മദ്യപിച്ചുള്ള ഡ്രൈവിംഗ് : മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര ശിക്ഷ

September 14th, 2022

madras-high-court-in-chennai-ePathram
ചെന്നൈ : മദ്യലഹരിയില്‍ കാര്‍ ഓടിക്കുകയും അപകടം ഉണ്ടാക്കുകയും ചെയ്ത യുവാവിന് തീര്‍ത്തും വിചിത്രമായ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ഉണ്ടാകുന്ന അപകട ങ്ങളെ കുറിച്ച് അവബോധം നല്‍കുന്ന ലഘു ലേഖകള്‍ നഗരത്തില്‍ രണ്ടാഴ്ച വിതരണം ചെയ്യണം എന്നാണ് കോടതി വിധിച്ചത്. ഇത്തരം ഒരു ശിക്ഷയിലൂടെ, നിരുത്തരവാദിത്വ പരമായ പ്രവൃത്തികള്‍ ഇനിയും ആവര്‍ത്തിക്കാതെ ഇരിക്കാനും ഉള്ള തിരിച്ചറിവ് പ്രതിക്ക് ഉണ്ടാവും എന്നും കോടതി വിലയിരുത്തി.

രണ്ടാഴ്ച, എല്ലാ ദിവസവും അഡയാര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പു വെക്കാനും എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ 10 മണി വരെയും വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെയും നഗരത്തില്‍ ലഘു ലേഖകള്‍ വിതരണം ചെയ്യണം എന്നും യുവാവിനോട് കോടതി നിര്‍ദ്ദേശിച്ചു. മാത്രമല്ല ബോധ വല്‍ക്കരണ ലഘുലേഘകള്‍ വിതരണം ചെയ്തു കഴിഞ്ഞ് ആവശ്യം എങ്കില്‍ പോലീസ് സ്റ്റേഷനില്‍ ഹാജര്‍ വെക്കുവാനും കോടതി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വാങ്ക് വിളി മറ്റു മതസ്ഥരുടെ അവകാശങ്ങൾ ഹനിക്കുന്നില്ല: കർണ്ണാടക ഹൈക്കോടതി

August 23rd, 2022

loud-speaker-ePathram
ബംഗളൂരു : ഇസ്ലാം മത വിശ്വാസികളുടെ പ്രാര്‍ത്ഥനാ (നിസ്കാരം) സമയം അറിയിക്കുന്ന വാങ്ക് വിളിയുടെ ഉള്ളടക്കം മറ്റു മതസ്ഥരുടെ അവകാശങ്ങൾ ലംഘി ക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഹര്‍ജി കർണ്ണാടക ഹൈക്കോടതി തള്ളി.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 25, 26 എന്നിവയുടെ ലംഘനം ആവുന്നത് ഒന്നും തന്നെ വാങ്കു വിളി യില്‍ ഇല്ല. പ്രാർത്ഥനക്കായുള്ള വിളിയിൽ മറ്റ് മതസ്ഥരുടെ വികാരം വ്രണപ്പെടുത്തുന്ന ഒന്നും ഇല്ല എന്നതു കൊണ്ട് തന്നെ ഹര്‍ജിക്കാരന്‍റെ വാദം നില നിൽക്കില്ല.

ഇത്തരം ഹര്‍ജികൾ കൊണ്ട് തെറ്റിദ്ധാരണ സൃഷ്ടി ക്കുവാന്‍ മാത്രമേ സാധിക്കൂ എന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എസ്. വിശ്വ ജിത്ത് ഷെട്ടി എന്നിവര്‍ അടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

വാങ്ക് വിളി മുസ്‌ലിം വിശ്വാസക്രമത്തിൽ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് എങ്കിലും അതിലെ ചില പ്രയോഗ ങ്ങൾ മറ്റു മതസ്ഥരുടെ വിശ്വാസത്തെ ബാധിക്കുന്നു എന്ന വാദമാണ് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.

പള്ളികളിൽ നിന്ന് ഉച്ച ഭാഷിണി ഉപയോഗിച്ച് വാങ്ക് വിളിക്കുന്നത് പൂർണ്ണമായി നിരോധിക്കുവാൻ നിർദ്ദേശം നൽകണം എന്നും വക്കീല്‍ വാദിച്ചു. തുടര്‍ന്ന് വാങ്കു വിളിയിലെ വരികൾ വായിക്കാൻ ശ്രമിച്ച അഭിഭാഷകനെ ഡിവിഷന്‍ ബഞ്ച് തടഞ്ഞു.

ഈ വാചകങ്ങൾ കേൾക്കുമ്പോഴേ നിങ്ങളുടെ മൗലിക അവകാശം ലംഘിക്കപ്പെടുന്നു എന്നാണല്ലോ നിങ്ങൾ വാദിക്കുന്നത്. പിന്നെന്തിനാണ് അവ വായിക്കുന്നത് എന്നും കോടതി ചോദിച്ചു.

ഭരണ ഘടനയിലെ ആർട്ടിക്കിൾ 25 (1) ഇഷ്ടമുള്ള മതം വിശ്വസിക്കുവാനും ആചരിക്കു വാനും പ്രചരിപ്പിക്കു വാനും പൗരൻമാർക്ക് മൗലികമായ അവകാശം പ്രദാനം ചെയ്യുന്നു. എന്നാൽ ഇത് അനിയന്ത്രിതമായ അവകാശം അല്ല. പൊതു ക്രമം, ധാർമ്മികത, ആരോഗ്യം തുടങ്ങി യവയെ ഈ അവകാശം ഹനിക്കാൻ പാടില്ല.

ഇവിടെ ഉച്ചഭാഷിണി വഴിയോ അല്ലാതെയോ വാങ്ക് വിളിക്കു മ്പോൾ നിസ്കാരത്തിനായി വിശ്വാസികളെ ക്ഷണിക്കുന്നു എന്നതിനും അപ്പുറം മറ്റുള്ളവരുടെ അവകാശത്തെ എങ്ങനെയാണ് ലംഘിക്കുക എന്നും ഡിവിഷൻ ബഞ്ച് ചോദിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലൈംഗിക തൊഴിലിന് നിയമ സാധുത – വേശ്യാലയം നടത്തിപ്പ് നിയമ വിരുദ്ധം

May 27th, 2022

supreme-court-says-prostitution-sex-profession-ePathram
ന്യൂഡല്‍ഹി : ലൈംഗിക തൊഴിലില്‍ സ്വമേധയാ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ കേസ് എടുക്കരുത് എന്ന് സുപ്രീം കോടതി വിധി. ഇതൊരു ജോലിയായി അംഗീകരിക്കണം. പ്രായ പൂർത്തി ആയവര്‍ സ്വന്തം ഇഷ്ട പ്രകാരം ലൈംഗിക തൊഴില്‍ സ്വീകരിച്ചാല്‍ കേസ് എടുക്കരുത്.

ഭരണ ഘടനയുടെ 21-ാം അനുഛേദം അനുസരിച്ച് മറ്റു പൗരന്മാരെ പോലെ തന്നെ അന്തസ്സോടെ ജീവിക്കു വാനുള്ള അവകാശം ലൈംഗിക തൊഴിലാളികൾക്ക് ഉണ്ട് എന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ വേശ്യാലയം നടത്തിപ്പ് നിയമ വിരുദ്ധം തന്നെയാണ്.

ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ലൈംഗിക തൊഴിലിനെ ഒരു പ്രൊഫഷന്‍ ആയി അംഗീകരിച്ച സുപ്രധാന വിധി പ്രസ്താവിച്ചത്. തൊഴില്‍ ഏതായാലും രാജ്യത്തെ ഓരോ പൗരനും തുല്യ നീതിയും നിയമ പരിരക്ഷയും ലഭിക്കണം.ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യാനോ ഇവരില്‍ നിന്നും പിഴ ഈടാക്കുവാനോ പാടില്ല.

ലൈംഗിക തൊഴിലാളി എന്ന കാരണത്താല്‍ മക്കളെ മാതാവില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പാടില്ല. കുട്ടികള്‍ക്കും നിയമ പരിരക്ഷ ഉറപ്പാക്കണം.

റെയ്ഡുകളില്‍ കുറ്റക്കാര്‍ എന്ന നിലയില്‍ പിടികൂടാന്‍ പാടില്ല. മാത്രമല്ല അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ ചിത്രങ്ങള്‍ എടുത്ത് പ്രസിദ്ധപ്പെടുത്തരുത് എന്നും മാധ്യമങ്ങളോട് കോടതി ആവശ്യപ്പെട്ടു. പരാതി നല്‍കുന്ന ലൈംഗിക തൊഴിലാളികളോട് പോലീസ് വിവേചനം കാണിക്കരുത്. ലൈംഗിക തൊഴില്‍ ഒരു കുറ്റം അല്ലാത്തതിനാല്‍ ഇവരെ ഉപദ്രവിക്കരുത് എന്നും സുപ്രീം കോടതി ഓര്‍മ്മപ്പെടുത്തി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

രാജ്യദ്രോഹക്കുറ്റം : നിലവിലെ നിയമം സുപ്രീം കോടതി മരവിപ്പിച്ചു

May 11th, 2022

jail-prisoner-ePathram
ന്യൂഡല്‍ഹി : രാജ്യദ്രോഹക്കുറ്റ പ്രകാരം എടുത്ത എല്ലാ കേസുകളും മരവിപ്പിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. പുന: പരിശോധന കഴിയും വരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തരുത്. ചീഫ് ജസ്റ്റിസ് എന്‍. വി. രമണ അദ്ധ്യക്ഷനായ ബെഞ്ചിന്‍റെതാണ് തീരുമാനം.

124-എ വകുപ്പ് പ്രകാരം ഇനി പുതിയ എഫ്‌. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്യരുത് എന്നും ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നും കോടതി ആവശ്യപ്പെട്ടു.

രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ ഉള്ളവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാം. ഇത് ഒരു കൊളോണിയല്‍ നിയമമാണ്, ഭരണ ഘടനാ വിരുദ്ധമാണ് എന്നുമുള്ള ഹര്‍ജിക്കാരുടെ വാദങ്ങള്‍ കേട്ടതിനു ശേഷമാണ് കോടതി തീരുമാനം എടുത്തത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഭാര്യയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം

December 14th, 2021

gujarat-bans-cell-phones-for-unmarried-women-ePathram
ഛണ്ഡിഗഢ് : ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യത യുടെ ലംഘനം എന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ബതിന്‍ഡ കുടുംബ കോടതി യുടെ 2020-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു സ്ത്രീ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

പരാതിക്കാരിയായ യുവതിയും അവരുടെ ഭർത്താവും തമ്മിലുള്ള ഫോൺ സംഭാഷണങ്ങള്‍ ചിപ്പിലോ മെമ്മറി കാര്‍ഡിലോ റെക്കോര്‍ഡ് ചെയ്ത സി. ഡി. യും മറ്റു അനുബന്ധ രേഖകളും സഹിതം സത്യ വാങ്മൂലം സമര്‍പ്പിക്കുവാനാണ് ഭർത്താവിനു 2020-ല്‍ ബതിൻഡ കുടുംബ കോടതി അനുമതി നല്‍കിയിരുന്നത്. തുടര്‍ന്ന് കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കൊണ്ട് ഭാര്യ ഹൈക്കോടതിയെ സമീപി ക്കുകയായിരുന്നു.

ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണങ്ങള്‍ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ വ്യക്തമായ ലംഘനവും കടന്നു കയറ്റവുമാണ് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. ബതിൻഡ കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദുരിതാശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ നല്‍കും : എം. കെ. സ്റ്റാലിന്‍
Next »Next Page » തമിഴ്നാട്ടിൽ 33 പേർക്ക് ഒമിക്രോൺ ബാധ : ജാഗ്രതാ നിര്‍ദ്ദേശം »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine