
- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, കോടതി, തീവ്രവാദം, നിയമം
- എസ്. കുമാര്‍
വായിക്കുക: അഴിമതി, കോടതി, തട്ടിപ്പ്
ന്യൂഡൽഹി : 2ജി സ്പെക്ട്രം കേസിൽ പി. ചിദംബരത്തിന്റെ പങ്കിനെ കുറിച്ച് സി. ബി. ഐ. അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് നല്കിയ രണ്ട് ഹരജികൾ സുപ്രീം കോടതി തള്ളി. മുൻ ടെലികോം മന്ത്രി എ. രാജയ്ക്കൊപ്പം സ്പെക്ട്രം കേസിൽ പി. ചിദംബരത്തിനെയും കൂട്ടുപ്രതി ആക്കണം എന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ജനതാ പാർട്ടി അദ്ധ്യക്ഷൻ സുബ്രമണ്യം സ്വാമിയും അഭിഭാഷകൻ പ്രശാന്ത് ഭൂഷണുമാണ് പരാതിക്കാർ. കേസിൽ ചിദംബരത്തെ പ്രതിയാക്കാൻ വേണ്ട തെളിവൊന്നുമില്ല എന്ന് സി. ബി. ഐ. മുൻപ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. സ്പെക്ട്രം അനുവദിച്ചതിൽ തകരാറ് സംഭവിച്ചിട്ടുണ്ടെങ്കിലും അതിന് ചിദംബരവും രാജയും തമ്മിൽ കുറ്റകരമായ ഗൂഢാലോചന നടന്നു എന്നൊന്നും അർത്ഥമില്ല എന്ന് കോടതി നിരീക്ഷിച്ചു.
കോടതി വിധിയുടെ പകർപ്പ് ലഭിച്ചതിന് ശേഷം അപ്പീൽ സമർപ്പിക്കും എന്ന് സുബ്രമണ്യം സ്വാമി അറിയിച്ചു. മൂല്യമേറിയ മൊബൈൽ ശൃംഖലാ ലൈസൻസുകൾ തുച്ഛമായ വിലയ്ക്ക് നൽകിയ രാജ ലൈസൻസുകൾ ലേലം ചെയ്യണം എന്ന ഉപദേശം തള്ളിക്കളഞ്ഞിരുന്നു. അപേക്ഷ ലഭിക്കുന്ന ക്രമത്തിൽ ലൈസൻസുകൾ നൽകും എന്ന് പറഞ്ഞ രാജ പിന്നീട് കൈക്കൂലി വാങ്ങി ചില കമ്പനികളെ ക്രമം തെറ്റിച്ച് മുൻപിൽ എത്തിച്ചത് പുറത്തായതോടെയാണ് തടവിലായത്. തന്റെ തീരുമാനങ്ങൾ എല്ലാം ചിദംബരത്തിനേയും പ്രധാനമന്ത്രിയേയും സമയാസമയം അറിയിച്ചിരുന്നു എന്ന് രാജ വിചാരണയ്ക്ക് ഇടയിൽ കോടതിയെ അറിയിച്ചിരുന്നു.
ധനമന്ത്രിയായിരുന്ന ചിദംബരത്തെ അഴിമതി വിരുദ്ധ നിയമവും മറ്റ് ക്രിമിനൽ നിയമങ്ങളും പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ മതിയായ തെളിവ് ഉണ്ട് എന്ന് സുബ്രമണ്യം സ്വാമി വ്യക്തമാക്കുന്നു.
- ജെ.എസ്.
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, കോടതി, വിവാദം
ന്യൂഡെല്‍ഹി: എയര്‍ ഹോസ്റ്റസായിരുന്ന ഗീതിക ശര്‍മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുന്‍ ഹരിയാന മന്ത്രി ഗോപാാല്‍ ഗോയല്‍ കന്ദയെ പോലീസ് അറസ്റ്റ് ചെയ്തു. ഗീതികയുടെ ആത്മഹത്യയെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന കന്ദയെ ഡെല്‍ഹിയിലെ അശോക് വിഹാര്‍ പോലീസ് സ്റ്റേഷനു സമീപം വച്ചാണ് പിടികൂടിയത്. ഗീതികയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ദില്ലി ഹൈക്കോടതി അത് നിരസിക്കുകയായിരുന്നു. കന്ദയുടെ ഉടമസ്ഥതയിലുള്ള എം.ഡി.എല്‍.ആര്‍ എയര്‍ ലൈന്‍സിലെ എയര്‍ ഹോസ്റ്റസായിരുന്നു ഗീതിക ശര്‍മ്മ. കഴിഞ്ഞ അഞ്ചാം തിയതിയാണ് ഇവര്‍ ആതമഹത്യ ചെയ്തത്. ഗീതികയുടെ ആത്മഹത്യാ കുറിപ്പില്‍ കന്ദയുടെയും അദ്ദേഹത്തിനെ ജീവനക്കാരി അരുണ ചാന്ദയുടേയും പീഢനമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിച്ചിരുന്നു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കോടതി, പീഡനം, വിവാദം, സ്ത്രീ