മന്നാഡെ അന്തരിച്ചു

October 24th, 2013

singer-mannaday-ePathram
ബാംഗളൂര്‍ : പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ (94) അന്തരിച്ചു. ശ്വാസകോശ അണു ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. ഇന്നു പുലര്‍ച്ച യോടെ ആയിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ബാംഗ്ലൂരില്‍ നടക്കും.

ചെമ്മീന്‍ എന്ന സിനിമ യിലെ ‘മാനസ മൈനേ വരൂ…’ എന്ന ഗാനം കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ ഗായകനാണ് മന്നഡേ. ‘നെല്ല്’ എന്ന സിനിമ യിലും പി. ജയചന്ദ്രനോടൊപ്പം ‘ചെമ്പാ ചെമ്പാ…’ എന്നു തുടങ്ങുന്ന ഗാനം പാടിയിട്ടുണ്ട്.

1919ല്‍ ബംഗാളില്‍ ജനിച്ച പ്രബോത് ചന്ദ്ര ഡെ എന്ന മന്നാഡെ, 1942ല്‍ തമന്ന എന്ന ചിത്ര ത്തില്‍ പാടി ക്കൊ ണ്ടാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേയ്ക്ക് കടന്നു വന്നത്.

അമ്മാവന്‍ കെ. സി. ഡെ യില്‍ നിന്നു സംഗീതം അഭ്യസിച്ച മന്നാഡേ അമ്മാവന്റെ സംഗീത സംവി ധാന സഹായി ആയി ട്ടായി രുന്നു തുടക്കം. പിന്നീട് എസ്. ഡി. ബര്‍മന്റെ സഹായി യായി. തമന്ന യില്‍ സുരയ്യ യോ ടൊപ്പം ആലപിച്ച ‘ജാഗോ ആയി…’ ആയിരുന്നു ആദ്യ ഗാനം.

1953 മുതല്‍ 1976 വരെ മന്നാഡെ ഹിന്ദി ചലചിത്ര ഗാന രംഗത്ത് സജീവ മായി രുന്നു. 2012ല്‍ പിന്നണി ഗാന രംഗ ത്തു നിന്ന് പിന്‍ വാങ്ങി.

ഏഴു പതിറ്റാണ്ടു കാലം കൊണ്ട് മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, കന്നഡ, ആസാമീസ് തുടങ്ങിയ പത്തോളം ഭാഷ കളി ലായി ഏതാണ്ട് മുവ്വാ യിരത്തി അഞ്ഞൂ റോളം പാട്ടു കള്‍ അദ്ദേഹം പാടി.

1969ല്‍ മേരെ ഹുസൂര്‍ എന്ന സിനിമ യിലെ ഗാനത്തിനും 1971ല്‍ ബംഗാളി ചിത്ര മായ നിഷി പദ്മ യിലെയും ഹിന്ദി യിലെ മേരാ നാം ജോക്കറിലെയും ഗാന ങ്ങള്‍ക്കുമായി മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം മന്നാഡേ കരസ്ഥമാക്കി.

1971 ല്‍ പത്മശ്രീ നല്‍കിയും 2005 ല്‍ പത്മ ഭൂഷണ്‍ സമ്മാനിച്ചും 2007ല്‍ ചലച്ചിത്ര രംഗത്തെ പരമോന്നത പുര സ്കാര മായ ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

കണ്ണൂര്‍ സ്വദേശി യായ പരേത യായ സുലോചന കുമാരനാണ് ഭാര്യ. മക്കള്‍ : ഷുരോമ, സുമിത.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആധാര്‍ വിധിക്ക് സ്റ്റേ ഇല്ല

October 9th, 2013

national-id-of-india-aadhaar-card-ePathram
ന്യൂദല്‍ഹി : സര്‍ക്കാര്‍ സേവന ങ്ങള്‍ക്കും ആനു കൂല്യങ്ങള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധം ആക്കരുത് എന്ന വിധി തിരുത്തണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കേന്ദ്ര സര്‍ക്കാറിന് വീണ്ടും തിരിച്ചടി.

ആധാര്‍ അടിസ്ഥാന മാക്കി സബ്സിഡിയും മറ്റും ബാങ്ക് അക്കൗണ്ടു കളിലേക്ക് നല്‍കുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞ തിനാല്‍ കോടതി വിധി വലിയ പ്രയാസം സൃഷ്ടിക്കും എന്ന അറ്റോര്‍ണി ജനറലിന്റെ വാദം കോടതി അംഗീകരിച്ചില്ല. മുന്‍ ഉത്തരവ് സ്റ്റേ ചെയ്യണം എന്ന ആവശ്യവും തള്ളി.

ആധാര്‍ വിധി തിരുത്തണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജിക്കു പുറമെ, പാചക വാതക സബ്സിഡി ആധാര്‍ അടിസ്ഥാന പ്പെടുത്തി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കണം എന്ന ആവശ്യവുമായി പൊതു മേഖലാ എണ്ണ ക്കമ്പനികളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

സുപ്രീം കോടതി വിധി അതേ പടി നില നില്‍ക്കുന്നത് ഗുരു തര പ്രത്യാഘാത ങ്ങള്‍ ഉണ്ടാക്കും എന്ന വാദവുമായാണ് അറ്റോര്‍ണി ജനറല്‍ കോടതി യില്‍ എത്തിയത്.

ആധാര്‍ ഇല്ലാതെ പാചക വാതക സബ്സിഡി നല്‍കാന്‍ കഴിയില്ല. ഗ്യാസ് സിലിണ്ടറു കള്‍ക്കു മാത്ര മായി സര്‍ക്കാര്‍ 40,000 കോടി യുടെ സബ്സിഡി യാണ് നല്‍കുന്ന തെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

റേഷന്‍ കാര്‍ഡും വോട്ടര്‍ കാര്‍ഡും വ്യാജ മായി ഉണ്ടാക്കാന്‍ എളുപ്പ മാണ്. എന്നാല്‍, ആധാര്‍ ഇത്തരം തട്ടിപ്പുകള്‍ തടയും. ആധാര്‍ നമ്പര്‍ എടുക്കണമെന്ന് ആരെയും സര്‍ക്കാര്‍ നിര്‍ബന്ധി ക്കുന്നില്ല. സബ്സിഡി കിട്ടണം എന്നുണ്ടെങ്കില്‍ മാത്രം എടുത്താല്‍ മതി.

ആധാര്‍ ഉണ്ടെങ്കില്‍ ഒമ്പതു സിലിണ്ടറിന് സബ്സിഡി കിട്ടും. അതില്‍ കൂടുതല്‍ വേണ മെങ്കില്‍ വിപണി വിലക്ക് വാങ്ങാം. ആധാര്‍ ഇല്ല എങ്കിലും വിപണി വിലക്ക് സിലിണ്ടര്‍ കിട്ടുന്നതിന് തടസ്സമില്ല.

ഏതു പദ്ധതിയും സര്‍ക്കാര്‍ ഉത്തരവിലൂടെ നടപ്പാക്കാന്‍ അധികാരം സര്‍ക്കാറിന് ഉണ്ടെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഗ്യാസ് സബ്സിഡിയുടെ കാര്യം രണ്ടു വര്‍ഷം മുമ്പ് തീരുമാനിച്ചതു മാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വോട്ടു രസീത് സംവിധാനം നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

October 9th, 2013

voter-verifiable-paper-audit-trail-in-india-ePathram
ന്യൂദല്‍ഹി : വോട്ടു യന്ത്ര ത്തില്‍ രേഖ പ്പെടുത്തുന്ന വോട്ട് ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെ യാണ് ലഭിച്ചത് എന്ന് ഉറപ്പു വരുത്തുന്ന ‘വോട്ടു രസീത് ‘ സംവിധാനം നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം.

സമ്മതി ദായകന്‍ വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ഥി യുടെ ബാലറ്റ് പേപ്പറിലെ ക്രമ നമ്പര്‍, പേര്, ചിഹ്നം എന്നിവ യാണ് വോട്ടു രസീതി യില്‍ ഉണ്ടാവുക. ഒരാള്‍ വോട്ട് രേഖ പ്പെടുത്തിയാല്‍ ഉടന്‍ തന്നെ ഏതു സ്ഥാനാര്‍ഥി ക്കാണ് വോട്ട് വീണത് എന്ന് വോട്ടിംഗ് യന്ത്ര ത്തോടൊപ്പം ബന്ധി പ്പിച്ചിരിക്കുന്ന സ്ക്രീനില്‍ തെളിയും. ഇതോടൊപ്പം പ്രിന്‍റ് ചെയ്ത രസീതും പുറത്തു വരും. രസീത് വോട്ടര്‍ക്ക് ലഭിക്കില്ല. അതിനു പകരം മിഷ്യനിലെ പെട്ടി യില്‍ രസീത് വന്നു വീഴും.

താന്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെ യാണ് വോട്ട് ലഭിച്ചത് എന്ന് വോട്ടര്‍ക്ക് ഉറപ്പാക്കാം. വോട്ടെണ്ണല്‍ സമയ ത്ത് യന്ത്ര ത്തില്‍ കാണിച്ച എണ്ണ ത്തില്‍ തര്‍ക്കം വന്നാല്‍ രസീത് എണ്ണി നോക്കി തര്‍ക്കം പരിഹരി ക്കാനാവും.

ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പി ലുള്ള വിശ്വാസം ഇതിലൂടെ വര്‍ദ്ധിക്കും. വോട്ടു രസീത് സംവിധാനം നടപ്പാക്കുന്ന തിനുള്ള ഫണ്ട്, തെരഞ്ഞെടുപ്പ് കമീഷന് നല്‍കാനും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

2013 ഫെബ്രുവരി യില്‍ നാഗാലാന്‍ഡ് നിയമ സഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ 21 സ്റ്റേഷനു കളില്‍ വോട്ടു രസീത് സംവിധാനം പരീക്ഷി ച്ചിരുന്നു. അവിടെ വോട്ടു രസീത് സംവിധാനം വിജയകരം ആണെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

2014 ലോക് സഭാ തെരഞ്ഞെടുപ്പു മുതല്‍ ഇത് ഘട്ടം ഘട്ടമായി രാജ്യത്ത് ആകമാനം നടപ്പാക്കണം എന്നാണു കോടതി ഉത്തരവ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആധാര്‍ ബില്ലിന് കേന്ദ്ര മന്ത്രി സഭയുടെ അനുമതി

October 9th, 2013

national-id-of-india-aadhaar-card-ePathram
ന്യൂദല്‍ഹി : നിയമ ത്തിന്റെ പിന്‍ബല മില്ലാതെ ആധാര്‍ നടപ്പാക്കുന്ന തിന് എതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യ ത്തില്‍ ആധാര്‍ നമ്പറിന് നിയമ പരിരക്ഷയും അവ വിതരണം ചെയ്യുന്ന യുണീക്ക് ഐഡന്റി ഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ക്ക് നിയമ പരമായ പദവിയും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രി സഭ അനുമതി നല്‍കി.

ബില്ല് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളന ത്തില്‍ അവതരിപ്പിക്കും.

2010 ല്‍ ഈ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും സാമ്പത്തിക കാര്യ ങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി യുടെ പരിഗണനക്ക് അയച്ചു ബില്ല് സമിതി തള്ളുക യായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫോട്ടോഗ്രാഫി ഇസ്ലാമിക വിരുദ്ധമെന്ന പ്രമുഖ മത പഠന കേന്ദ്രത്തിന്റെ ഫത്‌വ

September 12th, 2013

ന്യൂഡല്‍ഹി: ഫോട്ടോഗ്രാഫി ഇസ്ലാമിക വിരുദ്ധവും തിന്മയുമാണെന്നും മുസ്ലിം മത വിശ്വാസികള്‍ ചിത്രം പകര്‍ത്തുവാന്‍ പാടില്ലെന്നും ഇന്ത്യയിലെ പ്രമുഖ മുസ്ലിം മത പഠന കേന്ദ്രമായ ദാറുല്‍ ഉലൂം ദേവ്ബന്ദിന്റെ ഫത്‌വ. ദാറുല്‍ ഉലൂ ദേവ് ബന്ദിന്റെ വൈസ് ചാന്‍സിലര്‍ മുഫ്തി അബ്ദുള്‍ ഖാസിം നുമാനിയാണ് ഇത് സംബന്ധിച്ച് ഫത്‌വ ഇറക്കിയത്. ഫോട്ടോ ഗ്രാഫി തൊഴില്‍ ആയി സ്വീകരിക്കാമോ എന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക ശരീയത്തിന്റെ അടിസ്ഥാനത്തില്‍ ഫോട്ടോ ഗ്രാഫി ഇസ്ലാമിക നിയമത്തിനു വിരുദ്ധമാണെന്നും അതിനാല്‍ മറ്റു തൊഴില്‍ തേടുന്നത് ഉചിതമാണെന്നും മുഫ്തി അബ്ദുള്‍ ഖാസിം പറഞ്ഞു. പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയ്ക്ക് അല്ലാതെ വിവാഹം വീഡിയോയില്‍ പകര്‍ത്തുന്നതിനോ വരും തലമുറയ്ക്കായി ചിത്രങ്ങള്‍ പകര്‍ത്തുന്നത് ഇസ്ലാം അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കി. സൌധിയില്‍ ഫോട്ടോ ഗ്രാഫി അനുവദിക്കുന്നുണ്ടല്ലോ എന്ന

ചോദ്യത്തിനു അവര്‍ അതു ചെയ്യുന്നുണ്ടെങ്കിലും അതിനെ “അനുവദിക്കുന്നില്ല” എന്നാണ് മറുപടി നല്‍കിയത്.

മനുഷ്യരേയും മൃഗങ്ങളേയും ചിത്രീകരിക്കുന്നത് ഇസ്ലാം വിലക്കുന്നതായും അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ദൈവത്തോട് മറുപറയേണ്ടിവരുമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം മുഫ്തി ഇര്‍ഫാന്‍ ഖാദ്രി റസാഖി പറഞ്ഞു.

ശിഷാ വിഭാഗം ഇതിനു വിരുദ്ധമായ നിലപാടുമായി രംഗത്തെത്തി. ശിയാ ചാന്ദ് കമ്മറ്റി പ്രസിഡണ്ട് മുഫ്തി സൈഫ് അബ്ബാസ് പറയുന്നത് ഫോട്ടോ ഗ്രാഫി അനുവദനീയമാണെന്നാണ്. മുസ്ലിം ചാനലുകള്‍ ഹജ്ജ്, നമസ്കാരം എന്നിവ സം‌പ്രേക്ഷണം ചെയ്യുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗുജറാത്തിലെ ഏറ്റുമുട്ടല്‍ വിദഗ്ദന്‍ വസാരെ രാജിവെച്ചു;കത്തില്‍ നരേന്ദ്ര മോഡിക്കെതിരെ പരാമര്‍ശങ്ങള്‍
Next »Next Page » മുസഫര്‍ നഗര്‍ കലാപം; മുസ്ലിം സമുദായം മുലായത്തില്‍ നിന്നും അകലുന്നു »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine