- എസ്. കുമാര്‍
ന്യൂഡല്‍ഹി: രാജ്യം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ്. കാലവര്‍ഷത്തില്‍ ലഭിക്കാറുള്ള മഴയുടെ കുറവും മധ്യ പസഫിക് സമുദ്രത്തില്‍ ചൂടു കൂടുന്ന പ്രതിഭാസമായ ‘എല്‍ നിനോ’ കാരണം സെപ്‌റ്റംബറിലെ മഴയില്‍ ഉണ്ടാകാവുന്ന കുറവും വരള്‍ച്ചയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കും. ജൂണില്‍ പതിവിലും വൈകി എത്തിയ കാലവര്‍ഷ മഴയില്‍ പതിവിലും 20 ശതമാനം കുറവാണു ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ലഭിച്ച മഴ 471.4 മില്ലീമീറ്റര്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് ഇക്കുറി 378.8 മില്ലിമീറ്റര്‍ മാത്രമാണു ഈ വർഷം ലഭിച്ച മഴ.
- ഫൈസല്‍ ബാവ
- ലിജി അരുണ്‍
വായിക്കുക: ഇന്ത്യ, പരിസ്ഥിതി, വ്യവസായം, ശാസ്ത്രം, സാങ്കേതികം
ചെന്നൈ: മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് പോലീസിനെ വിന്യസിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. അണക്കെട്ട് സംരക്ഷിക്കാന്‍ കേന്ദ്രസേനയെ ഉടന്‍ നിയോഗിച്ചില്ലെങ്കില്‍ ഇതല്ലാതെ വേറെ വഴിയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ജയലളിത അയച്ച കത്തില്‍ സൂചിപ്പിച്ചു. അണക്കെട്ടില്‍ ഉണ്ടാക്കിയ ബോര്‍ഹോളുകള്‍ അടയ്ക്കാന്‍ കേരളം അനുവദിക്കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. സുരക്ഷാ പരിശോധനയ്ക്കുവേണ്ടി സുര്‍ക്കി ശേഖരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാ ധികാര സമിതിയുടെ നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിച്ചവയാണ് ബോര്‍ഹോളുകള്‍ ഇവ അടയ്ക്കാന്‍ തമിഴ്‌നാടിനെ അനുവദിക്കണമെന്നും ജയലളിത കത്തില്‍ ആവശ്യപ്പെട്ടു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരളം, ദുരന്തം, പരിസ്ഥിതി
തിരുവനന്തപുരം: ഫ്രഞ്ച് സഹകരണത്തോടെ മഹാരാഷ്‌ട്രയിലെ ജയ്‌താപൂരില്‍ സ്‌ഥാപിക്കാനുദ്ദേശിക്കുന്ന ആണവ റിയാക്‌ടര്‍ വഴി ദുരന്തമുണ്ടായാല്‍ ആണവ റിയാക്‌ടര്‍ വിതരണം ചെയ്യുന്ന ഫ്രാന്‍സിന് ഉത്തരവാദിത്വമുണ്ടാകില്ല. ഇന്ത്യന്‍ സര്‍ക്കാരിനായിരിക്കും പൂര്‍ണ്ണ ഉത്തരവാദിത്വമെന്ന് ഫ്രഞ്ച് അംബാസിഡര്‍ ഫാങ്കോയിസ് റിഷയാര്‍. മഹരാഷ്‌ട്രയിലെ അണവ റിയാക്‌ടര്‍ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ തുടരുകയാണ്. ഇത് സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടും കൂടിയാകും ആണവ റിയാക്‌ടര്‍ സ്‌ഥാപിക്കുക അപകടമുണ്ടായാല്‍ രാജ്യത്തിലെ നിയമം അനുസരിച്ച് ഇന്ത്യയ്‌ക്ക് മുന്നോട്ടു പോകാമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ആണവ ചര്‍ച്ചകള്‍ മുറുകുന്ന സാഹചര്യത്തില്‍ ഈ പ്രസ്താവനക്ക് ഏറെ പ്രസക്തിയുണ്ട്. ജൈതാപൂരും കൂടംകുളത്തും ആണവ നിലയം സ്ഥാപിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറായി നില്‍ക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ഇതിനു മറുപടി പറയേണ്ടി വരും അല്ലെങ്കില്‍ വന്‍ ദുരന്തം വന്നതിനു ശേഷം മാത്രം ചിന്തിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ കൈമലര്‍ത്തുന്ന രീതി ജനങ്ങള്‍ സഹിച്ചെന്നു വരില്ല.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, പരിസ്ഥിതി