പെൺകുട്ടിയുടെ ശവസംസ്കാരം അതീവ രഹസ്യമായി

December 30th, 2012

wreath-epathram

ന്യൂഡൽഹി : ഡൽഹിയിൽ ഓടുന്ന ബസിൽ വെച്ച് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് മരണമടഞ്ഞ പെൺകുട്ടിയുടെ ശവ സംസ്കാരം അതീവ രഹസ്യമായി ഡൽഹിയിൽ നടത്തി. സിംഗപ്പൂരിൽ വെച്ചു മരണമടഞ്ഞ പെൺകുട്ടിയുടെ മൃതശരീരം പ്രത്യേക വിമാനത്തിൽ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ എത്തിയപ്പോൾ സ്വീകരിക്കാൻ പ്രധാന മന്ത്രി മന്മോഹൻ സിങ്ങും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും സന്നിഹിതരായിരുന്നു. ഇവർ പെൺകുട്ടിയുടെ ബന്ധുക്കളോട് സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.

പെൺകുട്ടിയുടെ താമസ സ്ഥലത്തിന് അടുത്തുള്ള മഹാവീർ എൻക്ലേവിന് സമീപത്തുള്ള ശ്മശാനത്തിൽ ആയിരുന്നു ശവ സംസ്കാരം. മാദ്ധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ച ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, അഭ്യന്തര സഹമന്ത്രി അർ. പി. എൻ. സിങ്ങ്, എം. പി. മഹാബൽ മിശ്ര, ഡൽഹി ബി. ജെ. പി. നേതാവ് വിജേന്ദ്ര ഗുപ്ത തുടങ്ങിയവരും പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാലേഗാവ് സ്ഫോടനം : പ്രതി കുറ്റം സമ്മതിച്ചു

December 30th, 2012

nia-epathram

മുംബൈ : മാലേഗാവ് ബോംബ് സ്ഫോടന കേസിലെ പ്രധാന പ്രതികളിൽ ഒരാളായ മനോഹർ സിങ്ങ് കുറ്റം സമ്മതിച്ചു. മുംബൈയിലെ പ്രത്യേക കോടതിയിൽ ഇന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചതാണ് ഈ കാര്യം. 2006ൽ മഹാരാഷ്ട്രയിലെ മാലേഗാവിൽ നടന്ന ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് നടക്കുന്ന അദ്യ അറസ്റ്റാണ് മനോഹസ് സിങ്ങിന്റേത്. കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് ദേശീയ അന്വേഷണ ഏജൻസി ഇയാളെ പിടികൂടിയത്.

2007ലെ സംഝൌത്താ എക്സ്പ്രസ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജേന്ദർ ചൌധരിയുടെ മൊഴിയാണ് മനോഹർ സിങ്ങിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട മറ്റു പ്രതികളെ കുറിച്ചുള്ള സുപ്രധാന സൂചനകൾ പോലീസിന് ലഭിച്ചതായാണ് സൂചന.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പീഢനക്കാർക്ക് ശിക്ഷ ഷണ്ഡത്വം

December 30th, 2012

castrated-rapist-epathram

ന്യൂഡൽഹി : ഡൽഹിയിൽ നടന്ന ക്രൂരമായ സ്ത്രീ പീഡനത്തെ തുടർന്ന് കോൺഗ്രസ് ശിക്ഷാ നിയമത്തിൽ കൊണ്ടു വരാൻ ഉദ്ദേശിക്കുന്ന ഭേദഗതികളിൽ പ്രതികളെ ബലപൂർവ്വം ഷണ്ഡവൽക്കരിക്കുന്നതും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവരാവകാശ നിയമം പോലുള്ള സുപ്രധാന നിയമ നിർമ്മാണ നടപടികൾക്ക് ചുക്കാൻ പിടിച്ച സോണിയാ ഗാന്ധി നയിക്കുന്ന ദേശീയ ഉപദേശക സമിതിയാണ് കോൺഗ്രസിന് വേണ്ടി ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ബന്ധപ്പെട്ട അധികാരികളുമായി വെള്ളിയാഴ്ച്ച സ്ത്രീ – ശിശു വികസന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിരവധി നിർദ്ദേശങ്ങളാണ് ഉയർന്നു വന്നത്. ഇതിൽ അപൂർവ്വങ്ങളിൽ അപൂർവ്വം കേസുകളിൽ പ്രതിയെ രാസ പ്രയോഗത്തിലൂടെ നിരവ്വീര്യനാക്കി ഷണ്ഡത്വം അടിച്ചേൽപ്പിക്കുക എന്ന നിർദ്ദേശവും അടങ്ങുന്നു. എല്ലാ നിർദ്ദേശങ്ങളും സംഗ്രഹിച്ച് സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ നിയന്ത്രിക്കുവാൻ നിലവിലെ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതിനായി അവലോകനം നടത്താൻ ഏർപ്പെടുത്തിയ ജസ്റ്റിസ് വർമ്മ നയിക്കുന്ന മൂന്നംഗ സമിതിക്ക് സമർപ്പിക്കും. കേസുകളിൽ 3 മാസത്തിനകം തീർപ്പ് കൽപ്പിക്കുക, 30 വർഷം വരെ തടവ് തുടങ്ങിയ നിർദ്ദേശങ്ങളും ഇതിൽ പെടും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പെൺകുട്ടി മരിച്ചു

December 29th, 2012

delhi-rape-victim-profile-pic-epathram

ന്യൂഡൽഹി : ബസിൽ വെച്ച് ആക്രമിക്കപ്പെടുകയും കൂട്ടമാനഭംഗത്തിന് ഇരയാവുകയും ചെയ്ത പെൺകുട്ടി ഇന്ന് രാവിലെ സിംഗപ്പൂരിലെ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. സംഭവത്തെ തുടർന്ന് സർക്കാരിനെതിരെ തലസ്ഥാന നഗരമായ ഡെൽഹിയിൽ അഭൂതപൂർവ്വമായ പ്രതിഷേധമാണ് യുവാക്കൾ ഉയർത്തിയത്. പ്രതിഷേധ കൊടുങ്കാറ്റാൽ ജനസാന്ദ്രമായ ഡൽഹിയിലെ തെരുവുകളും രാഷ്ട്രപതി ഭവന്റെ കവാടവും ഒരു രാഷ്ട്രത്തിന്റെ മുഴുവൻ വികാരങ്ങളും ഉൾക്കൊണ്ടപ്പോൾ സർക്കാരും അധികാര വർഗ്ഗവും സ്വീകരിച്ച തണുത്ത പ്രതികരണം വൻ ചർച്ചാ വിഷയമായി. പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ 23കാരിയാണ് മാനഭംഗപ്പെട്ടത്. ക്രൂരമായി മർദ്ദനമേറ്റ വിദ്യാർത്ഥിനി ആശുപത്രിയിൽ മരണത്തോട് മല്ലടിച്ച് കഴിയുമ്പോഴും തന്നെ ആക്രമിച്ചവരെ പിടികൂടിയോ എന്നൊക്കെ ആരായുന്നുണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇനിയും പ്രശ്നം അവഗണിക്കാൻ ആവില്ലെന്ന് അധികൃതർ മനസ്സിലാക്കുകയും അക്രമികളെ പിടികൂടുകയും ചെയ്തു. മാനഭംഗത്തിന് വധശിക്ഷ നൽകണം എന്ന ആവശ്യം പ്രതിഷേധക്കാരോടൊപ്പം രാഷ്ട്രീയ പ്രമുഖരും ആവശ്യപ്പെട്ടതിനെ തുടർന്ന് നിയമ ഭേദഗതി നടത്താനും സർക്കാർ തയ്യാറായി. ഇതിനിടെയാണ് പെൺകുട്ടിയെ വിദഗ്ദ്ധ ചികിൽസയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടു പോയത്. എന്നാൽ പെൺകുട്ടി മരണപ്പെട്ടാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ മുന്നറിയിപ്പ് നൽകിയ ഇന്റലിജൻസ് റിപ്പോർട്ടുകൾ കണക്കിലെടുത്താണ് ഇത്ര തിടുക്കത്തിൽ ചികിൽസിക്കുന്ന ഡോക്ടർമാരുടെ സമ്മതത്തിന് പോലും കാത്തു നിൽക്കാതെ പെൺകുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടു പോയത് എന്ന് ഇതിനിടെ ആരോപണം ഉയർന്നു.

ഏതായാലും തന്നെ പറ്റിയുള്ള വിവാദങ്ങൾ കെട്ടടങ്ങാൻ കാത്തു നിൽക്കാതെ പെൺകുട്ടി ഇന്ന് രാവിലെ ഇന്ത്യൻ സമയം 2:15ന് ഇഹലോക വാസം വെടിഞ്ഞു. സ്വസ്ഥമായായിരുന്നു മരണം എന്ന് ആശുപത്രിയിൽ നിന്നുമുള്ള കുറിപ്പ് വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരും മരണ സമയത്ത് കൂടെയുണ്ടായിരുന്നു എന്നും പെൺകുട്ടിയെ ചികിൽസിച്ച സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കെവിൻ ലോഹ് അറിയിച്ചു.

പ്രത്യേക വിമാനത്തിൽ പെൺകുട്ടിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിൽ എത്തിക്കും.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

നിരോധനാജ്ഞ മറികടന്നും ന്യൂഡെല്‍ഹിയില്‍ പ്രതിഷേധം പടരുന്നു

December 23rd, 2012

ന്യൂഡെല്‍ഹി: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബസ്സില്‍ വച്ച് കൂട്ടമാനഭംഗത്തിനിടയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭം സംഘര്‍ഷഭരിതമായി. നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതു ലംഘിച്ചു കൊണ്ട് ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയാണ്. ഡല്‍ഹിയിലെ കൊടും തണുപ്പിനെ വക വെക്കാതെ ഇത് രണ്ടാം ദിവസമാണ് ഇന്ത്യാഗേറ്റിനും മുന്നിലും മറ്റുമായി ജനങ്ങള്‍ പ്രതിഷേധവുമായി തടിച്ച് കൂടുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ദില്ലിയെ കൂടാതെ മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും പ്രക്ഷോഭം പടരുകയാണ്. ഇതിനിടെ ദില്ലിയിലെ പ്രതിഷേധക്കാരില്‍ ചിലരുമായി കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തി.എന്നാല്‍ ഇവര്‍ പ്രതിഷേധക്കാരുടെ മൊത്തം പ്രതിനിധികള്‍ അല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.

ബലാത്സംഗം ചെയ്ത ശേഷം ഓടുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് എറിയപ്പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. ലൈംഗിക ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ചെറിയ തോതില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് ആളിപ്പടരുന്ന കാഴ്ചക്കാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്. രാഷ്ടീയ പാര്‍ട്ടികളുടെ ആഹ്വാനം ഒന്നുമില്ലാതെ ജനങ്ങള്‍ സ്വയം പ്രതിഷേധത്തിനു ഇറങ്ങുകയായിരുന്നു. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന ഇന്ത്യാ ഗേറ്റ് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ നീളുന്ന രാജ്പഥില്‍ സമരക്കാര്‍ ഒത്തുകൂടി. കേന്ദ്ര സര്‍ക്കാറിനും ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും ആഭ്യന്തര വകുപ്പിനും എതിരെ മുദ്രാവാക്യം വിളിച്ച് ജനക്കൂട്ടവും പോലീസും തമ്മില്‍ പലതവണ ഏറ്റുമുട്ടി. ജനങ്ങള്‍ സ്വയമേവ പ്രതിഷേധത്തിനിറങ്ങിയത് ഭരണ പക്ഷത്തിനു മാത്രമല്ല പ്രതിപക്ഷ രാഷ്ടീയ പാര്‍ട്ടികള്‍ക്കും അലോസരമുണ്ടാക്കിയിട്ടുണ്ട്. ഈ സംഭവം ഇന്ത്യന്‍ രാഷ്ടീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കും എന്നും വിലയിരുത്തപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »


« Previous Page« Previous « ഡൽഹിയിൽ നടന്നത് മദ്ധ്യവർഗ്ഗ പ്രക്ഷോഭം എന്ന് അരുന്ധതി റോയ്
Next »Next Page » ഗുജറാത്തില്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine