അജ്‌മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കി: രാജ്യമെങ്ങും ജാഗ്രതാ നിര്‍ദ്ദേശം

November 21st, 2012

death-noose-epathram

മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ വധ ശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്‍ പൌരന്‍ അജ്‌മല്‍ അമീര്‍ കസബിന്റെ (25) വധശിക്ഷ നടപ്പിലാക്കി. ഇന്ന് രാവിലെ 7.30 ന് പൂനെയിലെ യേര്‍വാഡ ജയിലില്‍ വച്ച് തൂക്കിലേറ്റുകയായിരുന്നു. ഈ മാസം ആദ്യം കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. തുടര്‍ന്ന് വധശിക്ഷ  നടപ്പിലാക്കുവാനായി ഔദ്യോഗികമായ നടപടികള്‍ വളരെ രഹസ്യമായി നടത്തി. അര്‍തര്‍ റോഡിലെ ജയിലില്‍ നിന്നും രണ്ടു ദിവസം മുന്‍പെ കസബിനെ അതീവ രഹസ്യമായി യേര്‍വാഡയിലെ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ ജയില്‍ ഉദ്യോഗസ്ഥരാണ് അജ്‌മലിനെ തൂക്കിലേറ്റിയത്. അജ്‌മലിന്റെ മൃതദേഹം ഏറ്റുവാങ്ങുവാന്‍ ആരും ഇല്ലാത്തതിനാല്‍ ജയില്‍ വളപ്പില്‍ തന്നെ അടക്കം ചെയ്യുകയായിരുന്നു.

രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, കൊലപാതകങ്ങള്‍ തുടങ്ങി 86 കുറ്റങ്ങളാണ് കസബിനെതിരെ ചുമത്തിയിരുന്നത്. 2008 നവംബര്‍ 26 നാണ് പത്തംഗ ഭീകര സംഘം മുബൈയില്‍ ആക്രമണം അഴിച്ചു വിട്ടത്. സി. എസ്. ടി. റെയില്‍വേ സ്റ്റേഷന്‍ , ടാജ് ഹോട്ടല്‍, ഒബറോയ് ട്രൈഡന്റ്, നരിമാന്‍ ഹൌസ്, കൊളാബയിലെ ലിയോ പോള്‍ഡ് കഫേ, കാമാ ആശുപത്രി തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കസബ് ഉള്‍പ്പെടെ ഉള്ള ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടു.

മഹാരാഷ്ട്ര ഭീകര വിരുദ്ധ വിഭാഗം (എ. ടി. എസ്.) തലവനായിരുന്ന ഹേമന്ദ് കര്‍ക്കറെ, രാജ്യത്തെ മികച്ച ഏറ്റുമുട്ടല്‍ വിദഗ്ദരില്‍ ഒരാളായിരുന വിജയ് സലസ്കര്‍ തുടങ്ങിയവര്‍ അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുംബൈയിലെ താജ് ഹോട്ടലില്‍ ഭീകരരുമായി രണ്ടു ദിവസം നീണ്ടു നിന്ന ഏറ്റുമുട്ടലില്‍ എ. എസ്. ജി. കമാന്റോയും മലയാളിയുമായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ രാജ്യത്തിനായി ജീവന്‍ ബലി നല്‍കി. ഏറ്റുമുട്ടലില്‍ ഒമ്പത് പാക്കിസ്ഥാനി ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

കൊടും ഭീകരനായ അജ്‌മല്‍ കസബിന്റെ വധശിക്ഷയില്‍ ഇളവു വരുത്തണം എന്ന് ചില കേന്ദ്രങ്ങളിൽ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിൽ കസബിനെ തൂക്കിക്കൊന്ന ഇന്ത്യൻ സർക്കാർ എന്തു കൊണ്ട് നരേന്ദ്ര മോഡിയെ തൂക്കികൊല്ലുന്നില്ല എന്ന ചോദ്യങ്ങളും വൻ ചർച്ചകൾക്ക് കാരണമായി.

കസബിന്റെ വധശിക്ഷ നടപ്പിലാക്കിയ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെങ്ങും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭീകരാക്രമണം നടന്ന മുബൈ പാക്കിസ്ഥാന്റെ അതിര്‍ത്തി പങ്കിടുന്ന കാശ്മീരിര്‍ എന്നിവിടങ്ങളില്‍ പ്രത്യേകം ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്തു സാഹചര്യം ഉണ്ടായാലും അത് നേരിടുവാന്‍ ഉള്ള നിര്‍ദ്ദേശം സൈന്യത്തിനും നല്‍കിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗുജറാത്ത് കലാപം : രേഖകൾ നശിപ്പിച്ചെന്ന് സർക്കാർ സമ്മതിച്ചു

November 2nd, 2012

narendra-modi-epathram

അഹമ്മദാബാദ് : 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില രേഖകൾ നശിപ്പിച്ചതായി ഗുജറാത്ത് സർക്കാർ ജസ്റ്റിസ് നാനാവതി കമ്മീഷൻ മുൻപാകെ സമ്മതിച്ചു. ഗുജറാത്തിൽ കലാപം നടക്കുമ്പോൾ സർക്കാറിന്റെ ഭാഗത്തു നിന്നും കുറ്റകരമായ നിഷ്ക്രിയത്വം ഉണ്ടായതായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട ഐ. എ. എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ വാദത്തിന് ഉപോൽബലകമായ ചില രേഖകളാണ് നശിപ്പിക്കപ്പെട്ടത്. ഈ രേഖകൾ കമ്മീഷൻ സമക്ഷം ഹാജരാക്കണം എന്ന ഭട്ടിന്റെ ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടർന്ന് ഭട്ട് ഹൈക്കോടതിയിൽ ഒരു പൊതു താൽപര്യ ഹർജി നൽകി. ഈ രേഖകൾ നശിപ്പിക്കപ്പെട്ടതായി അന്ന് ഒരു സർക്കാർ അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇത് സർക്കാർ ഉടൻ തന്നെ നിഷേധിച്ചു. ഭട്ടിന്റെ ആവശ്യം അംഗീകരിച്ച ഹൈക്കോടതി ഈ രേഖകൾ ഭട്ടിന് ലഭ്യമാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കോടതി നിർദ്ദേശപ്രകാരം രേഖകൾ ഉടൻ ഹാജരാക്കാം എന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ സമ്മതിക്കുകയും ചെയ്തു. എന്നാൽ ഭട്ട് ആവശ്യപ്പെട്ട 47 രേഖകളിൽ വെറും 16 എണ്ണം മാത്രമാണ് സർക്കാർ ഹാജരാക്കിയത്. ബാക്കിയുള്ളവ ചട്ടപ്പടി നടപടി അനുസരിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ നശിപ്പിച്ചു എന്നാണ് ഗുജറാത്ത് സർക്കാർ ഇപ്പോൾ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫസീഹ് മഹ്മൂദിനെ അറസ്റ്റ് ചെയ്തു

October 23rd, 2012

faseeh-mahmood-ePathram ന്യൂദല്‍ഹി : 2010ല്‍ ബാംഗ്ളൂരിലെ ചിന്നസ്വാമി സ്റ്റേഡിയ ത്തില്‍ നടന്ന സ്ഫോടന ത്തിലെയും ദല്‍ഹി ജുമാ മസ്ജിദ് വെടിവെപ്പിലെയും സൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടന യിലെ അംഗമായിരുന്ന ഫസീഹ് മഹ്മൂദിനെ അറസ്റ്റ് ചെയ്തു.

തീവ്രവാദ ബന്ധം ആരോപിച്ച് സൗദി അറേബ്യയില്‍ തടവില്‍ കഴിയുക യായിരുന്ന ഫസീഹിനെ സൗദി ഇന്ത്യ യിലേക്കു നാടു കടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ബീഹാറിലെ ദര്‍ഭംഗ സ്വദേശിയും എഞ്ചിനീയറുമായ ഫസീഹ് മുഹമ്മദിനെ 2012 ജൂണില്‍ സൗദി അറേബ്യ യില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്ര ത്തില്‍ തടവിലിട്ടതായിരുന്നു. സൗദി അറേബ്യ യുമായി കുറ്റവാളി കൈമാറ്റ കരാര്‍ ഇല്ലാത്തതു മൂലം ഇയാളുടെ വിട്ടു കിട്ടല്‍ നീണ്ടു പോയി.

faseeh-with-wife-nikath-parveen-ePathram

ഫസീഹിനെക്കുറിച്ച് വിവരം ഒന്നും ഇല്ലെന്നും കേന്ദ്ര സുരക്ഷാ ഏജന്‍സിയുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന് കരുതുന്നു എന്നും കാണിച്ച് ഭാര്യ നിഖാത് പര്‍വീണ്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഒത്തു കളിച്ച് തന്റെ ഭര്‍ത്താവിനെ ഒളിപ്പിച്ചിരിക്കുക യാണ് എന്ന് നിഖാത് കോടതിയില്‍ ആരോപിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവതിയെ പീഢിപ്പിക്കാന്‍ ശ്രമിച്ചതിന് റാണി മുഖര്‍ജിയുടെ സഹോദരന്‍ അറസ്റ്റില്‍

October 16th, 2012

violence-against-women-epathram

അന്ധേരി: യുവതിയെ പീഢിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് ബോളിവുഡ് താരം റാണി മുഖര്‍ജിയുടെ സഹോദരന്‍ രാജ മുഖര്‍ജിയെ അറസ്റ്റു ചെയ്തു. ഒരു തിരക്കഥ ചര്‍ച്ച ചെയ്യാന്‍ റാണിയെ സമീപിച്ചതായിരുന്നു യുവതി. എന്നാല്‍ തന്റെ പുതിയ ചിത്രമായ അയ്യയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ സഹോദരനോട് പറയുവാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് അറിയുന്നത്. ഇതേ തുടര്‍ന്ന് തിരക്കഥ പറയുവാന്‍ എത്തിയ തന്നെ രാജ അന്ധേരിയിലെ ബംഗ്ലാവിലേക്ക് കൂട്ടിക്കൊണ്ടു പോകും വഴി കാറില്‍ വെച്ച് പീഢിപ്പിക്കുവാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. വീട്ടിലെത്തിയ യുവതി മാതാപിതാക്കളോട് കാര്യം വിശദീകരിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. യുവതിയുടെ പരാതി പ്രകാരം രാജയെ പോലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്ന് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹരിയാനയിൽ നിന്നും വീണ്ടും ഒരു പീഢന വാർത്ത

October 14th, 2012

violence-against-women-epathram

ഫത്തേഹാബാദ് : കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 19 പീഢന വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഹരിയാനയിൽ നിന്നും നടുക്കുന്ന മറ്റൊരു പീഢന വാർത്ത കൂടി പുറത്തു വന്നു. 13 കാരിയായ സ്ക്കൂൾ വിദ്യാർത്ഥിനിയെ സ്ക്കൂളിന് അടുത്തുള്ള ഒരു കച്ചവടക്കാരൻ കഴിഞ്ഞ 6 മാസമായി പീഢിപ്പിച്ച സംഭവമാണ് ഇപ്പോൾ പുറത്തു വന്നത്. സ്ക്കൂളിലേക്ക് പോവുന്ന പെൺകുട്ടിയെ 62 കാരനായ പ്രതി പഴം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണത്രെ പീഢിപ്പിച്ചു പോന്നത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സംഭവം പിതാവിനോട് പറഞ്ഞതോടെയാണ് പുറത്തായത്. പരാതിയെ തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ വൈദ്യ പരിശോധനയിൽ ബലാൽസംഗം തെളിഞ്ഞു.

എന്നാൽ സംഭവത്തോട് പെൺകുട്ടിയുടെ സ്ക്കൂൾ പ്രതികരിച്ചത് പെൺകുട്ടിയേയും അതേ സ്ക്കൂളിൽ പഠിക്കുന്ന പെൺകുട്ടിയുടെ സഹോദരിമാരേയും സ്ക്കൂളിൽ നിന്നും പുറത്താക്കിക്കൊണ്ടാണ്.

സംഭവം അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കും എന്ന് സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. കുട്ടികൾ സ്ക്കൂളിൽ പോവുക തന്നെ ചെയ്യും എന്നും ഇവർ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പെൺകുട്ടികളുടെ സമ്മതത്തോടെയാണ് പീഢനം നടക്കുന്നത് എന്ന് കോൺഗ്രസ് നേതാവ്
Next »Next Page » വി.എസിനു വീണ്ടും സി.പി.എം കേന്ദ്രകമ്മറ്റിയുടെ പരസ്യ ശാസന »



  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine