സാമ്പത്തിക തട്ടിപ്പ്: ആംവേ ഇന്ത്യ സി. ഇ. ഒ. അറസ്റ്റില്‍

May 27th, 2014

amway-epathram

ഹൈദരാബാദ്: സാമ്പത്തിക തട്ടിപ്പു നടത്തിയെന്നും, നിയമപരമല്ലാത്ത രീതിയില്‍ പണമിടപാട് നടത്തിയെന്നും ഉള്ള പരാതിയിന്മേല്‍ ആംവേ ഇന്ത്യയുടെ സി. ഇ. ഒ. വില്യം സ്കോട്ട് പിങ്കിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്നാണ് ഹൈദരാബാദ് പോലീസ് ഗുര്‍ഗോണില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കുര്‍ണൂല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഐ. പി. സി. സെക്ഷന്‍ 420 (വഞ്ചന), കൂടാതെ 1978-ലെ മണി സര്‍ക്കുലേഷന്‍ സ്കീം (തടയല്‍) നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. പിങ്കിനിയെ ഉടനെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുമെന്നാണ് സൂചന.

ഇത് രണ്ടാം തവണയാണ് ആംവെ ഇന്ത്യ സി. ഇ. ഒ. അറസ്റ്റിലാകുന്നത്. ഒരു വര്‍ഷം മുമ്പ് കേരള പോലീസ് ആംവെ ഇന്തയുടെ രണ്ട് ഡറക്ടര്‍മാരേയും സി. ഇ. ഒ. യെയും സാമ്പത്തിക തിരിമറി നടത്തിയ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭീകരവാദത്തിന് പരിഹാരം ആദ്ധ്യാത്മികത എന്ന് നരേന്ദ്ര മോഡി

January 8th, 2013

modi-epathram

അഹമ്മദാബാദ് : ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളായ ഭീകരവാദം ആഗോള താപനം മുതലായവയ്ക്കുള്ള പരിഹാരം ഭാരതീയ അദ്ധ്യാത്മികതയിൽ ഉണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഇതിന്റെ മുഴുവൻ സാദ്ധ്യതകളും ലോകം മനസ്സിലാക്കിയിട്ടില്ല. ഐ.ടി. മേഖലയിൽ ഇന്ത്യൻ യുവത്വത്തിന്റെ ശക്തി ലോകം മനസ്സിലാക്കി. എന്നാൽ ഇന്ത്യയിലെ ആദ്ധ്യാത്മികതയുടെ ശക്തി ഇനിയും പുറംലോകത്തിന് അജ്ഞാതമാണ്. അഗോള താപനം പോലുള്ള ആഗോള പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഭാരതീയ ഋഷി വര്യന്മാർ കാണിച്ചു തന്ന ആദ്ധ്യാത്മികയുടെ പാത. പ്രകൃതിയെ അമ്മയായി കണ്ട് ആദരിക്കുന്ന രാജ്യമാണ് ഇന്ത്യ.

അഗോള താപനം ഉയർത്തുന്ന പാരിസ്ഥിതിക പ്രതിസന്ധിക്ക് പരിഹാരം കാണാനായി ലോകം നെട്ടോട്ടം ഓടുകയാണ്. എന്നാൽ നമ്മുടെ മുനിമാരും ആദ്ധ്യാത്മിക നേതാക്കളും നൽകിയ സന്ദേശം മനസ്സിലാക്കിയാൽ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാവും. വസുദേവ കുടുംബകം എന്ന ഭാരതീയ സങ്കൽപ്പം ഭീകരവാദത്തിനുള്ള മറുപടിയാണ് എന്നും മോഡി പറഞ്ഞു. സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ ഒരു മത സ്ഥാപനത്തിന്റെ അറുപതാം വാർഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോഡി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഡിയുടെ പ്രസ്താവന വൈകല്യത്തിന്റെ ലക്ഷണം : ബൃന്ദ

October 31st, 2012

BRINDA-Karat-epathram

ന്യൂഡൽഹി : കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി ശശി തരൂരിന്റെ പത്നിയെ അപമാനിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ മാനസിക വൈകല്യത്തിന്റെ ലക്ഷണമാണ് എന്ന് സി. പി. എം. നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീ എന്ന നിലയിലും ഇന്ത്യൻ പൌര എന്ന നിലയിലും താൻ മോഡിയുടെ പ്രസ്താവനയെ പൂർണ്ണമായി അപലപിക്കുന്നു. രോഗാതുരമായ ഒരു മനസ്സിൽ നിന്നു മാത്രമേ ഇത്തരം ഒരു പ്രസ്താവന വരികയുള്ളൂ. ഇവരുടെ ആർ. എസ്. എസ്. പ്രത്യയശാസ്ത്രം പഠിപ്പിച്ചു വിടുന്നതാണോ ഇതൊക്കെ എന്നും ബൃന്ദ ചോദിച്ചു. മോഡിയുടെ പ്രത്യയ ശാസ്ത്രം എന്താണ് എന്ന് ഇപ്പോൾ ലോകം മുഴുവൻ അറിയും. അത് സ്ത്രീ വിരുദ്ധവും, ജന വിരുദ്ധവും, ജനാധിപത്യ വിരുദ്ധവും ആണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. ഇത്തരക്കാരെ വെച്ചു പൊറുപ്പിക്കുന്നതിലൂടെ ബി. ജെ. പി. യുടെ നിലപാടും വ്യക്തമായിരിക്കുകയാണ് എന്ന് അവർ ചൂണ്ടിക്കാട്ടി.

ഒരു കോൺഗ്രസ് മന്ത്രി ക്രിക്കറ്റിൽ നിന്നും കോടികൾ ഉണ്ടാക്കുകയും അത് പിടിക്കപ്പെട്ടപ്പോൾ 50 കോടിയുടെ ഉടമയായ സ്ത്രീയുമായി തനിക്ക് ഒരു ബന്ധവുമില്ല എന്ന് പാർലമെന്റിൽ പറയുകയും ചെയ്തു എന്ന് മോഡി കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. അപ്പോൾ പിന്നെ 50 കോടിയുടെ ഗേൾഫ്രണ്ടാണോ അവർ എന്നായിരുന്നു മോഡിയുടെ പരിഹാസം.

സുനന്ദാ പുഷ്ക്കർ ക്രിക്കറ്റിൽ നിന്നും കോടികൾ സമ്പാദിച്ചതിനെ തുടർന്നുണ്ടായ വിവാദം 2010ൽ വിദേശ കാര്യ സഹ മന്ത്രി ആയിരുന്ന ശശി തരൂരിന്റെ രാജിയിൽ കലാശിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മദനീനിക്ക് ജാമ്യമില്ല; മണിചെയിന്‍ കമ്പനികള്‍ ബ്ലേഡ് കമ്പനികളെന്ന് സുപ്രീം കോടതി

August 28th, 2012

supremecourt-epathram

ന്യൂഡെല്‍ഹി: മണിചെയ്യിന്‍ കമ്പനികള്‍ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നും അവ ബ്ലേഡ് കമ്പനികളെ പോലെ ആണെന്നും സുപ്രീം കോടതി. നാനോ എക്സല്‍ തട്ടിപ്പില്‍ അറസ്റ്റിലായ  കമ്പനി എം.ഡി. ഹരീഷ് മദനീനിയുടെ ജാമ്യാപേക്ഷ നിരസിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. തട്ടിപ്പിനിരയാകുന്നവര്‍ സാധാരണക്കാരാണെന്നും ഇവര്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം ചൂഷണം ചെയ്ത് ആഢംഭര ജീവിതം നയിക്കുകയാണ് കമ്പനിക്കാരെന്നും കോടതി കുറ്റപ്പെടുത്തി. മദനീനിയെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി.  അകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ട് പലതരം സ്കീമുകളുടെ മറവില്‍ കോടികളാണ് വിവിധ മണിചെയ്യിന്‍ കമ്പനികള്‍ കേരളത്തില്‍ നിന്നും തട്ടിയെടുത്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on മദനീനിക്ക് ജാമ്യമില്ല; മണിചെയിന്‍ കമ്പനികള്‍ ബ്ലേഡ് കമ്പനികളെന്ന് സുപ്രീം കോടതി

പാലായനം ചെയ്തവരെ തിരിച്ചു കൊണ്ടു വരുവാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ശ്രമം തുടങ്ങി

August 22nd, 2012

hate sms-epathram

ബാംഗ്ലൂര്‍: ആക്രമണം ഉണ്ടാകുമെന്ന വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന്  പാലായനം ചെയ്ത വടക്കു കുഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരെ തിരിച്ചു കൊണ്ടു വരുവാന്‍ കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഭയപ്പെട്ട് പോയവര്‍ തിരിച്ചു വരണമെന്നും ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നഗരം വിട്ടവരെ തിരിച്ചു കൊണ്ടു വരുവാന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്നും ആഭ്യന്തര മന്ത്രി ആര്‍. അശോക് പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു ഏകദേശം മൂന്നര ലക്ഷത്തില്‍ അധികം പേര്‍ ഉണ്ട് കര്‍ണ്ണാടകത്തില്‍ .  സി. ആര്‍. പി. എഫ്., ആര്‍. പി. എഫ്. തുടങ്ങി പോലീസ് അര്‍ധ സൈനിക വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ്  കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ധാരാളം ആളുകള്‍ ബാംഗ്ലൂര്‍ ഉള്‍പ്പെടെ കര്‍ണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍  പഠനത്തിനായും ജോലിക്കായും തങ്ങുന്നുണ്ട്.

ആസ്സാം കലാപത്തിന്റെ പ്രതികാരമെന്നോണം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവര്‍ക്കെ നേരെ ആക്രമണം ഉണ്ടാകുമെന്ന് വ്യപകമായ വ്യാജ പ്രചരണങ്ങള്‍ വന്നതിനെ തുടര്‍ന്ന് ധാരാളം ആളുകള്‍ സ്വദേശത്തേക്ക് മടങ്ങിയിരുന്നു. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഏതാനും പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനു പിന്നില്‍ കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ ചില സംഘടനകള്‍  ഉള്ളതായി കഴിഞ്ഞ ദിവസം കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

5 of 1745610»|

« Previous Page« Previous « ദേശീയ പതാകയെ അവഹേളിച്ച നടി അറസ്റ്റില്‍
Next »Next Page » 2ജി – ചിദംബരത്തിനെതിരെ തെളിവില്ലെന്ന് സുപ്രീം കോടതി »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine