മോഡിയുടെ പ്രസ്താവന വൈകല്യത്തിന്റെ ലക്ഷണം : ബൃന്ദ

October 31st, 2012

BRINDA-Karat-epathram

ന്യൂഡൽഹി : കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി ശശി തരൂരിന്റെ പത്നിയെ അപമാനിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ മാനസിക വൈകല്യത്തിന്റെ ലക്ഷണമാണ് എന്ന് സി. പി. എം. നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീ എന്ന നിലയിലും ഇന്ത്യൻ പൌര എന്ന നിലയിലും താൻ മോഡിയുടെ പ്രസ്താവനയെ പൂർണ്ണമായി അപലപിക്കുന്നു. രോഗാതുരമായ ഒരു മനസ്സിൽ നിന്നു മാത്രമേ ഇത്തരം ഒരു പ്രസ്താവന വരികയുള്ളൂ. ഇവരുടെ ആർ. എസ്. എസ്. പ്രത്യയശാസ്ത്രം പഠിപ്പിച്ചു വിടുന്നതാണോ ഇതൊക്കെ എന്നും ബൃന്ദ ചോദിച്ചു. മോഡിയുടെ പ്രത്യയ ശാസ്ത്രം എന്താണ് എന്ന് ഇപ്പോൾ ലോകം മുഴുവൻ അറിയും. അത് സ്ത്രീ വിരുദ്ധവും, ജന വിരുദ്ധവും, ജനാധിപത്യ വിരുദ്ധവും ആണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. ഇത്തരക്കാരെ വെച്ചു പൊറുപ്പിക്കുന്നതിലൂടെ ബി. ജെ. പി. യുടെ നിലപാടും വ്യക്തമായിരിക്കുകയാണ് എന്ന് അവർ ചൂണ്ടിക്കാട്ടി.

ഒരു കോൺഗ്രസ് മന്ത്രി ക്രിക്കറ്റിൽ നിന്നും കോടികൾ ഉണ്ടാക്കുകയും അത് പിടിക്കപ്പെട്ടപ്പോൾ 50 കോടിയുടെ ഉടമയായ സ്ത്രീയുമായി തനിക്ക് ഒരു ബന്ധവുമില്ല എന്ന് പാർലമെന്റിൽ പറയുകയും ചെയ്തു എന്ന് മോഡി കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. അപ്പോൾ പിന്നെ 50 കോടിയുടെ ഗേൾഫ്രണ്ടാണോ അവർ എന്നായിരുന്നു മോഡിയുടെ പരിഹാസം.

സുനന്ദാ പുഷ്ക്കർ ക്രിക്കറ്റിൽ നിന്നും കോടികൾ സമ്പാദിച്ചതിനെ തുടർന്നുണ്ടായ വിവാദം 2010ൽ വിദേശ കാര്യ സഹ മന്ത്രി ആയിരുന്ന ശശി തരൂരിന്റെ രാജിയിൽ കലാശിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊടിക്കുന്നില്‍ സുരേഷും ശശി തരൂരും അടക്കം 22 കേന്ദ്ര മന്ത്രിമാര്‍ അധികാരമേറ്റു

October 29th, 2012

ministers-kodikkunnil-tharoor-after-oath-taking-ePathram
ന്യൂദല്‍ഹി : കേന്ദ്ര മന്ത്രി സഭ പുന:സംഘടിപ്പിച്ചു. പുതിയതായി സത്യ പ്രതിജ്ഞ ചെയ്ത 22 മന്ത്രിമാരില്‍ കേരള ത്തില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷും ശശി തരൂരും യഥാക്രമം തൊഴില്‍ വകുപ്പ് സഹ മന്ത്രി ആയും മാനവ ശേഷി വികസന വകുപ്പ് സഹ മന്ത്രി ആയും സ്ഥാനം ഏറ്റെടുത്തു. നില വിലുള്ള മന്ത്രി മാരുടെ വകുപ്പു കളിലും മാറ്റം വരുത്തി മന്ത്രി സഭ യില്‍ വന്‍ അഴിച്ചു പണിയാണ് നടത്തിയത്.

കേരളത്തില്‍ നിന്നുള്ള ഊര്‍ജ്ജ സഹ മന്ത്രി കെ. സി. വേണു ഗോപാല്‍ വ്യോമയാന സഹ മന്ത്രി യായി. മൂന്നു മന്ത്രാലയ ത്തിന്റെ സഹമന്ത്രി ചുമതല കള്‍ ഉണ്ടായിരുന്ന ഇ. അഹമ്മദ്, വയലാര്‍ രവി എന്നിവരുടെ അധികാരം ഒരോ വകുപ്പുകളില്‍ മാത്രമായി ഒതുങ്ങി. കെ. വി.തോമസിന്റെ വകുപ്പു കളില്‍ മാറ്റമില്ല.

മറ്റു മന്ത്രിമാരും വകുപ്പുകളും :

കാബിനറ്റ് മന്ത്രിമാരായി സല്‍മാന്‍ ഖുര്‍ഷിദ് : വിദേശകാര്യം, രഹ്മാന്‍ ഖാന്‍ : ന്യൂനപക്ഷ ക്ഷേമം, വീരപ്പ മൊയിലി : പെട്രോളിയം, ദിനേഷ് പട്ടേല്‍ : ഖനി, അജയ് മാക്കന്‍ : നഗരവി കസനം, അശ്വനി കുമാര്‍ : നിയമ വകുപ്പ്, പള്ളം രാജു : മാനവ ശേഷി വികസന വകുപ്പ്, ഹരീഷ് റാവത്ത് : ജല വിഭവം, ചന്ദ്രേഷ് കുമാരി കഠോരി : സാംസ്കാരികം.

സ്വതന്ത്ര ചുമതല യുള്ള സഹ മന്ത്രി മാരായി ജ്യോതി രാജ സിന്ധ്യ : ഊര്‍ജ്ജം, ചിരഞ്ജീവി : ടൂറിസം, മനീഷ് തിവാരി : വാര്‍ത്താ വിനിമയം, സച്ചിന്‍ പൈലറ്റ് : കമ്പനി കാര്യം, പവന്‍ കുമാര്‍ ബന്‍സാല്‍ : റെയില്‍വ, ജസ്പാല്‍ റെഡ്ഡി : ശാസ്ത്ര സാങ്കേതികം, കമല്‍ നാഥ് : പാര്‍ലമെന്റെറി കാര്യം, കെ. എച്ച്. മുനിയപ്പ : ചെറുകിട വ്യവസായം, ചന്ദ്രേഷ് കുമാരി കഠോരി : സാംസ്ക്കാരികം, ജിതേന്ദ്ര സിംഗ് : കായികം, പുരന്ദേശ്വരി : വാണിജ്യം.

- pma

വായിക്കുക: , ,

1 അഭിപ്രായം »

മൂന്ന് കേന്ദ്ര മന്ത്രിമാര്‍ കൂടി രാജിവെച്ചു

October 27th, 2012

cabinet-minister-ambika-sony-subodh-kanth-ePathram
ന്യൂദല്‍ഹി : മന്ത്രിസഭാ പുന: സംഘടനക്ക് മുന്നോടി യായി മൂന്ന് കേന്ദ്ര മന്ത്രിമാര്‍ കൂടി രാജിവെച്ചു. വാര്‍ത്താ വിതരണ മന്ത്രി അംബികാ സോണി, സമൂഹിക നീതി – ശാക്തീകരണ വകുപ്പ് മന്ത്രി മുകുള്‍ വാസ്‌നിക്ക്, ടൂറിസം വകുപ്പ് മന്ത്രി സുബോധ് കാന്ത് സഹായ് എന്നിവരാണ് ശനിയാഴ്ച രാജി സമര്‍പ്പിച്ചത്. വെള്ളിയാഴ്ച വിദേശ കാര്യമന്ത്രി എസ്. എം. കൃഷ്ണയും രാജി സമര്‍പ്പിച്ചിരുന്നു.

മന്ത്രി സഭാ പുന: സംഘടന യില്‍ മാവേലിക്കര എം. പി. കൊടിക്കുന്നില്‍ സുരേഷ് മന്ത്രിയാകും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിദേശകാര്യമന്ത്രി എസ്. എം. കൃഷ്ണ രാജി വച്ചു

October 26th, 2012

foreign-minister-sm-krishna-ePathram
ന്യൂഡല്‍ഹി : വിദേശകാര്യമന്ത്രി എസ്. എം. കൃഷ്ണ രാജിവച്ചു. മന്ത്രി സഭാ പുന:സംഘടനയ്ക്ക് മുന്നോടി ആയിട്ടാണ് രാജി വെച്ചത് എന്നറിയുന്നു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ കൃഷ്ണയുടെ രാജി പ്രധാനമന്ത്രി സ്വീകരിച്ചു.

പുതു മുഖങ്ങളെയും ചെറുപ്പക്കാരെയും ഉള്‍പ്പെടുത്തി ഞായറാഴ്ച മന്ത്രിസഭാ പുന:സംഘടന ഉണ്ടാവും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെൺകുട്ടികളുടെ സമ്മതത്തോടെയാണ് പീഢനം നടക്കുന്നത് എന്ന് കോൺഗ്രസ് നേതാവ്

October 12th, 2012

dharambir-goyat-epathram

ചണ്ടീഗഢ് : ഹരിയാനയിൽ പെൺകുട്ടികളുടെ പീഢനം തുടർക്കഥയാകുമ്പോൾ ഇതിന്റെ കാരണം പെൺകുട്ടികൾ തന്നെയാണ് എന്ന് കോൺഗ്രസ് വക്താവ് ധരംഭീർ ഗോയത് പ്രസ്താവിച്ചു. ലൈംഗികമായി ബന്ധം പുലർത്താനുള്ള ആഗ്രഹം കൊണ്ടാണ് പെൺകുട്ടികൾ പുരുഷന്മാരുടെ വലയിൽ അകപ്പെടുന്നത് എന്നാണ് നേതാവ് പറയുന്നത്. എന്നാൽ ഇങ്ങനെ ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികൾ ഒന്നിലേറെ പുരുഷന്മാരുടെ കയ്യിൽ അകപ്പെടുമ്പോഴാണ് തങ്ങൾ കെണിയിൽ പെട്ടതായി മനസ്സിലാക്കുന്നത് എന്നും ഇദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി ഹരിയാനയിൽ നിന്നും തുടർച്ചയായി പുറത്തു വരുന്ന ബലാൽസംഗ വാർത്തകൾ സംസ്ഥാന നേതൃത്വത്തെ തന്നെ നാണം കെടുത്തിയിരിക്കുന്ന അവസരത്തിൽ കോൺഗ്രസ് വക്താവിൽ നിന്നും വന്ന ഈ പ്രസ്താവന നേതൃത്വത്തെ വീണ്ടും പരിഹാസ്യരാക്കിയിരിക്കുകയാണ്.

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സ്ത്രീ പീഢനത്തിന് പരിഹാരമായി പെൺകുട്ടികളുടെ വിവാഹ പ്രായം 16 ആക്കണം എന്ന് കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗ്രാമ പഞ്ചായത്ത് അഭിപ്രായപ്പെടുകയും ഇത് മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൌട്ടാല ശരി വെയ്ക്കുകയും ചെയ്തതും ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.

പെൺകുട്ടികളെ ചെറു പ്രായത്തിൽ തന്നെ വിവാഹം കഴിപ്പിച്ചാൽ അവരുടെ ലൈംഗിക ആവശ്യങ്ങൾ പൂർത്തീകരിക്കുവാൻ അവർക്ക് ഭർത്താക്കന്മാർ ഉണ്ടാവുമല്ലോ എന്നായിരുന്നു ഗ്രാമ സഭയുടെ കണ്ടെത്തൽ. അങ്ങനെയായാൽ പെൺകുട്ടികൾ വേറെ എവിടെയും പോകില്ല എന്നും അതോടെ പീഢനത്തിനുള്ള അവസരങ്ങൾ കുറയും എന്നുമാണ് ഗ്രാമ സഭാംഗം സുബെ സിങ്ങിന്റെ വാദം.

ഇത് കോൺഗ്രസിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്നു എന്ന് സി.പി.ഐ. എം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ആദ്യം സോണിയാ ഗാന്ധി ഇരകളെ സന്ദർശിച്ച് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു. തുടർന്ന് അവരുടെ നേതാക്കൾ ഇത്തരത്തിൽ പ്രതികരിക്കുകയും ചെയ്യുന്നു. ഇവർ സംസാരിക്കുന്നത് മുഴുവൻ സ്ത്രീകൾക്ക് അപമാനമാണ് വരുത്തി വെക്കുന്നത് എന്നും ബൃന്ദ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « വധ്രയ്ക്കു പുറകെ പ്രിയങ്കയും ഭൂമി വിവാദത്തില്‍
Next »Next Page » ഹരിയാനയിൽ നിന്നും വീണ്ടും ഒരു പീഢന വാർത്ത »



  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine