നിതാരിയിലെ ഹിംസ്ര ജന്തുവേത്?

February 16th, 2011

nithari-murder-case-epathram

നോയ്ഡ : പത്തൊന്‍പതോളം കുട്ടികളാണ് നോയ്ഡ നിതാരിയില്‍ നിന്നും കാണാതായത്. പോലീസും അധികൃതരും പരാതികള്‍ കിട്ടിയിട്ടും ഇരകളുടെ കുടുംബങ്ങള്‍ ദാരിദ്രരായത് കൊണ്ട് മാത്രം നടപടികള്‍ സ്വീകരിക്കാഞ്ഞതിനാലാണ് മരണ സംഖ്യ ഇത്രയധികമായത്. കാണാതായ പായല്‍ എന്ന പെണ്‍കുട്ടി പ്രതിയുടെ വീട്ടില്‍ പോയതിനു ശേഷം തിരികെ വന്നില്ല എന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ മൊഴി മാത്രം മതിയായിരുന്നു പോലീസിനു അന്വേഷണം നടത്തി കൊലയാളിയെ തളയ്ക്കാന്‍.

എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം, 2007 മെയ്‌ 7ന് കാണാതായ പായല്‍ എന്ന ഇരുപതു കാരിയുടെ കൈവശം ഉണ്ടായിരുന്ന ഒരു മൊബൈല്‍ ഫോണിന്റെ ഐ. എം. ഇ. ഐ. നമ്പര്‍ (IMEI – International Mobile Equipment Identifier) ഒരു മൊബൈല്‍ ഫോണ്‍ കമ്പനിയുടെ സ്ക്രീനില്‍ തെളിഞ്ഞതാണ് നിതാരി കൂട്ടക്കൊല കേസ്‌ അന്വേഷണത്തില്‍ വഴിത്തിരിവായത്‌. മൊബൈല്‍ കമ്പനി ഉടന്‍ തന്നെ വിവരം നോയ്ഡ സബ് ഇന്‍സ്പെക്ടര്‍ വിനോദ് പാണ്ടെയെ അറിയിച്ചു.

സ്ഥലത്തെ ധനികനായ മോനീന്ദര്‍ സിംഗ് പാന്തെറിന്റെ വീട്ടിലേക്ക്‌ പോയ തന്റെ മകള്‍ തിരിച്ചു വന്നില്ല എന്ന് അടുത്ത ദിവസം തന്നെ പായലിന്റെ അച്ഛനായ നന്ദലാല്‍ പോലീസില്‍ പരാതിപ്പെട്ടതാണ്. മോനീന്ദറിനെയും അയാളുടെ വേലക്കാരന്‍ സുരേന്ദറിനെയും സംശയമുണ്ടെന്ന് പോലീസില്‍ പേരെടുത്ത് പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ പോലീസ്‌ ഒരു നടപടിയും എടുത്തില്ല. ഇതിനു ശേഷം നന്ദലാല്‍ പല ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരെയും ചെന്ന് കണ്ടുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല.

ഒടുവില്‍ അയാള്‍ കോടതിയെ സമീപിച്ചു. കോടതി ഉത്തരവിന് മറുപടിയായി പോലീസ്‌ പായല്‍ ഒരു പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണെന്നും അവള്‍ കാമുകനോടൊപ്പം ഒളിച്ചോടി പോയതാണെന്നും കോടതിയെ അറിയിച്ചു.

എന്നാല്‍ കോടതി പോലീസിനോട്‌ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പായലിനെ കാണാതായി 5 മാസം കഴിഞ്ഞാണ് അവസാനം പോലീസ്‌ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്‌. എന്നാല്‍ മോനീന്ദറിനെ രക്ഷിക്കാന്‍ ഉറപ്പിച്ച പോലീസ്‌ അലഹബാദ്‌ ഹൈക്കോടതിയില്‍ അയാള്‍ക്ക്‌ അനുകൂലമായി സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഒരു പോലീസുകാരനും ഇതിനായി അലഹബാദിലേക്ക് പോയത്‌ മോനീന്ദറിന്റെ ചിലവിലായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഇത് പിന്നീട് സി. ബി. ഐ. യാണ് കണ്ടെത്തിയത്‌.

Moninder-Singh-Pandher-Surender-Koli-ePathram

മോനീന്ദര്‍ സിംഗ് പാന്തെറും സുരേന്ദര്‍ കോലിയും

ഇതിനിടെ കാണാതായ പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ്‌ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രതികളായ മോനീന്ദറിന്റെയും സുരേന്ദറിന്റെയും മുന്നിലിട്ട് പോലീസ്‌ പൊതിരെ തല്ലി. മകളെയും മരുമകളെയും വെച്ച് അയാള്‍ വീട്ടില്‍ വേശ്യാലയം നടത്തുകയാണെന്ന് പറഞ്ഞു അപഹസിച്ചു. നന്ദലാലിന്റെ മകനെയും മരുമകളെയും പോലീസ്‌ തല്ലി ചതയ്ക്കുകയും കാണാതായ പായല്‍ ഒരു വേശ്യയാണ് എന്ന് ഇവരെ കൊണ്ട് മൊഴി എഴുതി വാങ്ങിക്കുകയും ചെയ്തു. ഇതിനു പുറമേ പോലീസ്‌ ഗ്രാമ വാസികളെ വിളിച്ചു കൂട്ടി പായല്‍ ഒരു വേശ്യയായിരുന്നു എന്ന് കൊട്ടിഘോഷിക്കുകയും ചെയ്തു.

പ്രതികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ദിവസങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് ഒരു ദിവസം പായലിന്റെ ഫോണ്‍ മൊബൈല്‍ നെറ്റ്വര്‍ക്കില്‍ സജീവമായത്. മൊബൈല്‍ കമ്പനി അറിയിച്ചതിനെ തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ വിനോദ് പാണ്ടെ ഈ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് അത് സുരേന്ദറിന്റെ കൈവശം കണ്ടെത്തി. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ അയാള്‍ കുറ്റം സമ്മതിച്ചു. പായലിനെ താന്‍ കൊന്നതിനു ശേഷം വെട്ടി നുറുക്കി ഓടയില്‍ ഒഴുക്കി കളഞ്ഞു എന്ന് അയാള്‍ പോലീസിനോട് പറഞ്ഞു. വാര്‍ത്ത പുറത്തായതോടെ ഗ്രാമത്തില്‍ നിന്നും കാണാതായ കുട്ടികളുടെ ബന്ധുക്കള്‍ മോനീന്ദറിന്റെ വീട്ടില്‍ പാഞ്ഞെത്തി ഓട മുഴുവന്‍ പരിശോധിച്ചു.

എല്ലുകളും മറ്റും പെറുക്കിയെടുത്തു. 4 കൊലപാതകങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്‌. എന്നാല്‍ 19 ഓളം കുട്ടികള്‍ ഗ്രാമത്തില്‍ നിന്നും കാണാതായിട്ടുണ്ട്.

nithari-murdered-children-epathram

കാണാതായ കുട്ടികള്‍

മാധ്യമങ്ങള്‍ കൂടി സ്ഥലത്ത് എത്തിയതോടെ കുറ്റവാളികളെ സംരക്ഷിക്കാന്‍ പോലീസിന് കഴിയാതെ വന്നു. സംഗതി പരസ്യമായതോടെ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. കുറെ പോലീസ്‌ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ്‌ ചെയ്തു. കൂട്ടത്തില്‍ ഈ അന്വേഷണം സജീവമാക്കിയ സബ് ഇന്‍സ്പെക്ടര്‍ വിനോദ് പാണ്ടെയെയും സസ്പെന്‍ഡ്‌ ചെയ്തു. മൂടി വെച്ചിരുന്ന കേസ്‌ കുത്തി പൊക്കി പോലീസിന് തലവേദന സൃഷ്ടിച്ചതിന്റെ പ്രതികാരം.

കാണാതായ കുട്ടികളെ ബലാല്‍സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ചു കൊല്ലുകയുമായിരുന്നു. ഇതിനു ശേഷം ശരീരം വറ്റി നുറുക്കി ഓടയില്‍ ഒഴുക്കി കളഞ്ഞു എന്നാണ് മോഴിയെങ്കിലും മനുഷ്യ മാംസം ഭക്ഷിച്ചിരുന്നുവോ എന്നും സംശയമുണ്ട്. തന്റെ യജമാനന്‍ നിരപരാധിയാണെന്ന് സുരേന്ദര്‍ ആണയിട്ട് പറയുന്നുണ്ടെങ്കിലും പാന്തെറിനെ വെറുതെ വിടുന്നതിനെതിരെ സി. ബി. ഐ. നല്‍കിയ ഹരജി കോടതി കോടതി നിതാരിയിലെ മറ്റു കൊലപാതകങ്ങള്‍ കൂടി തെളിയുന്നതിനൊപ്പം പരിഗണിക്കാം എന്ന നിലപാടാണ് സ്വീകരിച്ചത്. കേസ്‌ സങ്കീര്‍ണ്ണമാണ് എന്ന് നിരീക്ഷിച്ച കോടതി സ്വന്തം വീട്ടില്‍ നടന്ന ഇത്രയേറെ കൊലപാതകങ്ങള്‍ താന്‍ അറിഞ്ഞില്ല എന്ന മോനീന്ദറിന്റെ വാദം സ്വീകരിച്ചിട്ടില്ല.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിതാരി കൊലക്കേസ് : കൊഹ്‌ലിക്ക് വധശിക്ഷ

February 16th, 2011

surinder-koli-epathram

ന്യൂഡല്‍ഹി : രാജ്യം കണ്ട ഏറ്റവും മൃഗീയമായ കൂട്ടക്കൊലകളില്‍ ഒന്നായ നിതാരി കൂട്ടക്കൊല ക്കേസിലെ പ്രധാന പ്രതി സുരീന്ദര്‍ കോഹ്‌ലിയുടെ വധ ശിക്ഷ സുപ്രീം കോടതി ശരി വെച്ചു. 14 വയസ്സ് പ്രായം ഉണ്ടായിരുന്ന റിംപേ ഹാല്‍ദാര്‍ എന്ന പെണ്‍കുട്ടിയുടെ കൊലക്കേസിലാണ് വിധി. വളരെ പ്രാകൃതമായ രീതിയിലാണ്‌ കോഹ്‌ലി കുട്ടികളെ വധിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേ സമയം കേസില്‍ മൊനീന്ദര്‍ സിംഗ് പാന്ഥറിനെ വെറുതെ വിട്ട നടപടിക്കെതിരേ സി. ബി. ഐ. സമര്‍പ്പിച്ച അപ്പീലില്‍ കോടതി വിധി പറഞ്ഞില്ല. അലഹബാദ് കോടതിയുടെയും വിചാരണ കോടതിയുടെയും വിധിക്കെതിരെ കോഹ്‌ലി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

2005 ഡിസംബറില്‍ പാന്ഥറിന്റെ വേലക്കാരന്‍ കോഹ്‌ലിയുടെ വീടിനു സമീപമുളള ഓവു ചാലില്‍ നിന്നും ശരീര അവശിഷ്ടങ്ങള്‍ കാണപ്പെട്ടതാണ് ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊല പുറത്തു കൊണ്ടു വന്നത്. യുവതികളും കുട്ടികളുമടക്കം 19 പേരെയാണ് ബലാത്‌സംഗം ചെയ്ത് ക്രൂരമായി വധിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക് ഗായകനെ വിട്ടയച്ചു, പക്ഷെ രാജ്യം വിട്ടുപോകാനാവില്ല

February 15th, 2011

ന്യൂഡല്‍ഹി: അനധികൃതമായി വിദേശ കറന്‍സി കൈവശം വച്ചതിനെ ത്തുടര്‍ന്നു പിടിയിലായ പാക് ഗായകന്‍ റഹത്ത് ഫത്തേഹ് അലി ഖാനെ വിട്ടയച്ചു. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് പിടികൂടിയത്. ഞായറാഴ്ച വൈകുന്നേരം നാലിനാണ് 1,24,000 അമേരിക്കന്‍ ഡോളറുമായി(60 ലക്ഷം രൂപ) പ്രശസ്ത സൂഫിഗായകനും 37കാരനുമായ റഹത്തിനെയും അദ്ദേഹത്തിന്റെ സംഗീതട്രൂപ്പിലെ 16 അംഗ സംഘത്തെയും പിടികൂടിയത്.

ഇന്ത്യയിലെ അവാര്‍ഡുദാനത്തിലും സംഗീതപരിപാടികളിലും പങ്കെടുത്തശേഷം തിരികെ പാക്കിസ്ഥാനിലേക്കു പോകവെയായിരുന്നു അറസ്റ്റ്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ എല്ലാവരേയും ഇന്നലെ വൈകുന്നേരത്തോടെ വിട്ടയച്ചു. എന്നാല്‍ രാജ്യം വിട്ടുപോകാന്‍ ഇവര്‍ക്ക് അനുവാദമില്ല. 17-നു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഓഫീസില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. റഹത്തിനെയും സംഘത്തേയും കസ്റ്റഡിയിലെടുത്തതറിഞ്ഞ് പാക്കിസ്ഥാന്‍ ഇടപെട്ടിരുന്നു. മോചനത്തിനായി നയതന്ത്രതലത്തില്‍ സമ്മര്‍ദം ശക്തമാക്കുകയും ചെയ്തിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്നു ഡല്‍ഹിയിലെ പാക് ഹൈമ്മീഷണര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണു വിട്ടയച്ചതെന്നാണു സൂചന.

രഹസ്യവിവരം ലഭിച്ചതിനെ ത്തുടര്‍ന്നു റവന്യു ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണു ഇവരുടെ കൈയില്‍ കണക്കില്‍പ്പെടാത്ത വിദേശകറന്‍സികള്‍ കണ്ടെത്തിയത്. 24,000 ഡോളര്‍ റഹത്തിന്റെ ബാഗില്‍നിന്നും 50,000 ഡോളര്‍വീതം മറ്റു രണ്ടു പേരുടേയും ബാഗുകളില്‍നിന്നുമാണ് പിടിച്ചെടുത്തത്. രാജ്യത്തെ നിലവിലുള്ള നിയമപ്രകാരം 5,000 ഡോളറില്‍ കൂടുതല്‍ കൈവശം വയ്ക്കാന്‍ പാടില്ല. ഇതില്‍ കൂടുതല്‍ വിദേശപണം കൈവശമുണെ്ടങ്കില്‍ ഇതിന്റെ വരുമാനസ്രോതസ് കസ്റ്റംസ് അധികൃതര്‍ മുമ്പാകെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

ഇന്ത്യയില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചതിനുള്ള പ്രതിഫലമായി ഇവന്റ് മാനേജ്‌മെന്റ് കമ്പനി നല്‍കിയതാണ് ഈ പണമെന്നാണ് റഹത്ത് ചോദ്യംചെയ്യലില്‍ പറഞ്ഞത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെ ഐലൈന്‍ ടെലിഫിലിം ആന്‍ഡ് ഇവന്റ്‌സ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഓഫീസുകള്‍ റവന്യൂഇന്റലിജന്റ്‌സ് വിഭാഗം ഇന്നലെ റെയ്ഡ് നടത്തി. ഈ റെയ്ഡില്‍ 51 ലക്ഷം രൂപയും ഏതാനും രേഖകളും പിടിച്ചെടുത്തു.

നിരവധി ഹിന്ദി സിനിമകളില്‍ ഗാനങ്ങളാലപിച്ചിട്ടുള്ള ഇയാള്‍ ബോളിവുഡിലും ഏറെ പ്രശസ്തനാണ്. ഇഷ്ഖിയ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചതിന് ഏറ്റവും മികച്ച പിന്നണിഗായകനുള്ള ഈ വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഇന്ത്യയിലും പാക്കിസ്ഥാനിലും ഒരുപോലെ പ്രശസ്തനായ ഇതിഹാസ ഗായകന്‍ ഉസ്താദ് നുസ്രത് ഫത്തേഹ് അലിഖാന്റെ അനന്തിരവന്‍ കൂടിയാണ് റഹത്ത്.

റഹത്തും സംഘവും കസ്റ്റഡിയിലായ വിവരമറിഞ്ഞയുടന്‍ ഇവരെ വിട്ടയയ്ക്കണമെന്ന് പാക് വിദേശകാര്യസെക്രട്ടറി സല്‍മാന്‍ ബഷീര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ ഷാഹിദ് മാലിക്കിനോടു റഹത്തിന്റെ മോചനത്തിന് ആവശ്യമായ നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. റഹത്തിനും സംഘാംഗങ്ങള്‍ക്കുമെതിരെയുള്ള നിയമനടപടികള്‍ സസൂക്ഷ്മം നിരീക്ഷിക്കാന്‍ പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ഡല്‍ഹിയിലെ ഹൈക്കമ്മീഷന് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് ഇവരെ ചോദ്യംചെയ്ത ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് ഓഫീസ് ആസ്ഥാനത്തെ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമര്‍സിംഗിന്റെ ഫോണ്‍ ചോര്‍ത്തിയതു നടപടിക്രമങ്ങള്‍ പാലിച്ച്: റിലയന്‍സ്‌

February 15th, 2011

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍നേതാവ് അമര്‍ സിംഗിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയ സംഭവം സ്വകാര്യ മൊബൈല്‍ കമ്പനിയായ റിലയന്‍സ് ഇന്‍ഫോകോം ന്യായീകരിച്ചു. ഫോണ്‍സംഭാഷണം ചോര്‍ത്തിയത് ഉത്തമവിശ്വാസത്തോടെയായിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു സംഭാഷണങ്ങള്‍ ചോര്‍ത്തിയതെന്നും ജസ്റ്റീസ് ജി.എസ.് സിംഗ്വിയും ജസ്റ്റീസ് എ.കെ. ഗാംഗുലിയുമടങ്ങുന്ന ബഞ്ചിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ റിലയന്‍സ് വ്യക്തമാക്കി.

കേസന്വേഷണത്തില്‍ ഡല്‍ഹി പോലീസുമായി പൂര്‍ണമായും സഹകരിക്കുമെന്നും റിലയന്‍സ് കോടതിയെ അറിയിച്ചു. റിലയന്‍സും രാഷ്ട്രീയ എതിരാളികളും തന്റെ ഫോണ്‍ചോര്‍ത്തിയെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അമര്‍സിംഗ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജൂഹി ചൗളയുടെ വീട്ടില്‍ മോഷണം; ഒരാള്‍ പിടിയില്‍

February 15th, 2011

മുംബൈ: ബോളിവുഡ് നടി ജൂഹി ചൗളയുടെ വീട്ടില്‍ കഴിഞ്ഞ മാസം നടന്ന മോഷണവുമായി ബന്ധപ്പെട്ട്ഒരാളെ അറസ്റ്റു ചെയ്തതായി മുംബൈ പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 15ന് ദക്ഷിണ മുംബൈയിലെ ജൂഹിയുടെ വസതിയില്‍ വച്ചു നടന്ന പാര്‍ട്ടിയ്ക്കിടെയാണ് മോഷണം നടന്നത്.

വിദേശികളടക്കം 40ലധികം അതിഥികളും വീട്ടുജോലിക്കാരുമാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഇതിനിടെയാണ് ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഐപോഡ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ മോഷണം പോയത്. നടിയുടെ പരാതിയില്‍മേല്‍ പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരികയായിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത സന്ദീപ് ബലെറാവു എന്നയാളെയാണ് അറസ്റ്റു ചെയ്തതെന്നും ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹെഡ്‌ലിക്കെതിരെ തെളിവെടുപ്പിനായി പ്രത്യേക പാനല്‍
Next »Next Page » മൊബൈല്‍ ഉപയോക്താക്കള്‍ 75.2 കോടിയായി »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine