മഹാരാഷ്ട്ര യില്‍ രാഷ്ട്ര പതി ഭരണ ത്തിന് ഗവര്‍ണ്ണ റുടെ ശുപാര്‍ശ

November 12th, 2019

seal-of-maharashtra-ePathram

മുംബൈ : മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണ ത്തിന് ഗവര്‍ണ്ണര്‍ ഭഗത് സിംഗ് കോഷിയാരി ശുപാര്‍ശ ചെയ്തു. ഈ വിവരം അറിയിച്ചു കൊണ്ടുള്ള പ്രസ്സ് റിലീസ്, ഗവര്‍ണ്ണറുടെ ഓഫീ സ് ട്വീറ്റ് ചെയ്യുകയായിരുന്നു.

നിയമ സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്ന് മൂന്നാഴ്ചയോളം ആയിട്ടും സർക്കാർ രൂപീകരണം സംബന്ധിച്ച് രാഷ്ട്രീയ പ്രതിസന്ധി നില നില്‍ക്കുന്ന സാഹ ചര്യ ത്തി ലാണ് രാഷ്ട്ര പതി ഭരണ ത്തിനു ശുപാർശ ചെയ്തു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ത്തിന് ഗവർണ്ണർ റിപ്പോർട്ടു നൽകിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സര്‍ക്കാര്‍ രൂപീകരണം മഹാരാഷ്ട്ര യില്‍ ശിവസേന – ബി. ജെ. പി. തര്‍ക്കം രൂക്ഷം 

October 28th, 2019

logo-shiv-sena-ePathram
മുംബൈ : മഹാരാഷ്ട്ര യില്‍ എന്‍. ഡി. എ. ഘടക കക്ഷി കളായ ശിവ സേനയും ബി. ജെ. പി. യും തമ്മില്‍ അധി കാരം പങ്കു വെക്കുന്നതു മായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമാവുന്നു.

ലോക്സഭാ തെരഞ്ഞെടു പ്പിനു മുമ്പുണ്ടാക്കിയ 50 : 50 കരാര്‍ പ്രകാരം സര്‍ ക്കാര്‍ രൂപീ കരണ ത്തില്‍ മുഖ്യ മന്ത്രി സ്ഥാനം അടക്കം 50 ശതമാനം തങ്ങള്‍ക്ക് അവ കാശ പ്പെട്ട താണ് എന്നും അത് ബി. ജെ. പി. യില്‍ നിന്നും രേഖാമൂലം എഴുതി വാങ്ങണം എന്നും ശിവ സേന നേതാ ക്കള്‍ ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര നിയമ സഭ യിലെ ഏറ്റവും വലിയ ഒറ്റ ക്കക്ഷി യായ ബി. ജെ. പി. യുടെ നേതൃത്വ ത്തില്‍ ത്തന്നെ സര്‍ക്കാര്‍ രൂപീകരിക്കും എന്നും ബി. ജെ. പി. തന്നെ അടുത്ത അഞ്ചു വർഷ വും സംസ്ഥാനത്ത് ഭരണം നടത്തും എന്നും മുഖ്യ മന്ത്രി ദേവേന്ദ്ര ഫഡ്ന വിസ് പറഞ്ഞു.

മുഖ്യമന്ത്രി ക്കസേര രണ്ടര വര്‍ഷം ശിവ സേനക്കു വേണം എന്ന നില പാടില്‍ ഉറച്ച് നില്‍ക്കുക യാണ് ശിവസേന നേതാ ക്കള്‍. ഇരു പാര്‍ട്ടി കളുടേയും നേതാ ക്കളും ഗവര്‍ണ്ണറെ പ്രത്യേകം പ്രത്യേകം സന്ദര്‍ ശിക്കും എന്നും വാര്‍ത്ത യുണ്ട്.

അടുത്ത സർക്കാരിന്റെ ‘റിമോട്ട് കൺട്രോൾ’ തങ്ങളുടെ കൈയ്യില്‍ ആയി രിക്കും എന്ന് ശിവസേനാ നേതാവും പാർട്ടി യുടെ മുഖപത്ര മായ ‘സാമ്‌ന’യുടെ എഡിറ്ററു മായ സഞ്ജയ് റാവത്ത് തന്റെ പംക്തിയിൽ പരാമർ ശിച്ചത് ബി. ജെ. പി. നേതാക്കളെ ചൊടി പ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

800 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു

May 20th, 2010

mumbai-slums-burnedമുംബൈ: ജനസംഖ്യയുടെ 60 ശതമാനം ചേരികളില്‍ വസിക്കുന്ന മുംബൈ മഹാ നഗരത്തില്‍ നഗര ശുചീകരണത്തിന്റെ പേരില്‍ 800 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. കുടിയൊഴിപ്പിക്കാന്‍ എത്തിയ പോലീസ്‌ സംഘം ആളുകളെ മാറ്റിയതിനു ശേഷം ചേരി പ്രദേശം വളഞ്ഞു. ഇതിനിടയില്‍ പൊടുന്നനെ കുടിലുകള്‍ക്ക്‌ തീ പിടിച്ചു സര്‍വ്വസ്വവും കത്തി നശിച്ചു. തങ്ങളുടെ വാസ സ്ഥലവും അതിനുള്ളിലെ സര്‍വ്വ വസ്തുക്കളും കത്തി നശിക്കുന്നത് നോക്കി വാവിട്ട് കരയുവാനേ സ്ഥല വാസികള്‍ക്ക് കഴിഞ്ഞുള്ളു. മുംബൈയിലെ മാന്‍ഖുര്ദ്‌ എന്ന സ്ഥലത്തെ ചേരി നിവാസികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മറാത്തിയും, ഉത്തര്‍ പ്രദേശുകാരനും, തെലുങ്കനും, തമിഴനും ജാതി മത ഭേദമില്ലാതെ ഒരുമിച്ചു കഴിഞ്ഞിരുന്ന ഒരു “ചെറു ഇന്ത്യ” യായിരുന്നു ഇവിടം.

ഇവരെല്ലാം ഇപ്പോള്‍ സഹായതിനായ്‌ ഉറ്റു നോക്കുന്നത് സ്ഥലത്തെത്തി തങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ മേധാ പട്കറെയും, സഹാനുഭൂതിയോടെ അവരോടൊപ്പം വന്ന ഒട്ടേറെ സഹൃദയരായ നാട്ടുകാരെയും, മാധ്യമ പ്രവര്‍ത്ത കരെയുമാണ്.

മുംബൈ നഗരത്തിലെ ആകെ ജനസംഖ്യയുടെ 60 ശതമാനത്തിലേറെ ചേരികളില്‍ ഏറ്റവും മോശം ജീവിത സാഹചര്യങ്ങളില്‍ പാര്‍ക്കുന്നവരാണ്. ഇവിടങ്ങളിലും ഇവര്‍ സുരക്ഷിതരല്ല. ഇവരുടെ അവകാശമായ അടിസ്ഥാന സൌകര്യങ്ങള്‍ ഇവര്‍ക്ക്‌ ലഭ്യമാക്കുന്നതിന് പകരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇവരെ ഇവിടെ നിന്നും ഒഴിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത് എന്തൊരു വിരോധാഭാസമാണ് എന്ന് മേധ ചോദിക്കുമ്പോള്‍ തൊട്ടടുത്ത്‌, തങ്ങള്‍ ഒരിക്കല്‍ താമസിച്ചിരുന്ന, പോലീസ്‌ നശിപ്പിച്ച വീടിന്റെ ആകെ ബാക്കിയുള്ള കരി പിടിച്ച തറ തുടച്ചു വൃത്തിയാക്കി മകളെ കിടത്തി ഉറക്കുകയാണ് ഒരു അമ്മ.

അനധികൃത കെട്ടിടങ്ങളെയാണ് അധികൃതര്‍ നശിപ്പിച്ചത്. എന്നാല്‍ ഈ കെട്ടിടങ്ങളില്‍ താമസിച്ചിരുന്ന മനുഷ്യര്‍ അനധികൃതരല്ലല്ലോ.

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ചൈന ഭീകരതക്കൊപ്പം; യു.എന്‍. ല്‍ ഇന്ത്യ കുഴയുന്നു

December 11th, 2008

ഭീ‍കര സംഘടനയായ ജമാ അത്ത്-ഉദ്-ദാവ യെ നിരോധിക്കാനുള്ള യു.എന്‍ നീക്കങ്ങളില്‍ ചൈന ഇടയുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പല തവണ ഇതിനായി ശ്രമിച്ചു എങ്കിലും ചൈന ഇതിനെ എതിര്‍ക്കുക ആയിരുന്നു. ഇതോടെ ഭീകരതക്കെതിരെ ഉള്ള ഇന്ത്യയുടെ സമാധാന പരമായ നീക്കങ്ങള്‍ കൂടുതല്‍ പ്രയാസങ്ങളിലേക്ക് നീങ്ങുകയാണ്. ഇത് മൂന്നാം തവണ ആണ് സംഘടനക്ക് അനുകൂലമായി ചൈന മുമ്പോട്ട് വരുന്നത്. മുംബൈ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനയെ നിരോധിക്കാനും അതിന്റെ ആസ്തികള്‍ മരവിപ്പിക്കാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

- സ്വന്തം ലേഖകന്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്റെ പങ്ക്: ഐക്യരാഷ്ട്ര സംഘടനയെ അറിയിക്കണം – കാരാട്ട്

December 7th, 2008

മുംബൈ ആക്രമണത്തില്‍ പാക്കിസ്ഥാന് എതിരെയുള്ള തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്ര സംഘടനക്ക് മുമ്പില്‍ വെക്കണമെന്ന് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അമേരിക്കയോടുള്ള ഇന്ത്യയുടെ വിധേയത്വം ഇക്കാര്യത്തിലും വെളിവാകുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. അക്രമികളെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടേണ്ടതില്ല. മറിച്ച് യു.എന്‍ ന്റെ സുരക്ഷാ വിഭാഗത്തെ സമീപിക്കുകയും എല്ലാ തെളിവുകളും സമര്‍പ്പിക്കുകയും വേണം – കാരാട്ട് വ്യക്തമാക്കി.

- സ്വന്തം ലേഖകന്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 4234

« Previous Page« Previous « ആഗോള സാമ്പത്തിക മാന്ദ്യം : സര്‍ക്കാര്‍ സഹായം നാളെ
Next »Next Page » ഭാര്യയേയും മകനേയും ആക്രമിച്ചയാള്‍ക്ക് ജയില്‍ ശിക്ഷ »



  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine