പിതാവിന് കുഞ്ഞിനെ ഈമെയിൽ, ചാറ്റ്, ഫോൺ എന്നിവ വഴി ബന്ധപ്പെടാം എന്ന് ഹൈക്കോടതി

October 25th, 2012

lady-of-justice-epathram

മുംബൈ : വിവാഹ ബന്ധം വേർപെടുത്തിയ തനിക്ക് തന്റെ കുഞ്ഞുമായി ഈമെയിൽ, ചാറ്റ്, വീഡിയോ കോൺഫറൻസിങ്ങ്, ടെലിഫോൺ എന്നിങ്ങനെയുള്ള ആധുനിക വാർത്താവിനിമയ സങ്കേതങ്ങൾ ഉപയോഗിച്ച് ബന്ധപ്പെടാൻ അനുവദിക്കണമെന്ന പിതാവിന്റെ ആവശ്യം ബോംബെ ഹൈക്കോടതി അംഗീകരിച്ചു. നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിലും ഇത്തരം മാർഗ്ഗങ്ങളിലൂടെ തനിക്ക് തന്റെ കുഞ്ഞുമായി ബന്ധം നിലനിർത്തണം എന്നായിരുന്നു പിതാവിന്റെ ആവശ്യം. ഈ ആവശ്യം നേരത്തേ പൂനെ കുടുംബ കോടതി നിരാകരിച്ചിരുന്നു. ഇതിനെതിരെ അപ്പീൽ പോയ ഗാരി സാവെല്ലിനാണ് ബോംബെ ഹൈക്കോടതി അനുകൂല ഉത്തരവ് നൽകിയത്.

സൌദിയിൽ ജോലി ചെയ്യുന്ന തനിക്ക് ബോംബെയിൽ ഉള്ള തന്റെ മുൻ ഭാര്യയോടൊപ്പം കഴിയുന്ന കുഞ്ഞിന്റെ പഠന കാര്യങ്ങളും മറ്റ് പുരോഗതിയും അറിയുവാൻ ആഗ്രഹമുണ്ട് എന്ന സാവെല്ലിന്റെ വാദം കോടതി അംഗീകരിച്ചു. സ്ക്കൂൾ റിപ്പോർട്ടുകളുടെയും മാർക്ക് ലിസ്റ്റുകളുടേയും കോപ്പികൾ ഒരാഴ്ച്ചയ്ക്കകം പിതാവിന് നൽകാൻ കോടതി കുഞ്ഞിന്റെ അമ്മയോട് നിർദ്ദേശിച്ചു. ഇത്തരം എല്ലാ റിപ്പോർട്ടുകളുടേയും കോപ്പികൽ ഇനി മുതൽ കുഞ്ഞിന്റെ അച്ഛനും ഒരു കോപ്പി കോടതി മുൻപാകെയും സമർപ്പിക്കണം. കൂടാതെ റിപ്പോർട്ടുകളുടെ ഒറിജിനൽ പിതാവിന് പരിശോധിക്കാൻ നൽകണം എന്നും കോടതി ഉത്തരവിട്ടു.

കുഞ്ഞിന് പിതാവുമായി വീഡിയോ കോൺഫറൻസിങ്ങ് വഴി സംസാരിക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ സൌകര്യം ഒരുക്കും. കോടതി ഇതിനായി നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഇത്തരം ചാറ്റിങ്ങ് വഴി പിതാവുമായുള്ള ആത്മബന്ധം വളർന്നു കഴിഞ്ഞതിന് ശേഷം സ്വതന്ത്രമായി പിതാവിന് കുഞ്ഞുമായി ഈമെയിൽ, ചാറ്റ്, ടെലിഫോൺ, മറ്റ് ആധുനിക സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിച്ച് ബന്ധപ്പെടാം എന്ന് കോടതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടംകുളം : സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു സുപ്രീംകോടതി

September 28th, 2012

supremecourt-epathram

ന്യൂഡല്‍ഹി : കൂടംകുളം ആണവ നിലയത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും അക്കാര്യം ഉറപ്പാക്കാതെ നിലയം പ്രവർത്തിക്കാൻ ആവില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. ആണവ നിലയത്തിന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ നിലയത്തിന്റെ കമ്മിഷനിംഗ്‌ നിരോധിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. പണം ചിലവാക്കി എന്നത് ഒരു ന്യായീകരണം അല്ലെന്നും, ജനങ്ങള്‍ക്ക്‌ ദോഷകരമായി ബാധിക്കുമെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയല്ലാതെ വഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

1989ല്‍ അംഗീകരിച്ച പാരിസ്ഥിതിക മാനദണ്ഡ പ്രകാരമാണ്‌ കൂടംകുളം ആണവ നിലയം നിര്‍മിച്ചത്‌. എന്നാല്‍ ഇന്ന് അക്കാര്യങ്ങള്‍ നിലനില്‍ക്കുന്നതാണോ എന്ന് നോക്കണമെന്ന് കോടതി പറഞ്ഞു. ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ അപകട സാധ്യതയെ പറ്റി കാര്യക്ഷമമായ പഠനം നടത്തണമെന്നും, കൂടംകുളം നിലയത്തിനെതിരേ തദ്ദേശവാസികളുടെ ആശങ്ക അകറ്റാന്‍ തയ്യാറാകണം എന്നും കോടതി പറഞ്ഞു.

എന്നാല്‍ എ. ഇ. ആര്‍. ബി. നിര്‍ദേശിച്ച 17 ശുപാര്‍ശകള്‍ നടപ്പാക്കിയില്ലെങ്കില്‍ പോലും കൂടംകുളം നിലയം സുരക്ഷിതമാണെന്നാണ്‌ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ സുപ്രീം കോടതിയില്‍ അഭിപ്രായപ്പെട്ടത്‌. ഇതേ നിലപാടാണ് കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട്‌ സര്‍ക്കാരിനും. എന്നാല്‍ കോടതി ഉത്തരവ് സമര സമിതിയെ ആവേശം കൊള്ളിച്ചു. ഈ ഉത്തരവിനെ സ്വാഗതം ചെയ്യുന്നു എന്നാണു സമര നേതാവ് എസ്. പി. ഉദയകുമാര്‍ പറഞ്ഞത്.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിവാദ കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദി ജയില്‍ മോചിതനായി

September 13th, 2012

aseem-trivedi-epathram

മുംബൈ: വിവാദ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ജയിലടയ്ക്കപ്പെട്ട കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. അര്‍തര്‍ റോഡ് ജയിലില്‍ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച ഉച്ചയോടെ ആണ് ത്രിവേദി പുറത്ത് വന്നത്. ജയിലിനു പുറത്ത് കാത്തു നിന്ന ഇന്ത്യാ എഗെയ്‌ന്‍സ്റ്റ് കറപ്ഷന്‍ പ്രവര്‍ത്തകര്‍ ത്രിവേദിക്ക് ഉജ്ജ്വലമായ സ്വീകരണം നല്‍കി. തുടര്‍ന്ന് തൊട്ടടുത്ത ബുദ്ധവിഹാറില്‍ എത്തി ഡോ. ബാബ സാഹേബ് അംബേദ്കര്‍ക്ക് പ്രണാമം അര്‍പ്പിച്ചു. അഴിമതിക്കെതിരായ തന്റെ പോരാട്ടം തുടരുമെന്ന് ത്രിവേദി വ്യക്തമാക്കി.

യു. പി. എ. സര്‍ക്കാറിന്റെ അഴിമതിയെ കുറിച്ച് തന്റെ കാര്‍ട്ടൂണുകളിലൂടെ കേന്ദ്ര സര്‍ക്കാറിനും ബ്യൂറോക്രാറ്റു കള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ത്രിവേദി നടത്തിയിരുന്നത്. പാര്‍ളമെന്റില്‍ പോലും ത്രിവേദിയുടെ കാര്‍ട്ടൂണുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കപ്പെട്ട കാര്‍ട്ടൂണുകള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ അസ്വസ്ഥമാക്കിയിരുന്നു. ഇതിനിടയിലാണ് ദേശീയ ചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം കാര്‍ട്ടൂണ്‍ വരച്ചതായി ത്രിവേദിക്കെതിരെ പരാതി ഉയര്‍ന്നത്. ഇതുമായ ബന്ധപ്പെട്ട കേസില്‍ ത്രിവേദി കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യപ്പെടുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുംബൈ ഭീകരാക്രമണം; കസബിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

August 29th, 2012
supremecourt-epathram
ന്യൂഡെല്‍ഹി: 26/11 ലെ മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത പാക്കിസ്ഥാന്‍ പൌരന്‍ അജ്‌മല്‍ കസബിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.  വിചാരണ കോടതിയാണ് കസബിന് വധ ശിക്ഷ വിധിച്ചത്.  ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ കസബ് നല്‍കിയ അപ്പീല്‍ ജസ്റ്റിസ് അഫ്താബ് ആലം അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് തള്ളുകയായിരുന്നു.  ഇന്ത്യക്കെതിരായ യുദ്ധമാണ് കസബ് നടത്തിയതെന്നും ഇതിലൂടെ നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞുവെന്നും കോടതി പറഞ്ഞു.
നീതി പൂര്‍വ്വമായ വിചാരണ തനിക്ക് ലഭിച്ചില്ലെന്നും ഗൂഢാലോചനയില്‍ പങ്കില്ലെന്നും   തന്റെ കുറഞ്ഞ പ്രായം കണക്കിലെടുത്ത്  തന്നെ  വധ ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് കസബ് വാദിച്ചു. എന്നാല്‍ ഇരുപത്തിനാലുകാരനായ കസബിനു താന്‍ എന്താണ് ചെയ്യുന്നതെന്ന് ബോധ്യമുണ്ടെന്നും അതിനാല്‍ തന്നെ പ്രായം കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തിനു ന്യായമില്ലെന്ന് കോടതി പറഞ്ഞു.  കേസിന്റെ ഗൌരവവും കസബിന്റെ പങ്കാളിത്തവും കണക്കിലെടുത്ത കോടതി ഇയാള്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളി.
166 പേരാണ് മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരരെ അമര്‍ച്ച ചെയ്യുവാന്‍ ഉള്ള ശ്രമത്തിനിടെ സന്ദീപ് ഉണ്ണികൃഷ്ണന്‍, വിജയ് സലസ്കര്‍, ഹേമന്ദ് കര്‍ക്കരെ തുടങ്ങി രാജ്യത്തെ മികച്ച  ചില പോലീസ്-സൈനിക  ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. കോടതി വിധിയെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം സ്വാതം ചെയ്തു.  നാലുവര്‍ഷമായി മുംബൈയിലെ അര്‍തര്‍ റോഡിലുള്ള ജയിലില്‍ കഴിയുന്ന കസബിന്റെ സുരക്ഷക്കായി ഇതിനോടകം ഇരുപത്തഞ്ച് കോടിയില്‍ അധികം തുക ചിലവിട്ടു.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on മുംബൈ ഭീകരാക്രമണം; കസബിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

മദനീനിക്ക് ജാമ്യമില്ല; മണിചെയിന്‍ കമ്പനികള്‍ ബ്ലേഡ് കമ്പനികളെന്ന് സുപ്രീം കോടതി

August 28th, 2012

supremecourt-epathram

ന്യൂഡെല്‍ഹി: മണിചെയ്യിന്‍ കമ്പനികള്‍ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നും അവ ബ്ലേഡ് കമ്പനികളെ പോലെ ആണെന്നും സുപ്രീം കോടതി. നാനോ എക്സല്‍ തട്ടിപ്പില്‍ അറസ്റ്റിലായ  കമ്പനി എം.ഡി. ഹരീഷ് മദനീനിയുടെ ജാമ്യാപേക്ഷ നിരസിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. തട്ടിപ്പിനിരയാകുന്നവര്‍ സാധാരണക്കാരാണെന്നും ഇവര്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം ചൂഷണം ചെയ്ത് ആഢംഭര ജീവിതം നയിക്കുകയാണ് കമ്പനിക്കാരെന്നും കോടതി കുറ്റപ്പെടുത്തി. മദനീനിയെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി.  അകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ട് പലതരം സ്കീമുകളുടെ മറവില്‍ കോടികളാണ് വിവിധ മണിചെയ്യിന്‍ കമ്പനികള്‍ കേരളത്തില്‍ നിന്നും തട്ടിയെടുത്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on മദനീനിക്ക് ജാമ്യമില്ല; മണിചെയിന്‍ കമ്പനികള്‍ ബ്ലേഡ് കമ്പനികളെന്ന് സുപ്രീം കോടതി


« Previous Page« Previous « കോണ്‍ഗ്രസ്സ് ഭരണം രാജ്യത്തിന്റെ ദുര്‍ദശയെന്ന് നരേന്ദ്ര മോഡി
Next »Next Page » കെജ്രിവാളും കിരണ്‍ ബേദിയും തമ്മിലുള്ള പോര് മുറുകുന്നു »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine