പുരുഷന്‍മാരുടെ വിവാഹ പ്രായം പതിനെട്ടാക്കണം

July 21st, 2015

marriage-ePathram
ന്യൂഡല്‍ഹി : ഇന്ത്യയില്‍ പുരുഷന്‍മാരുടെ വിവാഹ പ്രായം പതിനെട്ടു വയസ്സായി നിജപ്പെടുത്താന്‍ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലം നിയോഗിച്ച ഉന്നത തല സമിതി യുടെ ശുപാര്‍ശ.

പുരുഷന്‍മാരുടെ വിവാഹ പ്രായം 21 വയസ്സില്‍ നിന്ന് 18 വയസ്സാക്കി കുറച്ച് ശൈശവ വിവാഹ നിരോധന നിയമ ത്തില്‍ ഭേദഗതി വരുത്തണം എന്നാണ് സമിതി യുടെ ശുപാര്‍ശ. പെണ്‍കുട്ടി കളുടെയും ആണ്‍കുട്ടി കളുടെയും കുറഞ്ഞ വിവാഹ പ്രായം ഏകീകരി ക്കാനാണിത്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കുക, സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പെണ്‍കുട്ടി കള്‍ക്കുള്ള പ്രായപരിധി 16 വയസ്സാക്കി കുറയ്ക്കുക തുടങ്ങിയവ യാണ് മറ്റു പ്രധാനപ്പെട്ട ശുപാര്‍ശകള്‍.

മുസ്ലിങ്ങള്‍ക്കിടയിലുള്ള തലാഖ് ചൊല്ലിയുള്ള വിവാഹ മോചനം ഏക പക്ഷീയം ആണെന്നും അത് സ്ത്രീകളുടെ വൈവാഹിക സുരക്ഷിതത്വ ബോധം ഇല്ലാതാക്കുന്നു എന്നും സമിതി അഭിപ്രായപ്പെട്ടു.

മറ്റു മത വിഭാഗ ങ്ങളിലേതു പോലെ ക്രിസ്തുമത വിശ്വാസികള്‍ പരസ്പര സമ്മത ത്തോടെ വിവാഹ മോചനം നേടുന്നതിനുള്ള സമയ പരിധി രണ്ടു വര്‍ഷ ത്തില്‍ നിന്ന് ഒരുവര്‍ഷ മായി കുറക്കണം എന്നാണ് മറ്റൊരു ശുപാര്‍ശ. ഭാര്യ യുടെ സമ്മതം ഇല്ലാതെ യുള്ള നിര്‍ബന്ധിത ലൈംഗിക ബന്ധം കുറ്റ കൃത്യമായി കാണണം. സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമായ ഇന്ത്യ യില്‍ അതു നിയമപരം ആക്കണം എന്ന സമിതി യുടെ ശുപാര്‍ശയും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ സ്ത്രീകളുടെ ജീവിത നിലവാരത്തെ ക്കുറിച്ചു പഠിക്കാന്‍ നിയോഗി ക്ക പ്പെട്ട ഡോ. പാം രാജ്പുത് അദ്ധ്യക്ഷ യായ പതിന്നാലംഗ സമിതി യുടെ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധി തിങ്കളാഴ്ച യാണ് പുറത്തിറക്കിയത്.

പ്രത്യേക വിവാഹ നിയമം അനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യുന്‌പോള്‍ റജിസ്ട്രാറുടെ ഓഫീസില്‍ നോട്ടീസ് പതിക്കുന്ന രീതിയും വിവാഹിതര്‍ ആവുന്ന വരുടെ ഫോട്ടോ ഓഫീസിനു മുന്നില്‍ പതിക്കുന്നതും ഒഴിവാക്കണം. വിവാഹ ത്തിനുള്ള നോട്ടീസ് കാലാവധി ഒരു മാസം എന്നുള്ളത് ഏഴു ദിവസ മാക്കി കുറയ്ക്കണം. മാതാപിതാക്കളുടെ എതിര്‍പ്പ് വക വെയ്ക്കാതെ വിവാഹി തരാകാന്‍ തീരുമാനിക്കുന്ന വര്‍ക്ക് ഒരുമാസം കാത്തിരിക്കുന്നത് പ്രായോഗി കം അല്ലാ എന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ശുപാര്‍ശ.

വേശ്യാ വൃത്തിക്കു നിര്‍ബന്ധിത രാകുന്ന സ്ത്രീകളെയും കുട്ടികളെയും കുറ്റ വാളി കളായി ക്കാണാതെ, ഇരകളായി കണക്കാക്ക ണമെന്ന താണ് ശ്രദ്ധേയ മായ മറ്റൊരു ശുപാര്‍ശ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബീഹാറിലെ വിധവകൾ ബീഹാറിൽ മതിയെന്ന് ഹേമമാലിനി

September 18th, 2014

widows-of-vrindavan-epathram

മധുര: വിധവകളുടെ നഗരം എന്ന് അറിയപ്പെടുന്ന മധുരയിലെ വൃന്ദാവൻ നഗരത്തിൽ ബീഹാറിൽ നിന്നും ബംഗാളിൽ നിന്നും വിധവകൾ വരേണ്ട എന്ന് സ്ഥലം എം.പി. യായ നടി ഹേമമാലിനിയുടെ വിലക്ക്.

പുനർ വിവാഹം ചെയ്യുവാൻ ആചാരം അനുവദിക്കാതെ സ്വന്തം കുടുംബങ്ങളിൽ നിന്നും തിരസ്കൃതരായ ഹിന്ദു വിധവകൾ മധുരയിലെ വൃന്ദാവനിലേക്ക് ചേക്കേറുന്ന പതിവുണ്ട്. തീർഥാടകർ നൽകുന്ന ഭിക്ഷയാണ് ഇവരുടെ വരുമാനം. ഭജന പാടി ജീവിതം കഴിക്കുന്ന ഇവരെ സംരക്ഷിക്കാനായി ചില സന്നദ്ധ സംഘടനകളും നിലവിലുണ്ട്.

എന്നാൽ വൃന്ദാവനിലെ വിധവകളുടെ എണ്ണം ക്രമാതീതമായിരിക്കുന്നു എന്നാണ് മധുര സന്ദർശിച്ച ഹേമമാലിനി കഴിഞ്ഞ ദിവസം പറഞ്ഞത്. ബംഗാളിലും ബീഹാറിലും നല്ല അമ്പലങ്ങൾ ഉണ്ടെന്നിരിക്കെ എന്തിനാണ് ബംഗാളിലും ബീഹാറിലും നിന്നും വിധവകൾ മധുരയിലേക്ക് വരുന്നത് എന്നും അവർ ചോദിച്ചു. അതത് സംസ്ഥാനങ്ങളിലെ വിധവകളുടെ സംരക്ഷണം അതത് സംസ്ഥാനങ്ങൾ തന്നെ ഏറ്റെടുക്കണം. ഈ കാര്യം താൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി താൻ ചർച്ച ചെയ്യും എന്നും അവർ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം ദാരിദ്ര്യം : രാഷ്ട്രപതി

August 15th, 2014

Pranab Mukherjee-epathram
ന്യൂഡല്‍ഹി : ദാരിദ്ര്യമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം എന്നും സാമ്പത്തിക വളര്‍ച്ച യുടെ ഗുണ ങ്ങള്‍ പാവ പ്പെട്ടവര്‍ക്കും ഉറപ്പു വരുത്തണം എന്നും സ്വാതന്ത്ര്യ ദിനത്തിനു തലേന്നു രാഷ്ട്രത്തെ അഭി സംബോധന ചെയ്തു കൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.

ആറ് പതിറ്റാണ്ടിനിടെ പട്ടിണി നിയന്ത്രിക്കാന്‍ ആയെങ്കിലും രാജ്യത്തെ മൂന്നില്‍ ഒന്ന് ജനങ്ങള്‍ ഇന്നും ദാരിദ്ര്യ ത്തില്‍ തുടരുക യാണെന്ന് അദ്ദേഹം ഓര്‍മ പ്പെടുത്തി. അസഹിഷ്ണുതയും കലാപവും ജനാധി പത്യ ത്തിന്റെ സത്തയെ ഒറ്റു കൊടുക്കും. ഭാരത ത്തിന്റെ മൂല്യ ങ്ങള്‍ തിരിച്ചറി യാത്ത വരാണ് പ്രകോപന പരമായി വിഷം ചീറ്റുന്നത്. അന്താരാഷ്ട്ര സാഹചര്യ ങ്ങള്‍ കലങ്ങി മറിയുക യാണ്. ഇതിന്റെ പ്രതിഫലന ങ്ങള്‍ രാജ്യത്തും ഉണ്ടാകും.

സാമൂഹിക സൗഹാര്‍ദവും വികസ നവും നടപ്പാക്കാന്‍ ആകുന്ന വിധം മികച്ച ഭരണം എന്ന സങ്കല്‍പ്പ ത്തില്‍ ചര്‍ച്ചകള്‍ നടക്കേണ്ട തുണ്ട്. ഭരണ ഘടനയുടെ ചട്ടക്കൂടിന് നിന്നു കൊണ്ടാ കണം മികച്ച ഭരണ മെന്ന സങ്കല്‍പ്പം യാഥാര്‍ഥ്യ മാക്കേണ്ടത്. ഫല പ്രദമായ ഭരണ ത്തിന് നില വിലുള്ള സംവിധാന ത്തെ പുനഃസ്ഥാപിക്കുകയും വീണ്ടും കണ്ടെത്തുകയുമാണ് വേണ്ടത് – രാഷ്ട്രപതി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണ ത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് രാഷ്ട്രപതി ഓര്‍മപ്പെടുത്തി. ഇത് ദേശീയ ലക്ഷ്യമായി ഓരോ പൗരനും കാണണം. പാര്‍പ്പിടവും വഴിയും ഓഫീസും വൃത്തി യായി സൂക്ഷിക്കാന്‍ നമുക്കാവണം. നമ്മളെ സംരക്ഷിക്കാന്‍ തുടര്‍ച്ച യായി പ്രകൃതിയെ തിരിച്ചും സംരക്ഷിക്കേണ്ടതും ഉണ്ട്ട്.

- pma

വായിക്കുക: , , , , , ,

Comments Off on രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം ദാരിദ്ര്യം : രാഷ്ട്രപതി

മൂന്നിലൊന്ന് ശൈശവ വിവാഹം ഇന്ത്യയിൽ

August 13th, 2014

india-child-marriage-ePathram

ഐക്യ രാഷ്ട്ര സഭ: ലോകത്ത് നടക്കുന്ന ശൈശവ വിവാഹങ്ങളിൽ മൂന്നിൽ ഒന്ന് ഇന്ത്യയിലാണെന്ന് ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ലോകമെമ്പാടും നടക്കുന്ന ശൈശവ വിവാഹങ്ങളിൽ 42 ശതമാനം നടക്കുന്നത് ദക്ഷിണേഷ്യയിലാണ്. ഇന്ന് ജീവിച്ചിരിക്കുന്ന സ്ത്രീകളിൽ 70 കോടി പേർ 18 വയസിനു മുൻപ് വിവാഹിതരായവരാണ്. ഇതിൽ 25 കോടി സ്ത്രീകളുടെങ്കിലും വിവാഹം 15 വയസിന് മുൻപ് കഴിഞ്ഞതാണ് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബ്ദുള്‍ നാസര്‍ മ‌അദനിക്ക് ഉപാധികളോടെ ജാമ്യം

July 11th, 2014

ന്യൂഡെല്‍ഹി: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മ‌അദനിക്ക് ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ജെ.ചലമേശ്വര്‍, ശിവകീര്‍ത്തി സിങ്ങ് എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. ജാമ്യ കാലാവധിയില്‍ കേരളത്തിലേക്ക് പോകരുത് ബാംഗ്ലൂരില്‍ തന്നെ തങ്ങണം, സാക്ഷികളുമായോ പ്രതികളുമായോ ബന്ധപ്പെടാന്‍ പാടില്ലെന്നതും ഉള്‍പ്പെടെ നിരവധി ഉപാധികളോടെയാണ് ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യക്കാലാവധിയില്‍ സ്വന്തം നിലയില്‍ ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികിത്സ തേടാം. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി മ‌അദനി കെട്ടിവെക്കുകയും വേണം. ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുവാന്‍ കര്‍ണ്ണാ‍ടക സര്‍ക്കാരിനു അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഒപ്പം മ‌അദനിയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കര്‍ണ്ണാടക സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മ‌അദനിയുടെ ജാമ്യാപേക്ഷയെ കര്‍ണ്ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. മദനിക്കെതിരെ സുപ്രധാനമായ തെളിവുകള്‍ ഉണ്ടെന്നും ബാംഗ്ലൂര്‍ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ മ‌അദനി ആണെന്നും കര്‍ണ്ണാടക സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.ജാമ്യം ലഭിച്ച് കേരളത്തില്‍ പോയാല്‍ പ്രതിയെ തിരിച്ചു കൊണ്ടുവരുവാന്‍ പ്രയാസമാണെന്നും പ്രതിക്ക് രാഷ്ടീയമായ സ്വാധീനം ഉണ്ടെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനും രാജ്യം വിടുന്നതിനും സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കര്‍ണ്ണാടക സര്‍ക്കാര്‍ പറഞ്ഞു.

മ‌അദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന വാദം തെറ്റാണെന്നും നേരത്തെ കര്‍ണ്ണാടക സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിദഗ്‌ധ ചികിത്സ ആവശ്യമുണ്ടെന്ന് ആവശ്യപ്പെട്ട് മൂന്ന് മാസത്തെ ജാമ്യത്തിനായി മ‌അദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ഒരു മാസത്തെ ജാമ്യം നല്‍കുകയായിരുന്നു സുപ്രീം കോടതി.2010-ല്‍ ആണ് മഅദനി ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായത്. മഅദനിക്ക് വേണ്ടി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് ഹാജരായത്.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോദിയുടെ “നല്ലനാളുകള്‍“ വന്നു തുടങ്ങി; വിലവര്‍ദ്ധനവില്‍ രാജ്യം പൊറുതിമുട്ടും
Next »Next Page » കാര്‍മോഷ്ടിക്കാന്‍ ശ്രമം; മുന്‍ മന്ത്രിയുടെ മകനെ നാട്ടുകാര്‍ തല്ലിക്കൊന്നു »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine