പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി

September 15th, 2026

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി: വാഹനങ്ങളുടെ പിന്നിലെ സീറ്റുകളിൽ ഇരിക്കുന്ന യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം എന്നുള്ള മോട്ടോർ വാഹന നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി. മലയാളിയായ ഡോക്ടർ ജ്യോതി ദേവ് കേശവ ദേവിന്റെ പൊതു താത്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി സർക്കാരുകളോട് ആവശ്യപ്പെട്ടു.

സീറ്റ് ബെൽറ്റ് ധരിക്കൽ ജീവൻ രക്ഷാ സംവിധാനം തന്നെയാണ്. അല്ലാതെ പേരിന് ചെയ്യേണ്ട വെറും നടപടി ക്രമമല്ല. നിയമം നടപ്പാക്കേണ്ടവർക്ക് കണ്ണടച്ചിരിക്കാനാവില്ല. അത് കർശ്ശനമായി തന്നെ പാലിക്കണം എന്നും ഹർജി പരിഗണിച്ച്‌ കൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസു മാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

സീറ്റ് ബെൽറ്റ് നിയമം നടപ്പാക്കിയ റിപ്പോർട്ട്, സീറ്റ് ബെൽറ്റ് ധരിക്കുന്നതിന്റെ ബോധ വത്കരണ പരിപാടികൾ, നിയമ ലംഘകർക്ക് പിഴ ചുമത്തി യതിന്റെ രേഖകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി സത്യ വാങ്മൂലം സമർപ്പിക്കുവാനാണ് സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശ സർക്കാരുകളോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സീറ്റ് ബെൽറ്റ് നിയമം 2005 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട് എങ്കിലും പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ഇടുക എന്നത് വളരെ കുറച്ച് പേര് മാത്രമേ ചെയ്യുന്നുള്ളൂ. 2024-ൽ ഉണ്ടായ 80 ശതമാനം വാഹന അപകട മരണങ്ങളിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റു ധരിക്കൽ കേവലം അഞ്ചു ശതമാനം മാത്രമാണ് എന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്

August 20th, 2026

sudden-release-of-water-from-mullaperiyar-dam-chief-cause-of-kerala-floods-2018-ePathram

ചെന്നൈ : മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ മുഴുവൻ ചെലവും കേരളം വഹിക്കാൻ തയ്യാർ എന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. പുതിയ ഡാമിൽ നിന്നുള്ള വെള്ളം മുഴുവനായും തമിഴ് നാടിനു തന്നെ നല്‍കാം എന്നും അദ്ദേഹം അറിയിച്ചു. ചെന്നൈ യിൽ നടന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് ഇക്കാര്യം കേരളം അറിയിച്ചത്.

‘തമിഴ് നാടിനു വെള്ളം, കേരളത്തിന് സുരക്ഷ’ എന്ന കേരളത്തിന്റെ പ്രധാന മുദ്രാവാക്യത്തിൽ ഊന്നി യാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചത്. പുതിയ ഡാം എവിടെ നിർമ്മിക്കണം എന്ന് തീരുമാനിക്കുവാൻ ഉള്ള പൂർണ്ണ അധികാരം തമിഴ് നാടിനു വിട്ടു നൽകാം എന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു.

എന്നാൽ ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണം എന്നുള്ളതാണു തമിഴ് നാട്ടിന്റെ പ്രധാന ആവശ്യം. ജല നിരപ്പ് 152 അടിയാക്കിയാൽ മാത്രമേ തമിഴ് നാട്ടിലെ കാർഷിക ആവശ്യങ്ങൾക്ക് അത് പ്രയോജനപ്പെടുകയുള്ളൂ എന്നും മുഖ്യമന്ത്രി വിജയ് യോഗത്തിൽ അറിയിച്ചു.

മുല്ലപ്പെരിയാർ വിഷയത്തിൽ തങ്ങളുടെ മുൻ നില പാടിൽ ഉറച്ചു നിൽക്കുകയാണ് എന്ന് തമിഴ് നാട് മന്ത്രി സി. ടി. നിർമൽ കുമാർ‍ പറഞ്ഞു. പുതിയ അണക്കെട്ടു നിർമ്മിക്കാം എന്നുള്ള കാര്യം കേരളം എപ്പോഴും പറയുന്നതാണ്. അണക്കെട്ടിന് പ്രശ്നമില്ല എന്ന് ഉന്നാതാധികാര സമിതി മുൻപേ അറിയിച്ചതാണ് എന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത ഈ യോഗത്തിൽ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലി ക്കുട്ടിയും പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു

April 21st, 2026

digital-arrest-cyber-scam-in-modern-days-ePathram
ന്യൂഡൽഹി : രാജ്യത്ത് വർദ്ധിച്ചു ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ സുപ്രീം കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. തട്ടിപ്പുകാരുടെ ഇരകളിൽ മുന്നിൽ നിൽക്കുന്നത് വിദ്യാ സമ്പന്നർ ആണെന്നുള്ളത് ഞെട്ടിക്കുന്നു എന്നും സുപ്രീം കോടതി. ഇത്തരം ഒരു തട്ടിപ്പു വിഷയത്തിൽ സ്വമേധയാ എടുത്ത കേസ്‌ പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി ഈ അഭിപ്രായ പ്രകടനം നടത്തിയത്.

വിരമിച്ച ഉദ്യോഗസ്ഥർ, വിവിധ പ്രൊഫഷണലുകൾ, അദ്ധ്യാപകർ തുടങ്ങി ഉന്നത വിദ്യാഭ്യാസം ഉള്ളവർ പോലും ഭയപ്പെട്ട് ലക്ഷക്കണക്കിന് രൂപ തട്ടിപ്പുകാർക്ക് അയച്ചു കൊടുക്കുന്നു. സാങ്കേതിക വിദ്യയെക്കുറിച്ച് അറിവുള്ളവർ ഇത്തരം ചതിക്കുഴികളിൽ വീഴുന്നത് തടയാൻ വ്യാപകമായ ബോധവൽക്കരണം ആവശ്യം എന്നും കോടതി ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ ഓൺ ലൈൻ തട്ടിപ്പിന് ഇരയായ ഒരു ഉദ്യോഗസ്ഥയുടെ ജോലിയിൽ നിന്നും വിരമിച്ച സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട വിവരം വ്യക്തമാക്കി അയച്ച കത്ത് മുൻ നിറുത്തിയാണ് സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തത്.

നേരിട്ട് അറിയാവുന്ന സ്‌ത്രീയാണ്‌ ഡിജിറ്റൽ തട്ടിപ്പിന് ഇരയായത്. ഇത്തരം സംഭവങ്ങൾ ദ‍ൗർഭാഗ്യകരം എന്നും ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.

ഡിജിറ്റൽ അറസ്റ്റ് എന്നൊരു നിയമ സംവിധാനം ഇന്ത്യയിൽ ഇല്ലാ എന്നുള്ള കാര്യം കേന്ദ്ര സർക്കാരും അന്വേഷണ ഏജൻസികളും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഇത്തരം തട്ടിപ്പുകൾ തുടരുന്നത് ഏറെ ഗൗരവം ഉള്ളതാണ് എന്നും സുപ്രീം കോടതി പറഞ്ഞു.

 

- pma

വായിക്കുക: , , , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ

April 6th, 2026

third-gender-epathram
ന്യൂഡൽഹി : കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ നിയമ ഭേദഗതി, ട്രാൻസ് ജെൻഡർ വ്യക്തികളുടെ ലിംഗ സ്വത്വം സ്വയം നിർണ്ണയിക്കുവാൻ ഉള്ള മൗലിക അവകാശത്തെ ഹനിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി. 2026 മാർച്ച് 30 ന് നിലവിൽ വന്ന നിയമ ഭേദഗതി ഭരണ ഘടനാ വിരുദ്ധം ആണെന്നും ഹർജിയിൽ പറയുന്നു.

ലിംഗ സ്വത്വം എന്നത് ബയോളജിക്കൽ അല്ല. അത് വ്യക്തിയുടെ തീരുമാനം ആണെന്ന് വ്യക്തമാക്കുന്ന സുപ്രീം കോടതി വിധിക്ക് വിരുദ്ധം ആയിട്ടാണ് പുതിയ നിയമ ഭേദഗതി എന്ന് ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് പ്രമുഖ ട്രാൻസ് ജെൻഡർ ആക്ടി വിസ്റ്റു കളായ ലക്ഷ്മി നാരായൺ ത്രിപാഠി, സൈനബ് ജാവേദ് പട്ടേൽ എന്നിവർ കോടതിയിൽ എത്തിയത്.

2019 ലെ നിയമത്തിൽ സ്വയം തിരിച്ചറിയാനുള്ള അവകാശം ഉണ്ടായിരുന്നു എങ്കിലും പുതിയ ഭേദഗതിയിലെ മൂന്നാം വകുപ്പ് ഇത് എടുത്തു മാറ്റി.

ഒരു വ്യക്തി ആരാണ് എന്ന് നിശ്ചയിക്കാൻ സർക്കാരിന് അധികാരം നൽകുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പുതിയ നിയമ പ്രകാരം ട്രാൻസ് ജെൻഡർ സർട്ടിഫിക്കറ്റിനായി സർക്കാർ നിശ്ചയിക്കുന്ന മെഡിക്കൽ ബോർഡിന്റെ ശുപാർശ നിർബ്ബന്ധം ആക്കിയിട്ടുണ്ട്. ഇത് ട്രാൻസ് വ്യക്തികളെ മെഡിക്കൽ നിരീക്ഷണത്തിന് വിധേയർ ആക്കുന്നതിനു തുല്യം ആണെന്നും പറയുന്നു. ലിംഗമാറ്റ ശസ്ത്ര ക്രിയ നടത്തിയവർ വിവരങ്ങൾ സർക്കാരിനെ അറിയിക്കണം എന്നുള്ള വ്യവസ്ഥ സ്വകാര്യതയുടെ ലംഘനം ആണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

February 26th, 2026

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് എൻ. സി. ഇ. ആർ. ടി. യുടെ എട്ടാം ക്ലാസ്സ് പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തിയതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി.

ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുവാനും അപകീർത്തിപ്പെടുത്തുവാനും എത്ര ഉന്നതർ ആയാലും ആരെയും അനുവദിക്കില്ല എന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, വിഷയത്തിൽ കോടതി സ്വമേധയാ (suo motu) നടപടി സ്വീകരിക്കും എന്നും സൂചിപ്പിച്ചു.

പാഠ പുസ്തകത്തിലെ ‘നമ്മുടെ സമൂഹത്തിൽ നീതി ന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അദ്ധ്യായ ത്തിലാണ് കോടതികളിലെ അഴിമതി യെയും കേസുകൾ കെട്ടി ക്കിടക്കുന്നതിനെയും കുറിച്ച് പരാമർശിക്കുന്നത്.

പാഠ പുസ്തകത്തിലെ ഈ ഭാഗം, അഭിഭാഷകൻ കപിൽ സിബൽ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇടയിലുള്ള അഴിമതിയെക്കുറിച്ച് നിശബ്ദത പാലിക്കുമ്പോൾ ജുഡീഷ്യറിയിലെ അഴിമതി മാത്രം എടുത്തു പറയുന്നത് ബോധ പൂർവ്വമായ നീക്കം ആണെന്നും കപിൽ സിബൽ വിമർശിച്ചു.

ഇത്തരം പാഠഭാഗങ്ങൾ വിദ്യാർത്ഥികൾക്ക് ഇടയിൽ നീതി ന്യായ വ്യവസ്ഥയെക്കുറിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കും. ഇന്ത്യൻ ഭരണ ഘടനയുടെ അടിസ്ഥാന ഘടനക്കു തന്നെ വിരുദ്ധമായാണ് പാഠ പുസ്തകത്തിലെ പരാമർശങ്ങൾ എന്നും കോടതി നിരീക്ഷിച്ചു. Bar & Bench

- pma

വായിക്കുക: , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

1 of 211231020»|

« Previous « ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
Next Page » ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്) »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine