ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നും ഉള്ളി കയറ്റുമതി നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.
ആഭ്യന്തര വിപണിയില്‍ ലഭ്യത കുറഞ്ഞത് ഉള്ളി വില ഉയരുവാന്‍ കാരണമായ സാഹചര്യ ത്തിലാണ് ഉള്ളി യുടെ കയറ്റുമതിക്ക് നിരോധനം പ്രഖ്യാപിച്ചത്.
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നും ഉള്ളി കയറ്റുമതി നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.
ആഭ്യന്തര വിപണിയില്‍ ലഭ്യത കുറഞ്ഞത് ഉള്ളി വില ഉയരുവാന്‍ കാരണമായ സാഹചര്യ ത്തിലാണ് ഉള്ളി യുടെ കയറ്റുമതിക്ക് നിരോധനം പ്രഖ്യാപിച്ചത്.
- pma
വായിക്കുക: food, കര്‍ഷകര്‍, കൃഷി, വ്യവസായം, സാമ്പത്തികം
ന്യൂഡല്‍ഹി : മതിയായ കാരണങ്ങള്‍ ഇല്ലാതെ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റി വെക്കില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന നിയമ സഭക്ക് ആറു മാസത്തെ കാലാ വധിയേ ഇനിയുളളൂ എന്നതിനാല്‍ വിജയിച്ചു വരുന്ന എം. എല്‍. എ.മാര്‍ക്ക് പരമാവധി അഞ്ചു മാസം മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുക യുളളൂ. മാത്രമല്ല ഇപ്പോഴത്തെ സാഹ ചര്യത്തില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചു വേണം തെര ഞ്ഞെടുപ്പ് നടത്തേണ്ടത്.
ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തി ചവറ, കുട്ടനാട് ഉപ തെരഞ്ഞെ ടുപ്പ് ഒഴിവാക്കാം എന്ന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വെച്ചിരുന്നു. അടുത്ത പൊതു തെരഞ്ഞെടുപ്പിനുളള പൊതു പെരുമാറ്റച്ചട്ടം അടക്കമുളളവ നിലവില്‍ വരുന്ന ഏപ്രില്‍ മാസ ത്തിന് തൊട്ടു മുമ്പു വരെ മാത്രമേ പുതിയ അംഗങ്ങള്‍ക്ക് പ്രവര്‍ത്തന കാലാവധി ഉണ്ടാവു കയുളളൂ. നിലവില്‍ ഈ കാര്യങ്ങള്‍ ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് മാറ്റി വെക്കുവാന്‍ മതിയായ കാരണ ങ്ങള്‍ അല്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.
നിയമ പ്രകാരം സീറ്റ് ഒഴിവു വരുന്ന കാലാവധി മുതല്‍ പ്രവര്‍ത്തന ത്തിന് ഒരു കൊല്ലം വരെ സമയം ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തണം എന്നു തന്നെ യാണ് ചട്ടം. അതേ സമയം എല്ലാ പാര്‍ട്ടികളും ഇതേ ആവശ്യം മുന്നോട്ടു വെച്ചാല്‍ അത് പരിശോധി ക്കും. സംസ്ഥാന സര്‍ക്കാര്‍ മാത്രം ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിയില്ല.
എന്നാൽ കൊവിഡ് വ്യാപനം, മഴ തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പ് മാറ്റി വെക്കുന്നതില്‍ പരിഗണി ക്കുവാന്‍ കഴിയും എന്നും കമ്മീഷൻ അറിയിച്ചു.
- pma
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, സാമ്പത്തികം
ന്യൂഡൽഹി : രാജ്യത്തെ സമ്പദ് ഘടനയില്‍ ഗുരുതരമായ ആഘാതം സൃഷ്ടിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ ലോക്ക് ഡൗണ്‍ തന്നെ എന്ന് സുപ്രീം കോടതി. ബാങ്ക് വായ്പ കളുടെ തിരിച്ചടവിന്ന് മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുന്ന തിനെ ചോദ്യം ചെയ്തു സമർപ്പിച്ച ഹരജി യിൽ വാദം കേൾക്കവെ ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എം. ആർ. ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച്, കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ലോക്ക് ഡൗണ്‍ സംവിധാന ങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.
സാമ്പത്തിക തകര്‍ച്ച യിലൂടെ പൊതു ജനങ്ങള്‍ക്ക് ദുരിതം ഉണ്ടായത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അശാസ്ത്രീയ മായ ലോക് ഡൗണ്‍ കാരണം തന്നെയാണ്. അതിനാല്‍ സാമ്പത്തിക വിഷയ ങ്ങളില്‍ തീരുമാനം എടുക്കാതെ റിസര്‍വ്വ് ബാങ്കിന് പിന്നില്‍ ഒളിഞ്ഞു നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല.
മൊറൊട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കാന്‍ കഴിയില്ല എന്ന് ആര്‍. ബി. ഐ. നേരത്തെ വ്യക്തമാക്കി യിരുന്നു. എന്നാല്‍ ഇക്കാര്യ ത്തില്‍ കേന്ദ്ര സര്‍ക്കാരിന് ദുരന്ത നിവാരണ നിയമ പ്രകാരം തീരുമാനം എടുക്കാം എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
റിസർവ്വ് ബാങ്ക് തീരുമാനം എടുത്തു എന്ന് പറഞ്ഞ് ബാങ്കിന് പിന്നില്‍ ഒളിക്കാതെ കേന്ദ്ര സർക്കാർ സ്വന്തം നിലപാട് വ്യക്തമാക്കണം എന്നും കോടതി അടിവരയിട്ടു പറഞ്ഞു.
റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരും സഹകരിച്ചു കൊണ്ടാണ് പ്രവര്‍ത്തി ക്കുന്നത് എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു. അതു കൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ആര്‍. ബി. ഐ. ക്കു പിന്നില്‍ ഒളിഞ്ഞു നില്‍ക്കുന്നു എന്ന കോടതിയുടെ പരാമര്‍ശം തെറ്റാണ് എന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.
ലോക്ക് ഡൗണ്‍ : പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പാക്കേജ്
- pma
വായിക്കുക: corona-virus, lock-down, അഴിമതി, കോടതി, പ്രതിഷേധം, വിവാദം, സാങ്കേതികം, സാമ്പത്തികം, സുപ്രീംകോടതി
ന്യൂഡല്‍ഹി : ഏകാന്തവാസം നയിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ ആവശ്യ ങ്ങള്‍ പരി ഹരി ക്കുവാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരു കള്‍ മുന്‍ഗണന നല്‍കണം എന്നും കൊവിഡ് കാലത്ത് ഏകാന്ത വാസം നയിക്കുന്ന ഇത്തര ക്കാർക്ക് ഉടന്‍ തന്നെ വാര്‍ദ്ധക്യ കാല പെന്‍ഷന്‍ നല്‍കണം എന്നും സുപ്രീം കോടതി വിധി.
മുതിര്‍ന്ന പൗരന്മാര്‍ താമസിക്കുന്ന വൃദ്ധ സദനങ്ങളില്‍ മാസ്‌കുകള്‍, പി. പി. ഇ. കിറ്റു കള്‍, സാനി റ്റൈസറു കള്‍ എന്നിവ യുടെ ലഭ്യത ഉറപ്പു വരുത്തണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
- pma
വായിക്കുക: covid-19, ആരോഗ്യം, മനുഷ്യാവകാശം, സാമൂഹികം, സാമ്പത്തികം
ന്യൂഡല്‍ഹി : പഴകിയതും ഉപയോഗ ശൂന്യവുമായ നോട്ടുകളും നാണയങ്ങളും ബാങ്കുകള്‍ സ്വീകരിച്ച് പുതിയത് മാറ്റി നല്‍കണം എന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഷെഡ്യൂൾഡ് ബാങ്കുകളുടെ എല്ലാ ശാഖകളിലും ഉപയോഗ ശൂന്യമായ നോട്ടുകളും നാണയങ്ങളും മാറ്റി ക്കൊടുക്കണം എന്നാണ് ആര്‍. ബി. ഐ. ബാങ്കുകൾക്ക് നൽകിയ നിര്‍ദ്ദേശം.
രാജ്യത്ത് പ്രചാരത്തിലുള്ള എത്ര ചെറിയ മൂല്യമുള്ള രൂപ / നാണയം ആയാലും ബാങ്കു കൾ സ്വീകരിക്കണം. ബാങ്കുകളില്‍ എത്തുന്ന ഇത്തരം പഴയ നോട്ടുകളും നാണയങ്ങളും കറൻസി ചെസ്റ്റിൽ സൂക്ഷിക്കണം. പിന്നീട് ബാങ്കുകൾ നേരിട്ട് ആർ. ബി. ഐ. ഓഫീ സി ലേക്ക് എത്തിക്കണം.
ഒരു രൂപ, രണ്ടു രൂപ നാണയങ്ങൾ ബാങ്കില്‍ നല്‍കു മ്പോള്‍ പരമാവധി 100 നാണയ ങ്ങളുടെ പാക്കറ്റ് ആക്കി നൽകിയാൽ കാഷ്യർമാർക്ക് സൗകര്യം ആകും എന്നും ഈ സംവിധാനത്തെ കുറിച്ച് ബാങ്ക് ജീവനക്കാർ പൊതു ജന ങ്ങൾക്ക് വിവരം നൽകണം എന്നും ആർ. ബി. ഐ. അധികൃതർ അറിയിച്ചു.
മഷികൊണ്ട് എഴുതിയ നോട്ടുകള്‍ സ്വീകരിക്കണം : റിസര്‍വ്വ് ബാങ്ക്
- pma
വായിക്കുക: bank, സാങ്കേതികം, സാമൂഹികം, സാമ്പത്തികം