ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍‍‍ റിപ്പോര്‍ട്ട് കോടതിയില്‍

November 21st, 2011

police-encounter-epathram

അഹമ്മദാബാദ്‌: മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ട ലഷ്കറെ തോയിബ തീവ്രവാദികള്‍ എന്ന്‌ ആരോപിച്ച് ഇസ്രത്ത്‌ ജഹാന്‍, പ്രാണേഷ്‌ കുമാര്‍ എന്നിവരെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമാണെന്ന്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌. ഗുജറാത്ത്‌ ഹൈക്കോടതിയിലാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. ഏറ്റുമുട്ടലിനു മുമ്പേ തന്നെ ഇവരെ വധിച്ചിരുന്നുവെന്നാണ് എസ്. ഐ. ടി. റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ നരേന്ദ്ര മോഡി കൂടുതല്‍ പ്രതിരോധത്തിലായി. കുറ്റാരോപിതരായ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരെ സെക്ഷന്‍ 302 പ്രകാരം പുതിയ എഫ്‌. ഐ. ആര്‍. സമര്‍പ്പിക്കാന്‍ കോടതി അന്വേഷണ സംഘത്തിന്‌ നിര്‍ദ്ദേശം നല്‍കി. ഗുജറാത്തില്‍ ഭീകരാണെന്ന്‌ ആരോപിച്ച്‌ നാലു പേരെ 2004 ജൂണ്‍ 15ന്‌ പോലീസ്‌ വധിച്ചത്‌. ഏറ്റുമുട്ടലിലായിരുന്നു ഇവരെ കൊലപ്പെടുത്തിയത് എന്നായിരുന്നു പോലീസിന്റെ വാദം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിസ്റ്റര്‍ വല്‍സജോണ്‍ വധം: 8 പേര്‍ പിടിയില്‍

November 19th, 2011

റാഞ്ചി: കൊച്ചി സ്വദേശിയായ കന്യാസ്ത്രീയെ ആക്രമിച്ച് കൊന്ന കേസില്‍ 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വല്‍സാ ജോണിന് സംരക്ഷണം നല്‍കിയിരുന്ന ആദിവാസി സേനയുടെ തലവനും 32ഗ്രാമങ്ങളുടെ മുഖ്യനുമായ മൂപ്പന്റെ മകന്‍ പെയ്സാല്‍ ഹെമ്രത്തെയും കസ്ടടിയില്‍ എടുത്തിടുണ്ട്. കല്‍ക്കരി കമ്പനികളുമായി ആദിവാസികള്‍ നടത്തിയിരുന്ന സാമ്പത്തിക ഇടപാടുകളുടെ മധ്യസ്ഥത വഹിച്ചിരുന്നത് ഇവരായിരുന്നു. ഇതാണ് കൊലപാതകത്തിനു കാരണമായെതെന്നും അടിനാലാണ് ആദിവാസി മൂപ്പന്റെ മകനെ കസ്റ്റഡിയില്‍ എടുത്തതെന്നും പോലിസ്‌ പറയുന്നു. വല്‍സാ ജോണിന്റെ കൊലപാതകത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഏഷ്യാ പസഫിക്‌ ഡയറക്ടര്‍ സാം സര്ഫി ആവശ്യപ്പെട്ടു.
നവംബര്‍ 16 ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയ്ക്കാണ് ജാര്‍ഖണ്ഡില്‍ മലയാളി സിസ്റ്റര്‍ വല്‍സാ ജോണിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ ദേഹപരിശോധന; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

November 17th, 2011

abdul-kalam-epathram

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വെച്ച് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിനെ ദേഹപരിശോധന നടത്തിയ സംഭവം പുറംലോകം അറിഞ്ഞതോടെ ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി ഏജന്‍സിയിലെ രണ്ട് ഉദ്യോഗസ്ഥരെ അമേരിക്ക ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അമേരിക്കയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്ക കലാമിനോട് ഖേദം പ്രകടിപ്പിച്ചിരുന്നു. സപ്തംബര്‍ 29ന് അമേരിക്കന്‍ സന്ദര്‍ശന വേളയിലാണ് സംഭവം നടന്നത്. വിമാനത്താവളത്തില്‍ വെച്ചും വിമാനത്തിനകത്ത് വെച്ചും രണ്ട് തവണയാണ് അദ്ദേഹത്തെ ദേഹപരിശോധനയ്ക്ക് വിധേയനാക്കിയത്. കലാമിന്റെ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹം ആരാണെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി എങ്കിലും അതൊന്നും ശ്രദ്ധിയ്ക്കാതെ വിമാനത്തിനുള്ളില്‍ വച്ച് കലാമിന്റെ കോട്ടും ഷൂസും അഴിച്ചുമാറ്റിയാണ്  ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ടീം ഇന്ത്യക്ക് മിന്നുന്ന ജയം

November 17th, 2011

indian-cricket-victory-epathram

കൊല്‍ക്കൊത്ത: ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ഇന്നിംഗ്സ് വിജയത്തോടെ വെസ്റ്റ്‌ ഇന്‍ഡീസിനെതിരെയുള്ള ടെസ്റ്റ്‌ പരമ്പര 2-0 ത്തിന്‌ മുന്നിലെത്തി. ഏഴു വിക്കറ്റ്‌ നഷ്ടത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്ങ്സില്‍ നേടിയ 631 റണ്സ് മറി കടക്കാന്‍ ആതിഥേയരായ വിന്‍ഡീസിനു കഴിഞ്ഞില്ല. ഡാരന്‍ ബ്രാവോ 136 റണ്സ് എടുത്ത്‌ ചെറുത്തു നില്ക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളിങ്ങിന്റെ മുന്നില്‍ വിന്‍ഡീസ് അടി പതറുകയായിരുന്നു. മര്‍ലോണ്‍ സാമുവല്‍ 84ഉം ചന്ദര്‍പോള്‍ 47ഉം റണ്സ് എടുത്തു പിന്നെയാരും വിന്‍ഡീസ്‌ ബാറ്റിംഗ് നിരയില്‍ തിളങ്ങിയില്ല. ഇന്ത്യക്ക് വേണ്ടി പേസ് ബൌളര്‍ ഉമേഷ്‌ യാദവ്‌ നാലു വിക്കറ്റും, ഇഷാന്ത്‌ ശര്‍മ, പ്രഗ്യാന്‍ ഓജ, അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ്‌ വീതവും വീഴ്ത്തി. വി. വി. എസ്. ലക്ഷ്മണ്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖനി മാഫിയ മലയാളി കന്യാസ്ത്രീയെ കൊലപ്പെടുത്തി

November 17th, 2011

sister-valsa-john-epathram

റാഞ്ചി : ഗോത്രവര്‍ഗ ഭൂമിയില്‍ കല്‍ക്കരി ഖനനം നടത്തുന്ന സ്വകാര്യ ഖനന സ്ഥാപനത്തിനെതിരെ പ്രതിഷേധിച്ച മലയാളിയായ കന്യാസ്ത്രീയെ ഒരു സംഘ ആളുകള്‍ കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലാണ് സംഭവം. കത്തോലിക്കാ സഭയിലെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജീസസ്‌ ആന്‍ഡ്‌ മേരി എന്ന കന്യാസ്ത്രീ മഠത്തിലെ സിസ്റ്റര്‍ വല്‍സാ ജോണ്‍ (52) ആണ് ഖനന മാഫിയയുടെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്‌. ഇവരുടെ വീട്ടില്‍ ഒരു സംഘം ആളുകള്‍ അതിക്രമിച്ചു കയറി ഇവരെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.

പാകൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഖനിയായ പാനെം കല്‍ക്കരി ഖനിയ്ക്കെതിരെയാണ് വല്‍സ പ്രതിഷേധിച്ചത്. ഈ ഖനിയുടെ ആവശ്യത്തിനായി ഇവിടത്തെ സന്താള്‍ ഗോത്ര വര്‍ഗ്ഗക്കാരുടെ ഒട്ടേറെ ഭൂമി ഇവര്‍ കയ്യേറുകയും ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെ കുടി ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ പ്രതിഷേധിച്ച തനിക്കെതിരെ വധ ഭീഷണി ഉള്ളതായി വല്‍സ നേരത്തെ തങ്ങളോട്‌ പറഞ്ഞിരുന്നതായി വല്സയുടെ സഹോദരന്‍ അറിയിച്ചു. എറണാകുളം കാക്കനാട്‌ സ്വദേശിയാണ് വല്‍സ ജോണ്‍. കഴിഞ്ഞ 24 വര്‍ഷമായി ഇവര്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജീസസ്‌ ആന്‍ഡ്‌ മേരി എന്ന സഭയില്‍ അംഗമാണ്.

വധ ഭീഷണി ഉള്ളതായി മൂന്നു വര്ഷം മുന്‍പ്‌ വല്‍സ പോലീസിലും പരാതിപ്പെട്ടിരുന്നു എന്ന് പോലീസ്‌ സൂപ്രണ്ട് വെളിപ്പെടുത്തി. സംഭവം തങ്ങള്‍ അന്വേഷിച്ചു വരികയാണ്.

വല്‍സ പാകൂര്‍ ജില്ലയിലെ ഗോത്ര വര്‍ഗ്ഗക്കാരെ ചൂഷണം ചെയ്യുന്ന ഖനികള്‍ക്ക്‌ എതിരെ വല്‍സാ ജോണ്‍ പ്രതിഷേധിച്ചു വന്നിരുന്നു എന്ന് കത്തോലിക്കാ സഭയുടെ വക്താവ്‌ ഫാദര്‍ ബാബു ജോസഫ്‌ പറഞ്ഞു. കന്യാസ്ത്രീയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷണം നടത്താന്‍ തങ്ങള്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിദ്യാര്‍ത്ഥിനിയെ അപമാനിച്ച പ്രിന്‍സിപ്പലിനെ നീക്കി
Next »Next Page » ടീം ഇന്ത്യക്ക് മിന്നുന്ന ജയം »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine