കോമണ്‍വെല്‍ത്ത് ഗെയിംസ് : പ്രതീക്ഷയുടെ പാലം തകര്‍ന്നു

September 22nd, 2010

cwg-bridge-collapsed-epathram

ന്യൂഡല്‍ഹി : സുരക്ഷാ പാളിച്ചകളുടെ ഒട്ടേറെ കഥകള്‍ പുറത്തു വരുമ്പോള്‍ ഇന്ത്യയുടെ ഗെയിംസ് സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിരവധി ഗുരുതരമായ സുരക്ഷാ പാളിച്ചകളാണ് ന്യൂഡല്‍ഹിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്ന പ്രധാന വേദിയായ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ തൊട്ടടുത്തുള്ള ഒരു കാല്‍ നട പാലം തകര്‍ന്നു വീണു 27 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 4 പേരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നടന്ന വെടി വെപ്പില്‍ രണ്ടു തായ്‌ലാണ്ടുകാര്‍ക്ക് പരിക്കേറ്റു. വെടി വെപ്പിനെ തുടര്‍ന്ന് ന്യൂഡല്‍ഹി യിലേക്ക്‌ യാത്ര ചെയ്യുന്ന തങ്ങളുടെ പൌരന്മാര്‍ക്ക് അമേരിക്ക ജാഗ്രതാ മുന്നറിയിപ്പ്‌ നല്‍കി.

ഓസ്ട്രേലിയന്‍ ടെലിവിഷന്‍ ചാനലായ ചാനല്‍ 7 ന്റെ റിപ്പോര്‍ട്ടര്‍ ഒരു വലിയ സൂട്ട്കേസ്‌ നിറയെ സ്ഫോടക വസ്തുക്കളുമായി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രവേശിക്കുകയും സൂട്ട്കേസുമായി 15 മിനിട്ടോളം സ്റ്റേഡിയത്തിനകത്ത് കറങ്ങി നടക്കുകയും ചെയ്തു. കനത്ത പോലീസ്‌ സുരക്ഷാ സാന്നിദ്ധ്യം ഉള്ള ഇവിടെ ഒരു പോലീസുകാരന്‍ പോലും ഇദ്ദേഹത്തെ തടയുകയോ സൂട്ട്കേസില്‍ എന്താണെന്ന് തിരക്കുകയോ ചെയ്തില്ല. ഏറ്റവും അപകടകരമായ കാര്യം, ഈ സ്ഫോടക വസ്തുക്കള്‍  പ്രാദേശികമായി വടക്കന്‍ ദല്‍ഹിയില്‍ നിന്നും തന്നെയാണ് ഇയാള്‍ ഒരു ഏജന്റില്‍ നിന്നും വാങ്ങിയത്‌ എന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോമണ്‍വെല്‍ത്ത് ഗെയിംസ് : കളിക്കാരുടെ കട്ടിലില്‍ തെരുവ്‌ നായ

September 22nd, 2010

stray-dogs-games-village-epathram

ന്യൂഡല്‍ഹി : ഗെയിംസിന്റെ ഒരുക്കങ്ങളിലെ വീഴ്ചകളുടെ കഥകള്‍ വീണ്ടും പുറത്തു വന്നു കൊണ്ടിരിക്കുന്നു. കളിക്കാരുടെ കട്ടിലില്‍ ഒരു തെരുവ് നായ ചാടി കളിക്കുന്നതിന്റെ ഫോട്ടോ സഹിതമാണ് പുതിയ ആരോപണം. വിവിധ ടീമുകളുടെ  പ്രതിനിധികളും ഗെയിംസ് സംഘാടകരും തമ്മില്‍ നടന്ന യോഗത്തിലാണ് ഈ ഫോട്ടോ രംഗത്ത്‌ വന്നത്. ഗെയിംസ് ഗ്രാമത്തില്‍ നിന്നും എല്ലാ തെരുവ്‌ നായ്ക്കളെയും എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് പ്രതിനിധി സംഘങ്ങള്‍ ആവശ്യപ്പെട്ടു.

ടവറിന്റെ പുറം ഭാഗത്ത്‌ മുഴുവന്‍ ചണ്ടിയും മറ്റ് മാലിന്യങ്ങളും നിറഞ്ഞു കിടക്കുകയാണ് എന്ന് കാനഡയില്‍ നിന്നുമുള്ള സംഘം അറിയിച്ചു. ഇവിടെ വൈദ്യുത കമ്പികള്‍ അപകടകരമായ വിധത്തില്‍ തുറന്നു കിടക്കുന്നു എന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് കളിക്കാരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു എന്നും ഇവര്‍ പറഞ്ഞു.

തങ്ങളുടെ കട്ടിലുകളില്‍ നിര്‍മ്മാണ തൊഴിലാളികള്‍ കിടന്നുറങ്ങുന്നത് കണ്ടു എന്നാണു ഇംഗ്ലണ്ടില്‍ നിന്നും സ്കൊട്ട്ലാന്‍ഡില്‍ നിന്നുമുള്ള സംഘത്തിന്റെ പരാതി.

ഗെയിംസ് ഗ്രാമത്തിനകത്ത് തൊഴിലാളികള്‍ പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നതും അന്യ രാജ്യങ്ങളില്‍ നിന്നും വന്ന പ്രതിനിധികളെ ഏറെ വിഷമിപ്പിക്കുന്നു.

ഇതിനു പുറമെയാണ് എല്ലായിടത്തും ദൃശ്യമായ നായ്ക്കളുടെ കാഷ്ഠം.

ഇത്തരം വൃത്തിഹീനമായ, അനാരോഗ്യകരമായ സാഹചര്യങ്ങളിലേക്ക് തങ്ങളുടെ കളിക്കാരെ കൊണ്ട് വരാന്‍ ആവില്ല എന്ന് ന്യൂസീലാന്‍ഡ് അടക്കമുള്ള ചില രാജ്യങ്ങള്‍ അറിയിച്ചു.

എന്നാല്‍ ഇത് “ഞങ്ങളുടെ” രാജ്യത്തെയും “നിങ്ങളുടെ” രാജ്യത്തെയും ശുചിത്വ സങ്കല്‍പ്പങ്ങളുടെ അന്തരം കൊണ്ട് തോന്നുന്നതാണ് എന്നായിരുന്നു ഒരു പത്ര സമ്മേളനത്തില്‍ ഗെയിംസിന്റെ സംഘാടക സമിതി ജന. സെക്രട്ടറി ലളിത് ഭാനോട്ടിന്റെ മറുപടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മദ്ധ്യപ്രദേശില്‍ തീവണ്ടി കൂട്ടിയിടിച്ച് 15 മരണം

September 20th, 2010

ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവപുരി ജില്ലയില്‍ യാത്രാ തീവണ്ടിയും ചരക്കു തീവണ്ടിയും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഗ്വാളിയോറിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ തീവണ്ടിയില്‍ ചരക്കു തീവണ്ടി വന്ന് ഇടിക്കുകയായിരുന്നു. ബദര്‍ ബാസ് റെയില്‍‌വെ സ്റ്റേഷനു സമീപത്ത് പുലര്‍ച്ചെ അഞ്ചു മണിയോടെ ആണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ നാലു ബോഗികള്‍ തകര്‍ന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കം – 72 മരണം

September 20th, 2010

ganga-flooding-epathram

ഹരിദ്വാര്‍ : ഉത്തരാഖണ്ഡില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ 72 പേര്‍ കൊല്ലപ്പെട്ടു. 15 പേരെ കാണാതായിട്ടുമുണ്ട്. കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കിനു സമീപമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പലതും നശിച്ചു. പ്രദേശത്തേയ്ക്കുള്ള വൈദ്യുതി നിലച്ചു. വാര്‍ത്താ വിനിമയ ബന്ധങ്ങളും തകരാറില്‍ ആയിട്ടുണ്ട്‌. വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ അവധി പ്രഖ്യാപിച്ചു.

തെഹരി അണക്കെട്ടിലെ ജലം തുറന്നു വിട്ടതോടെ ഋഷികേശിലും ഹരിദ്വാറിലും ജല നിരപ്പ്‌ ഉയര്‍ന്നു. ഹരിദ്വാറില്‍ ഗംഗാ നദി അപകടകരമായ നിരപ്പിനേക്കാള്‍ രണ്ടു മീറ്ററോളം മുകളിലാണ്. തെഹരി അണക്കെട്ടിന്റെ പരമാവധി നിരപ്പ്‌ 830 അടിയാണ്. ഇത് കവിഞ്ഞാല്‍ പ്രവചിക്കാനാവാത്ത വിപത്താവും സംഭവിക്കുക.

സൈനിക സംഘങ്ങളും ബോട്ടുകളും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒബാമയുടെ സന്ദര്‍ശന ദിനം കരി ദിനമായി ആചരിക്കും

September 18th, 2010

ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക്‌ ഒബാമ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തുന്ന നവംബര്‍ 8 അഖിലേന്ത്യാ കരി ദിനമായി ആചരിക്കും എന്ന് സി. പി. ഐ. (എം. എല്‍.) അറിയിച്ചു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സി. പി. ഐ. (എം. എല്‍.) കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്‌. ഒബാമയുടെ സന്ദര്‍ശനം ബഹിഷ്കരിക്കുവാനും കരി ദിന ആചരണത്തിന് “കൊള്ളക്കാരന്‍ ഒബാമ തിരികെ പോവുക” എന്ന മുദ്രാവാക്യം സ്വീകരിക്കാനും യോഗം ആഹ്വാനം ചെയ്തു. അന്നേ ദിവസം ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ ഒബാമയുടെയും പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെയും കോലം കത്തിക്കുവാനും തീരുമാനിച്ചു.

kn-ramachandran-epathram

കെ. എന്‍. രാമചന്ദ്രന്‍

എ. എഫ്. എസ്. പി. എ. അടക്കം എല്ലാ കരി നിയമങ്ങളും സൈന്യത്തെയും കാശ്മീരില്‍ നിന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പിന്‍വലിക്കണം. ഇവിടത്തെ ജനങ്ങളുടെ സ്വയം നിര്‍ണയാവകാശത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണണം. എ. എഫ്. എസ്. പി. എ. പിന്‍വലിക്കണം എന്ന ആവശ്യവുമായി ഇറോം ഷാനു ഷര്‍മിള നടത്തി വരുന്ന സത്യഗ്രഹം 10 വര്ഷം പൂര്‍ത്തിയാവുന്ന നവംബര്‍ 2ന് ഇംഫാലില്‍ ഒരു വമ്പിച്ച റാലി നടത്തും.

അമേരിക്കന്‍ സാമ്രാജ്യത്വ ശക്തിയുമായി ചേര്‍ന്ന് ഇന്ത്യ നേപ്പാളില്‍ പുരോഗമന ശക്തികളെ അധികാരത്തില്‍ വരുന്നതില്‍ നിന്നും തടയാന്‍ നടത്തുന്ന ശ്രമങ്ങളെ കേന്ദ്ര കമ്മിറ്റി അപലപിച്ചു.

അലഹബാദ്‌ കോടതിയുടെ വിധി തങ്ങള്‍ക്കെതിരാവും എന്ന ഭയത്താല്‍ സംഘ പരിവാര്‍ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് തന്നെ രാമ ക്ഷേത്രം പണിയണം എന്ന ആവശ്യം വീണ്ടും ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. കോടതിക്ക് പുറത്ത് വെച്ചുള്ള ഒരു ധാരണ എന്ന നിര്‍ദ്ദേശവുമായി കോണ്ഗ്രസ് പതിവ്‌ പോലെ തങ്ങളുടെ “മൃദു ഹിന്ദുത്വ” സമീപനവുമായി രംഗത്ത്‌ വന്നു കഴിഞ്ഞു. പ്രശ്നങ്ങളില്‍ നിന്നും ജന ശ്രദ്ധ തിരിച്ചു വിടാനും, വര്‍ഗ്ഗീയമായ ഭിന്നത വളര്‍ത്താനുമുള്ള അധികാര വര്‍ഗ്ഗത്തിന്റെ തന്ത്രങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യ മതേതര ശക്തികളും ഒറ്റക്കെട്ടായി നില്‍ക്കണം എന്ന് സി. പി. ഐ. (എം. എല്‍.) ജനറല്‍ സെക്രട്ടറി കെ. എന്‍. രാമചന്ദ്രന്‍ ആഹ്വാനം ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാശ്മീര്‍ സര്‍വകക്ഷി യോഗം ഇന്ന്
Next »Next Page » ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കം – 72 മരണം »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine