കന്ധമാല്‍ കലാപം : 14 പേര്‍ക്ക് കഠിന തടവ്‌

November 21st, 2010

orissa-christian-minority-attacked-epathram

ഒറീസ : 2008ല്‍ ന്യൂനപക്ഷ സമുദായത്തിന് നേരെ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ രണ്ടു കേസുകളിലായി പ്രതികളായ പതിനാലു പേര്‍ക്ക് ഒറീസയിലെ കോടതി മൂന്നു വര്ഷം കഠിന തടവ്‌ വിധിച്ചു. തടവിനു പുറമേ ന്യൂന പക്ഷ സമുദായക്കാരുടെ വീടുകള്‍ക്ക് തീ വെച്ചതിന് ഇവര്‍ നാലായിരത്തി അഞ്ഞൂറ് രൂപ പിഴയും അടയ്ക്കണം എന്നും കോടതി ഉത്തരവിട്ടു. മതിയായ തെളിവ്‌ ഇല്ലാത്തതിനാല്‍ ആറു പേരെ കോടതി വെറുതെ വിട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ്‌ സൌമിത്ര സെന്‍ കുറ്റക്കാരന്‍

November 10th, 2010

justice-soumitra-sen-epathram

ന്യൂഡല്‍ഹി : സാമ്പത്തിക ക്രമക്കേട്‌ നടത്തിയ ജസ്റ്റിസ്‌ സൌമിത്ര സെന്‍ കുറ്റക്കാരനാണെന്ന് രാജ്യ സഭ ഏര്‍പ്പെടുത്തിയ മൂന്നംഗ കമ്മിറ്റി കണ്ടെത്തി. ഭരണഘടനയുടെ 124(4) വകുപ്പ്‌ പ്രകാരം കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ ജസ്റ്റിസ്‌ സെന്നിനെതിരെ നടപടി സ്വീകരിക്കുന്നതോടെ ഇന്ത്യന്‍ ചരിത്രത്തില്‍ ഇംപീച്ച്‌ ചെയ്ത് പുറത്താക്കുന്ന ആദ്യ ജഡ്ജിയാവും. 33 ലക്ഷത്തിലേറെ രൂപയാണ് ഇയാള്‍ 1984ല്‍ തട്ടിപ്പ്‌ നടത്തിയത്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെയും ഷിപ്പിംഗ് കോര്‍പ്പൊറേഷന്‍ ഓഫ് ഇന്ത്യയുടെയും തമ്മിലുള്ള തര്‍ക്കത്തില്‍ കോടതിയുടെ റിസീവര്‍ ആയി പ്രവര്‍ത്തിക്കവെയാണ് ഇയാള്‍ പണം തട്ടിയത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൊറാബുദ്ദീന്‍ ഷെയ്ഖിന്റെ ഭാര്യയെ പോലീസ്‌ പീഡിപ്പിച്ചു

November 1st, 2010

sohrabuddin-kausar-bi-epathram

അഹമ്മദാബാദ്‌ : സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യയേയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നു. സൊറാബുദ്ദീന്‍ ഷെയ്ഖിന്റെ ഭാര്യ കൌസര്‍ ബി യെ വധിക്കുന്നതിന് മുന്‍പ്‌ ഒരു ഫാം ഹൌസില്‍ കൊണ്ട് പോയി പോലീസ്‌ ബലാല്‍സംഗം ചെയ്തു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഒരു മുന്‍ ഭീകര വിരുദ്ധ സ്ക്വാഡ്‌ പോലീസ്‌ കോണ്‍സ്റ്റബിള്‍ രവീന്ദ്ര മക്വാന ആണ് ഈ ഞെട്ടിക്കുന്ന കഥ സി. ബി. ഐ. ഉദ്യോഗസ്ഥരോട്‌ പറഞ്ഞത്‌. സ്റ്റേഷനില്‍ വെച്ച് ഷെയ്ഖിന്റെ ഭാര്യയെ ചോദ്യം ചെയ്യുകയും അവരുമായി ഒത്തു തീര്‍പ്പില്‍ എത്താന്‍ പോലീസ്‌ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൌസര്‍ ബി പോലീസിനു വഴങ്ങാത്തതിനെ തുടര്‍ന്നാണ് ഇവരെ ദൂരെയുള്ള ഒരു ഫാം ഹൌസിലേക്ക് കൊണ്ട് പോയി സബ് ഇന്‍സ്പെക്ടര്‍ ബാലകൃഷ്ണ ചൌബെ ബലാല്‍സംഗം ചെയ്തു. ഇതിനു ശേഷം ഇവരെ വീണ്ടും സ്റ്റേഷനില്‍ എത്തിക്കുകയും ഇവരെ വധിക്കുകയുമാണ് ഉണ്ടായത്. അന്ന് വൈകീട്ട് 5 മണിക്ക് ഡി. ജി. വന്‍സാര തന്റെ കീഴുദ്യോഗസ്ഥനെ വിട്ട്‌ വിറക്‌ വാങ്ങിച്ചത്‌ ഇവരുടെ മൃതശരീരം കത്തിച്ചു കളയാന്‍ ആണെന്നും അനുമാനിക്കപ്പെടുന്നു.

kausar-bi-epathram

ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ വലം കൈയ്യായ അമിത്‌ ഷായെ ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു തവണ സമന്‍സ്‌ അയച്ചു വിളിപ്പിച്ചിട്ടും സി. ബി. ഐ. ക്ക് മുന്‍പില്‍ ഹാജരാവാന്‍ കൂട്ടാക്കിയിരുന്നില്ല. ഒളിവിലായിരുന്ന ഇയാള്‍ ഇത്രയും നാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു. രണ്ടു ദിവസം മുന്‍പ്‌ ഗുജറാത്ത്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജാമ്യം കിട്ടുന്ന പക്ഷം ഇയാള്‍ തെളിവ്‌ നശിപ്പിക്കാന്‍ സാദ്ധ്യത ഉണ്ടെന്ന് സി. ബി. ഐ. സുപ്രീം കോടതിയില്‍ വാദിക്കുകയും സുപ്രീം കോടതി ഇയാളോട് നവംബര്‍ 15 വരെ ഗുജറാത്തില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അമിത്‌ ഷാ ഇപ്പോള്‍ മുംബൈയിലാണ് താമസം.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

തമിഴ്‌നാട്ടില്‍ മുന്‍ മന്ത്രി കൊല്ലപ്പെട്ടു

October 8th, 2010

crime-epathram
ചെന്നൈ: തമിഴ്‌നാട്ടിലെ മുന്‍ ടൂറിസം മന്ത്രിയും മുതിര്‍ന്ന എ. ഐ. എ. ഡി. എം. കെ. നേതാവുമായ എ. വെങ്കിടാചലം (56) കൊല്ലപ്പെട്ടു. ഇന്നലെ അര്‍ദ്ധ രാത്രിയില്‍ ആണ് സംഭവം. ഒരു സംഘം അക്രമികള്‍ വെങ്കിടാചലത്തിന്റെ പുതുക്കോട്ട ആലന്തൂരില്‍ ഉള്ള വീട്ടില്‍ കാറില്‍ എത്തി അദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തു കയായിരുന്നു. അക്രമികള്‍ മുഖം മൂടി ധരിച്ചിരുന്നതായി പറയപ്പെടുന്നു. പരിക്കേറ്റ വെങ്കിടാചലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരിച്ചു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. പ്രകോപിതരായ നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ചില വാഹനങ്ങള്‍ കത്തിച്ചു. ശക്തമായ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തി വൈരാഗ്യമാകാം കൊലപാതകത്തിനു കാരണമെന്ന് കരുതുന്നു.

2001-ല്‍ ജയലളിത മന്ത്രി സഭയില്‍ ടൂ‍റിസം മന്ത്രിയായിരുന്നു വെങ്കിടാചലം. 1984, 1996, 2001 വര്‍ഷങ്ങളില്‍ നിയമ സഭയിലേക്ക് തിരഞ്ഞെടുക്ക പ്പെട്ടിട്ടുണ്ട്. രണ്ടു തവണ എ. ഐ. എ. ഡി. എം. കെ. ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും ആണ് വിജയിച്ചത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ലളിത് മോഡിക്ക് “ബ്ലൂ” നോട്ടീസ്

October 8th, 2010

interpol-logo-epathram
ന്യൂഡല്‍ഹി: മുന്‍ ഐ. പി. എല്‍. കമ്മീഷണര്‍ ലളിത് മോഡിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് “ബ്ലൂ” നോട്ടീസ് പുറപ്പെടുവിച്ചു. 20 – 20 ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുടെ അന്വേഷണത്തിന്റെ ഭാഗമാണ് ഇതെന്നാണ് അറിയുന്നത്. ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുവാന്‍ അന്താരാഷ്ട്ര തലത്തില്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശത്തെയാണ് “ബ്ലൂ” നോട്ടീസ് എന്ന് പറയുന്നത്. അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളാണ് ഇത് നടപ്പിലാക്കുക. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ ഈ വ്യക്തിയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ഇന്ത്യയെ അറിയിക്കും.

ഐ. പി. എല്‍. വിവാദവുമായി ബന്ധപ്പെട്ട് ലളിത് മോഡിക്കെതിരെ ആന്വേഷണം നടക്കുകയാണ്. വിവിധ സാമ്പത്തിക ക്രമക്കേടുകള്‍ ഇയാള്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഐ. പി. എല്‍. ടീമുകളില്‍ മോഡിക്ക് വന്‍ നിക്ഷേപം ഉണ്ടെന്ന ആരോപണവും നിലവിലുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഭിഷേക് സിംഗ്‌വിയെ കോണ്‍ഗ്രസ്സ് വക്താവു സ്ഥാനത്തു നിന്നും നീക്കി
Next »Next Page » തമിഴ്‌നാട്ടില്‍ മുന്‍ മന്ത്രി കൊല്ലപ്പെട്ടു »



  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine