പ്രധാനമന്ത്രിക്ക് ചുറ്റും കേരള മാഫിയ

March 15th, 2011

tka-nair-mk-narayanan-epathram

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേരളാ മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന് വിക്കിലീക്സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ രേഖകളില്‍ പറയുന്നു. ബംഗാള്‍ ഗവര്‍ണര്‍ ആയിരുന്ന എം. കെ. നാരായണന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകാനുള്ള സാദ്ധ്യതയും രേഖയില്‍ പറയുന്നുണ്ട്. നാരായണന്‍ ഗാന്ധി കുടുംബത്തോട് കൂറുള്ള ആളാണെന്നും കോണ്ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിയുടെ സില്‍ബന്ധിയാണെന്നും പരാമര്‍ശിച്ചിട്ടുണ്ട്.

പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. കെ. എ. നായര്‍, എം. കെ. നാരായണന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കേരള മാഫിയ പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിലവിലുണ്ട് എന്നും ഈ മാഫിയ പ്രധാന മന്ത്രിയ്ക്ക് ചുറ്റും വലയം സൃഷ്ടിക്കുന്നത് ഉത്തരേന്ത്യന്‍ ലോബിയുടെ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു അസാധാരണ സ്ഥിതി വിശേഷമാണ് എന്നും അമേരിക്കന്‍ സന്ദേശത്തില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗവേഷണ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട കേസില്‍ പ്രൊഫസറും വൈസ്‌ ചാന്‍സലറും പ്രതികള്‍

March 10th, 2011

sexual-harrassment-epathram

മൈസൂര്‍ : ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ മേല്‍ ലൈംഗികമായി സമ്മര്‍ദ്ദം ചെലുത്തിയ മൈസൂര്‍ സര്‍വകലാശാലയിലെ പ്രൊഫസറെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ജന്തു ശാസ്ത്ര വകുപ്പിലെ അദ്ധ്യാപകനായ പ്രൊഫസര്‍ ശിവ ബാസവയ്യയെയാണ് തന്റെ കീഴില്‍ ഗവേഷണം നടത്തുന്ന ഗവേഷണ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്.

തന്നെ പ്രൊഫസര്‍ പീഡിപ്പിക്കുന്നു എന്ന് പല തവണ സര്‍വകലാശാലാ അധികൃതര്‍ക്ക്‌ പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടാവാത്തതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക്‌ ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് സര്‍വകലാശാലാ അധികൃതരെ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കിയത്.

ഇത്തരം സംഭവങ്ങള്‍ ഇവിടെ ധാരാളമുള്ളതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്നു വന്ന ഇരുപത്തിയഞ്ചോളം സമാനമായ കേസുകളില്‍ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം ഇതില്‍ പതിനാലോളം കേസുകളില്‍ പ്രതികലായവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പ്രതികളെ സര്‍വകലാശാല വെറുതെ വിടുകയാണ് ചെയ്തു വന്നത്.

സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍ ഡോ. വി. ജി. തല്‍വാറിനെ കുറ്റകൃത്യത്തിന് കൂട്ട് നിന്നതിന്റെ പേരില്‍ പോലീസ്‌ പ്രതിയാക്കിയിട്ടുണ്ട്.

ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ദയാവധം ആവാം; പക്ഷെ അരുണയ്ക്ക് ദയ ലഭിയ്ക്കില്ല

March 8th, 2011

aruna-shanbhag-epathram

ന്യൂഡല്‍ഹി : ദയാ വധം ചില നിബന്ധനകളോടെ ആവാം എന്ന് സമ്മതിച്ച സുപ്രീം കോടതി പക്ഷെ അരുണ ഷാന്ബാഗിന്റെ കാര്യത്തില്‍ ദയ കാണിച്ചില്ല. മുംബൈ കിംഗ് എഡ്വാര്‍ഡ് സ്മാരക ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യവേ ആശുപത്രിയിലെ തൂപ്പുകാരന്‍ ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്ന് മസ്തിഷ്കം ഭാഗികമായി നശിക്കുകയും, കാഴ്ച ശക്തി നഷ്ടപ്പെടുകയും, നട്ടെല്ലിന് ക്ഷതമേല്ക്കുകയും ചെയ്ത അരുണ കഴിഞ്ഞ 37 വര്‍ഷമായി ജീവച്ഛവമായി ആശുപത്രിയില്‍ കഴിയുകയാണ്.

mercy-killing-epathram

ദയാവധം (യുത്തനേഷ്യ) സംബന്ധിച്ച് നിയമ നിര്‍മ്മാണം നടത്തണമെന്ന് നിര്‍ദ്ദേശിച്ച കോടതി പാസിവ്‌ യുത്തനേഷ്യ മാത്രമേ ആകാവൂ എന്നും നിഷ്കര്‍ഷിച്ചു. കൃത്രിമമായി ജീവന്‍ നിലനിര്‍ത്താന്‍ ഉള്ള ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം തികച്ചും സാങ്കേതികമായി മാത്രം ജീവിക്കുന്ന ഒരാളെ ഈ ഉപകരണങ്ങളുടെ സഹായം ഒഴിവാക്കി അയാളെ മരിക്കുവാന്‍ അനുവദിക്കു ന്നതിനെയാണ് പാസിവ്‌ യുത്തനേഷ്യ എന്ന് പറയുന്നത്.

എന്നാല്‍ അരുണയെ പോലെ ഒരു രോഗിയെ മാരകമായ വിഷം കുത്തി വെച്ച് വധിക്കുന്നത് പോലെയാവും ദയാ വധം അനുവദിക്കുന്നത് എന്ന് കോടതി നിരീക്ഷിച്ചു. ഇത് അനുവദിക്കാന്‍ ആവില്ല.

പാസിവ്‌ യുത്തനേഷ്യ അനുവദിക്കണമെങ്കില്‍ രോഗിയുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷിക്കണം. രോഗിയെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും ഈ തീരുമാനം കൈക്കൊള്ളാം. എന്നാല്‍ ഈ തീരുമാനം രോഗിയുടെ മികച്ച താല്പര്യത്തിനായിരിക്കണം.

അരുണയുടെ കാര്യത്തില്‍ ഈ തീരുമാനം സ്വീകരിക്കേണ്ടത് അവരെ ഇത്രയും നാള്‍ പരിചരിച്ച ആശുപത്രിയിലെ ജീവനക്കാരാണ് എന്നും കേസ്‌ നല്‍കിയ പിങ്കി വീരാണി അല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

ആശുപത്രി ജീവനക്കാര്‍ സമ്മതിക്കാത്ത നിലയ്ക്ക് അരുണയുടെ ദയാ വധത്തിനുള്ള അപേക്ഷ തള്ളുകയാണ് എന്നും കോടതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഗോധ്ര തീവണ്ടി ആക്രമണം : വിധി ഇന്ന്

February 22nd, 2011

godhra-train-burning-epathram

ഗോധ്ര : സബര്‍മതി എക്സ്പ്രസ്‌ തീവണ്ടിയില്‍ കത്തി ചാമ്പലായ യാത്രക്കാരുടെയും കേസില്‍ പോലീസ്‌ പിടിയിലായി കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ജയിലില്‍ കഴിയുന്നവരുടെയും കുടുംബങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗോധ്ര കേസില്‍ ഇന്ന് കോടതി വിധി പറയും. എല്ലാവരും ഉറ്റു നോക്കുന്ന ആചോദ്യതിനും ഇന്ന് ഉത്തരമുണ്ടാകും : തീവണ്ടിക്ക് തീ കൊളുത്തിയതാണോ അതോ അത് കേവലം ഒരു അപകടം മാത്രമായിരുന്നുവോ? പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ. യുടെ സഹായത്തോടെ നേരത്തെ പദ്ധതിയിട്ടു നടപ്പിലാക്കിയ ഒരു ഭീകര ആക്രമണമാണ് സംഭവം എന്നാണ് പോലീസ്‌ കേസ്‌. കര്‍ സേവകര്‍ യാത്ര ചെയ്ത ബോഗിയിലേക്ക് പെട്രോള്‍ കാനുകള്‍ എത്തിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് കുറ്റപത്രം. 134 പേര്‍ക്കെതിരെയാണ് കേസ്‌ എടുത്തിട്ടുള്ളത്‌. ഇതില്‍ 16 പേരെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. തെളിവില്ല എന്ന കാരണത്താല്‍ 13 പേരെ വിട്ടയച്ചു. 15 പേര്‍ ജാമ്യത്തില്‍ ഇറങ്ങി. ബാക്കി 80 പേര്‍ ജയിലില്‍ കഴിയുന്നു. 59 കാര്‍ സേവകരാണ് അന്ന് വെന്തു മരിച്ചത്‌.

കര്‍ സേവകരെ വധിക്കാനുള്ള ഗൂഡാലോചന യുടെ ഭാഗമായി നടപ്പിലാക്കിയ ആക്രമണമാണ് തീവണ്ടിയിലെ തീപിടിത്തം എന്ന് സംഭവം നടന്ന ഉടന്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ബി. ജെ. പി. യും പ്രഖ്യാപിച്ചത്‌ ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. സംസ്ഥാന ഭരണകൂടം ഇത്തരമൊരു പ്രഖ്യാപനം നടത്തിയതോടെ കേസിന്റെ അന്വേഷണം ഈ ആരോപണം തെളിയിക്കുവാന്‍ ഉള്ള ശ്രമമായി മാറുകയായിരുന്നു എന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത്‌ കലാപം അന്വേഷിച്ച ജസ്റ്റിസ്‌ നാനാവതി കമ്മീഷനും പോലീസ്‌ കേസിനെ അനുകൂലിച്ചു.

ഇന്ന് വരാനിരിക്കുന്ന സെഷന്‍സ്‌ കോടതിയുടെ വിധിയ്ക്കെതിരെ സുപ്രീം കോടതിയില്‍ പോവാമെങ്കിലും ഈ കേസിനെ ചുറ്റിപറ്റി നടന്നു വരുന്ന ചര്‍ച്ചയില്‍ ഒരു നിര്‍ണ്ണായക സ്വാധീനമാവും ഇന്നത്തെ വിധി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിവരാവകാശം : എയര്‍ ഇന്ത്യയുടെ കള്ളി വെളിച്ചത്തായി

February 18th, 2011

air-india-maharaja-epathram

മുംബൈ : എയര്‍ ഇന്ത്യയുടെ ഏറെ ആദായകരമായ റൂട്ടുകളിലെ ഫ്ലൈറ്റുകള്‍ റദ്ദ്‌ ചെയ്ത് സ്വകാര്യ വിമാന കമ്പനികള്‍ക്ക്‌ ഈ റൂട്ടില്‍ സര്‍വീസ്‌ നടത്താനുള്ള സൗകര്യം ചെയ്ത് കൊടുക്കുന്ന ഏര്‍പ്പാട്‌ വെളിച്ചത്തായി. വിവരാവകാശ നിയമ പ്രകാരം ലഭിച്ച ഒരു റിപ്പോര്‍ട്ടിലാണ് എയര്‍ ഇന്ത്യാ അധികൃതര്‍ സ്വകാര്യ വിമാന കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ അവസരം ഒരുക്കുന്ന വിവരം വെളിപ്പെട്ടത്‌. ഈ സര്‍വീസുകള്‍ റദ്ദാക്കിയ വിവരം തനിക്ക്‌ ഇപ്പോഴാണ് ലഭിച്ചതെന്നും ഇത് താന്‍ കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കും എന്നും വ്യോമയാന മന്ത്രി വയലാര്‍ രവി അറിയിച്ചു.

കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ റദ്ദു ചെയ്ത ഫ്ലൈറ്റുകളുടെ പട്ടികയില്‍ മിക്കതും 85 മുതല്‍ 95 വരെ ശതമാനം ആളുകള്‍ ഉള്ളതായിരുന്നു. ഇതില്‍ നൂറു ശതമാനം നിറഞ്ഞ ഫ്ലൈറ്റുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ ഫ്ലൈറ്റുകള്‍ റദ്ദ്‌ ചെയ്തതിന്റെ അടുത്ത ദിവസം മുതല്‍ ഈ ഫ്ലൈറ്റുകള്‍ക്ക് പകരം അതെ സമയത്ത് സ്വകാര്യ വിമാന കമ്പനികള്‍ക്ക്‌ സര്‍വീസ്‌ നടത്താനുള്ള അനുമതി നല്‍കുകയും ചെയ്തു.

എന്നാല്‍ വിമാനം റദ്ദ്‌ ചെയ്തതിന് കാരണമായി എയര്‍ ഇന്ത്യ പറഞ്ഞത്‌ മതിയായ എണ്ണം പൈലറ്റുമാര്‍ ഇല്ല എന്നതാണ്. ഈ വാദമാണ് കള്ളമാണ് എന്ന് ഇപ്പോള്‍ വിവരാവകാശ നിയമം പ്രകാരം ലഭിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. ഏറ്റവും കൂടുതല്‍ പൈലറ്റുമാര്‍ സ്വന്തമായുള്ള എയര്‍ ഇന്ത്യ തങ്ങളുടെ പൈലറ്റുമാരെ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് വസ്തുത. കരാര്‍ പ്രകാരം ഒരു പൈലറ്റ് ഒരു മാസം 60 മണിക്കൂര്‍ വിമാനം പറപ്പിക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ 2010 ലെ കണക്ക്‌ പ്രകാരം മിക്ക പൈലറ്റുമാരും 49 മുതല്‍ 53 മണിക്കൂര്‍ മാത്രമേ ജോലി ചെയ്തിട്ടുള്ളൂ. ചിലരെങ്കിലും 58 മണിക്കൂര്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും ഇതും കരാറില്‍ പറഞ്ഞതിനേക്കാള്‍ കുറവാണ്.

ഫ്ലൈറ്റുകള്‍ റദ്ദാക്കിയതാണ് പൈലറ്റുമാര്‍ക്ക് മതിയായ ജോലി ഇല്ലാത്തതിന്റെ കാരണം എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

സ്വകാര്യ കമ്പനികളെ സഹായിക്കുന്ന രീതിയില്‍ ഫ്ലൈറ്റുകള്‍ റദ്ദ്‌ ചെയ്യുന്നതിന് പുറകില്‍ ആരായാലും ശരി ഇവരെ തടയുകയും ഇന്ത്യയുടെ സ്വന്തം വിമാന കമ്പനിയെ നേര്‍ വഴിക്ക് കൊണ്ടു വരുവാനും വ്യോമയാന മന്ത്രി വയലാര്‍ രവിക്ക് കഴിയുമോ എന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « നിതാരിയിലെ ഹിംസ്ര ജന്തുവേത്?
Next »Next Page » ഗോധ്ര തീവണ്ടി ആക്രമണം : വിധി ഇന്ന് »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine