ലക്ഷ്മണ രേഖ മറികടക്കരുത്‌ എന്ന് സുപ്രീംകോടതിക്ക് സര്‍ക്കാരിന്റെ താക്കീത്‌

September 22nd, 2011

supremecourt-epathram

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രത സുപ്രീംകോടതിയെ താക്കീത്‌ ചെയ്യുന്നത് വരെ എത്തി. 2 ജി സ്പെക്ട്രം അഴിമതിയില്‍ ചിദംബരത്തിനും പങ്കുണ്ടെന്നും അതിനാല്‍ ചിദംബരത്തിനെതിരെ അന്വേഷണം നടത്താന്‍ സി. ബി. ഐ. യോട് ആവശ്യപ്പെടണം എന്നും കാണിച്ച് സുബ്രമണ്യം സ്വാമി നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് നാടകീയമായ രംഗങ്ങള്‍ സുപ്രീം കോടതിയില്‍ അരങ്ങേറിയത്‌. സുപ്രീം കോടതി ലക്ഷ്മണ രേഖ മറി കടക്കരുത്‌ എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ താക്കീത്‌ ചെയ്തു. എന്നാല്‍ ലക്ഷ്മണ രേഖയ്ക്ക് ചില പരിമിതികള്‍ ഉണ്ട് എന്നാണ് ഇതിനു മറുപടിയായി ജഡ്ജി പറഞ്ഞത്‌. സീത ലക്ഷ്മണ രേഖ മറി കടന്നില്ലായിരുന്നു എങ്കില്‍ രാവണന്‍ വധിക്കപ്പെടുമായിരുന്നില്ല എന്ന് കോടതി അഭിഭാഷകനെ ഓര്‍മ്മിപ്പിച്ചു. അതിനാല്‍ ചില ഘട്ടങ്ങളില്‍ ലക്ഷ്മണ രേഖ മറി കടക്കേണ്ടത് ആവശ്യമാണ്‌ എന്നും കോടതി ചൂണ്ടിക്കാട്ടി.

സ്പെക്ട്രം അഴിമതി നടക്കുന്ന കാലത്ത്‌ ധന മന്ത്രി ആയിരുന്ന പി. ചിദംബരത്തിന് അഴിമതിയില്‍ പ്രത്യക്ഷമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന നിരവധി രേഖകള്‍ ഡോ. സുബ്രമണ്യന്‍ സ്വാമി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിദംബരത്തിനെതിരെ അന്വേഷണം : സുപ്രീം കോടതിയുടെ അധികാരം ചോദ്യം ചെയ്തു

September 20th, 2011

chidambaram-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം കേസില്‍ കേന്ദ്ര അഭ്യന്തര മന്ത്രി പി ചിദംബരത്തിനെതിരെ അന്വേഷണം നടത്താന്‍ ആവശ്യപ്പെടാന്‍ സുപ്രീം കോടതിക്ക് അധികാരമില്ല എന്ന് സി. ബി. ഐ. സുപ്രീം കോടതിയെ ബോധിപ്പിച്ചു. പോലീസ്‌ ആരെ പ്രതിയാക്കണം എന്ന് പറയുവാനോ ഈ കാര്യത്തില്‍ ഇടപെടാനോ കോടതിക്ക് അധികാരമില്ല എന്നാണ് സി. ബി. ഐ. യുടെ പക്ഷം. ജനതാ പാര്‍ട്ടി അദ്ധ്യക്ഷന്‍ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ചിദംബരത്തിനെതിരെ സി. ബി. ഐ. അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹരജിയിലാണ് സി. ബി. ഐ. തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്‌. അന്നത്തെ ധന മന്ത്രിയായിരുന്ന ചിദംബരത്തിന്റെ അറിവോടും അനുമതിയോടും കൂടിയാണ് രാജ 2 ജി സ്പെക്ട്രം അനുവദിക്കുന്ന വേളയില്‍ നിരക്ക് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുത്തത്‌ എന്ന് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍ പരാതി നല്‍കിയിരുന്നു. 2008 ജനുവരിക്കും ജൂലൈക്കും ഇടയില്‍ നാല് തവണ നിരക്ക് തീരുമാനിക്കാനായി രാജ ചിദംബരത്തെ കണ്ടതിന്റെ രേഖകളും കോടതിക്ക് മുന്‍പില്‍ ഹാജരാക്കിയിട്ടുണ്ട്.

എന്നാല്‍ ആരെ പ്രതിയാക്കണം എന്നത് തീരുമാനിക്കുവാന്‍ കോടതിക്ക് അധികാരമില്ല എന്ന സര്‍ക്കാര്‍ നിലപാട്‌ സി. ബി. ഐ. സുപ്രീം കോടതിയെ അറിയിക്കുകയാണ് ഉണ്ടായത്‌.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോടതി വിധി നിരാശാജനകമെന്ന് ജാഫ്രിയുടെ വിധവ

September 12th, 2011

narendra-modi-epathram

ന്യൂഡല്‍ഹി : ഗുള്‍ബാഗ് സൊസൈറ്റി കൂട്ട കൊല കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഏറെ നിരാശാ ജനകമാണെന്ന് കൊല്ലപ്പെട്ട പാര്‍ലമെന്റ് അംഗം എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തോട് അന്വേഷണ റിപ്പോര്‍ട്ട് ഗുജറാത്തിലെ കീഴ്ക്കോടതിയില്‍ സമര്‍പ്പിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഗോധ്ര കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ഹിന്ദുക്കള്‍ക്ക്‌ തങ്ങളുടെ വികാരം മുസ്ലിങ്ങളുടെ മേല്‍ തുറന്നു വിടാനുള്ള അവസരം നല്‍കുവാന്‍ സഹായകരമായ നിലപാട് സ്വീകരിക്കണം എന്ന് ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി എന്ന് ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ആരോപണം ഉന്നയിച്ചിരുന്നു. കേസില്‍ നരേന്ദ്ര മോഡിയുടെ പങ്ക് അന്വേഷിക്കുവാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് സാക്കിയ ജാഫ്രി നല്‍കിയ ഹരജി പക്ഷെ സുപ്രീം കോടതി അംഗീകരിച്ചില്ല. അഹമ്മദാബാദ് കോടതിയിലേക്ക്‌ വിഷയം പരിഗണനയ്ക്കായി അയക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ഇതോടെ 2002ലെ വര്‍ഗ്ഗീയ കലാപങ്ങളില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമത്തിന് വീണ്ടും തിരിച്ചടിയായി.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മോഡിക്കെതിരെ അന്വേഷണം; വിചാരണക്കോടതിക്ക് തീരുമാനമെടുക്കാം

September 12th, 2011

Modi-epathram

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗുല്‍ബര്‍ഗയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ  അന്വേഷണം നടത്തണോ എന്ന കാര്യം വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി. ഗുല്‍‌ബര്‍ഗ് സൊസൈറ്റിയില്‍  നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ് എം.പി ഇസ്‌ഹാന്‍ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ്  സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചിന്റെ വിധി. സാഖിയ ജാഫ്രിയുടെ പക്ഷവും വിചാരണ കോടതി കേള്‍ക്കണമെന്നും വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2002 ഫെബ്രുവരിയില്‍ നടന്ന കലാപത്തിലാണ് ഇസ്‌ഹാന്‍ ജാഫ്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മോഡിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് സാഖിയ ജാഫ്രി കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ നേരത്തെ കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നരേന്ദ്ര മോഡിയെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ആര്‍. കെ. രാഘവന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നരേന്ദ്ര മോഡിക്കെതിരെ സംഭവവുമായി ബന്ധപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഒന്നും ഇല്ലായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദില്ലിയില്‍ സ്ഫോടനം

September 7th, 2011

delhi-bomb-blast-epathram
ന്യൂഡല്‍ഹി : ഡല്‍ഹി ഹൈക്കോടതി വളപ്പില്‍ സ്ഫോടനം. ഹൈക്കോടതിയുടെ ഗേറ്റ് നമ്പര്‍ 5 നു സമീപം രാവിലെ 10:15 ഓടെയാണ് സ്ഫോടനം ഉണ്ടായത്. 11 പേര്‍ കൊല്ലപ്പെട്ടു. 76 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അനേകം പേരുടെ നില ഗുരുതരമാണ്. 200 ഓളം ആളുകള്‍ കോടതിയില്‍ പ്രവേശിക്കുന്നതിനു വേണ്ടിയുള്ള പാസ്‌ ലഭിക്കുന്നതിനു വേണ്ടി ക്യു നിന്നിരുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. ബോംബ്‌ വച്ചിരുന്നത് ഒരു ബ്രീഫ് കേസില്‍ ആണ്. അത്യുഗ്ര ശേഷിയുള്ള സ്ഫോടനം ആണ് നടന്നത്. അഗ്നിശമന സേനയും പോലീസും 3 ആംബുലന്സുകളും സ്ഥലത്തെത്തി. പരിക്കേറ്റവരെ സഫ്ദര്‍ജംഗ്, ആര്‍. എം. എല്‍. ആശുപത്രികളിലേക്ക്‌ കൊണ്ടു പോയി. സ്ഥിതി ഗതികള്‍ വിലയിരുത്തുകയാണ് എന്ന് ആഭ്യന്തര  മന്ത്രാലയം അറിയിച്ചു. സ്ഫോടനത്തിന് പിന്നില്‍ ആരെന്നു ദില്ലി പോലീസ് ഇത് വരെ പുറത്തു വിട്ടിട്ടില്ല. ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലോകത്തെ ഏറ്റവും വലിയ ബെയിംഗന്‍ ഭര്‍ത്ത ഡല്‍ഹിയില്‍
Next »Next Page » ഡല്‍ഹിയില്‍ കനത്ത മഴ : ബാലിക കൊല്ലപ്പെട്ടു »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine