ഒറീസയില്‍ “ആന ദിനം” ആചരിച്ചു

October 6th, 2010

elephant-day-nandankanan-epathram

ഭുവനേശ്വര്‍ : ഒറീസയില്‍ നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ “ആന ദിനം” ആചരിച്ചു. ഒക്ടോബര്‍ 2ന് ആരംഭിച്ച “വന്യജീവി വാരം” ആചരണത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്ച “ആന ദിനം” ആചരിച്ചത്. ആനകളുടെ സംരക്ഷണത്തെ കുറിച്ച് ഉള്ള ബോധ വല്‍ക്കരണം ലക്ഷ്യം വെച്ചായിരുന്നു ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് എന്ന് വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒട്ടേറെ സന്ദര്‍ശകര്‍ നന്ദന്‍ കാനനില്‍ എത്തി “ആന ദിന” ത്തില്‍ പങ്കെടുത്തു.

ഒരു നൂറ്റാണ്ട് മുന്‍പ്‌ 50,000 ത്തിലേറെ ആനകള്‍ ഉണ്ടായിരുന്ന ഇന്ത്യയില്‍ 2002ല്‍ വെറും 26,400 ആനകള്‍ മാത്രമേ അവശേഷിച്ചുള്ളൂ എന്നാണ് ഔദ്യോഗിക കണക്ക്‌. എന്നാല്‍ 2005ല്‍ നടന്ന ആദ്യത്തെ സമഗ്രമായ കണക്കെടുപ്പില്‍ ഇത് 21300 ആയി കുറഞ്ഞതായി കണ്ടെത്തി.

സംരക്ഷിത വനങ്ങളിലാണ് ഭൂരിഭാഗം ആനകളും കഴിയുന്നതെങ്കിലും വികസന പ്രവര്‍ത്തനങ്ങളും വന ഭൂമി കയ്യേറ്റവും ഇവയുടെ നിലനില്‍പ്പിന് ഭീഷണി ആവുന്നുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ലോട്ടറി വിവാദം ഗൌരവമായി കാണുന്നു : ജയന്തി നടരാജന്‍

October 4th, 2010

jayanthi-natarajan-epathram

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് വക്താവ് മനു അഭിഷേക് സിംഗ്‌വി അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായ സംഭവം കോണ്‍ഗ്രസ്സ് കേന്ദ്ര നേതൃത്വം ഗൌരവത്തോടെയാണ് കാണുന്നതെന്ന് കോണ്‍ഗ്രസ്സ് വക്താവ് ജയന്തി നടരാജന്‍. സിംഗ്‌വിയ്ക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. വിഷയം ഹൈക്കമാന്റ്  അച്ചടക്ക സമിതിക്ക് വിട്ടു. വിഷയം പരിശോധിച്ചു വരികയാണെന്നും അതിനു ശേഷം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഈ വിഷയം പരിശോധിക്കുക എ. കെ. ആന്റണി ഉള്‍പ്പെടുന്ന സമിതി ആയിരിക്കും.

കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഈ മാസം നടക്കുവാന്‍ ഇരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരു പക്ഷെ ഇടതു പക്ഷത്തെ വലിയ തോതില്‍ പരാജയപ്പെടുത്തുവാന്‍ പോലും ശക്തമായിരുന്നു ലോട്ടറി വിവാദം. എന്നാല്‍  അന്യ സംസ്ഥാന ലോട്ടറി ക്കേസില്‍ അഖിലേന്ത്യാ വക്താവു തന്നെ ഹാജരായത് കോണ്‍ഗ്രസ്സിനു കടുത്ത തിരിച്ചടിയായി മാറി. ലോട്ടറി ക്കേസുമായി ബന്ധപ്പെട്ട് ഇതു വരെ ഇടതു പക്ഷത്തെ കടന്നാക്രമി ക്കുകയായിരുന്ന സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം ലോട്ടറിക്കാര്‍ക്കു വേണ്ടി സിംഗ്‌വിയുടെ കടന്നു വരവോടെ പ്രതിരോധത്തിലായി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണോജ്ജ്വല തുടക്കം

October 4th, 2010

commonwealth-games-aerostat-epathram

ന്യൂഡല്‍ഹി : ഇന്ത്യയുടെ കലാ സാംസ്കാരിക പൈതൃകത്തിന്റെ വര്‍ണ്ണാഭമായ നേര്‍ക്കാഴ്ചകള്‍ വിരുന്നുകാര്‍ക്കായി സമര്‍പ്പിച്ചു കൊണ്ട് ഞായറാഴ്ച വൈകീട്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് 2010 ന്റെ ഉല്‍ഘാടന ചടങ്ങുകള്‍ വിസ്മയമായി. ഗെയിംസിന്റെ മുന്നോരുക്കങ്ങളുമായി ബന്ധപ്പെട്ടു ഉയര്‍ന്ന എല്ലാ ആരോപണങ്ങളും വിവാദങ്ങളും മൂന്നു മണിക്കൂര്‍ നേരത്തേക്ക്‌ എല്ലാവരും മറന്നു പോകത്തക്കതായിരുന്നു ഉല്‍ഘാടന ചടങ്ങിന്റെ പൊലിമ. രാഷ്ട്രത്തിന്റെ മഹത്തായ ചരിത്ര പാരമ്പര്യവും അഭൂതപൂര്‍വ്വമായ വളര്‍ച്ചയും പുരോഗതിയും മോഹനമായ ഭാവിയും വിളിച്ചോതുന്ന ദൃശ്യങ്ങള്‍ കാണികളെ ആവേശ ഭരിതരാക്കി വരാനുള്ള ദിവസങ്ങളെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് നിറം ചാര്‍ത്തുകയും ചെയ്തു. രാജ്ഞിയുടെ സന്ദേശം ചാള്‍സ് രാജകുമാരന്‍ വായിച്ചതിനു ശേഷം ഗെയിംസ് ഉദ്ഘാടനം ചെയ്തതായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അറിയിച്ചപ്പോള്‍ ജനം വന്‍ ഹര്‍ഷാരവത്തോടെ അത് സ്വാഗതം ചെയ്തു.

cwg-opening-ceremony-epathram

40 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ഹീലിയം വാതകം നിറച്ച എയറോസ്റ്റാറ്റ് മുഖ്യ ആകര്‍ഷണമായി. 1050 കുട്ടികള്‍ അണിനിരന്ന സ്വാഗത നൃത്ത സംഗീത പരിപാടി അതിതികള്‍ക്ക് ആതിഥ്യം വിരുന്നായി. തുടര്‍ന്ന് അരങ്ങേറിയ വിവിധ സംഗീത നൃത്ത പരിപാടികള്‍ക്ക്‌ എ. ആര്‍. റഹ്മാന്റെ സവിശേഷ സംഗീത പരിപാടി ആവേശ ഭരിതമായ പരിസമാപ്തി കുറിച്ചു.

അഴിമതി ആരോപണ വിധേയനായ ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി യെ കാണികള്‍ കൂവിയതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. ടി. ഉഷയ്ക്ക് ക്ഷണമില്ല

October 3rd, 2010

pt-usha-medals-epathram

ന്യൂഡല്‍ഹി : ഇന്ന് വൈകീട്ട് രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്ന കോമണ്‍ വെല്‍ത്ത് ഗെയിംസ് 2010 ന്റെ ഉല്‍ഘാടന ചടങ്ങുകള്‍ ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു. എന്നാല്‍ തന്റെ ഉജ്ജ്വല പ്രകടനം കൊണ്ട് ഒരു കാലത്ത് ഇന്ത്യയെ അത്ലറ്റിക്സ്‌ രംഗത്ത്‌ അഭിമാനം കൊള്ളിച്ച ഇന്ത്യ കണ്ട ഏറ്റവും നല്ല കായിക താരങ്ങളില്‍ ഒരാളായ സ്പ്രിന്റ് റാണി പി. ടി. ഉഷയെ കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ഉല്‍ഘാടന ചടങ്ങുകള്‍ക്ക് ക്ഷണിക്കാതെ സംഘാടകര്‍ അപമാനിച്ചതായി ആരോപണം ഉയര്‍ന്നു. താന്‍ ഉള്‍പ്പെടെ ഒട്ടേറെ കായിക താരങ്ങള്‍ക്കും സംഘാടകരുടെ ക്ഷണപത്രം ലഭിച്ചില്ല എന്ന് പി. ടി. ഉഷ വെളിപ്പെടുത്തി. ഇന്ത്യയുടെ അഭിമാനമായിരുന്ന മറ്റു നിരവധി കായിക താരങ്ങളുടെയും കാര്യത്തിനു താന്‍ സംഘാടകര്‍ക്ക് ഈമെയില്‍ സന്ദേശം അയച്ചിരുന്നു. എന്നാല്‍ സംഘാടകര്‍ ഇതെല്ലാം അവഗണിച്ചു എന്നും ഉഷ പറഞ്ഞു.

ഗെയിംസില്‍ പങ്കെടുക്കുന്ന അത്ലറ്റ് ടിന്റു ലുക്ക യുടെ കോച്ചായി ഉഷ വരുന്നുണ്ട് എന്നത് കൊണ്ടാണ് പ്രത്യേക ക്ഷണപത്രം അയക്കാഞ്ഞത് എന്നാണു അധികൃതരുടെ വിശദീകരണം. എന്നാല്‍ ക്ഷണം കിട്ടാത്ത മറ്റു കായിക താരങ്ങളുടെ കാര്യത്തില്‍ അധികൃതര്‍ക്ക്‌ മറുപടി ഒന്നുമില്ല.

ഒളിമ്പിക്സ്‌ ഫൈനലില്‍ ആദ്യമായെത്തിയ ഇന്ത്യന്‍ വനിതയാണ് പയ്യോളി എക്സ്പ്രസ്‌ എന്ന് അറിയപ്പെടുന്ന പി. ടി. ഉഷ. 101 അന്താരാഷ്‌ട്ര മെഡലുകള്‍ കരസ്ഥമാക്കിയിട്ടുള്ള ഉഷയ്ക്ക് രാഷ്ട്രം അര്‍ജുന അവാര്‍ഡും പത്മശ്രീ ബഹുമതിയും സമ്മാനിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാട്ടാന സംരക്ഷണത്തിനു ഏഴു കോടി

October 3rd, 2010

train-hit-elephants-epathram

കൊല്‍ക്കത്ത: അടുത്തിടെ ചരക്ക് തീവണ്ടി ഇടിച്ച് ഏഴു ആനകള്‍ ചരിഞ്ഞ പശ്ചിമ ബംഗാളിലെ ജല്പൈഗുരി മേഖലയില്‍ കാട്ടന സംരക്ഷണത്തിനായി ഏഴു കോടി രൂപ അനുവദിച്ചതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് വ്യക്തമാക്കി. ഇവിടെ നിരീക്ഷണ ടവറുകള്‍, കമ്പി വേലികള്‍, കിടങ്ങുകള്‍ തുടങ്ങിയവ സ്ഥാപിക്കുവാന്‍ ആയിരിക്കും ഈ തുക ചിലവിടുക. കൂടാതെ ഇവിടെ കൂടുതല്‍ സുരക്ഷാ ഗാര്‍ഡുകളെയും നിയോഗിക്കും. ഈ പ്രദേശത്തു കൂടെ കടന്നു പോകുന്ന ട്രെയിനുകളുടെ വേഗത കുറയ്ക്കുവാന്‍ വെണ്ട നടപടിയെടുക്കുവാന്‍ റെയില്‍‌വേ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.

സെപ്റ്റംബര്‍ ഇരുപത്തി രണ്ടാം തിയതി രാത്രിയില്‍ റെയില്‍വേ ട്രാക്ക് കടക്കുകയായിരുന്ന ആനക്കൂട്ടത്തിലേക്ക് അതിവേഗത്തില്‍ വന്ന ചരക്കു തീവണ്ടി ഇടിച്ചു കയറിയതിനെ തുടര്‍ന്ന് ഏഴ് ആനകള്‍ കൊല്ലപ്പെട്ടിരുന്നു. മുതിര്‍ന്ന ആനകള്‍ അടക്കം ഉള്ള സംഘം ട്രാക്ക് കടന്നിരുന്നു. എന്നാല്‍ അക്കൂട്ടത്തിലെ രണ്ടു ആനക്കുട്ടികള്‍ ട്രാക്കില്‍ കുടുങ്ങി. അവയെ രക്ഷപ്പെടുത്തുവാന്‍ എത്തിയ ആനകള്‍ക്കാണ് അപകടം പിണഞ്ഞതെന്നും കരുതുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ക്ഷേത്രം പണിയുവാന്‍ സുപ്രധാന ചുവട് : അദ്വാനി
Next »Next Page » പി. ടി. ഉഷയ്ക്ക് ക്ഷണമില്ല »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine