
- എസ്. കുമാര്‍
വായിക്കുക: ഇന്ത്യ, വ്യവസായം, സാമ്പത്തികം
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും നല്ല തപാല്‍ സമ്പ്രദായം ഇന്ത്യയിലെതാണ്. മേല്‍വിലാസക്കാരനെ തേടിച്ചെന്നു തപാല്‍ ഉരുപ്പിടി കയ്യോടെ ഏല്‍പ്പിക്കുന്ന രീതി മറ്റെവിടെയും ഇല്ല. പതിനായിരക്കണക്കിനു പേരാണ് തപാല്‍ വകുപ്പില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ലോകം ഏറെ മാറി. സാങ്കേതിക വിദ്യ എല്ലാവരുടെ അരികിലും എത്തിയതോടെ തപാല്‍ സമ്പ്രദായത്തെ മറക്കാന്‍ തുടങ്ങി കാലത്തിനുസരിച്ച് കോലം മാറിയില്ലെങ്കില്‍ ഇനി നിലനില്‍പ്പില്ല എന്ന് മനസിലാക്കിയ തപാല്‍ വകുപ്പ് ബാങ്ക് തുടങ്ങുന്നു. റിസര്‍വ് ബാങ്കിന്റെ അംഗീകാരം കിട്ടിയാല്‍ ‘പോസ്റ്റ് ഓഫ് ബാങ്ക് ഇന്ത്യ’ യാഥാര്‍ത്യമാകും. ഇപ്പോള്‍ തന്നെ കത്തിടപാടുകള്‍ കുറഞ്ഞു വരികയും അപേക്ഷകളും മറ്റും ഓണ്‍ ലൈന്‍ വഴി കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗിച്ച് വരുന്നതിനാല്‍ പരമ്പരാഗതമായി സ്വീകരിച്ചു പോരുന്ന വഴി മാറി ചിന്തിക്കാന്‍ തപാല്‍ വകുപ്പും ആലോചിച്ചു. വിവിധോദ്ദേശപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തപാലാപ്പീസ് പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ തപാല്‍ വകുപ്പ് ശ്രമിക്കുന്നത്. തപാല്‍ ബാങ്കിംഗ് വരുന്നതോടെ ടെലെഫോണ്‍, വിദ്യുച്ഛക്തി, ടാക്സ്, ഫൈന്‍ എന്നിവ നേരിട്ട് അക്കൌണ്ടില്‍ നിന്നും കൈമാറാന്‍ കഴിയും അതോടെ ബില്ലടക്കാന്‍ കെ. എസ്. ഇ. ബി ഓഫീസിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന അവസ്ഥ മാറും ഇത്തരത്തില്‍ നിരവധി ഗുണകരമായ ഉപയോഗങ്ങള്‍ക്ക് തപാല്‍ ബാങ്കിനെ പ്രയോജനപ്പെടുത്താം.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യ, സാമ്പത്തികം
ലക്നൌ: കൂടുതല്‍ സുരക്ഷ ഏര്‍പെടുത്തണം എന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി പ്രധാനമന്ത്രിക്ക് കത്തയച്ചു. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത സാഹചര്യത്തില്‍ തന്റെ ജീവന് ജീവന് ഭീഷണിയുണ്ടെന്നും, കൂടാതെ തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റില്‍ തന്റെ പേരും ഉണ്ടെന്നും അതിനാല്‍ എസ്പിജി സംരക്ഷണം നല്‍കണമെന്നുമാണ് മായാവതി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഖിലേഷ് യാദവ് അധികാരത്തിലേറിയ ഉടനെ മായാവതിയുടെ സുരക്ഷ വെട്ടിക്കുറച്ചിരുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, വിവാദം
ചെന്നൈ : കൂടംകുളം ആണവ വൈദ്യുത നിലയത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും തമിഴ് നാടിന് തന്നെ നൽകണമെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആവശ്യം പ്രധാനമന്ത്രി ഗൌരവമായി പരിശോധിച്ചു വരികയാണ് എന്ന് പ്രധാന മന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി വി. നാരായണ സ്വാമി അറിയിച്ചു. തമിഴ് നാടിന്റെ വൈദ്യുതി കമ്മി കേന്ദ്രം അംഗീകരിക്കുന്നുണ്ട് എന്നും മന്ത്രി അറിയിച്ചു.
അടുത്ത മാസം പ്രവർത്തനം ആരംഭിക്കുന്ന ആദ്യ നിലയവും രണ്ടു മാസത്തിനുള്ളിൽ പ്രവർത്തന നിരതമാവുന്ന രണ്ടാമത്തെ നിലയവും ചേർന്ന് 1000 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. ഇതിൽ 925 മെഗാവാട്ട് വൈദ്യുതി ഇപ്പോഴത്തെ കണക്ക് പ്രകാരം തമിഴ്നാടിന് ലഭിക്കും.
- ജെ.എസ്.
വായിക്കുക: ആണവം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം
- ന്യൂസ് ഡെസ്ക്