നിരോധനാജ്ഞ മറികടന്നും ന്യൂഡെല്‍ഹിയില്‍ പ്രതിഷേധം പടരുന്നു

December 23rd, 2012

ന്യൂഡെല്‍ഹി: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബസ്സില്‍ വച്ച് കൂട്ടമാനഭംഗത്തിനിടയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭം സംഘര്‍ഷഭരിതമായി. നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതു ലംഘിച്ചു കൊണ്ട് ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയാണ്. ഡല്‍ഹിയിലെ കൊടും തണുപ്പിനെ വക വെക്കാതെ ഇത് രണ്ടാം ദിവസമാണ് ഇന്ത്യാഗേറ്റിനും മുന്നിലും മറ്റുമായി ജനങ്ങള്‍ പ്രതിഷേധവുമായി തടിച്ച് കൂടുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ദില്ലിയെ കൂടാതെ മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും പ്രക്ഷോഭം പടരുകയാണ്. ഇതിനിടെ ദില്ലിയിലെ പ്രതിഷേധക്കാരില്‍ ചിലരുമായി കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തി.എന്നാല്‍ ഇവര്‍ പ്രതിഷേധക്കാരുടെ മൊത്തം പ്രതിനിധികള്‍ അല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.

ബലാത്സംഗം ചെയ്ത ശേഷം ഓടുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് എറിയപ്പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. ലൈംഗിക ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ചെറിയ തോതില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് ആളിപ്പടരുന്ന കാഴ്ചക്കാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്. രാഷ്ടീയ പാര്‍ട്ടികളുടെ ആഹ്വാനം ഒന്നുമില്ലാതെ ജനങ്ങള്‍ സ്വയം പ്രതിഷേധത്തിനു ഇറങ്ങുകയായിരുന്നു. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന ഇന്ത്യാ ഗേറ്റ് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ നീളുന്ന രാജ്പഥില്‍ സമരക്കാര്‍ ഒത്തുകൂടി. കേന്ദ്ര സര്‍ക്കാറിനും ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും ആഭ്യന്തര വകുപ്പിനും എതിരെ മുദ്രാവാക്യം വിളിച്ച് ജനക്കൂട്ടവും പോലീസും തമ്മില്‍ പലതവണ ഏറ്റുമുട്ടി. ജനങ്ങള്‍ സ്വയമേവ പ്രതിഷേധത്തിനിറങ്ങിയത് ഭരണ പക്ഷത്തിനു മാത്രമല്ല പ്രതിപക്ഷ രാഷ്ടീയ പാര്‍ട്ടികള്‍ക്കും അലോസരമുണ്ടാക്കിയിട്ടുണ്ട്. ഈ സംഭവം ഇന്ത്യന്‍ രാഷ്ടീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കും എന്നും വിലയിരുത്തപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

ഡൽഹിയിൽ നടന്നത് മദ്ധ്യവർഗ്ഗ പ്രക്ഷോഭം എന്ന് അരുന്ധതി റോയ്

December 23rd, 2012

arundhati-roy-epathram

ന്യൂഡൽഹി : ഡൽഹിയിൽ ബസിൽ വെച്ചു പെൺകുട്ടി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവത്തെ തുടർന്ന് രാഷ്ട്രപതി ഭവനു മുന്നിൽ നടന്ന പ്രതിഷേധ സമരം ഇന്ത്യൻ സമൂഹത്തിന്റെ വർഗ്ഗ ബോധത്തിന്റെ പ്രതിഫലനം മാത്രമാണ് എന്ന് പ്രശസ്ത എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. ബലാൽസംഗത്തിന് ഇരയായത് ഒരു മദ്ധ്യവർഗ്ഗ പെൺകുട്ടിയും പ്രതികൾ ദരിദ്രരും ആയതാണ് ഈ കേസ് ഇത്രയധികം പ്രതിഷേധത്തിന് കാരണമാവാൻ സഹായിച്ചത്. ഒരു പച്ചക്കറി വിൽപ്പനക്കാരനും ബസ് ഡ്രൈവറും മറ്റും ഒരു മദ്ധ്യ വർഗ്ഗ പെൺകുട്ടിയെ ആക്രമിച്ചപ്പോൾ പുറത്തു വന്ന വർഗ്ഗ ബോധമാണ് ഇവിടെ കണ്ടത്. തങ്ങളിൽ ഒരാൾക്ക് വേണ്ടിയുള്ള പോരാട്ടം.

ബലാൽസംഗങ്ങൾ ഉപരിവർഗ്ഗം അധിനിവേശത്തിനും അടിച്ചമർത്തലിനുമുള്ള ആയുധമായി എന്നും ഉപയോഗിച്ചു വരുന്ന നാടാണ് ഇന്ത്യ. മേൽ ജാതിക്കാരോ, പട്ടാളമോ പോലീസോ അടിച്ചമർത്താനും അടിച്ചൊതുക്കാനുമായി ബലാൽസംഗത്തെ ഒരായുധമാക്കി മാറ്റുമ്പോൾ ഇവർക്ക് ശിക്ഷ ലഭിക്കുന്നേയില്ല.

ഇപ്പോൾ നടന്ന പ്രക്ഷോഭം കൊണ്ട് ഒരു പക്ഷെ കൂടുതൽ കർശനമായ നിയമ വ്യവസ്ഥകൾ ഉണ്ടായി വന്നേക്കാം. എന്നാൽ ഇതിന്റെ ഗുണം മദ്ധ്യ വർഗ്ഗ സ്ത്രീക്ക് മാത്രമാണ് ലഭിക്കുക. അധിനിവേശത്തിനായി ബലാൽസംഗം ഉപയോഗിക്കുന്ന സ്ഥിതിവിശേഷത്തിൽ ഇത്തരം പുതിയ നിയമങ്ങൾക്ക് പ്രസക്തിയില്ല. ഉള്ള നിയമങ്ങൾ നടപ്പാക്കുകയാണ് വേണ്ടത്. പോലീസുകാർ തന്നെ വീടുകൾ തീ വെച്ച് നശിപ്പിക്കുകയും കൂട്ടബലാൽസംഗം ചെയ്യുകയും ചെയ്യുമ്പോൾ എങ്ങനെ നിയമവും നീതിയും നടപ്പിലാകും – അരുന്ധതി ചോദിച്ചു. ഇത്തരത്തിൽ പീഢിപ്പിക്കപ്പെട്ട എത്രയോ സ്ത്രീകളുടെ സാക്ഷ്യം താൻ കേട്ടിട്ടുണ്ട്. ഛത്തീസ്ഗഢിലും, കാശ്മീരിലും, മണിപ്പൂരിലും മറ്റും സൈന്യവും പോലീസും അടിച്ചമർത്തലിനുള്ള ആയുധമായാണ് ബലാൽസംഗത്തെ ഉപയോഗിക്കുന്നത്. ഇവിടങ്ങളിൽ അക്രമികളെ സംരക്ഷിക്കുവാനുള്ള പ്രത്യേകാധികാര നിയമങ്ങളും നിലവിലുണ്ട്.

സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകലം വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഇത്തരം അക്രമങ്ങൾക്ക് ഭ്രാന്തമായ ഒരു മാനം കൈവന്നിരിക്കുകയാണ്. ജന്മിത്വം നില നിന്നിരുന്ന കാലം മുതൽ ഇത്തരം അക്രമങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇന്ന് ധനികരുടെ പ്രവർത്തികളും ചെയ്തികളും ജീവിത ശൈലിയും ടെലിവിഷൻ പോലുള്ള മാദ്ധ്യമങ്ങൾ വഴി പൊതുജന സമക്ഷം എത്തിനിൽക്കുമ്പോൾ വല്ലാത്തൊരു അരിശമാണ് ഇരു വർഗ്ഗങ്ങൾക്കുമിടയിൽ വളർന്നു വരുന്നത്. കോപാന്ധമായ ഈ ഭ്രാന്തിന് ഇരകളാകുന്നത് സ്ത്രീകളും. പ്രത്യേകിച്ച് ഇപ്പോൾ ആക്രമിക്കപ്പെട്ട പോലുള്ള നഗര വാസികളായ പെൺകുട്ടികൾ ഈ ഹിംസാത്മകതയ്ക്ക് വളരെ എളുപ്പം ഇരകളാകുവാൻ സാദ്ധ്യത ഉള്ള സാഹചര്യമാണ് ഉള്ളത് എന്നും അരുന്ധതി റോയ് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്ത്രീകളെ സംരക്ഷിക്കാൻ മുംബൈ പോലീസ് പ്രത്യേക നടപടികൾ ആരംഭിച്ചു

December 19th, 2012

dr-satyapal-singh-ias-epathram

മുംബൈ : വൻ നഗരങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ പെരുകുന്ന സാഹചര്യത്തിൽ സ്ത്രീകളുടെ സംരക്ഷണത്തിനായി മുംബൈ പോലീസ് പ്രത്യേക നടപടികൾ ആരംഭിച്ചു. ഇത്തരം പരാതികളിൽ മുതിർന്ന ഉദ്യോഗസ്ഥന്മാർ നേരിട്ട് ഇടപെടണം എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. പരാതി പെട്ടികളുടെ എണ്ണം വർദ്ധിപ്പിക്കും. വനിതാ പോലീസുകാരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് വരുത്തും. എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ പോലീസുകാർ മതിയായ അളവിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തും. സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ അങ്ങേയറ്റം ഗൌരവത്തോടെ കൈകാര്യം ചെയ്യണം എന്ന് പോലീസ് കമ്മീഷണർ ഡോ. സത്യപാൽ സിംഗ് ൈ. എ. എസ്. പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. “നമ്മുടെ മക്കൾക്കും സഹോദരിമാർക്കും അമ്മമാർക്കും ഈ നഗരത്തിൽ സുരക്ഷ ഉറപ്പ് വരുത്തുക എന്നതാണ് ഏറ്റവും പ്രധാനം” എന്ന് അദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സുഷമ സ്വരാജ്

December 18th, 2012

ന്യൂഡെല്‍ഹി: ബലാത്സംഗക്കേസിലെ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. ഡെല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാത്രി ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം പാര്‍ളമെന്റില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സഭ നിര്‍ത്തി വച്ച് വിഷയം ചര്‍ച്ച ചെയ്തു. ആഭ്യന്തര മന്ത്രി സംഭവത്തെ കുറിച്ച് പ്രസ്ഥാവന നടത്തണമെന്ന് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ വനിതാ എം.പി.മാര്‍ ഡെല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ്സ് അംഗം ഗിരിജാ വ്യാസും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് പെടോളിങ്ങിലെ അശ്രദ്ധയും സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചയുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് അവര്‍ പറഞ്ഞു. മാനഭംഗ കേസുകളില്‍ വളരെ വേഗം തീര്‍പ്പാക്കി ശിക്ഷ വിധിക്കുവാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംഝൌത്താ എക്സ്പ്രസ് : മുഖ്യ പ്രതി പിടിയിൽ

December 18th, 2012

nia-epathram

ന്യൂഡൽഹി : സംഝൌത്താ എക്സ്പ്രസ് സ്ഫോടനക്കേസിലെ മുഖ്യ പ്രതി ധാൻ സിങ്ങ് പോലീസ് പിടിയിലായി. മധ്യപ്രദേശ് ഉത്തർ പ്രദേശ് അതിർത്തിയിലുള്ള ചിത്രകൂടത്തിൽ നിന്ന് തിങ്കളാഴ്ച്ചയാണ് ദേശീയ അന്വേഷണ ഏജൻസി സിങ്ങിനെ അറസ്റ്റ് ചെയ്തത്. 2008ലെ മാലേഗാവ് സ്ഫോടനക്കേസിലും ഇയാൾക്ക് പങ്കുള്ളതായി സംശയിക്കപ്പെടുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലാവുന്ന അഞ്ചാമത്തെ പ്രതിയാണ് ധാൻ സിങ്ങ്.

2007 ഫെബ്രുവരി 18നാണ് ഹരിയാനയിലെ പാനിപത്തിനടുത്ത് വെച്ച് സംഝൌത്താ എക്സ്പ്രസ് തീവണ്ടിയിൽ ബോംബ് സ്ഫോടനം നടന്നത്. സ്ഫോടനത്തെ തുടർന്ന് ബോഗികൾക്ക് തീ പിടിക്കുകയും 68 പേർ വെന്തു മരിക്കുകയും ഉണ്ടായി. 2010 ജൂലൈ 29നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗുജറാ‍ത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
Next »Next Page » മൂന്നാമതും മോഡിയെന്ന് എസ്കിറ്റ് പോളുകള്‍ »



  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine