സര്‍ക്കാര്‍ രൂപീകരണം മഹാരാഷ്ട്ര യില്‍ ശിവസേന – ബി. ജെ. പി. തര്‍ക്കം രൂക്ഷം 

October 28th, 2019

logo-shiv-sena-ePathram
മുംബൈ : മഹാരാഷ്ട്ര യില്‍ എന്‍. ഡി. എ. ഘടക കക്ഷി കളായ ശിവ സേനയും ബി. ജെ. പി. യും തമ്മില്‍ അധി കാരം പങ്കു വെക്കുന്നതു മായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമാവുന്നു.

ലോക്സഭാ തെരഞ്ഞെടു പ്പിനു മുമ്പുണ്ടാക്കിയ 50 : 50 കരാര്‍ പ്രകാരം സര്‍ ക്കാര്‍ രൂപീ കരണ ത്തില്‍ മുഖ്യ മന്ത്രി സ്ഥാനം അടക്കം 50 ശതമാനം തങ്ങള്‍ക്ക് അവ കാശ പ്പെട്ട താണ് എന്നും അത് ബി. ജെ. പി. യില്‍ നിന്നും രേഖാമൂലം എഴുതി വാങ്ങണം എന്നും ശിവ സേന നേതാ ക്കള്‍ ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര നിയമ സഭ യിലെ ഏറ്റവും വലിയ ഒറ്റ ക്കക്ഷി യായ ബി. ജെ. പി. യുടെ നേതൃത്വ ത്തില്‍ ത്തന്നെ സര്‍ക്കാര്‍ രൂപീകരിക്കും എന്നും ബി. ജെ. പി. തന്നെ അടുത്ത അഞ്ചു വർഷ വും സംസ്ഥാനത്ത് ഭരണം നടത്തും എന്നും മുഖ്യ മന്ത്രി ദേവേന്ദ്ര ഫഡ്ന വിസ് പറഞ്ഞു.

മുഖ്യമന്ത്രി ക്കസേര രണ്ടര വര്‍ഷം ശിവ സേനക്കു വേണം എന്ന നില പാടില്‍ ഉറച്ച് നില്‍ക്കുക യാണ് ശിവസേന നേതാ ക്കള്‍. ഇരു പാര്‍ട്ടി കളുടേയും നേതാ ക്കളും ഗവര്‍ണ്ണറെ പ്രത്യേകം പ്രത്യേകം സന്ദര്‍ ശിക്കും എന്നും വാര്‍ത്ത യുണ്ട്.

അടുത്ത സർക്കാരിന്റെ ‘റിമോട്ട് കൺട്രോൾ’ തങ്ങളുടെ കൈയ്യില്‍ ആയി രിക്കും എന്ന് ശിവസേനാ നേതാവും പാർട്ടി യുടെ മുഖപത്ര മായ ‘സാമ്‌ന’യുടെ എഡിറ്ററു മായ സഞ്ജയ് റാവത്ത് തന്റെ പംക്തിയിൽ പരാമർ ശിച്ചത് ബി. ജെ. പി. നേതാക്കളെ ചൊടി പ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ – ചൈന ഉച്ചകോടി പുതിയ യുഗത്തിൻ്റെ പിറവിയെന്ന് മോദി

October 13th, 2019

one-nation-one-election-in-india-by-prime-minister-narendra-modi-ePathram

മഹാബലിപുരം: ലോകം ഉറ്റുനോക്കിയ ചെന്നൈ മഹാബലിപുരത്തെ ഉച്ചകോടിയിലൂടെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൻ്റെ പുതിയ യുഗമാണ് പിറന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നയതന്ത്രത്തിൻ്റെ പുതിയ പാത ഇന്ത്യ – ചൈന ഉച്ചകോടിയിലൂടെ തുറന്നു. ബന്ധം വർദ്ധിപ്പിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുപ്പം ഊട്ടിയുറപ്പിക്കാനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായുള്ള ചർച്ചകൾ സഹായകമായെന്ന് ഇന്ത്യൻ പ്രധാനമന്ത്രി വ്യക്തമാക്കി.

തർക്കത്തിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കി ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം വർദ്ധിപ്പിക്കും. ഇന്ത്യയും ചൈനയും ആഗോള സാമ്പത്തിക ശക്തികളായി നിലകൊള്ളുന്ന രാജ്യങ്ങളാണ്. ആശങ്ക പടർത്തുന്ന എന്തുകാര്യവും വിവേകപൂർവ്വം ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിദേശത്തായിരിക്കുമ്പോൾ പ്രധാനമന്ത്രി മോദിയെ വിമർശിക്കരുത്: ശശി തരൂർ എംപി

September 22nd, 2019

shashi-tharoor-epathram

പുണെ: വിദേശത്തായിരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്നും ആ സമയത്ത് അദ്ദേഹം ബഹുമാനം അർഹിക്കുന്നുവെന്നും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. എന്നാൽ രാജ്യത്തിനകത്തായിരിക്കുമ്പോൾ ജനങ്ങൾക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാമെന്നും ശശി തരൂർ പറഞ്ഞു.

രാജ്യത്തിനൊരു പൊതുഭാഷ എന്ന വിഷയത്തിൽ തന്റെ നിലപാട് മൂന്ന് ഭാഷാ ഫോർമുലയ്ക്ക് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ പുണെയിൽ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വിദേശത്തായിരിക്കുമ്പോൾ രാജ്യത്തിന്റെ പ്രതിനിധിയാണ് പ്രധാനമന്ത്രി, അദ്ദേഹം ബഹുമാനം അർഹിക്കുന്നു. പക്ഷെ ഇന്ത്യയിലായിരിക്കുമ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള അവകാശം നമുക്കുണ്ട്,” അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഹിന്ദി, ഹിന്ദുത്വം, ഹിന്ദുസ്ഥാൻ എന്ന നിലപാട് ഏറെ അപകടകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബംഗളാ എന്നു പേരു മാറ്റുന്നതില്‍ പ്രധാന മന്ത്രി അനുകൂലം : മമത ബാനർജി

September 19th, 2019

mamata-banerjee-re-name-west-bengal-to-bangla-ePathram

ന്യൂഡൽഹി : പശ്ചിമ ബംഗാളി ന്റെ പേര് ‘ബംഗളാ’ എന്നാക്കി മാറ്റുന്നതി നുള്ള നടപടി സ്വീകരിക്കാം എന്ന് പ്രധാന മന്ത്രി ഉറപ്പു നൽകിയാതായി മമത ബാനർജി. കഴിഞ്ഞ ദിവസം ഡല്‍ഹി യില്‍ എത്തി പ്രധാന മന്ത്രി നരേന്ദ്ര മോഡി യുമായി കൂടിക്കാഴ്ച നടത്തി യതിനെ തുടര്‍ന്നാണിത്.

സംസ്ഥാന വുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യു വാനായിട്ടായി രുന്നു മമതാ ബനര്‍ജി യുടെ സന്ദര്‍ശനം. അദ്ദേഹത്തിന്‍റെ വസതി യില്‍ എത്തിയായി രുന്നു കൂടി ക്കാഴ്ച.

സംസ്ഥാന ത്തിന്റെ പേര് ‘ബംഗളാ’ എന്നു മാറ്റുന്നതില്‍ പ്രധാനമന്ത്രി യുടെ പ്രതികരണം അനു കൂലം ആണെന്നും പേരു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാം എന്ന് പ്രധാന മന്ത്രി ഉറപ്പു നൽകി എന്നും അവർ പറഞ്ഞു.

പശ്ചിമ ബംഗാ ളി ന്റെ പേരു മാറ്റു വാനുള്ള ബില്‍ കഴിഞ്ഞ ജൂലായ് മാസ ത്തില്‍ നിയമ സഭ യില്‍ പാസ്സായി ട്ടുണ്ടാ യിരുന്നു. കൂടിക്കാഴ്ച തൃപ്തികരം ആയിരുന്നു എന്നും അദ്ദേഹത്തെ ബംഗാളി ലേക്ക് ക്ഷണിക്കുകയും ചെയ്തു എന്നും മമത ബാനർജി പറഞ്ഞു. ലോക ത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൽക്കരി ഖനി യായ കൊൽക്കത്ത യിലെ ദ്യൂച്ച പച്ചമി ഉദ്ഘാടനം ചെയ്യു വാനാണ് പ്രധാന മന്ത്രിയെ ക്ഷണിച്ചത്.

ബി. ജെ. പി. യുടെയും മോഡി യുടെയും നിശിത വിമർ ശക യായ  മമത യുടെ ഈ കൂടി ക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ പ്രാധാന്യത്തോടെ യാണ് കാണുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാഷ്ട്രീയം കളിക്കരുത് , പ്രാദേശിക ഭാഷകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ പറഞ്ഞിട്ടില്ല ; അമിത് ഷാ

September 18th, 2019

amit-sha-union-home-minister-of-india-bjp-leader-ePathram

ന്യൂഡൽഹി ; ഹിന്ദി ഭാഷാ വാദത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . പ്രാദേശിക ഭാഷകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല . ചിലർ ഇതിൽ രാഷ്ട്രീയം കളിക്കുകയാണ് . അത് അനുവദിക്കാനാകില്ല , അമിത് ഷാ വ്യക്തമാക്കി .

രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്ന അമിത് ഷായുടെ പ്രസ്താവന രാഷ്ട്രീയ ലാഭത്തിനു വേണ്ടി കോൺഗ്രസ് , കമ്മ്യൂണിസ്റ്റ് പാർട്ടികൾ വളച്ചൊടിക്കുകയായിരുന്നു .

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യയില്‍ ഇ – സിഗരറ്റിനു നിരോധനം
Next »Next Page » ബംഗളാ എന്നു പേരു മാറ്റുന്നതില്‍ പ്രധാന മന്ത്രി അനുകൂലം : മമത ബാനർജി »



  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine