ബി. ജെ. പിയില്‍ തര്‍ക്കം, യശ്വന്ത്‌ സിന്‍ഹ രാജിക്കൊരുങ്ങി

August 25th, 2011

Yashwant-Sinha-epathram

ന്യൂഡല്‍ഹി: അഴിമതി പ്രശ്‌നങ്ങളില്‍ ബി.ജെ.പി. സ്വീകരിക്കുന്ന അയഞ്ഞ നിലപാടില്‍ പ്രതിഷേധിച്ച്‌ മുതിര്‍ന്ന നേതാവ്‌ യശ്വന്ത്‌ സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ, ഉദയ്‌ സിംഗ്‌ എന്നീ എം.പിമാര്‍ രാജിക്കൊരുങ്ങി. ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇവര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്‌ ‌. ലോക്‌പാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്‌. എന്നാല്‍ ഹസാരെ വിഷയത്തില്‍ ഉള്‍പ്പെടെ വ്യക്‌തമായ നിലപാട്‌ സ്വീകരിക്കാതെ പാര്‍ട്ടി കൃത്യമായ നിലപാട്‌ എടുക്കാതെ വെറുതെ അധരവ്യായാമം നടത്തുകയാണെന്ന്‌ ശത്രുഘ്‌നന്‍ സിന്‍ഹ കുറ്റപ്പെടുത്തി. എല്‍.കെ. അദ്വാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ രാജി നാടകം അരങ്ങേറിയത്‌ യശ്വന്ത്‌ സിന്‍ഹയാണ് ആദ്യം രാജിസന്നദ്ധത പ്രകടിപ്പിച്ചത്‌. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ വാദത്തെ പിന്തുണച്ച് മറ്റു രണ്ടു എം. പിമാര്‍ കൂടി രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. ശക്‌തവും ഫലപ്രദവുമായ ലോക്‌പാല്‍ ബില്‍ നടപ്പാക്കണമെന്നും അണ്ണാഹസാരെ നിരാഹാരം അവസാനിപ്പിക്കണമെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. ഹസാരെയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നു പാര്‍ട്ടി നേതാവ്‌ എസ്‌.എസ്‌. അലുവാലിയ പറഞ്ഞു. എന്നാല്‍ ഹസാരെയുടെ ജനലോക്‌പാല്‍ ബില്ലിലെ എല്ലാ നിര്‍ദേശങ്ങളും അംഗീകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിനു വ്യക്‌തമായ മറുപടി നല്‍കാന്‍ അലുവാലിയ തയാറായില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അരുന്ധതി റോയ് പറഞ്ഞത്‌ അടിസ്ഥാന രഹിതമെന്ന് മേധാ പട്കര്‍

August 25th, 2011

medha-patkar-rally-epathram

ഭോപ്പാല്‍ : അഴിമതി നിരോധന നിയമത്തിനായി നിരാഹാര സത്യഗ്രഹം നടത്തുന്ന അണ്ണാ ഹസാരെയും മാവോയിസ്റ്റുകളും ഇന്ത്യന്‍ ദേശീയതയുടെ ശത്രുക്കളാണെന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയിയുടെ പ്രസ്താവന അടിസ്ഥാന രഹിതവും അംഗീകരിക്കാന്‍ ആവാത്തതും ആണെന്ന് സാമൂഹ്യ പ്രവര്‍ത്തകയും നര്‍മ്മദ ബചാവോ ആന്ദോളന്‍ നേതാവുമായ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പ്രസ്താവിച്ചു. അരുന്ധതി റോയ്‌ തന്റെ ഒരു നല്ല സുഹൃത്താണ്. എന്നാല്‍ ഇന്ത്യയെ നശിപ്പിക്കാനാണ് അണ്ണാ ഹസാരെ ശ്രമിക്കുന്നത് എന്ന് അരുന്ധതി റോയ്‌ പറഞ്ഞത്‌ ഖേദകരമാണ്. തനിക്ക്‌ ഈ അഭിപ്രായത്തോട്‌ യോജിക്കാന്‍ ആവില്ല. അണ്ണാ ഹസാരെയും അദ്ദേഹത്തെ അനുകൂലിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യാക്കാരും രാഷ്ട്രത്തെ അഴിമതി എന്ന ശാപത്തില്‍ നിന്നും മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ ജന കോടികള്‍ക്ക് വേണ്ടത്‌ ഭക്ഷണമാണ്; പുത്തന്‍ സാങ്കേതിക വിദ്യകളും ബോംബുകളുമല്ല എന്നും മേധ പറഞ്ഞു.

അണ്ണാ ഹസാരെയുടെ സമരം അക്രമാസക്തമാണെന്ന വാദം മേധ തള്ളിക്കളഞ്ഞു. സത്യഗ്രഹം ഒരിക്കലും അക്രമാസക്തമായ ഒരു സമര മാര്‍ഗ്ഗമല്ല. ജന ലോക്പാല്‍ അംഗീകരിക്കാന്‍ യു. പി. എ. സര്‍ക്കാരിന് ഒരു അന്തിമ തീയതി നല്‍കിയത്‌ കൊണ്ട് മാത്രം ഈ സമരം അക്രമാസക്തമാണ് എന്ന് പറയുന്നത് ശരിയല്ല. ഓഗസ്റ്റ്‌ 30 എന്ന തീയതി ഹസാരെയല്ല മറിച്ച് സര്‍ക്കാര്‍ തന്നെയാണ് നിശ്ചയിച്ചത്‌. ഓഗസ്റ്റ്‌ 30 വരെ മാത്രമാണ് സത്യഗ്രഹം നടത്താന്‍ സര്‍ക്കാര്‍ ഹസാരെയ്ക്ക് അനുവാദം നല്‍കിയത്‌.

ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനി അവസരം മുതലെടുത്ത്‌ പ്രധാന മന്ത്രി മാന്‍ മോഹന്‍ സിംഗ് രാജി വെയ്ക്കണം എന്ന് ആവശ്യപ്പെടുന്നതിനെയും മേധാ പട്കര്‍ വിമര്‍ശിച്ചു. അദ്വാനി ആദ്യം ജന ലോക്പാല്‍ ബില്ലിനെ കുറിച്ചുള്ള തന്റെ നിലപാട്‌ വ്യക്തമാക്കണം എന്നും മേധ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

ഭോപ്പാലില്‍ ഭീതി പരത്തി വാതക ചോര്‍ച്ച

August 24th, 2011

poison_gas-epathram

ഭോപ്പാല്‍: ഭോപ്പാലിലെ ഭാരത് ഹെവി ഇലക്ട്രിക് കമ്പനിയുടെ ജലശുദ്ധീകരണ ശാലയില്‍ നിന്നും ക്ലോറിന്‍ വാതകം ചോര്‍ന്നതിനെകുറിച്ച് കമ്മീഷണര്‍തല അന്വേഷണം നടത്താന്‍ മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് ഉത്തരവിട്ടു. വാതക ചോര്‍ച്ചയെതുടര്‍ന്ന് ബിര്‍ളാ മന്ദിര പ്രദേശത്തുള്ള ചേരി നിവാസികള്‍ പരിഭ്രാന്തിയിലായി വാതക ചോര്‍ച്ചയെതുടര്‍ന്ന മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധിപേര്‍ക്ക് മറ്റു വിവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ചെയ്തു. സംഭവത്തെതുടര്‍ന്ന പ്ലാന്റ് മാനേജര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കമ്മീഷണര്‍തലത്തിലുള്ള അന്വേഷണത്തിനാണ് മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് ഉത്തരവിട്ടത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹസാരെയുടെ സമരം ഒത്തുതീര്‍പ്പിലേക്ക്

August 24th, 2011

anna-hazare-fasting-epathram

ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്ലിനു വേണ്ടി അണ്ണ ഹസാരെ എട്ടു ദിവസമായി തുടങ്ങിയ സമരം ഒത്തുതീര്‍പ്പിലേക്ക് .നിരാഹാരം അവസാനിപ്പിക്കണം എന്നപേക്ഷിച്ച് ഹസാരെയ്ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കത്തുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഒത്തുതീര്‍പ്പിന് വഴി തെളിഞ്ഞത്. നിരാഹാരസമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ഹസാരെയുടെ ആരോഗ്യനില മോശമായതും പ്രക്ഷോഭത്തിന് രാജ്യവ്യാപകമായ പിന്തുണ തുടരുന്നതുമാണ് നേരിട്ട് കത്തയയ്ക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്. സ്​പീക്കര്‍ അനുവദിക്കുകയാണെങ്കില്‍ ജനലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതിരിപ്പിക്കാമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാമെന്നും കത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം സാമൂഹികപ്രവര്‍ത്തക അരുണറോയി നല്‍കിയതടക്കമുള്ള എല്ലാ ബില്ലുകളും സ്റ്റാന്‍ഡിങ് കമ്മിറ്റി പരിഗണിക്കും പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്രമന്ത്രി മന്ത്രി പ്രണബ് മുഖര്‍ജിയുമായി ഹസാരെ സംഘം പ്രതിനിധികളായ അരവിന്ദ കെജ്‌രിവാളും കിരണ്‍ബേദിയും പ്രശാന്ത്ഭൂഷണുമാണ് ചൊവ്വാഴ്ച വൈകിട്ട് ചര്‍ച്ച നടത്തിയത്. മന്ത്രി സല്‍മാന്‍ഖുര്‍ഷിദ്, ഷീലാ ദീക്ഷിതിന്റെ മകനും എം.പി.യുമായ സന്ദീപ് ദീക്ഷിത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സമരത്തെ തുര്‍ന്നുള്ള സ്ഥിതി ഗതി ചര്‍ച്ചചെയ്യാന്‍ കേന്ദ്രം ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. അമേരിക്കയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശിച്ചതനുസരിച്ചാണ് പ്രധാനമന്ത്രി ഹസാരെയ്ക്ക് കത്തെഴുതിയതെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.സമരത്തോടുള്ള സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചൊവ്വാഴ്ച പാര്‍ലമെന്റ് നടപടി പൂര്‍ണമായും സ്തംഭിപ്പിച്ചിരുന്നു രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് സമവായമാല്ലാതെ മറ്റു വഴിയില്ലാതായി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2ജി സ്‌പെക്ട്രം ഇടപാട് പ്രധാനമന്ത്രിയുടെ അറിവോടെ കനിമൊഴി

August 23rd, 2011

Kanimozhi-epathram

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും ധനമന്ത്രി പി ചിദംബരത്തിനും കൃത്യമായി അറിയാമായിരുന്നുവെന്ന് ഡിഎംകെ എംപി കനിമൊഴി പ്രത്യേക സിബിഐ കോടതിയില്‍ മൊഴി നല്‍കി. ഇരുവരും ചേര്‍ന്നാണെന്നും കനിമൊഴി കോടതിയെ അറിയിച്ചു. സ്‌പെക്ട്രം ലേലം ചെയ്യേണ്ടെന്ന തീരുമാനിച്ച യോഗത്തില്‍ മന്‍മോഹന്‍ സിങ്ങും ചിദംബരവും പങ്കെടുത്തിട്ടുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിനായി യോഗത്തിന്റെ മിനിറ്റ്‌സും കനിമൊഴിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. 2ജി ഇടപാടു മൂലം സര്‍ക്കാരിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും കനിമൊഴിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ കേസില്‍ സാക്ഷിയാക്കാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 2ജി സ്‌പെക്ട്രം കേസില്‍ അറസ്റ്റിലായ മുന്‍ ടെലികോം മന്ത്രി എ രാജയും ഇതേ കാര്യം കോടതിയില്‍ ഉന്നയിച്ചിരുന്നു. മന്‍മോഹന്‍ സിങ്ങിന്റേയും പി ചിദംബരത്തിന്റേയും സമ്മതത്തോടെയാണ് 2ജി ഇടപാട് നടന്നതെന്നായിരുന്നു രാജ കോടതിയില്‍ പറഞ്ഞത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹസാരയ്ക്ക് പിന്തുണയുമായി തമിഴ് സിനിമാ ലോകവും
Next »Next Page » ഹസാരെയുടെ സമരം ഒത്തുതീര്‍പ്പിലേക്ക് »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine