുക്‌തി സംഘ്‌ എന്ന സംഘടനയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പോലീസ്‌ നിരീക്ഷിച്ചു വരികയാണെന്നും ഇതിനു പിന്നില്‍ ആരായാലും പിടിക്കുമെന്നും പോലിസ്‌ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

മേഘസ്ഫോടനം; വടക്കന്‍ സംസ്ഥാനങ്ങളില്‍ നിരവധി മരണം

August 5th, 2012
ഡെറാ‍ഡൂന്‍:ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ ഉള്‍പ്പെടെ ഉള്ള വടക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മേഘസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം നാല്പതു കവിഞ്ഞു. മരിച്ചവരില്‍ രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.  നൂറിലധികം പേരെ കാണാതായിട്ടുണ്ട്.  ചെനാബ്, ഉത്ഡ്, ബസന്തര്‍,തവി തുടങ്ങിയ നദികള്‍ കരകവിഞ്ഞൊഴുകി കനത്ത നാശമാണ് വിതച്ചു കൊണ്ടിരിക്കുന്നത്.കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും വെള്ളത്തില്‍ ഒലിച്ചു പോകുകയും ചെയ്തു. ഗര്‍വാള്‍ മേഘലയില്‍ ആണ് എറ്റവും അധികം നാശനഷ്ടം ഉണ്ടായിരിക്കുന്നത്.   രക്ഷാപ്രവര്‍ത്തനത്തിനു സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം നേരിടുന്നുണ്ട്. ഗംഗോത്രി ബദരിനാഥ്  കേദാര്‍നാഥ് എന്നിവിടങ്ങളിലേക്കുള്ള ചാര്‍ദാം യാത്രക്കാരായ തീര്‍ഥാടകര്‍ ഗംഗോത്രി മേഘലയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ആലിപ്പഴവര്‍ഷവും ഇടിയും ചേര്‍ന്ന് എത്തുന്ന കനത്ത മഴയെ ആണ് മേഘസ്ഫോടനം അഥവാ ക്ലൌഡ് ബേസ്റ്റ് എന്ന് ശാസ്ത്ര ലോകം വിളിക്കുന്നത്. ഏതാനും നിമിഷത്തേക്ക് ആയിരിക്കും ഈ പ്രതിഭാസം ഉണ്ടാകുക. എന്നാല്‍ അതിന്റെ ഫലമായി വലിയതോതില്‍ ഉള്ള വെള്ളമാണ് ഭൂമിയില്‍ പതിക്കുക. ആലിപ്പഴ വര്‍ഷം നിലക്കുമെങ്കിലും കനത്ത മഴതുടരുകയും ചെയ്യും. 1908-ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായി ഇത്തരം ഒരു പ്രതിഭാസം ഉണ്ടായതായി രേഖപ്പെടുത്തിയിരിക്കുന്നത്. 1970-ല്‍ ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മേഘസ്ഫോടനമാണ് ഈ ഗണത്തില്‍ പെട്ട ഏറ്റവും വലുത്. 2005-ല്‍ മുംബൈയിലും 2010-ല്‍ കാശ്മീരിലും മേഘസ്ഫോടനത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിമി നിരോധനം പ്രത്യേക ട്രൈബ്യൂണല്‍ ശരിവച്ചു

August 4th, 2012
ന്യൂഡെല്‍ഹി: സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) ക്ക്  കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പ്രത്യേക ട്രൈബ്യൂണല്‍ ശരിവച്ചു. തീവ്രവാദ സംഘടനായ സിനിമിക്ക് പാക്കിസ്ഥാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ തൊയ്ബയുമായും  ഇന്ത്യന്‍ മുജാഹിദീനുമായും ബന്ധമുണ്ടെന്നും ഇന്ത്യയില്‍ നടക്കുന്ന പല ഭീകരാക്രമണങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സിമി നിരോധനത്തിനു കാരണമയി പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് സംഘടനയുടെ നിരോധനം രണ്ടു വര്‍ഷത്തേക്ക് കൂടെ നീട്ടിയത്. ഇതു ശരിവച്ചു കോണ്ട് ട്രൈബ്യൂണല്‍ അധ്യക്ഷനായ ഡെല്‍ഹി ഹൈക്കോടതി ജഡ്ജി വി.കെ. ഷാലി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. 2001 സെപ്റ്റംബറില്‍ ആണ് കേന്ദ്രസര്‍ക്കാര്‍ സിമിയെ നിരോധിച്ചത്. ഇതിനെതിരെ ഇവര്‍ വിവിധ കോടതികളെ സമീപിച്ചു വെങ്കിലും അനുകൂലമായ വിധി നേടുവാന്‍ ആയില്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രഭാത സവാരിക്കിടെ കാണാതായ കെ.എസ്.സുദര്‍ശനെ കണ്ടെത്തി

August 4th, 2012
മൈസൂര്‍: പ്രഭാത സവാരിക്കിടെ കാണാതായ ആര്‍.എസ്.എസ് മുന്‍ സര്‍ സംഘ ചാലക്  കെ.എസ്.സുദര്‍ശനെ (81) കണ്ടെത്തി. അദ്ദേഹം സുരക്ഷിതനാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൈസൂരില്‍ സഹോദരന്‍ രമേശിനെ സന്ദര്‍ശിക്കുവാന്‍ എത്തിയ സുദര്‍ശന്‍ രാവിലെ അഞ്ചരയോടെ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു.  ഏറെ നേരമായിട്ടും അദ്ദേഹത്തെ കാണാതായതോടെ സഹോദരന്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ചാമുണ്ഡി ഹില്‍‌സ് ലളിത് മഹല്‍ ഹോട്ടലിന്റെ  ഹെലിപ്പാഡ് റോഡിനു സമീപത്തുള്ള കെസെരെ എക്സ്റ്റണ്‍ഷനില്‍ അദ്ദേഹത്തെ കണ്ടെത്തി. ഇതിനിടയില്‍ വഴിതെറ്റി അഞ്ചുകിലോമീറ്ററോളം സഞ്ചരിച്ചിരുന്നു.കെസെരെ എക്സ്റ്റണ്‍ഷനില്‍ അശ്വഥ് എന്ന ആളുടെ വീട്ടില്‍ വെള്ളം ചോദിച്ച് എത്തിയ സുദര്‍ശനെ തിരിച്ചറിഞ്ഞില്ലെങ്കിലും അദ്ദേഹം വീട്ടിനകത്തേക്ക് ക്ഷണിച്ചു പരിചരിച്ചു. പിന്നീട് ചാനലില്‍ വാര്‍ത്ത വന്നത് കണ്ടപ്പോളാണ് തന്റെ വീട്ടില്‍ എത്തിയിരിക്കുന്നത് സുദര്‍ശന്‍ ആണെന്ന് തിരിച്ചറിഞ്ഞത്.  തുടര്‍ന്ന് അശ്വഥ് പൊലീസില്‍ വിവരം അറിയിച്ചു. സുദര്‍ശന്‍ മൈസൂരില്‍ സുരക്ഷിതനാണെന്ന് ആര്‍.എസ്.എസ്-ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാജ്യം കടുത്ത വരള്‍ച്ചയിലേക്ക്‌
Next »Next Page » സിമി നിരോധനം പ്രത്യേക ട്രൈബ്യൂണല്‍ ശരിവച്ചു »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine