അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം : ഹൈക്കോടതി

August 18th, 2021

adult-couple-can-live-together-without-marriage-supreme-court-ePathram
ജയ്പുര്‍ : വിവാഹിതയായ സ്ത്രീ, അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം എന്ന് രാജസ്ഥാന്‍ ഹൈക്കോടതി. വിവാഹിതയും ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞു താമസിക്കുന്ന മുപ്പതു വയസ്സു കാരിയും അവരൊടൊപ്പം ഒന്നിച്ചു താമസിക്കുന്ന കൂട്ടുകാരനും ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി വന്നത്.

ഭര്‍തൃ ഗൃഹത്തില്‍ നിന്നുള്ള ഗാര്‍ഹിക പീഡനം കാരണം ഭര്‍ത്താവിനെ ഉപേക്ഷിച്ച് വന്നതാണ് എന്നും ഇപ്പോള്‍ സുഹൃത്തുമായിട്ടാണ് താമസിക്കുന്നത് എന്നും യുവതി ഹര്‍ജിയില്‍ പറയുന്നു.

മാത്രമല്ല ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ജീവനു ഭീഷണി നേരിടുന്നു എന്നും തങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം എന്നും ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ പ്രായപൂര്‍ത്തി ആയവരാണ്. രണ്ടു പേരുടേയും ഇഷ്ട പ്രകാരം തന്നെയാണ് ഒന്നിച്ചു താമസിക്കുന്നത് എന്നും ഇരുവരും കോടതിയെ അറിയിച്ചു.

വിവാഹിതയായ ഹര്‍ജിക്കാരി ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടാതെ രണ്ടാം ഹര്‍ജി ക്കാരനായ യുവാവും ഒന്നിച്ചു താമസിക്കുന്നു എന്നത് കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ നിന്നും വ്യക്തമാണ്.

ഇങ്ങിനെ ഇരുവരും ഒന്നിച്ച് കഴിയുന്നത് നിയമ വിരുദ്ധ വും സാമൂഹിക വിരുദ്ധവുമായ ബന്ധ ങ്ങളുടെ വിഭാഗ ത്തില്‍ ഉള്‍പ്പെടുന്നത് ആയതുകൊണ്ട് രാജ്യത്തിന്റെ സാമൂഹിക ഘടനയെ തകര്‍ക്കുന്ന വിധത്തി ലുള്ള സ്ത്രീ – പുരുഷ ബന്ധം നിയമ വിരുദ്ധമാണ് എന്നുള്ള അലഹ ബാദ് ഹൈക്കോടതിയുടെ നിരീക്ഷണം ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മ്മ വിധി പ്രസ്താവിച്ചത്. മാത്രമല്ല, ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ട പോലീസ് സംരക്ഷണം നല്‍കണം എന്നുള്ള അപേക്ഷയും തള്ളിക്കളഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം

June 30th, 2021

supremecourt-epathram
ന്യൂഡല്‍ഹി : കൊവിഡ് ബാധിച്ച് മരിച്ച വരുടെ കുടുംബ ത്തിന് ധന സഹായം നല്‍കണം എന്നും ആറാഴ്ചക്ക് ഉള്ളില്‍ തന്നെ തുക എത്രയെന്നു നിശ്ചയിക്കണം എന്നും സുപ്രീം കോടതി വിധി.

പ്രകൃതി ദുരന്ത ങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാര ണ നിയമ ത്തിലെ പന്ത്രണ്ടാം വകുപ്പു പ്രകാരം, കൊവിഡ് ബാധിച്ച് മരിച്ച വരുടെ കുടുംബത്തിനും സഹായത്തിന് അര്‍ഹതയുണ്ട്.

കൊവിഡ് ദേശീയ ദുരന്ത മായി പ്രഖ്യാപിച്ച തിനാൽ ധന സഹായം ഉൾപ്പെടെ യുള്ള ആശ്വാസ നടപടികൾ നല്‍കാൻ ദേശീയ ദുരന്ത നിവാരണ അഥോറിറ്റിക്ക് ഉത്തര വാദിത്വം ഉണ്ട്.

ഔദ്യോഗിക കണക്ക് പ്രകാരം നിലവില്‍ രാജ്യത്ത് മൂന്നര ലക്ഷ ത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് ലഘൂകരിക്കു വാനും കോടതി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വാക്സിന്‍ വീടുകളിലേക്ക് : കേരളം മാതൃക എന്ന് മുംബൈ ഹൈക്കോടതി

June 13th, 2021

bombay-high-court-ePathram
മുംബൈ : മുതിര്‍ന്ന പൗരന്മാര്‍ക്കും കിടപ്പു രോഗി കൾക്കും ശാരീരിക ബുദ്ധി മുട്ടുകൾ അനുഭവിക്കുന്ന ആളുകള്‍ക്കും കൊവിഡ് വാക്സിന്‍ വീടുകളിൽ എത്തിക്കുന്നതില്‍ കേരളത്തെ മാതൃകയാക്കണം എന്ന് കേന്ദ്ര സർക്കാരിനോട് മുംബൈ ഹൈക്കോടതി. വാക്സിന്‍ വീടുകളിൽ എത്തിച്ച് നൽകണം എന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി പരിഗണി ക്കുക യായിരുന്നു കോടതി.

വീടുകളിൽ എത്തി വാക്സിന്‍ നൽകുന്ന പദ്ധതി രാജ്യത്തു നടപ്പിലാക്കാൻ തടസ്സം എന്തെങ്കിലും ഉണ്ടോ എന്നും കോടതി ചോദിച്ചു. കേരള മാതൃക ചൂണ്ടിക്കാട്ടി യായിരുന്നു കോടതി യുടെ പരാമർശം.

കൊവിഡ് വാക്സിന്‍ വീടുകളിൽ എത്തിക്കുക എന്നത് സാദ്ധ്യമല്ല എന്നുള്ള കേന്ദ്ര സർക്കാര്‍ പരാമർശത്തെ കോടതി രൂക്ഷമായി വിമർശിച്ചു.

കേരളവും ജമ്മു കശ്മീരും ഇതു വിജയ കരമായി നടപ്പാക്കുന്നുണ്ട് എന്നും മറ്റു സംസ്ഥാന ങ്ങളിൽ നടപ്പിലാക്കുവാന്‍ എന്താണ് തടസ്സം എന്നും കോടതി ചോദിച്ചു.

വീടുകളില്‍ വാക്സിന്‍ എത്തിക്കുന്നതിൽ ഈ സംസ്ഥാനങ്ങള്‍ വിജയം വരിച്ചത് എങ്ങനെയാണ്? കേരള – ജമ്മു കശ്മീർ മാതൃകയോട് കേന്ദ്ര ത്തിന്റെ പ്രതികരണം എന്താണ്? കേന്ദ്രത്തിന്റെ പ്രശ്നം എന്താണ് എന്ന് മനസ്സിലാകുന്നില്ല. നിങ്ങള്‍ എന്തു കൊണ്ടാണ് ഈ സംസ്ഥാനങ്ങളോട് ആശയ വിനിമയം നടത്താത്തത്?. ഇതു പ്രാവർത്തികം ആക്കുവാൻ കഴിയുന്നത്‌ എങ്കില്‍ എന്തു കൊണ്ടാണ് മറ്റു സംസ്ഥാന ങ്ങളിലും ഇത് ആവിഷ്കരിക്കാത്തത്? എന്നും കോടതി ചോദിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ചാരക്കേസ് : ഗൂഢാലോചന നടത്തിയോ എന്ന് സി. ബി. ഐ. അന്വേഷിക്കണം

April 15th, 2021

supremecourt-epathram
ന്യൂഡല്‍ഹി : ഐ. എസ്. ആര്‍. ഒ. ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കുവാന്‍ കേരള പോലീസ് ഗൂഢാലോചന നടത്തിയോ എന്ന് സി. ബി. ഐ. അന്വേഷിക്കണം എന്ന് സുപ്രീം കോടതി.

മൂന്നു മാസത്തിനുള്ളില്‍ സി. ബി. ഐ. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കോടതി ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് ഡി. കെ. ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചു കൊണ്ടാണ് കോടതി തീരുമാനം.

ജയിന്‍ സമിതി റിപ്പോര്‍ട്ടില്‍ വളരെ ഗൗരവമേറിയ കണ്ടെത്തലുകള്‍ ഉണ്ട്. റിപ്പോര്‍ട്ട് സി. ബി. ഐ. ക്ക് കൈമാറും. എന്നാല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ല എന്നും കോടതി അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാവരേയും വെറുതെ വിട്ടു

September 30th, 2020

babri-masjid-aodhya-issue-ePathramന്യൂഡല്‍ഹി : ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി. ജെ. പി. – വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളായ എല്‍. കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് അടക്കം 32 പ്രതികളെയും വെറുതെ വിട്ടു. ഈ കേസിലെ 48 പ്രതികളില്‍ 16 പേര്‍ മരണപ്പെട്ടു. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന 32 പേരെ യാണ് ലഖ്‌നൗ സി. ബി. ഐ. കോടതി വെറുതെ വിട്ടത്.

ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നില്‍ നേതാക്കളുടെ ഗൂഢാലോചന ഇല്ല എന്നും മുന്‍ കൂട്ടി യുള്ള ആസൂത്രണ ത്തിലൂടെ യാണ് പള്ളി പൊളിച്ചത് എന്ന്‌ തെളി യിക്കു ന്നതിന് പ്രതികള്‍ക്ക് എതിരെ ശക്തമായ തെളിവു കള്‍ ഇല്ല എന്നും കോടതി ചൂണ്ടിക്കാണിച്ചു.

പെട്ടെന്ന് ഉണ്ടായ വികാര ത്തള്ളിച്ചയിലാണ് പള്ളി പൊളിച്ചത്. സാമൂഹ്യ വിരുദ്ധരാണ് അവിടെ അക്രമം അഴിച്ചു വിട്ടത്. ജനക്കൂട്ടത്തെ തടയുവാനാണ് നേതാക്കള്‍ ശ്രമിച്ചത് എന്നും കോടതി പറഞ്ഞു.

വിശ്വ ഹിന്ദു പരിഷത്ത് – ആര്‍. എസ്. എസ്. അടക്കമുള്ള തീവ്ര ഹിന്ദു സംഘ ടന കള്‍ നേതൃത്വം നല്‍കിയ കര്‍സേവ യിലൂടെ 1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തത്. തുടര്‍ന്നുണ്ടായ സംഘര്‍ഷ ത്തിലും ലഹള യിലും രണ്ടായിരത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു.

വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് എല്ലാ പ്രതികളേയും സി. ബി. ഐ. കോടതി കുറ്റ വിമുക്തര്‍ ആക്കി വെറുതെ വിട്ടത് എന്നത് ഏറെ ശ്രദ്ധേയമാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊവിഡ് പ്രതിരോധ വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ ലഭ്യമാകും
Next »Next Page » അടുത്ത വര്‍ഷം പകുതിയോടെ 25 കോടി യോളം ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും  »



  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine