രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല

July 12th, 2021

rajni-kanth-ePathram
ചെന്നൈ : രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ത്തിന്‍റെ മുന്നോടി യായി രൂപീകരിച്ച ‘രജനി മക്കള്‍ മന്‍ട്രം’ പിരിച്ചു വിട്ടു. രജനി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്നു 2017 ല്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹ ത്തിന്റെ ആരാധക സംഘടനകള്‍ ചേര്‍ന്നാണ് രജനി മക്കള്‍ മന്‍ട്രത്തിന് രൂപം നല്‍കിയത്.

‘ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഈ സമയം അതിനു സാദ്ധ്യമല്ലാത്ത തരത്തിലായി.

മാത്രമല്ല ഭാവിയിലും രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തി ക്കുവാനോ അവിടെ സജീവമാകുവാനോ ആഗ്രഹി ക്കുന്നില്ല. അതിനാല്‍ ജനങ്ങളുടെ പ്രയോജന ത്തിനു വേണ്ടി രജനി മക്കള്‍ മന്‍ട്രം ഒരു ഫാന്‍ ചാരിറ്റി ഫോറം ആയി, രജനി രസികര്‍ മന്‍ട്രം എന്ന പേരില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും എന്നും രജനികാന്ത് അറിയിച്ചു.

NEWS Twitter

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു

July 8th, 2021

one-nation-one-election-in-india-by-prime-minister-narendra-modi-ePathram
ന്യൂഡല്‍ഹി : രണ്ടാം നരേന്ദ്ര മോഡി മന്ത്രി സഭയുടെ ആദ്യപുനഃ സംഘടന യില്‍ 11 വനിതകൾ അടക്കം 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ക്യാബിനറ്റ് പദവിയിൽ ഉള്ള 15 മന്ത്രിമാരും 28 സഹ മന്ത്രിമാരുമാണ്. ഇതോടെ രണ്ടാം മോഡി മന്ത്രി സഭയിൽ 77 മന്ത്രിമാർ ആയി.

രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു. കോൺഗ്രസ്സില്‍ നിന്നും ബി. ജെ. പി. യില്‍ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ എന്നിവര്‍ മന്ത്രി സ്ഥാനം ലഭിച്ചവരിലെ പ്രമുഖരാണ്.

മത സാമുദായിക പ്രാതിനിധ്യം, വിദ്യാഭ്യാസ യോഗ്യത, ഭരണ പരിചയം തുടങ്ങീ വിവിധ പരിഗണനകള്‍ മന്ത്രി മാരുടെ തെരഞ്ഞെടുപ്പില്‍ നിഴലിച്ചു കാണുന്നു എന്നു രാഷ്ട്രീയ നിരീക്ഷ കര്‍ വിലയിരുത്തുന്നു. പുതിയ മന്ത്രി സഭയിൽ പുതുമുഖങ്ങൾക്കും യുവാക്കള്‍ക്കും വനിത കള്‍ക്കും പ്രാതിനിധ്യം നല്‍കിയതായും അവകാശ പ്പെടുന്നു.

ആരോഗ്യ വകുപ്പ് ഹര്‍ഷ് വര്‍ദ്ധനില്‍ നിന്നും മാറ്റി ഗുജറാത്തില്‍ നിന്നുള്ള എം. പി. മന്‍ സുഖ് മണ്ഡവ്യ യെ ചുമതല പ്പെടുത്തി. നിയമ വകുപ്പും ഐ. ടി. വകുപ്പും കൈകാര്യം ചെയ്തിരുന്ന മന്ത്രി രവിശങ്കർ പ്രസാദും വനം – പരി സ്ഥിതി വകുപ്പു മന്ത്രി പ്രകാശ് ജാവ ഡേക്കറും രാജി വെച്ച പ്രമുഖരിൽ ഉൾപ്പെടുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം : ട്വിറ്ററിന് നോട്ടീസ്

April 25th, 2021

twitter-ePathram
ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തെ തടയിടുവാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു എന്ന് ലോകത്തിനു ബോദ്ധ്യമായ സാഹചര്യത്തില്‍, ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യുവാനും അത്തരം എക്കൗണ്ടുകള്‍ക്ക് എതിരെ നടപടി എടുക്കു വാനും ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് ഇന്ത്യയുടെ ഐ. ടി. നിയമ ത്തിന്റെ ലംഘനം എന്നു കാണിച്ചു കൊണ്ട് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു.

തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന മന്ത്രി മാര്‍, ആക്ടി വിസ്റ്റുകള്‍, സിനിമാ താര ങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റിക ളുടേയും ട്വീറ്റുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു.

കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായപ്പോള്‍ രോഗി കള്‍ക്ക് ഓക്‌സിജന്‍ കിട്ടാത്തതും മരുന്നുകളുടെ ദൗര്‍ലഭ്യവും സംബന്ധിച്ച വിമര്‍ശനങ്ങളും പൊതു ജനം അനുഭവിക്കുന്ന ദുരിതങ്ങളും ഈ പ്രതിസന്ധി ഘട്ടത്തില്‍ കൈ മലര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ മനോഭാവവും ചിത്രീകരിക്കുന്നത് ആയിരുന്നു ബ്ലോക്ക് ചെയ്ത ട്വീറ്റുകള്‍.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വി. കെ. ശശികല യുടെ 350 കോടി രൂപ യുടെ സ്വത്തു ക്കള്‍ കൂടി കണ്ടുകെട്ടി

February 11th, 2021

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram

ചെന്നൈ : തമിഴ് രാഷ്ട്രീയത്തിലെ വിവാദ നായിക വി. കെ. ശശി കലയുടെ 350 കോടി രൂപ യുടെ സ്വത്ത് കൂടി തമിഴ്‌ നാട് സര്‍ക്കാര്‍ കണ്ടു കെട്ടി. തഞ്ചാവൂരി ലെ 720 ഏക്കർ ഭൂമി, ശശികല യുടെ പേരിലുള്ള മൂന്ന് ബംഗ്ലാവു കള്‍, 19 കെട്ടിടങ്ങള്‍ എന്നിവയാണ് ഇപ്പോള്‍ കണ്ടു കെട്ടിയത്.

അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി യുടെ വിധി അനുസരിച്ചാണ് ഈ നടപടി.

ശശികലയുടെ അടുത്ത ബന്ധുക്കള്‍ ജെ. ഇളവരശി, വി. എൻ. സുധാകരന്‍ എന്നിവരുടെ പേരിൽ കാഞ്ചിപുരം, ചെങ്കൽപ്പേട്ട് ജില്ല കളില്‍ ഉള്ള 315 കോടി രൂപ വില മതിപ്പുള്ള സ്വത്തുക്കൾ കഴിഞ്ഞ ദിവസം കണ്ടു കെട്ടി യിരുന്നു. രണ്ടു ദിവസത്തിനിടെ വി. കെ. ശശി കലയുടെ 1,200 കോടി രൂപ യുടെ സ്വത്തു ക്കളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കേന്ദ്ര ബജറ്റ് : കേരളത്തിലെ ഗതാഗത മേഖലക്ക് വന്‍ പ്രഖ്യാപനം

February 1st, 2021

indian-defence-minister-nirmala-sitaraman-ePathram
ന്യൂഡല്‍ഹി : ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിലെ ഗതാഗത മേഖലക്ക് പ്രതീക്ഷ. 1100 കിലോ മീറ്റര്‍ ദേശീയ പാത വികസന ത്തിന് 65,000 കോടി രൂപ അനു വദിച്ചു.

ഇതില്‍ 600 കിലോ മീറ്റര്‍ മുംബൈ – കന്യാ കുമാരി ഇട നാഴിയുടെ നിര്‍മ്മാണവും ഉള്‍പ്പെടും. കൊച്ചി മെട്രോ രണ്ടാം ഘട്ട വിക സന ത്തിന്റെ ഭാഗ മായി 11.5 കിലോ മീറ്റര്‍ നീട്ടും. ഇതിനു വേണ്ടി 1957 കോടി രൂപ അനുവദിച്ചു.

നിയമ സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് കേരളം കൂടാതെ തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസ്സം എന്നീ സംസ്ഥാനങ്ങളിലെ റോഡ് വികസനത്തിന് വന്‍ പദ്ധതികളും ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  അതു പോലെ  ആരോഗ്യ മേഖലയെ ശക്തി പ്പെ ടുത്തുന്നതിന് ബജറ്റില്‍ പ്രാമുഖ്യം നല്‍കി.

കൊവിഡ് മഹാ മാരിക്ക് എതിരായ പോരാട്ടം തുടരും. കൊവിഡ് വാക്‌സിനു വേണ്ടി 35,000 കോടി രൂപ ബജറ്റില്‍ നീക്കി വെച്ചി ട്ടുണ്ട്.  നിലവിലെ രണ്ട് വാക്സി നുകള്‍ കൂടാതെ പുതിയ രണ്ട് വാക്സിനു കള്‍ കൂടെ രാജ്യത്ത് ലഭ്യമാക്കും.

ഇത്തവണ പേപ്പര്‍ രഹിത ബജറ്റ് ആയിരുന്നു. അംഗങ്ങള്‍ക്ക് ബജറ്റി ന്റെ സോഫ്റ്റ് കോപ്പി കള്‍ നല്‍കി. 2021 ല്‍ നടക്കാനിരിക്കുന്ന രാജ്യ ത്തെ ആദ്യ ഡിജിറ്റല്‍ ജന സംഖ്യാ കണക്ക് എടുപ്പിന്ന് വേണ്ടി 3,726 കോടി രൂപ അനു വദിച്ചു.

ആരോഗ്യം, അടിസ്ഥാന സൗകര്യം, സമഗ്ര വിക സനം, മാനവിക മൂലധന വികസനം, ഗവേഷ ണവും വികസന വും, മിനിമം ഗവണ്‍ മെന്റ് മാക്‌സിമം ഗവേര്‍ണന്‍സ് എന്നിവ മുന്‍ നിറുത്തിയാണ് ബജറ്റ് തയ്യാറാക്കിയത് എന്നും ധനമന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

11 of 1091011122030»|

« Previous Page« Previous « കൊവിഡ് പ്രതിരോധ കുത്തി വെപ്പ് തുടക്കമായി
Next »Next Page » പി. കെ. കുഞ്ഞാലിക്കുട്ടി എം. പി. സ്ഥാനം രാജി വെച്ചു  »



  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine